മന്ത്രിയുടെ രാജിയോടെ അനുപമ ഐഎഎസിന്റെ ധീരതയ്ക്കും സത്യത്തിനും കയ്യടി; തോമസ്ചാണ്ടിയെ കസേരയിൽ നിന്ന് ഇറക്കിവിട്ടത് ആലപ്പുഴ കളക്ടറുടെ തന്റേടമുള്ള റിപ്പോർട്ട്; ഫുഡ് സേഫ്റ്റി കമ്മിഷണർ ആയിരിക്കേ നിറപറയ്ക്ക് എതിരെയും വിഷ പച്ചക്കറികൾക്ക് എതിരെയും ആഞ്ഞടിച്ച യുവ ഐഎഎസുകാരി വീണ്ടും സ്റ്റാറായി; മന്ത്രിയുടെ രാജി ജനാധിപത്യത്തിന്റെ നന്മയ്ക്കായി കാവൽ നിൽക്കുന്ന ബ്യൂറോക്രസിയുടെ പ്രതീകമായ പൊന്നാനിയിലെ പുലിക്കുട്ടിയുടെ കൂടി വിജയം
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണ് ബ്യൂറോക്രസി. എന്നാൽ രാഷ്ട്രീയകക്ഷികൾക്ക് വഴങ്ങി നട്ടെല്ല് വളയ്ക്കാത്ത അപൂർവം ഐഎഎസ് പ്രതിഭകളെയേ കേരളം കണ്ടിട്ടുള്ളൂ. രാഷ്ട്രീയക്കാരുടെ കാശിനും ഭീഷണിക്കും മുന്നിൽ താഴ്ന്നുകൊടുത്ത് രാജ്യത്തെ കുട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കാത്ത സജീവമായൊരു സിവിൽ സർവീസ് യുവനിര വളർന്നുവരുന്നു എന്നതിന് ഏറ്റവും ശക്തമായ ഉദാഹരണമായി മാറുകയാണ് ആലപ്പുഴ ജില്ലാ കളക്ടർ ആയ ടി വി അനുപമ. തലശ്ശേരി സബ്കളക്ടർ ആയിരിക്കുമ്പോൾ മുതൽ ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആയതുവരെ സർവീസ് കാലത്ത് നിരവധി തവണ ശക്തമായ നിലപാടുകളിലൂടെ ജനങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് അനുപമ എന്ന യുവ ഐഎഎസുകാരി.
ശക്തമായ നിലപാടുമായി പിണറായി സർക്കാരിന്റെ നയങ്ങളിൽ തിരുത്തലുകളുമായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ മുതൽ താഴേത്തട്ടുവരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ നിരവധി ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ കാവലാളുകളായി നിലകൊള്ളുന്നു. വിജിലൻസ് കമ്മിഷണറായിരുന്ന ജേക്കബ് തോമസ്, കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത്, കെഎസ്ആർടിസി എംഡിയായിരുന്ന രാജമാണിക്യം, ദേവികുളം സബ്കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ, ഇപ്പോൾ ദേവീകുളത്ത് സബ്കളക്ടർ ആയ വി.ആർ പ്രേംകുമാർ തുടങ്ങിയവർ ഇതിന് ഉത്തമ ഉദാഹരണങ്ങൾ. ജനങ്ങൾക്കൊപ്പം നിന്ന് അനീതിക്കെതിരെ ശബ്ദമുയർത്താൻ തുടക്കംമുതലേ നിലകൊണ്ട അനുപമ ഇപ്പോൾ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ശക്തമായ കണ്ടെത്തലോടെ വീണ്ടും താരമാകുകയാണ്.
പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ഇവർക്ക് മുമ്പിൽ വളയുമെന്നും സ്ഥിരമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഇതിന് അപവാദമായി നിൽക്കുന്ന യുവ സിവിൽ സർവീസുകാരിൽ മുൻനിരയിലുണ്ട് അനുപമയെന്ന പൊന്നാനിക്കാരിയായ പുലിക്കുട്ടി. ഇരിക്കുന്ന സ്ഥാനത്തിനോട് നീതിപുലർത്തി കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും മുമ്പും നിരവധി തവണ അനുപമയ്ക്ക് കൈയടി നേടിക്കൊടുത്തിട്ടുമുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുന്നകാര്യത്തിൽ അനുപമ ശ്രദ്ധേയയായത് കേരളത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഏറ്റവും അപ്രധാനമായ തസ്തികയായ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്ത് ഇരുന്നപ്പോഴാണ്.
പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോൾ സർക്കാരുകൾ വെള്ളം കുടിച്ചു. രാഷ്ട്രീയക്കാർക്ക് പണം നൽകിയ മാഫിയയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്യാനും അനുപമ തയ്യാറായിരുന്നില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും സർക്കാരിന് കഴിഞ്ഞില്ലെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം ചേർക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങുകയായിരുന്നു അനുപമ.
നിറപറയുൾപ്പെടെ വമ്പൻ കമ്പനികളെല്ലാം ഭക്ഷ്യസുരക്ഷാ കമ്മിഷണർ എന്നാൽ എന്താണെന്ന് ശരിക്കും മനസ്സിലാക്കി. കറി പൗഡറുകളിലെയും പൊടികളിലേയും മായത്തിനെതിരെയും തമിഴ്‌നാട്ടിൽ നിന്ന് കയറ്റിവരുന്ന പച്ചക്കറികളിലെ കീടനാശിനിക്ക് എതിരെയും മത്സ്യങ്ങൾ ചീയാതിരിക്കാൻ അമോണിയ ചേർക്കുന്നതിന് എതിരെയുമെല്ലാം നിയമം അനുശാസിക്കുന്ന നടപടികൾ കൈക്കൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ആഞ്ഞടിച്ചതോടെ ഇക്കാര്യത്തിൽ കേരളം ശരിക്കും ബോധവൽക്കരിക്കപ്പെടുകയും കൂടി ആയിരുന്നു.
ഇതിന് പിന്നാലെ പ്രസവാവധിക്കു പോയ അനുപമ സർവീസിൽ തിരിച്ചെത്തിയെങ്കിലും സർക്കാർ കാര്യമായ പദവിയൊന്നും നൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആലപ്പുഴ ജില്ലാ കളക്ടറായി അനുപമയ്ക്ക് പോസ്റ്റിങ് ലഭിക്കുന്നതും ഇതിനിടെ മന്ത്രിയുടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ഉയരുന്നതും. ഇക്കാര്യം അന്വേഷിക്കേണ്ട ചുമതല സർക്കാർ അനുപമയെ ഏൽപ്പിച്ചപ്പോഴും നാട്ടുകാർ കാത്തിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.
ചാണ്ടിയുടെ പണത്തിനും സ്വാധീനത്തിനും മുന്നിൽ അനുപമ മുട്ടുമടക്കുമോ എന്ന്. ഒടുവിൽ ചാണ്ടിയുടെ കായൽ കയ്യേറ്റ കാര്യത്തിൽ തെളിവുകൾ സഹിതം ആലപ്പുഴ കളക്ടർ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചപ്പോൾ അത് സിപിഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിന്റെ കൂടി വിജയമായി മാറി. സർക്കാരിന്റെ ഭാഗമായ അനുപമ നൽകിയ റിപ്പോർട്ടിന് എതിരെ മന്ത്രിയായ ചാണ്ടിതന്നെ കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തിൽ കോടതിയും ഇന്നലെ ശക്തമായി മന്ത്രിയേയും സർക്കാരിനേയും വിമർശിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ഇതോടെയാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.
ആലപ്പുഴയിലേക്ക് തന്ത്രപൂർവം അനുപമയെ നിയോഗിച്ച് റവന്യൂ മന്ത്രി
മന്ത്രിക്കെതിരെ കൈയേറ്റ ആരോപണങ്ങൾ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ ജില്ലാ കലക്ടർ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തുകയും രേഖകളെല്ലാം പരിശോധിച്ച് പഴുതടച്ച റിപ്പോർട്ട് നൽകുകയുമായിരുന്നു.
ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ വിവാദമായ റോഡു നിർമ്മാണം, കായൽ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു കളക്ടറും സംഘവും പരിശോധിച്ചത്. റിപ്പോർട്ടിൽ ചാണ്ടിയുടെ കയ്യേറ്റം വ്യക്തമായി രേഖപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ മന്ത്രിയുടെ രാജിയേ വഴിയുള്ളൂ എന്ന് അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായിക്ക് നിയമോപദേശം നൽകുകയും ചെയ്തു.
തന്നെ കുടുക്കാനാണ് സിപിഐ അനുപമയെ തന്നെ ആലപ്പുഴയിൽ എത്തിച്ചതെന്ന ആക്ഷേപം തോമസ് ചാണ്ടി ഉയർത്തിയിരുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള മാർത്താണ്ഡം കായലിലെ നിലം നികത്തൽ, ഹാർബർ എൻജിനീയറിങ് വകുപ്പു ലേക്ക് പാലസ് റിസോർട്ടിനു സഹായകമാകുന്ന തരത്തിൽ റോഡ് നിർമ്മിച്ചത്, ഖനനം ചെയ്ത മണ്ണു പാടശേഖരത്തിൽ നിക്ഷേപിച്ചത് എന്നിവയാണ് വിവാദമായത്.
ഇതു സംബന്ധിച്ചു മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൈയേറ്റത്തിൽ കർശനക്കാരനാണ് റവന്യൂ മന്ത്രിയും സിപിഐയും എന്നതിന് ഉത്തമ ഉദാഹരണം കൂടിയായി തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടിയുടെ നിലപാട്. അതുകൊണ്ട് തന്നെ അനുപമയ്ക്ക് സത്യസന്ധമായ അന്വേഷണത്തിന് കൃത്യമായ നിർദ്ദേശവും ലഭിച്ചിരുന്നു. വിശദ പരിശോധന പുതിയ ജില്ലാ കലക്ടർ ചുമതല എടുത്ത ശേഷം മതിയെന്നു മന്ത്രി നിർദ്ദേശിച്ചിരുന്നു എന്നതിൽ നിന്നുതന്നെ സിപിഐ ഈ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നതിന് തെളിവാകുന്നു. അനുപമയെ ആലപ്പുഴയിലേക്ക് നിയോഗിച്ചത് മന്ത്രി ചന്ദ്രശേഖരന്റെ കൂടി കരുനീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
ഏതായാലും ഇന്നലെ കോടതി തന്നെ മന്ത്രിയോട് പരാതി വല്ലതുമുണ്ടെങ്കിൽ ചെന്ന് കളക്ടറോടു തന്നെ പറയൂ എന്ന് നിർദ്ദേശിച്ചതോടെ അനുപമ തന്നെ വീണ്ടും താരമായി. കോടതിക്കും കളക്ടറുടെ അന്വേഷണവും റിപ്പോർട്ടുമെല്ലാം ശരിക്കും ബോധിച്ചുവെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമായത് സത്യസന്ധതയ്ക്കുള്ള അംഗീകാരവുമായി. ഇതോടെയാണ് ചാണ്ടിയുടെ മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്ക് അനുപമയുടെ ശക്തമായ നിലപാടും റിപ്പോർട്ടും വഴിയൊരുക്കുന്നത്.
ഭക്ഷ്യസുരക്ഷയ്ക്ക് വാളെടുത്തതോടെ അടുക്കളയെ രക്ഷിച്ച അനുപമ
ഒരോ പദവിക്കും അതിന്റേതായ ചില ധർമ്മങ്ങളുണ്ട്. അതിന്റെ മർമ്മമറിഞ്ഞ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നിയമം കർക്കശം ആക്കേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്താണ് അനുപമ കൈയടി നേടുന്നത്. ആദ്യം അനുപമ വാർത്തകളിൽ ഇടം നേടുന്നത് തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടാണ്. അതിർത്തികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോബിയുടെ നട്ടെല്ലൊടിഞ്ഞു.
കുറച്ചുകാലം ഇത് ചർച്ചാവിഷയമാകുകയും മലയാളികൾ അന്യസംസ്ഥാന പച്ചക്കറി വാങ്ങാൻ മടികാണിക്കുകയും ചെയ്തു. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് ബോധവൽക്കരണമായി മലയാളികൾ കൈക്കൊണ്ടതോടെയായിരുന്നു ഇത്. പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയതും ഇതോടെയാണ്.
ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുൻപ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടർ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അന്നുതൊട്ടേ കാർക്കശ്യക്കാരിയെന്ന് രാഷ്ട്രീയവൃത്തങ്ങൾ അനുപമയെ വിലയിരുത്തിക്കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി എത്തുന്നത്.
കറിപൗഡറുകളിലെ മായത്തിനെതിരെ കൈക്കൊണ്ട നിലപാടും ഏറെ ചർച്ചയായി മുൻഗാമികൾ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി തൊടാൻ മടിച്ചിരുന്ന വമ്പന്മാർക്കെതിരെ അനുപമ വാളെടുത്തു. അടുക്കളയെന്നാൽ നിറപറയെന്ന മുദ്രാവാക്യം സജീവമാകുന്ന കാലത്ത് ആ ബ്രാൻഡിന് എതിരെ ശക്തമായി നീങ്ങി അനുപമ. മറ്റു കമ്പനികളും താമസിയാതെ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ശക്തമായ നിലപാടുകൾ ഭയന്ന് സ്റ്റാൻഡേർഡ് കർക്കശമാക്കാൻ നിർബന്ധിതരായി.
നിറപറയെന്ന ഒരു വമ്പൻ ബ്രാന്റിനെ ഭക്ഷ്യ വിപണിയിൽ നിന്നു പിൻവലിപ്പിച്ച് അനുപമ കയ്യടിനേടി. നിറപറയുടെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയിൽ മായം കണ്ടെത്തിയത്. ഉത്പന്നങ്ങളിൽ ഭക്ഷ്യയോഗ്യമല്ലാത്ത, ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയതാണ് നിറപറയ്ക്കെതിരെ നടപടിയെടുക്കാൻ അനുപമയെ പ്രേരിപ്പിച്ചത്. ഇക്കാലത്ത് അനുപമയെ മാറ്റാൻ ശക്തമായ സമ്മർദ്ദം കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ജനങ്ങൾക്കിടയിൽ വീണ നല്ല ഉദ്യോഗസ്ഥയെന്ന പേര് അനുപമയക്ക് രക്ഷയായി.
സിവിൽ സർവീസിൽ നാലാം റാങ്കുകാരിയായ പൊന്നാനിയിലെ പുലിക്കുട്ടി
മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചിൽ ഐഎഎസ് ബാച്ചുകാരി. ഒരു നിയോഗം പോലെയാണ് ഐഎഎസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. വിജിലൻസിൽ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോൾ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാൻ വലുതായാൽ അച്ഛൻ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നൽകിയില്ല. മകൾ സിവിൽ സർവീസ് നേടുന്നതിനു മുൻപ് അദ്ദേഹം മരിച്ചു. പക്ഷേ, അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. ഇപ്പോൾ ആലപ്പുഴ കളക്ടറോളം. ഒരുമന്ത്രിയുടെ രാജിക്ക് വരെ കാരണമാകുന്ന അന്വേഷണത്തിൽ നിഷ്പക്ഷമായി റിപ്പോർട്ട് നൽകി അനുപമ വീണ്ടും താരമാകുന്നു.
മാറഞ്ചേരി പനമ്പാട് പറയേരിക്കൽ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂർ ദേവസ്വം എൻജിനീയർ രമണിയുടെയും മകൾ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എൽസി പരീക്ഷയിൽ പതിമൂന്നാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്. പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി 2008 ജൂലൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.
തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി എഎൽഎസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്. ആർക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ കൈയേറ്റത്തിൽ തോമസ് ചാണ്ടിക്കെതിരെ റിപ്പോർട്ട് നൽകി കായൽ രാജാവിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ് അനുപമ എന്ന പുലിക്കുട്ടി ഇപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍