ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല; കോടതി അലക്ഷ്യ നടപടിയുമായി മുമ്പോട്ട് പോകാൻ പരാതിക്കാരൻ; ആരണ്യകാ റിസോർട്ടിൽ ഒളിച്ചു കളിച്ച് അധികാരികൾ; എല്ലാം മുൻവൈരാഗ്യത്തിന്റെ പേരിലെ കള്ള ആരോപണമെന്ന് റിസോർട്ട് ഉടമയും
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ; ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല.പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് പരാതിക്കാരൻ.
പള്ളിവാസൽ പഞ്ചായത്തിൽ ഈ വിഷയത്തിൽ നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയായിട്ടില്ലന്നും ഇക്കാര്യത്തിൽ വൻ അട്ടിമറിയാണ് നടന്നിട്ടുള്ളതെന്നുമാണ് പരാതിക്കാരനായ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രവീണിന്റെ ആരോപണം.
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആറ്റുകാട് റോഡിൽ സ്ഥിതിചെയ്യുന്നതും ജ്യോതി പാർവതി, പൂർണിമ എന്നിവരുടെ ഉടമസ്ഥതയിലുള്ളതുമായ ആരണ്യക റിസോർട്ടിന്റെ നിർമ്മാണത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്.കെട്ടിടനിർമ്മാണം സംബന്ധിച്ചുള്ള വിവരങ്ങളാരാഞ്ഞ് വിവരാവകാശപ്രകാരം പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു.ഇതിനുള്ള മറുപിടിയിൽ റിസോർട്ട് നിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻഒസിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവിണിന്റെ പരാതി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നെന്നും ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം എന്തെങ്കിലും വരികയാണെങ്കിൽ അപ്പോൾ വേണ്ട നടപടി സ്വീകരിക്കാം എന്നാണ് കമ്മറ്റി തീരുമാനിച്ചിട്ടുള്ളതെന്നും സെക്രട്ടറി പ്രതികരിച്ചു.പ്രവിണിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയറിയാൻ വിളിച്ച് വിവരങ്ങളാരാഞ്ഞപ്പോഴാണ് സെക്രട്ടറി ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്.
കേരള ഹൈക്കോടതിയുടെ ഡബ്ളിയു പി സി 1801/2010 വിധിപ്രകാരം മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ എൻഒസി നിർബന്ധമാക്കിയിട്ടുള്ളതാണ്.ഈ വിധി പഞ്ചായത്തുകൾ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവും നിലവിലുണ്ട്.2010-ൽ ഹൈക്കോടതി വിധി വന്ന ശേഷം റവന്യൂ എൻഒസി ഇല്ലാതെ നടത്തുന്ന ഏതൊരു നിർമ്മാണപ്രവർത്തനവും നിയമവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത്.പരാതി ലഭിച്ചാൽ മാത്രമാണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ പരിശോധനപോലും നടത്താൻ പഞ്ചായത്ത് -റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നത്.
ഇതിനിടെയാണ് എൻഒസി ഇല്ലന്ന് കണ്ടെത്തിയിട്ടും റിസോർട്ടിന്റെ കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാൻ തയ്യാറാവാത്തത്.ഈ വർഷം മാർച്ച് 3-നാണ് പരാതി നൽകിയത്.കോടതി ഉത്തരവുപ്രകാരം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്.ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഈ ഉദ്യോഗസ്ഥൻ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.അതിനാൽ കോടതിയലക്ഷ്യ ഹർജി ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.പ്രവീൺ വിശദമാക്കി.
റിസോർട്ടിൽ അടുത്തകാലത്ത് നിർമ്മിച്ച പത്തിലധികം മുറികളുള്ള ഒരു കെട്ടിടം നിയമപ്രകാരമുള്ള അനുമതി വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളതെന്നന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല എന്ന ആക്ഷപവും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്.ഒരു കെട്ടിട നമ്പറിന്റെ മറവിൽ പല കെട്ടിടങ്ങളും പണിയുകയും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ഭൂമാഫിയ തന്ത്രം ആണോ ഇവിടെയും നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം എന്ന ആവശ്യവും പ്രവീൺ ഉന്നയിക്കുന്നുണ്ട്.
പരാതിയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചതും ലൈസൻസ് നൽകിയതുമൊന്നും താൻ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയിൽ എത്തിയ ശേഷമല്ലന്നും അതുകൊണ്ട് പരാതിയിൽ പറയുന്ന നിയമവിരുദ്ധമായ നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കാൻ താൻ ബാദ്ധ്യസ്ഥനല്ലന്നും മറ്റുമുള്ള ന്യായീകരണമാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും തനിക്ക് ലഭിച്ചതെന്നും പ്രവീൺ കൂട്ടിച്ചേർത്തു.
കോടതി വിധി ലംഘിച്ച് നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് റവന്യൂ -ഉദ്യോഗസ്ഥർ കൈക്കുലി വാങ്ങി നിർമ്മാണത്തിന് മൗനാനുവാദം നൽകുകയാണെന്നും ഇതെക്കുറിച്ചെന്തെങ്കിലും പരാതി വന്നാൽ പരാതിക്കാരന്റെ വിവരങ്ങൾ കെട്ടിട ഉടമയ്ക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകുകയാണെന്നും പിന്നീട് പണം നൽകിയോ ഭീഷണിപ്പെടുത്തിയോ ഇത് പിൻവലിപ്പിക്കുന്നതിനുള്ള നീക്കമാണ് റിസോർട്ട് മാഫിയ നടത്തുന്നതെന്നും പ്രവീൺ ആരോപിച്ചു.
മുൻ വൈരാഗ്യമെന്ന് റിസോർട്ട് ഉടമ
എന്നാൽ പ്രവീണിന്റെ പരാതിയിൽ കഴമ്പില്ലന്നും ഇത് മുൻവൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നുമാണ് റിസോർട്ട് ഉടമകളിൽ ഒരാളായ പൂർണ്ണിമ അരുണിന്റെ വെളിപ്പെടുത്തൽ.
ഞങ്ങൾ( എന്റെ കുടുംബങ്ങൾ ) 50 വർഷത്തിലേറെയായി ആറ്റുകാട് താമസിച്ചുവരികയാണ്.ഈ സ്ഥലത്തിനോട് ചേർന്നാണ് റിസോർട്ട് പ്രവർത്തിക്കുന്നത് പലഘട്ടമായിട്ടാണ് ഇത് നിർമ്മിച്ചത്.കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ യ ചീഫ് ജസ്റ്റീസ് എം എസ് മേനോനന്റെ പേരിലുണ്ടായിരുന്നതും വിൽപത്ര പ്രകാരം കൈ മാറുകയും ചെയ്തിട്ടുള്ള വസ്തുവാണിത്. നിയപരമല്ലതെ ഒരു കാര്യവും ചെയ്യാത്ത വ്യക്തി ആയിരുന്നു അദ്ദേഹം.ഞങ്ങളെയും പരിശീലിപ്പിച്ചതും അതുതന്നെയാണ്.ഞങ്ങളുടെ റിസോർട്ടിന് താഴെ ഉള്ള റവന്യൂ ഭൂമി കയ്യേറി സുഭാഷ് എന്നൊരാൾ നടത്തിയിരുന്ന നിയമവിരുദ്ധ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊണ്ടിരുന്ന വ്യക്തിയാണ് പരാതിക്കാരൻ.
ഇതിനെതിരെ ഞങ്ങൾ കേസ് കൊടുക്കുകയും കോടതി ഇത് സ്റ്റേചെയ്യുകയും ചെയ്തിരുന്നു.ഇതിന്മേൽ ഉള്ള വൈരാഗ്യമാണ് പരാതിക്കുപിന്നിലെന്നാണ് മനസ്സിലാവുന്നത്.സ്ഥലത്തിന്റെ 1952 മുതലുള്ള രേഖകളും റിസോർട്ട് നിർമ്മാണതിന്റെ എല്ലാ രേഖകളും ഞങ്ങളുടെ കൈവശം ഉണ്ട്. അന്നത്തെ നിയമ പ്രകാരം നിജസ്ഥിതി സാക്ഷ്യപത്രം വാങ്ങിയിട്ടാണ് ഞങ്ങൾ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്.നിയമങ്ങൾക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള പ്രവൃത്തികളും ഞങ്ങൾ ചെയ്തിട്ടില്ല,ചെയ്യുകയുമില്ല.സ്ഥലം സംബന്ധിച്ച രേഖകളെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.ധാരാളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഈ പരാതിക്കാരൻ.ഇയാൾ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്.ഞങ്ങൾ ഇക്കാലമത്രയും ആരോടും ഒരു നിയമ നടപടിക്ക് പോയിട്ടില്ല.ഒരു നിയമ നടപടിയും ഞങ്ങൾക്കെതിരെ ഇതുവരെയില്ല.
എന്റെ പ്രായമായ അച്ഛനമ്മമാർ താമസിക്കുന്ന വീട്ടു പരിസരത്ത് വന്ന് അസഭ്യം പറയുകയും ചീത്ത വിളിക്കുകയും ചെയ്തതിനാൽ അവരുടെ സുരക്ഷയെക്കരുതി മാത്രാണ് ഞങ്ങൾ നിയമ നടപടിക്ക് ഇറങ്ങിയത്.സ്റ്റേ ഓർഡർവന്നതിനുശേഷം പ്രവിണും കൂട്ടരും പല വിധത്തിലുള്ള ശല്യങ്ങൾ ഉണ്ടാക്കിയിരുന്നു.ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിക്ക് വരുന്നവരെ ഭീഷിണിപ്പെടുത്തുക, ചീത്ത വിളിക്കുക,സ്ഥാപനത്തിന്റെ പരിസരത്ത് നിന്ന് ഞങ്ങളെ ചീത്ത വിളിക്കുക തുടങ്ങി പലവിധത്തിലുള്ള ശല്യങ്ങൾ പ്രവിണിന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.ഇതിൽ ഒന്നാണ്.ഈ പരാതിയും.അവർ കൂട്ടിച്ചേർത്തു.
Stories you may Like
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല
- രാജീവ് ചന്ദ്രശേഖർ - ഇ.പി. ബിസിനസ് കൂട്ടുകെട്ടിൽ കൂടുതൽ തെളിവുകൾ നൽകാമെന്ന് വി ഡി സതീശൻ
- മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
- ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്