അരിപ്പയിലെ നൂറ്റമ്പത്തോളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ; എട്ടുവർഷമായി തുടരുന്ന ഭൂസമരത്തെ കൊല്ലാൻ ഇറക്കിയത് നെൽകൃഷി വിധ്വംസക പ്രവർത്തനമെന്ന ഉത്തരവ്; നെൽകൃഷി നിരോധിച്ചിരുന്നില്ലെങ്കിൽ ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്ന് മറുനാടനോട് ശ്രീരാമൻ കൊയ്യോൻ; ലോക്ക് ഡൗൺ കാലത്തും അരിപ്പ സമരക്കാരോട് പക പോക്കി ഇടത് സർക്കാർ

എം മനോജ് കുമാർ
പുനലൂർ: കുളത്തൂപ്പുഴ അരിപ്പയിൽ ഭൂസമരം നടത്തുന്ന നൂറ്റമ്പത്തോളം ഓളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും വന്നു അരിപ്പയിൽ ഭൂ സമരം നടത്തുന്ന കുടുംബങ്ങളിലെ നാനൂറോളം പേരാണ് ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ തുടരുന്നത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നാഴികയ്ക്ക് നൂറ്റൊന്നു തവണ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറയുമ്പോഴും അരിപ്പയിൽ ഉള്ളവർ പട്ടിണിയിൽ തന്നെയാണ്. ഭൂ സമരം നടത്തിയതിന്റെ പേരിൽ ഇവരെ പട്ടിണിക്കിട്ടു പുകച്ചു കൊല്ലാനാണ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഭക്ഷണമില്ലെന്ന പരാതിയുമായി ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയപ്പോൾ ഇവരുടെ പട്ടിണി മാറ്റാൻ മത്സരിച്ച് ഭക്ഷ്യസാധനമെത്തിച്ച സർക്കാർ നടപടി മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് കേരളീയ കുടുംബങ്ങൾ ആരാലും തിരിഞ്ഞു നോക്കാതെ പട്ടിണിയിൽ തുടരുന്നത്. അറുനൂറോളം കുടുംബങ്ങളാണ് തങ്ങൾ കുഞ്ഞു മുസലിയാരിൽ നിന്ന് സർക്കാർ തിരികെ ഏറ്റെടുത്ത അരിപ്പയിലെ റവന്യൂ ഭൂമിയിൽ സമരം ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് പല കുടുംബങ്ങളും തിരികെ വന്നെങ്കിലും ഇവർക്ക് ജില്ലയിൽ പ്രവേശിക്കാൻ ജില്ലാ ഭരണകൂടം തിരികെ അനുമതി നൽകിയില്ല. അതിനാൽ ആ കുടുംബങ്ങൾ തിരികെ പോയി. പക്ഷെ അരിപ്പയിൽ കുടുങ്ങിയവർ പട്ടിണിയിലുമായി. ചെങ്ങറ ഭൂ സമരം ഒത്തുതീർന്നിട്ടും അരിപ്പ ഭൂ സമരം തീർന്നിട്ടില്ല. സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമായി നിൽക്കുന്ന സമരമായതിനാലാണ് അരിപ്പ സമരക്കാർക്ക് സഹായമെത്തിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചന.
എട്ടു വർഷമായി നിരന്തരം തുടരുന്ന സമരമാണ് അരിപ്പയിലെ ഭൂ സമരം. ഭൂമിയില്ലാത്ത ദളിതർക്കും ആദിവാസികൾക്കും ഭൂമി ലഭ്യമാക്കണമെന്നു പറഞ്ഞു ആരംഭിച്ച സമരമാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത്. ഏഴുവർഷം മുൻപ് പണിത കുടിലുകളിൽ ഭൂരിഭാഗവും നശിച്ചു. പട്ടിണിയും രോഗവും മൂലം സമരഭൂമിയിലെ ചിലർ അവിടം വിട്ടു. അവശേഷിക്കുന്ന സമരസമിതി പ്രവർത്തകർ ഒരു തുണ്ടു ഭൂമിക്കായി പോരാട്ടം തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും കബളിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിന്നിടയിൽ തന്നെയാണ് സമരത്തെ ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങളും നടക്കുന്നത്. നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമാക്കി സർക്കാർ ഇറക്കിയ ഉത്തരവും ഇതിന്റെ ഭാഗം തന്നെ. അരിപ്പയിലെ സമര ഭൂമിയിൽ നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് 2017 നവംബർ 16 നു 'ചരിത്ര പ്രസിദ്ധമായ' ഒരു ഉത്തരവ് സർക്കാർ ഇറക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവർ തങ്ങുന്ന ഭൂമിയിൽ നെൽകൃഷി ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. 2017 വരെ ഈ ഭൂമിയിൽ ഇവർ നെൽകൃഷി ചെയ്തിരുന്നു. നെൽകൃഷി വഴി ഇവർക്ക് ഭക്ഷ്യധാന്യം ലഭ്യമാകാൻ തുടങ്ങിയപ്പോഴാണ് നെൽകൃഷി വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് അരിപ്പയിൽ സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതോടെ ഇവരുടെ അന്നവും മുട്ടി.
നെൽകൃഷി നിയമവിരുദ്ധം എന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നെങ്കിൽ ഈ ലോക്ക് ഡൗൺ കാലത്ത് തങ്ങൾക്ക് ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്നാണ് അരിപ്പ സമര പ്രവർത്തകർ മറുനാടനോട് പറഞ്ഞത്. നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് ഏതെങ്കിലും സർക്കാർ ഉത്തരവിറക്കുമോ? കീഴാളർക്കും ആദിവാസി വിഭാഗങ്ങൾക്കും ഒപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടത് സർക്കാരിന്റെതാണ് ഈ ഉത്തരവ്-അരിപ്പ ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. സമാധാന അന്തരീക്ഷത്തെ തകർക്കും വിധം വിധ്വംസക പ്രവർത്തനങ്ങളാണ് അരിപ്പയിൽ നടക്കുന്നത്. സർക്കാർ ഭൂമി കയ്യേറി ലാഭേച്ഛയോടെ നടത്തുന്ന അരിപ്പയിലെ നെൽകൃഷി നിയമവിരുദ്ധമാണ്. അതിനാൽ സ്ഥലത്തെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നിരോധിക്കുന്നു എന്നാണ് ഉത്തരവിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഇതൊക്കെ തന്നെ അരിപ്പ സമരക്കാരെ അരിശം കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക അടുക്കളയിൽ ഇവർ ഭക്ഷണം തേടിയിട്ടില്ല. ഞങ്ങൾക്ക് കുടിലുണ്ട്. ഏഴു വർഷമായി ഈ ഭൂമിയിലാണ് ജീവിതം. ഞങ്ങൾ ഇവിടെ പാകം ചെയ്ത് ഭക്ഷണം കഴിക്കും. അതിനു സൗജന്യ റേഷൻ ഞങ്ങൾക്കും ലഭ്യമാക്കണം-ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യം മുന്നിൽ നിൽക്കുന്നതിനാൽ പട്ടിണിയായിട്ടും സാമൂഹിക കിച്ചണിൽ നിന്ന് ഇവർ ഭക്ഷണം തേടിയിട്ടില്ല.
നെൽകൃഷി നിരോധിച്ചതോടെ അന്നം മുട്ടി. ഇതോടെ വരുമാനം കണ്ടെത്താൻ ഇവർ കുട നിർമ്മാണവും ചൂല് നിർമ്മാണവും നടത്തുകയാണ്. ഓഫ് സീസൺ ആയതിനാൽ കുട വാങ്ങാൻ ആളില്ല. പത്തും പന്ത്രണ്ടും മണിക്കൂർ നേരം ജോലി ചെയ്തുണ്ടാക്കുന്ന ചൂലുകൾക്ക് ലഭിക്കുന്നത് ഇരുപത്തിയഞ്ചു രൂപയാണ്. ലോക്ക് ഡൗൺ കാലമായതിനാൽ ഇവർക്ക് ചൂല് വിൽക്കാൻ പുറത്തിറങ്ങാൻ കഴിയുന്നുമില്ല. ഇതോടെയാണ് ഇവർ പട്ടിണിയിൽ മുങ്ങിയത്. ഇപ്പോൾ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിടുമ്പോഴും അരിപ്പ ഭൂ സമരക്കാരെ സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. ചെങ്ങറ ഭൂ സമരക്കാർക്ക് ഭക്ഷണകിറ്റുകളും സൗജന്യ റേഷനും ലഭ്യമാക്കിയത് ഇതേ സർക്കാരാണ്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടു സമരം ചെയ്തവർക്കും സഹായം ലഭ്യമായി. പക്ഷെ അരിപ്പയിൽ ഉള്ളവർക്ക് ഒന്നുമില്ല. ഭരണമുന്നണി പാർട്ടികളായ സിപിഎമ്മും സിപിഐയും വ്യത്യസ്തകാരണങ്ങളാൽ അരിപ്പ ഭൂസമരക്കാർക്ക് എതിരാണ്. അതിനാൽ അരിപ്പ ഭൂസമരക്കാരെ ലോക്ക് ഡൗൺ കാലത്ത് പട്ടിണിക്കിട്ട് പുകച്ചു കൊല്ലാനാണ് ശ്രമം നടക്കുന്നത്.
വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ നിയോജകമണ്ഡലത്തിൽപ്പെട്ടവരാണ് ലോക്ക് ഡൗൺ കാലത്ത് അക്ഷരാർത്ഥത്തിൽ പട്ടിണിയിലായത്. ചില കുടുംബങ്ങളിൽപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്നതിനാൽ ഇവർ വാങ്ങുന്ന റേഷൻ പങ്കിട്ടാണ് നിലവിൽ ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇടവിട്ട ദിവസങ്ങളിൽ മാത്രം അടുപ്പ് പുകച്ച് ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നത്. ഇവരുടെ പട്ടിണി ശ്രദ്ധയിൽ വന്നതിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫീസറെയും ആർഡിഒയും ചുമതലപ്പെടുത്തി കെ.രാജു ഉത്തരവ് ഇറക്കിയെങ്കിലും പിന്നീടും ഒരു സഹായവും ഇവർക്ക് ലഭ്യമായില്ല. ബിഡിഒവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവിടെ എത്തി വിവരങ്ങൾ തിരക്കിയെങ്കിലും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓർഡർ വേണമെന്നാണ് പിന്നീട് അധികൃതർ അറിയിച്ചത്. എന്തിനാണ് സൗജന്യ റേഷന് സ്പെഷ്യൽ ഓർഡർ എന്നത് ഇവർക്ക് ഇനിയും മനസിലായിട്ടുമില്ല. അരിപ്പയിലെ നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് പറഞ്ഞു ഉത്തരവിട്ട തഹസിൽദാരാണ് ഇപ്പോൾ പുനലൂർ ആർഡിഒ. ഇദ്ദേഹത്തിന്റെ കാലത്ത് അരിപ്പയിലെ ഭൂ സമരക്കാർ പട്ടിണി കിടന്നു മരിച്ചാലും ആരെങ്കിലും തിരിഞ്ഞു നോക്കുമോ എന്നാണ് ഈ സമരത്തെ ഇപ്പോഴും നയിക്കുന്ന ആദിവാസി ദലിത് മുന്നേറ്റ സമര സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ മറുനാടനോട് ചോദിച്ചത്. സിപിഎം, സിപിഐ ചെയ്യാത്ത സമരങ്ങൾ ഒന്നും സമരമല്ല. സർക്കാരിനെതിരായി സമരം ചെയ്യുന്നവരാണെങ്കിൽ അവർ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നാണോ സർക്കാർ നിലപാട്-ശ്രീരാമൻ കൊയ്യോൻ ചോദിക്കുന്നു.
2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് ദളിതരും ആദിവാസികളും കളത്തൂപ്പുഴക്ക് സമീപം അരിപ്പയിൽ സമരം തുടങ്ങിയത് ഓരോ കുടുംബത്തിനും ഒരേക്കർ കൃഷി ഭൂമി എന്നായിരുന്നു ആവശ്യം. 2000 കുടുംബങ്ങളാണ് ഇവിടെ സമരംനടത്തിയിരുന്നത്. എട്ടു വർഷമായി നടക്കുന്ന സമരം ഇതുവരെ തീർപ്പായിട്ടില്ല. അരിപ്പയിൽ ഈ സർക്കാർ ഭൂമി 99 വർഷം പാട്ടത്തിനു കൊടുത്ത ശേഷം തങ്ങൾ കുഞ്ഞ് മുസലിയാറിൽ നിന്നുമാണ് തിരിച്ചെടുത്തത്. തിരിച്ചെടുത്ത ഭൂമിയിൽ ഏതാനും ഏക്കർ ഭൂമി അംബേദ്കർ മോഡൽ റെസിഡെൻഷ്യൽ സ്കൂളിനും, 21 ഏക്കർ ഭൂമി ഒരേക്കർ വീതം ചെങ്ങറയിൽ സമരം ചെയ്ത ആദിവാസി കുടുംബങ്ങൾക്കും നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമി ആർക്കും വിതരണം ചെയ്തിട്ടില്ല.
മാറിമാറിവന്ന സർക്കാരുകൾ നാളിതുവരെ ഒരു സെന്റ്ഭൂമി പോലും ആർക്കും നൽകിയിട്ടില്ല. ഈ ഭൂ സമരം തുടർന്നു കൊണ്ടിരിക്കുമ്പോൾ സമരം പൊളിക്കാനാണ് സർക്കാരും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നത്. ഭക്ഷണമെത്തിക്കാതെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- സ്കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവം; വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ആൺകുട്ടിയെ തല്ലിച്ചതച്ച ജിനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്