താൻ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചു; ചട്ടം മറി കടന്ന് സ്ഥാനക്കയറ്റവും നൽകി; പരാതി ആയപ്പോൾ അന്വേഷിക്കാൻ എത്തിയവരെ കൈയേറ്റം ചെയ്യാൻ തുനിഞ്ഞു; അനധികൃത നിയമന വിവാദത്തിൽപ്പെട്ട ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ രാജി വച്ചു: വിവരം പുറത്ത് വന്നത് ഇപ്പോൾ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിപിഎമ്മിൽ ഒരു വിഭാഗം
ശ്രീലാൽ വാസുദേവൻ
ചിറ്റാർ: അനധികൃത നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച വിവാദത്തെ തുടർന്ന് കെയു ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ അനുമോൾ സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ പ്യൂൺ ജോലി രാജി വച്ചു. മാസങ്ങൾക്ക് മുൻപ് രാജി സമർപ്പിച്ചിരുന്നുവെങ്കിലും വിവരം ഇപ്പോഴാണ് പുറത്തു വന്നിരുന്നത്. ബാങ്കിൽ നൈറ്റ് വാച്ച്മാനായി അനധികൃതമായി കയറി കൂടിയ ഇപ്പോഴത്തെ സീതത്തോട് പഞ്ചായത്ത് ്പ്രസിഡന്റ് ജോബി ടി. ഈശോയും തെരഞ്ഞെടുപ്പിന് മുൻപ്രാജി വച്ചിരുന്നു. താൻ രാജി വച്ച ഒഴിവിലേക്ക് ഭാര്യയ്ക്ക് ജനീഷ്കുമാർ നിയമനം നൽകുകയും പിന്നീട് ചട്ടം മറി കടന്ന് സ്ഥാനക്കയറ്റം നൽകാൻ ശ്രമിച്ചതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
വിജിലൻസും സഹകരണ സംഘം രജിസ്ട്രാറും അന്വേഷണം തുടങ്ങുകയും വരുന്ന തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് വന്നതോടെയാണ് രാജി. കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് വിവാദം ഉയർന്നത്. അന്നു തന്നെ അനുമോൾ രാജി വച്ചെങ്കിലും വിവരം ഇപ്പോഴാണ് പുറത്തു വരുന്നത്. സീതത്തോട് ലോക്കൽ സെക്രട്ടറിയായിരുന്ന ജോബി ടി. ഈശോയെ ചട്ടം മറി കടന്ന് ബാങ്കിൽ നൈറ്റ് വാച്ചമാനായി നിയമിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോബിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ഈ സ്ഥാനം ഒഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ജോബി വിജയിക്കുകയും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.ആങ്ങമൂഴി എൽസി സെക്രട്ടറിയും പാർട്ടിയിലെ മുതിർന്നയാളുമായ പിആർ പ്രമോദിനെ വെട്ടിയാണ് ജോബിയെ പ്രസിഡന്റാക്കിയത്. ന്യൂനപക്ഷ വോട്ടുകൾ വരുന്ന തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടാണ് ജനീഷ്കുമാർ ഇതിന് മുതിർന്നതെന്ന് പറയുന്നു.
സഹകരണ വകുപ്പിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് എംഎൽഎയുടെ ഭാര്യയുടെ രാജി എന്നാണ് സൂചന. രാജി വച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് താക്കീതും നൽകിയിട്ടുണ്ട്. മറ്റൊരു ജോലി കിട്ടിയതു കൊണ്ടാണ് അനുമോൾ ജോലി രാജി വച്ചതെന്നാണ് സീതത്തോട് സഹകരണ ബാങ്ക് സെക്രട്ടറി ജോസ്പറയുന്നു.സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ എംഎൽഎ ഭാര്യയെയും ലോക്കൽ സെക്രട്ടറിയെയും ക്രമവിരുദ്ധമായി നിയമിച്ചതിനെതിരേ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ട അന്വേഷണം മുടങ്ങി കിടക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് രാജിക്കായി സമ്മർദം ഉണ്ടായത്.
എംഎൽഎ തന്റെ ജോലി രാജി വച്ച് ബിരുദധാരിയായ ഭാര്യയെ നിയമിക്കുകയായിരുന്നു. ഡിഗ്രി പാസായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിരം നിയമനം നിലനിൽക്കുന്ന കാലഘട്ടത്തിലാണ് ഡിഗ്രി പൂർത്തിയാക്കിയ എംഎൽഎയുടെ ഭാര്യയെ നിയമിച്ചത്. ഇത് ജോയിന്റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി പാസായില്ലെന്ന് സത്യവാങ്മൂലം കൊടുത്തു. പിന്നാലെ ഇവർക്ക് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റവും ലഭിച്ചു.
സീതത്തോട് സർവീസ് സഹകരണ ബാങ്ക് കെയു ജനീഷ് കുമാർ എംഎൽഎ കുടുംബസ്വത്ത് ആക്കി മാറ്റിയെന്നാണ് ആരോപണം. കോടികളുടെ ക്രമക്കേട് ബാങ്കിൽ നടന്നു. അന്വേഷിക്കാൻ ആരും എത്തിയിട്ടില്ല. ഒരിക്കൽ എത്തിയ സഹകരണ സംഘം ഇൻസ്പെക്ടർ അടി കൊള്ളാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിൽ ആദ്യം ജീവനക്കാരനായിരുന്നു ജനീഷ് കുമാർ. പിന്നീട് അദ്ദേഹം രാജി വച്ചു. പകരം ഭാര്യയെ നിയമിച്ചു. ഭാര്യ ജോലി ചെയ്തത് ചട്ടം മറികടന്നായിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥനെയാണ് ഭീഷണി മുഴക്കി പറഞ്ഞയച്ചത്. അതിനിടെ ബാങ്കിൽ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറി കണ്ടെത്തി.
ജനീഷ് കുമാറിന്റെ ഭാര്യയെ ചട്ടം മറികടന്നാണ് നിയമിച്ചത് എന്നാരോപിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനുവാണ് സഹകരണ സംഘം രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകിയത്. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് വടശേരിക്കര യൂണിറ്റ് ഇൻസ്പെക്ടർ പരിശോധനയ്ക്ക് ബാങ്കിലെത്തി. അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും ഉണ്ടായി. രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും 2017 നവംബർ നാലിന് ഇൻസ്പെക്ടർ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടി ഒന്നുമുണ്ടായില്ല.
നിയമനം സാധൂകരിക്കുന്നതിന് യോഗ്യതാ സർട്ടിഫിക്കറ്റും ടിസിയും ഹാജരാക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഹാജരാക്കിയില്ല. ജനീഷ് കുമാർ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. 10 മാസത്തെ ജെഡിസി കോഴ്സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്. 10 മാസം അവധിയെടുത്ത് കോഴ്സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു.
സഹകരണ സംഘം പരീക്ഷാ ബോർഡിൽ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് ചട്ടം. ഇതാണ് ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയത്. ബാങ്കിൽ ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്നൊരു ആരോപണവും നിലനിൽക്കുന്നു. 10 വർഷമായി ഓഡിറ്റിങ് നടക്കാറില്ലെന്നും ഇതു വരെ രണ്ടു കോടിയുടെ തിരിമറി സ്ഥിര നിക്ഷേപങ്ങളിലടക്കം നടന്നുവെന്നാണ് പരാതി.
Stories you may Like
- സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് ഗുരുവായൂരിൽ പോയത്
- ജിനേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു!
- വാഗ്ദാനം പാലിച്ചുവെന്ന് എംഎൽഎ ജനീഷ് കുമാർ; നാട്ടുകാരുടെ വട്ടം ചൂറ്റൽ തീരുമ്പോൾ
- തൃശൂരിൽ നിരത്തിലിറങ്ങുന്നത് പുലികളെങ്കിൽ കോന്നിയിൽ അത് ആനകൾ
- 'ക്ഷേത്ര പ്രവേശന തർക്കം'; ജിനേഷ് കുമാറിനെതിരെ എംവി ഗോവിന്ദൻ വടിയെടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍