ആറന്മുളയുടെ പൈതൃകത്തിലും ബംഗാളികളുടെ കരവിരുത്; ആറന്മുളക്കണ്ണാടി നിർമ്മാണത്തിനും ഇതര സംസ്ഥാനക്കാർ; മോഹിച്ചു വാങ്ങുന്നവർക്ക് കിട്ടുക ബംഗാൾ കണ്ണാടികൾ! രഹസ്യക്കൂട്ട് ബംഗാളികൾക്ക് നൽകുന്നതിനെ എതിർത്ത പാരമ്പര്യ ശിൽപികളെ കള്ളക്കേസിൽ കുടുക്കി
പത്തനംതിട്ട: മലയാളികളേക്കാൾ ബംഗാളികളും ഇതര സംസ്ഥാനക്കാരുമുള്ള കേരളത്തിൽ പൈതൃക സ്വത്തുക്കളൊക്കെയും അവരുടെ കൈയിലേക്ക്. ഈ നിമിഷം വരെ പരമരഹസ്യമായിരുന്നു ആറന്മുള കണ്ണാടിയുടെ കൂട്ടും ഇതര സംസ്ഥാനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
കേരളത്തിന്റെയും പത്തനംതിട്ട ജില്ലയുടെയും സ്വകാര്യ അഹങ്കാരമായിരുന്ന ആറന്മുള കണ്ണാടി ഇതിന്റെ പേരിൽ വിവാദങ്ങളിൽ കുരുങ്ങി കോടതി കയറുന്നു. ലോകം തന്നെ അത്ഭുതം കൂറി മുഖം നോക്കി നിന്ന ആറന്മുള ലോഹക്കണ്ണാടിയുടെ പ്രതലത്തിൽ തെളിയുന്നത് അധഃപതനത്തിന്റെ ഭാവികാലം കൂടിയാണ്. പൈതൃകമായി ലഭിച്ച കണ്ണാടി നിർമ്മാണത്തിന്റെ രഹസ്യക്കൂട്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈമാറുന്നുവെന്ന് ആരോപിച്ച് ശിൽപികളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വന്നപ്പോൾ, ഇവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്നു പറഞ്ഞ് പേറ്റന്റുള്ള മറുഭാഗം നിയമനടപടി സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, പൈതൃകമായി ലഭിച്ച ആറന്മുളക്കണ്ണാടിയെന്ന സ്വത്ത് വിശ്വബ്രാഹ്മണ സമുദായത്തിലെ തർക്കം മൂലം കോടതി കയറുകയാണ്. ഇതോടെ ആറന്മുളക്കണ്ണാടിയെന്ന അത്ഭുതസത്യം കൂടി ഇല്ലാതാകും.
കണ്ണാടിയുടെ കൂട്ട് രഹസ്യമല്ലാതാകുന്നതോടെ ഇന്ത്യയിൽ എവിടെ നിന്നും ആറന്മുളക്കണ്ണാടി പിറവി കൊള്ളും. ആറന്മുളക്കണ്ണാടി സൊസൈറ്റി ജി.ഐ.ആർ. നിയമപ്രകാരം പേറ്റന്റ് നേടിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ആകെ 25 കണ്ണാടി നിർമ്മാണ യൂണിറ്റുകളാണ് ആറന്മുളയിലുള്ളത്. ഇതിൽ 20 എണ്ണത്തിനും പേറ്റന്റ് അനുസരിച്ച് കണ്ണാടി നിർമ്മിച്ച് വിപണനം ചെയ്യാനുള്ള അനുവാദമുണ്ട്. ശേഷിച്ച അഞ്ചു യൂണിറ്റുകളിലുള്ളവർ നിർമ്മിക്കുന്നത് വ്യാജക്കണ്ണാടിയാണെന്ന് ആരോപിച്ച് എതിർവിഭാഗം രംഗത്തു വന്നു. ഇവർ നിർമ്മിച്ച കണ്ണാടികൾ, നിർമ്മാണ സാമഗ്രികൾ എന്നിവ പേറ്റന്റ് നിയമപ്രകാരമുള്ള പരാതിയിൽ പൊലീസ് പിടിച്ചെടുത്തു. മൂന്നരലക്ഷം രൂപയുടെ കണ്ണാടിയും അനുബന്ധ സാമഗ്രികളുമാണ് പൊലീസ് കൊണ്ടുപോയതെന്നും ഇതോടെ തങ്ങളുടെ കുടുംബം പട്ടിണിയിലായെന്നും മാസ്റ്റർ ക്രാഫ്റ്റ്സ്മാന്മാരായ മോഹനൻ ആചാരി, പൊന്നപ്പൻ ആചാരി, ആർ. മുരുകൻ ആറന്മുള, ടി. ബാലചന്ദ്രൻ ആറന്മുള, വിശ്വബ്രാഹ്മണ സമൂഹം 36-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.
ആറന്മുള കണ്ണാടിയുടെ പേരിൽ നിലവാരമില്ലാത്ത കണ്ണാടികൾ നിർമ്മിച്ച് വിൽപന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാണം സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ മറുവിഭാഗം കഴിഞ്ഞ 24ന് സെക്രട്ടറിയേറ്റിന് മുമ്പിൽ മാദ്ധ്യമങ്ങളുടെ മുന്നിൽ ആറന്മുള കണ്ണാടി നിർമ്മിച്ച് കാണിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വ്യാജ കണ്ണാടികൾ നിർമ്മിച്ച് പ്രതിഷേധിക്കുന്ന നടപടി നാടിന്റെ പൈതൃകത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നാണ് സൊസൈറ്റി പ്രസിഡന്റ് എ.കെ.ശെൽവരാജ്, സെക്രട്ടറി പി. ഗോപകുമാർ എന്നിവർ പറയുന്നത്.
എന്നാൽ ആറന്മുള കണ്ണാടി നിർമ്മാണത്തിൽ തലമുറകളായി ഏർപ്പെട്ടു വരുന്നവരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നതെന്നും ഇതിനെതിരേയുള്ള പോരാട്ടമാണ് സെക്രട്ടറിയേറ്റ് നടയിലെ പ്രതിഷേധത്തിന് കാരണമെന്നും പരിപാടിക്ക് നേതൃത്വം നൽകിയ ശിൽപ്പികൾ പറഞ്ഞു. കണ്ണാടി നിർമ്മാണത്തിൽ ഏർപ്പെട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട മുരുകനാണ് പരാതിക്കാരൻ. ഭൗമസൂചിക പ്രകാരം രജിസ്ട്രേഷനുള്ള സൊസൈറ്റിയിൽ അംഗമാകാൻ താൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുവാദം ലഭിച്ചില്ല. അപേക്ഷ കിട്ടിയില്ലെന്നാണ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്. ഇതു ശരിയല്ലന്നും മുരുകൻ ചൂണ്ടിക്കാട്ടി. സൊസൈറ്റി നേതൃസ്ഥാനത്തുള്ള വ്യക്തി അപേക്ഷ കിട്ടി എന്നു പറയുന്ന ഫോൺ സംഭാഷണം തെളിവിനായി ഇദ്ദേഹം മാദ്ധ്യമ പ്രവർത്തകരെ കേൾപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ സൊസൈറ്റി അധികൃതർ മുരുകൻ അപേക്ഷ നൽകിയില്ലെന്നാണ് അറിയിച്ചിരുന്നത്. ശബ്ദരേഖയോടെ ആ വാദം വ്യാജമെന്ന് തെളിഞ്ഞു. മുരുകന്റെയും മറ്റ് പരമ്പരാഗത ശിൽപ്പികളുടെയും ജീവിതം പ്രതിസന്ധിയിലാണെന്ന് വിശ്വബ്രാഹ്മണ സമൂഹം പ്രസിഡന്റ് കെ എൻ രാധാകൃഷ്ണനും പറഞ്ഞു. അതിന്റെ സെക്രട്ടറി മുരുകനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തങ്ങൾക്ക് അറിയാവുന്ന തൊഴിലാണിത്. സൊസൈറ്റി അംഗത്വപ്രകാരം മാത്രമേ തൊഴിൽ ചെയ്യാൻ പറ്റൂവെങ്കിൽ നിയമപ്രകാരം അതിന് അനുമതി തരണം. മികച്ച രീതിയിൽ ഈ ശിൽപ്പവേല ചെയ്യുന്ന പലരും സൊസൈറ്റിക്ക് പുറത്താണുള്ളത്. അവരുടെ ജീവിതം ഇരുളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ണാടികൾ നിർമ്മിച്ച വ്യക്തി പോലും ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റാത്ത കുരുക്കിലാണ്. ഇതര സംസ്ഥാനക്കാരായ 12 പേർ ഇപ്പോൾ ആറന്മുളയിൽ ഈ തൊഴിൽ ചെയ്യുന്നുണ്ട്. കണ്ണാടിയുടെ ചട്ടം നിർമ്മിക്കുന്ന ജോലിയാണ് സൊസൈറ്റിയിലുള്ളവർ ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. യഥാർഥ കലാകാരന്മാർക്ക് ചട്ടവും നിർമ്മിക്കാൻ കഴിയണം.
ഈ സമുദായത്തിൽ ഇല്ലാത്ത ആരും തനിമ ഇല്ലാതാക്കി കണ്ണാടി നിർമ്മിക്കരുത്. ഇത് പൈതൃകത്തോട് കാണിക്കുന്ന വഞ്ചനയാണെന്ന് മുരുകൻ പറഞ്ഞു. 2003ൽ ഭൗമസൂചിക രജിസ്ട്രി (ജി.ഐ.ആർ.) അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ കരകൗശല ഉൽപന്നമാണ് ആറന്മുള കണ്ണാടി. വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റിക്കും സൊസൈറ്റിയിൽ ഉൾപ്പെട്ട അംഗീകൃത അംഗങ്ങൾക്കും മാത്രമാണ് കണ്ണാടി നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും അംഗീകാരമുള്ളത്. ജില്ലയിലെ ആറന്മുള, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ മാത്രമാണ് ഇവ നിർമ്മിക്കുന്നത്. ഉപയോക്താക്കളുടെ കൈയിൽ ആറന്മുളകണ്ണാടിയെന്ന പേരിൽ ഇപ്പോൾ എത്തിച്ചേരുന്ന അറുപതു ശതമാനവും മെർക്കുറി പൂശിയതും ചെമ്പും വെളുത്തീയവും ചേർന്ന പരമ്പരാഗത ലോഹക്കൂട്ടിൽ കൃത്രിമം കാണിച്ച് നിർമ്മിക്കുന്നവയുമാണെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു.
ഇതോടെ ആറന്മുള കണ്ണാടി വാങ്ങുന്നതിലൂടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുമോയെന്നുള്ള ആശങ്കയും ഏറുകയാണ്. കഴിഞ്ഞ വർഷം നവംബർ ആറ് മുതൽ വിശ്വബ്രാഹ്മണ മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി ഹോളോഗ്രാം പതിച്ച് ആറന്മുള കണ്ണാടി വിപണിയിലെത്തിച്ചു തുടങ്ങിയിരുന്നു. കണ്ണാടി നിർമ്മാണം ഏതാനും വ്യക്തികളുടെ കുത്തകയാക്കി മാറ്റി, ഇതേ തൊഴിൽ ചെയ്യുന്നവരെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്രെയിമും കണ്ണാടിയുമുൾപ്പെടെ നിർമ്മിക്കാൻ കഴിയുന്നവരെ ഒഴിവാക്കിയാണ് ഒരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇങ്ങനെ കണ്ണാടിയുടെ കൂട്ട് അന്യസംസ്ഥാനക്കാർക്ക് തീറെഴുതാൻ തയ്യാറെടുക്കുന്നവർക്ക് നേരെ ചൊവ്വേ കണ്ണാടി നിർമ്മിക്കാൻ അറിയില്ലെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം. എന്തായാലും കണ്ണാടിയെ വിശ്വസിക്കാൻ പൊതുജനങ്ങൾക്ക് കഴിയാതെ വന്നാൽ, ലോകമാർക്കറ്റിൽ നിന്നു പോലും ഈ പൈതൃകപാരമ്പര്യം അപ്രത്യക്ഷമാകും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍