സീരിയൽ സെറ്റിൽ മേക്കപ്പ് ചെയ്യാനെത്തിയപ്പോൾ ആദ്യം കണ്ടു; വിവാഹ ബന്ധം വേർപ്പെട്ടവളെന്നറിഞ്ഞപ്പോൾ ബ്യൂട്ടീഷ്യനെ കറക്കിയെടുത്തു; വിവാഹിതനെന്ന് മറച്ച് അമ്പലത്തിലെ താലികെട്ടും മാലയിടലും; രണ്ടാം വിവാഹം അറിഞ്ഞപ്പോൾ ആദ്യഭാര്യ കലിതുള്ളി; നിലവിളക്ക് കൊണ്ട് തലപിളർന്ന ശേഷവും കലി അടങ്ങിയില്ല; അർച്ചനാ കൊലക്കേസിൽ സംവിധായകൻ ദേവദാസ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിയും
അരുൺ ജയകുമാർ
തിരുവനന്തപുരം: 2009 ജൂൺ ഒന്നിനാണ് അർച്ചന എന്ന് വിളിക്കുന്ന സുഷമ്മയെ ഭർത്താവ് ദേവദാസ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വെട്ടുകത്തികൊണ്ട് മുഖത്തും നെറ്റിയിലും കഴുത്തിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധം വെട്ടികൊലപ്പെടുത്തിയത്. എട്ട് വർഷം നിണ്ട വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി നാസർ ദേവദാസിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു. വിധികേക്കാനെത്തിയ ദേവദാസിന്റെ മുഖത്ത് വലിയ പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. ഇടയ്ക്ക് പൊലീസുകാരോടും കാണാനെത്തിയ ബന്ധുക്കളോടും വർത്തമാനം പറഞ്ഞതൊഴിച്ചാൽ പൊതുവേ അയാൾ നിശബ്ദനായിരുന്നു. വിധി കേട്ട ദേവദാസ് നിറ കണ്ണുകളോടെ നിൽക്കുകയായിരുന്നു. വിധി പുറത്ത് വന്നതോടെ ദേവദദാസിന്റെ ബന്ധുക്കളുടെ കണ്ണുകളും നിറഞ്ഞു. മനഃപൂർവ്വം കരുതികൂട്ടിയാണ് പ്രതി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സിനിമ സീരിയൽ രംഗത്ത് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു ദേവദാസ് കാലങ്ങളായി. തൃശ്ശൂർ കൊരട്ടി സ്വദേശിയായ ഇയാൾക്ക് നേരത്തെ തന്നെ ഒരു ഭാര്യയുണ്ടായിരുന്നു. ഒന്നാം ഭാര്യ അറിയാതെയാണ് ഇയാൾ അർച്ചന എന്ന ബ്യൂട്ടീഷ്യനെ വിവാഹം ചെയ്തത്. തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് സിനിമാ സീരിയൽ രംഗത്ത് ഇയാൾ പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരത്ത് ഒരു സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ സമയത്താണ് കൊല്ലം സ്വദേശിനിയായ അർച്ചനയെ 2007ൽ ഇയാൾ ആദ്യമായി നേരിട്ട് കാണുന്നത്. ഒരു നടിക്ക് മേക്കപ്പ് ചെയ്യുന്നതിനായിട്ടാണ് അർച്ചന അവിടെ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയായിരുന്നു. അർച്ചനയുടെ വിവാഹ ജീവിതം നേരത്തെ തന്നെ വേർപ്പെട്ടതാണെന്നും അവർക്ക് കുട്ടികളില്ലെന്നും മനസ്സിലാക്കിയ ദേവദാസ് ഇവരോട് കൂടുതൽ അടുക്കുകയും വളരെ പെട്ടന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.
തനിക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന കാര്യം ദേവദാസ് ആദ്യം അർച്ചനയോട് പറഞ്ഞിരുന്നില്ല. പ്രണയം കടുത്തതോടെ ദേവദാസും അർച്ചനയും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളുടേയും അർച്ചനയുടെ ചില അടുത്ത സുഹൃത്തുക്കളുടേയും അറിവോടെ ഇരുവരും തിരുവനന്തപുരത്തെ ഒരു അമ്പലത്തിൽ വെച്ച് താലി കെട്ടി മാലയിട്ട് വിവാഹജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം തൊഴുവൻകോട് എന്ന സ്ഥലത്ത് ഒരു വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചു. ഇടയ്ക്ക് ഷൂട്ടിങ്ങ് ആവശ്യങ്ങൾക്ക് ചെന്നൈയിലേക്ക് എന്ന് പറഞ്ഞാണ് ഇയാൾ തൃശ്ശൂരിലെ ആദ്യ ഭാര്യയുടെ അടുത്തേക്ക് പോലും പോയിരുന്നത്.ചിലപ്പോഴൊക്കെ അർച്ചന ഇതിൽ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ദേവദാസ് വിദഗ്ദമായി അവരെ കബളിപ്പിക്കുകയായിരുന്നു.
2009 ൽ വട്ടിയൂർക്കാവ് തൊഴുവൻകോട് ദേവീ ക്ഷേത്രത്തിന് സമീപം ചിത്രമൂല ലെയിനിൽ താമസിക്കവേ ദേവദാസ് രണ്ടാം ഭാര്യയായ അർച്ചനയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ബ്യൂട്ടീഷ്യമായ അർച്ചനയുടെ സ്വഭാവത്തിൽ സംശയം തോന്നിയാണ് ഇയാൾ കൊല നടത്തിയത്. വട്ടിയൂർക്കാവിലെ വാടക വീട്ടിൽ വച്ച് പ്രതി അർച്ചനയെ നിലവിളക്ക് കൊണ്ട് അടിച്ചുവീഴ്ത്തി. തറയിൽ വീണ ഭാര്യയെ കൈകാലുകൾ തുണികൊണ്ട് കെട്ടിയ ശേഷം വെട്ടുകത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇരുവർക്കും പരസ്പരം സംശയം തോന്നിയയതോടെയാണ് ദാമ്പത്തിക ജീവിത്തതിൽ പ്രശ്നങ്ങളുണ്ടായി തുടങ്ങിതെന്നാണ് ചില സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
താൻ നാട്ടിൽ ഇല്ലാത്ത സമയത്ത് അർച്ചന തന്നെ ചതിക്കുന്നുവെന്ന കടുത്ത സംശയമാണ് ദേവദാസിനുണ്ടായിരുന്നത്. ഇതോടെ ബ്യൂട്ടീഷനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയം മൂലം പ്രശ്നം വഷളാവുകയായിരുന്നു. തന്റെ രണ്ട് ഭാര്യമാരിൽ നിന്നും മറ്റൊരു വിവാഹ രഹസ്യം ഇയാൾ മറച്ച് വച്ചിരുന്നു. അർച്ചനയുമായുള്ള പ്രശ്നങ്ങൾ കൂടി വന്ന സമയത്താണ് ഒന്നാം ഭാര്യയായ തൃശ്ശൂർ സ്വദേശിനി അർച്ചനയെക്കുറിച്ച് അറിയുന്നത്. രണ്ടാമത്തെ വിവാഹബന്ധം ഒഴിവാക്കിയ ശേഷം മാത്രം തിരികെ വന്നാൽ മതിയെന്ന് ആദ്യ ഭാര്യയും ബന്ധുക്കളും പറഞ്ഞതോടെ അർച്ചനയുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്ന ദേവദാസ് ആദ്യ ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് 2008 ഓഗസ്റ്റിൽ എറണാകുളം കുടുംബ കോടതിയ്ൽ ദേവദാസും അർച്ചനയും സംയുക്തമായി വിവാഹ മോചന കേസ് ഫയൽ ചെയ്യുകയും ചെയ്തു.
പിന്നീടാണ് ദേവദാസിന് മറ്റഒരു ഭാര്യ ഉണ്ടെന്ന വിവരം അർച്ചന അറിയുന്നത്. ഇതറിഞ്ഞപ്പോൾ തന്നെ അങ്ങനെ സ്ത്രീകളെ ചതിച്ച് സുഖിച്ച് കഴിയണ്ട എന്ന വാശിയിൽ അർച്ചന വിവാഹ മോചന കേസിൽ നി്നിന്നും പിന്മാറിയത്. ഇതോടെയാണ് ദേവദാസിന് അർച്ചനയോട് കടുത്ത പക ഉണ്ടായത്. അർച്ചനയെ ഏത് വിധേനയും വകവരുത്തണമെന്നും ഇല്ലെങ്കിൽ തന്റെ ആദ്യ ഭാര്യയുമൊത്തുള്ള ജീവിതം വഴിമുട്ടുമെന്ന് ഉറപ്പിച്ച് ദേവദാസ് 2009 ജൂൺ ഒന്നിന് രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹ മോചനത്തിന് തയ്യാറാകണമെന്ന് പല തവണ ആവർത്തിച്ചു. അർച്ചന വഴങ്ങിയില്ല. പിന്നീട് വലിയ വേോക്കറ്റവുമുണ്ടായി. കൈയിൽ കിട്ടിയ നിലവിളക്ക് കൊണ്ട് ദേവദാസ് അർച്ചനയുടെ തലയിൽ ആഞ്ഞ് അടിച്ചു. അടിയുടെ ശക്തിയിൽ നിലവിളക്കും അർച്ചനയുടെ തലയോട്ടിയും രണ്ടായി പിളർന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വൈകീട്ട് വട്ടിയൂർക്കാവ് ചിത്രമൂല ലൈനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. അർച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോൾ മൃതദേഹം തൊലി പൊട്ടി, അഴുകി പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.കൊല്ലപ്പെട്ട അർച്ചനയെ ബെഡ്ഷീറ്രിൽ പൊതിഞ്ഞ് മെത്തകൊണ്ട് മറച്ചശേഷം വീട് പുറത്ത്നിന്നു പൂട്ടി പ്രതി നാട്ടിലേക്ക് പോയി. പൂട്ടിക്കിടന്ന വീട്ടിൽ നിന്നും ദുഗന്ധം വമിക്കുന്ന വിവരം അയൽ വാസികൾ പൊലീസിൽ അറിയിച്ചു. പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത് 2009ൽ ആണ് കേസിനാസ്പദമായ സംഭവം. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്ത്തി കൈകാലുകൾ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ സൂക്ഷ്മ ജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. അയൽവാസിയുടെ മൊഴിയും നിർണായകമായി.17 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 27 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്