'കോഴികൾ പുഴുവരിക്കാതിരിക്കാൻ കെമിക്കൽ കുത്തിവെക്കുന്നുണ്ട്; 60 ദിവസത്തിനുള്ളിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോർമാൽഡിഹൈഡ് നിറയ്ക്കും; ആർത്തിയോടെ നിങ്ങൾ കഴിക്കുന്നത് മാരകവിഷമാണ്'; ബ്രോയിലർ കോഴികളിൽ സത്യത്തിൽ എന്താണ് കുത്തിവെക്കുന്നത്; വാട്സാപ്പിൽ ഭീതി പരത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
എം റിജു
കോഴിക്കോട്: ആരോഗ്യകാര്യങ്ങളിലടക്കം മലയാളി ഇപ്പോൾ സകലകാര്യങ്ങളിലും ആശ്രയിക്കുന്ന ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് യൂണിവേഴ്സിറ്റിയെന്നും വിജ്ഞാനകോശമെന്നുമൊക്കെ ട്രോളുകൾ ഉണ്ടാകാറുണ്ടെങ്കിലും, ഹെൽത്ത് ടിപ്പ്സ് എന്ന പേരിൽ വാട്്സാപ്പിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. പലപ്പോഴും അനാവശ്യഭീതിയും ആശങ്കയും ഉണ്ടാക്കാനും, ഈ വാട്സാപ്പ് പ്രചാരണം മൂലം കഴിയുന്നുണ്ട്. അതുപോലെ ഇപ്പോൾ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ ആണ് കേരളത്തിലെ ബ്രോയിലർ കോഴികളെക്കുറിച്ചുള്ളത്. ഇതിൽ വൻ തോതിൽ കെമിക്കലുകൾ കുത്തിവെക്കുകയാണെന്നും അതുമൂലം കിഡ്നിക്കും, കരളിനും, മസ്തിഷ്ക്കത്തിനും ഗുരുതര രോഗങ്ങൾ ഉണ്ടാവുന്നുമെന്നുമാണ്, വീഡിയോയിലെ കണ്ടെത്തൽ. എന്തോ ഒരു 'കെമിക്കൽ' കോഴിയിൽ കുത്തിവെക്കുന്നതായും വീഡിയോയിൽ കാണാം. ഇതോടെ സാധാരണക്കാരിൽ ഭീതി വർധിക്കയാണ്.
വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. 'കോഴി, പുഴുവരിക്കാതിരിക്കാൻ മറ്റൊരു കെമിക്കൽ, ഇങ്ങനെ പോവുന്നു രീതികൾ. കോഴികളിൽ പ്രവർത്തിക്കുന്ന ഹോർമോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാൽ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കൾ തന്നെയാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. കിഡ്നി, കരൾ, തലച്ചോറ് എന്നിവയെ നശിപ്പിക്കുന്ന കാര്യത്തിൽ, ഒരു സംശയവും വേണ്ട. നാൽപ്പത് ദിവസം കൊണ്ട്, രണ്ടരക്കിലോക്ക് മുകളിൽ തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങൾ, അറുപത് ദിവസം കഴിഞ്ഞാൽ ചത്തുപോവുകയാണ് പതിവ്. അതിനിടക്ക് മാർക്കറ്റുകളിൽ, എത്തിക്കാൻ കഴിയാതിരുന്നാൽ ഫോർമാൽഡിഹൈഡ് നിറച്ച്, ഹോട്ടലുകളിലും മാർക്കറ്റുകളിലും എത്തിക്കുന്നു. ഹോട്ടലുകളിൽ ഇറച്ചിയുടെ ഗുണനിലവാരമോ, അവസ്ഥയോ ഒന്നും ആർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. കറിയായി മേശകളിൽ എത്തുമ്പോൾ, ആർത്തിയോടെ കഴിക്കുന്നത് മാരകവിഷവും, അതേ തുടർന്ന് നമ്മെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളുമാണെന്ന് ഓർക്കുക. ''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
കുത്തിവെക്കുന്നത് പച്ചവെള്ളം
എന്നാൽ ഈ വീഡിയോയയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അസത്യമാണെന്നും തീർത്തും സുരക്ഷിതമാണ് ബ്രോയിലർ കോഴി എന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ബ്രോയിലർ കോഴികൾ കാൻസർ ഉണ്ടാക്കുമെന്നും മറ്റുള്ള യാതൊരു പഠനങ്ങളും നിലവിലില്ല. ഇന്ത്യയുടെ നുറിരിട്ടി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന അമേരിക്കയും യൂറോപ്യൻ യൂണിയനിലുമൊക്കെ ബ്രോയിലർ കോഴികൾ കോടിക്കണക്കിനാണ് ചെലവാകുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായ ഗൾഫ് രാജ്യങ്ങളിലും ഇതിന് വിലക്കില്ല. എന്നാലും ഭീതി വ്യാപാരികൾ തള്ളി മറക്കുന്നത് പല രാജ്യങ്ങളിലും ബ്രോയിലർ കോഴിക്ക് വിലക്ക് ഉണ്ട് എന്നാണ്. 'അതുപോലെ തന്നെ സിറ്റ്റോയിഡുകൾ ബ്രോയിലർ കോഴികളിൽ കുത്തിവെക്കുന്നുവെന്ന പ്രചാരണവും തെറ്റാണ്. കാരണം വലിയ വില കൊടുക്കേണ്ടവയാണ് സ്റ്റിറോയിഡുകൾ. അവ കുത്തിവച്ചാൽ ഒരിക്കലും വില മുതലാവില്ല. പക്ഷേ പ്രാദേശിക വ്യാപാരികൾ തൂക്കം വർധിപ്പിക്കാനായി, പച്ചവെള്ളം കുത്തിവെക്കുന്ന ഒരു രീതിയുണ്ട്. അതാണ് ഹോർമോൺ കുത്തിവെക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നുത്.''- വെറ്റനറി ഡോക്ടറും, ആരോഗ്യവിദഗ്ധനുമായ ഡോ അരവിന്ദ് ആനന്ദൻ ചൂണ്ടിക്കാട്ടുന്നു. ഫോർമാൽഡിഹെഡ് എന്നാൽ ശവം വരെ ഇട്ടുവെക്കുന്ന രൂക്ഷ ഗന്ധമുള്ള ഫോർമുലിൻ ആണ്. ഇത് ഒരിക്കലും കുത്തിവെക്കാൻ എടുക്കാറില്ല. കാരണം അതിന്റെ രൂക്ഷ ഗന്ധം കൊണ്ട് നിമിഷങ്ങൾ കൊണ്ട് തിരിച്ചറിയപ്പെടും എന്നത് തന്നെ.
ഇതേക്കുറിച്ച് ശാസ്ത്രപ്രചാരകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ലൈഫ് വിൻ സുരേന്ദ്രൻ ഇങ്ങനെ എഴുതുന്നു. 'ഈ വാട്സാപ്പ് യൂണിവേഴ്സറ്റിക്കാരൻ പറയുന്നത് ശരിയാണെന്ന് കരുതുന്നവരാണ് ഏതാണ്ട് എല്ലാ സാധാരണക്കാരും. എന്നാൽ ഇയാൾ ചെയ്യുന്നത് ഒരുതരം ഭീതി വ്യാപാരമാണ് എന്ന് മനസ്സിലാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും.
ഇയാളുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് നാടൻ കോഴികൾക്ക് ഹോർമോൺ നൽകി 40 ദിവസംകൊണ്ട് അഞ്ചു പൗണ്ട് ഭാരം വെപ്പിക്കാൻ കഴിയുന്നില്ല..? ഭക്ഷ്യ വസ്തുക്കളിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ പോലും ലഭിക്കില്ല എന്നിരിക്കെ ഇത്ര കർശനമായി നിയമം പാലിക്കപ്പെടുന്ന വിദേശ രാജ്യങ്ങളിൽ കൃത്യമായി നിയമവിരുദ്ധമായ ഹോർമോൺ കുത്തിവച്ചുകൊണ്ട് ഇത്രയും വിപുലമായ രീതിയിൽ കോഴികളെ വളർത്തുവാനും വിപണനം നടത്തുവാനും സാധിക്കില്ല.
ഗ്രോത്ത് ഹോർമോണുകളുടെയും സ്റ്റീറോയിഡുകളുടെയും വിലയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഹോർമോൺ നൽകി വളർത്തിയാൽ തന്നെ അങ്ങനെയുള്ള ഒരു കോഴിയെ വാങ്ങാൻ ആടിന്റെ വില നൽകേണ്ടിവരും. ലോകത്തിലെ എല്ലാ കായികതാരങ്ങളും കഴിക്കുന്നത് താരതമ്യേന കൊഴുപ്പ് കുറഞ്ഞ ബ്രൊയ്ലർ കോഴിയിറച്ചിയാണ്. ഡോപിങ് ടെസ്റ്റിൽ ആറ് മാസം മുൻപ് കഴിച്ച സ്റ്റിറോയ്ഡ്കളും അനുവദനീയമായ അളവിൽ കൂടുതലുള്ള ഹോർമോണുകളും പിടിക്കപ്പെടും. അപ്പോൾ ഇയാൾ പറയുന്ന പോലെ കോഴിയുടെ ശരീരത്തിൽ നിന്നും ഈ തന്മാത്രകൾ മനുഷ്യ ശരീരത്തിൽ എത്തുന്നുണ്ടെങ്കിൽ വെജിറ്റേറിയൻ അല്ലാത്ത ഒരു കായികതാരത്തിനും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഇയാളുടെ അറിവില്ലായ്മയും അതിലുപരി ദുരുദ്ദേശവും മനസ്സിലായെങ്കിൽ പിന്നെ എങ്ങനെയാണ് 40 ദിവസം കൊണ്ട് ബ്രോയിലർ കോഴികൾ 5 പൗണ്ടോളം ഭാരം വെക്കുന്നത് എന്ന് പരിശോധിക്കാം.
ഇന്ന് നാം ഉപയോഗിക്കുന്ന കൂടിയ വിളവ് നൽകുന്ന കുരുമുളക് ,തെങ്ങ്, കവുങ്, നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങിയ പലയിനം വിളകളും, നായ ,പശു, തുടങ്ങിയ വളർത്ത് മൃഗങ്ങളും ഒക്കെ നാം അറിഞ്ഞോ അറിയാതെയൊ ആർട്ടിഫിഷ്യൽ ഇവലൂഷൻ വഴി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനങ്ങളാണ്. തലമുറകളായി വലിപ്പവും ഗുണവുമുള്ള ചെടികളിൽ നിന്ന് മാത്രം വിത്ത് ശേഖരിക്കുകയും മികച്ച ഇനം മൃഗങ്ങളെ മാത്രം ഇണചേരാൻ അനുവദിക്കുകയും ക്രോസ് ബ്രീഡ് ചെയ്തുമൊക്കെയാണ് നാം അറിയാതെ സസ്യങ്ങളുടെയും ജന്തുക്കളുടെയും പരിണാമത്തിൽ ഇടപെട്ടുപോരുന്നത്.''- സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ബ്രോയിലർ കോഴികൾ?
1920 ൽ അമേരിക്കയിലെ ഡെലവെയർ സെ വിൽമർ സ്റ്റീൽ എന്ന വീട്ടമ്മയാണ് ആദ്യമായി കോർണിഷ് ആൻഡ് വൈററ് റോക്ക്, എന്ന രണ്ട് ഇനം കോഴികളെ ക്രോസ് ബ്രീഡ് ചെയ്യിച്ച് ആഴ്ച്ചകൾ കൊണ്ട് ഭാരം വെക്കുന്ന ഇറച്ചിക്കോഴികളെ ഉൽപ്പാദിപ്പിച്ചത്. എന്നാൽ നാം കരുതുന്നത് പോലെ അന്നത്തെ ബ്രോയ്ലർ കോഴികൾ ഇന്നത്തെ പോലെ അഞ്ച് അഴ്ച കൊണ്ട് അഞ്ച് പൗണ്ട് തൂക്കം വെക്കുമായിരുന്നില്ല. അവയിൽ നിന്നും കൂടുതൽ ഭാരം വെക്കുന്ന പൂവനെയും പിടയെയും തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അനേകായിരം തലമുറകൾ സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തിയാണ് ഇന്നത്തെ ബ്രോയ്ലർ ഇറച്ചിക്കോഴികൾ ഉണ്ടായത്.
കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ ഗവേഷകർ 50 വർഷത്തിനുള്ളിൽ കോഴികളുടെ വലിപ്പത്തിൽ ഉണ്ടാക്കിയെടുത്ത മാറ്റത്തിന്റെ ഫോട്ടോ കാണുക. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ മൂന്ന് ഇനം കോഴികളെ ഒരേ രീതിയിൽ വളർത്തുകയും അവ എത്രമാത്രം തിന്നുവെന്നും അവ എങ്ങനെ വളർന്നുവെന്നും അളന്നുകൊണ്ട് ഹോർമോണോ ആന്റിബയോട്ടിക് പോലുള്ള മറ്റ് ഘടകങ്ങളുടെ സ്വാധീനമോ ഇല്ലാതെ ജനിതക വ്യത്യാസങ്ങൾ കൊണ്ട് മാത്രമാണ് ഈ മാറ്റം ഉണ്ടാക്കിയെടുത്തത്. ഇതിന്റെ റിസേർച്ച് ഫലങ്ങൾ പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുരേന്ദ്രൻ തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'ഇനി എന്താണ് ഈ വിഡിയോയിൽ കോഴി ഇറച്ചിയിൽ കുത്തിവെക്കുന്നത് എന്ന് അറിയണ്ടേ. പ്രത്യേകിച്ച് ഒന്നുമില്ല, നമ്മൾ പാലിൽ വെള്ളം ചേർക്കുന്നതുപോലെ ഭാരം കൂട്ടാനായി വെള്ളം കുത്തിവെക്കുകയാണ്. സായിപ്പന്മാർ നൂറ് വർഷം പാടുപെട്ട് സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തി കോഴികളുടെ ഭാരം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യക്കാർ മിനിറ്റുകൾ കൊണ്ട് വെള്ളം കുത്തിവെച്ച് ഭാരം കൂട്ടുന്നു.
ലൈവ് ചിക്കൻ അല്ലാതെ ഇറച്ചിയായി വിൽക്കുന്നവരും ഫ്രോസൻ ചിക്കനിലുമാണ് ഇത് ചെയ്യുന്നത്. തൂക്കത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്നല്ലാതെ ആരോഗ്യപരമായി അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകുന്നില്ല.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും പുരോഗമിക്കുന്നുണ്ട്.
Stories you may Like
- വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം
- കോഴിക്കടകൾ 14 മുതൽ അടച്ചിടുമെന്ന് ചിക്കൻ വ്യാപാരികൾ
- ഷവായ് അടക്കമുള്ള ചിക്കൻ കഴിച്ചവർക്ക് രണ്ടു ദിവസത്തിന് ശേഷം വയറിളക്കവും ഛർദിയും
- ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ പരിശോധന
- രക്തം പരിശോധിക്കാൻ എത്തിയ ബാലികയ്ക്ക് പേവിഷബാധ കുത്തിവയ്പ്; അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്