അപകടമുണ്ടായത് മഴയത്ത് വാഹനങ്ങൾ നിരയായി നീങ്ങുമ്പോൾ; മുമ്പിലെ ഓട്ടോ ഇടത്തോട്ട് തിരിച്ച സമയം മറ്റ് വാഹനങ്ങൾ ഒരുമിച്ച് ബ്രേക്കിട്ടു; കൂട്ടിമുട്ടലിൽ ബിജെപി നേതാവിന്റെ വാഹനത്തിന്റെ മുമ്പിലും പിമ്പിലും കേടുപാട്; ബ്രേക്ക് നഷ്ടമായത് വിനയായെന്ന് ടോറസിന്റെ ഡ്രൈവറും; ഹോട്ടലിലെ അക്രമ ആരോപണത്തിലും കേസെടുത്ത് പൊലീസ്; രണ്ടത്താണിയിലേത് സ്വാഭാവിക അപകടമെന്ന വിലയിരുത്തലിൽ പൊലീസ്; അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ എല്ലാവശവും പരിശോധിക്കുമെന്ന് എസ് പി
ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽവെച്ച് ബിജെപി.ദേശീയ വൈസ് പ്രസഡന്റ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ലോറി ഡ്രൈവർ. കനത്ത മഴയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ഇടിക്കാൻ കാരണമെന്നാണ് ഡ്രൈവറുടെ വാദം. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു. ഡ്രൈവറായ മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ രണ്ടത്താണിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തിന് പിറകിൽ ഇടിച്ചതായി പൊലീസ് പറയുന്നു. അപകടത്തിൽ അബ്ദുള്ളക്കുട്ടിക്ക് പരുക്കളൊന്നും ഇല്ല. പൊന്നാനി വെളിയങ്കോട് നിന്നും ചായ കുടിക്കാൻ കയറിയപ്പോൾ ചിലർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായും തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായതായും അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടു.
അതേ സമയം അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാർ ദേശീയ പാതയിൽ രണ്ടത്താണിയിൽ വെച്ച് ടോറസ്സ് ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി.
ഉദ്ദേശം 15 കി.മീറ്റർ പിന്തുടർന്ന് സഞ്ചരിച്ച് രണ്ടത്താണിയിൽ വച്ചാണ് 2 തവണ ടോറസ്സ് ലോറി അദ്ദേഹം സഞ്ചരിച്ച വാഹനത്തെ ഇടിച്ചത്. അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബോധപൂർവ്വമാണ് ഇത് നടന്നിട്ടുള്ളത്. പൊലീസ് ഇക്കാര്യം ഗൗരവമായി കാണണം. സ്വാഭാവികമായ വാഹന അപകടമായി ഇതിനെ ചിത്രീകരിക്കാൻ പൊലീസ് ശ്രമിക്കുന്നത് ശരിയല്ല. മലപ്പുറം ജില്ലയിലെ പൗരസ്വാതന്ത്ര്യത്തിന്റെ പച്ചയായ ചിത്രമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന് പുറകിൽ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് വാഹനത്തെ പിന്തുടർന്ന് പിന്നിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. ഭവത്തിൽ രണ്ട് കേസുകൾ ആണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച് കാടാമ്പുഴ സ്റ്റേഷനിലും വെളിയം കോട് വച്ച് ഒരു സംഘം തടഞ്ഞു വെച്ച് അതിക്രമം നടത്തി എന്ന പരാതിയിൽ പൊന്നാനി സ്റ്റേഷനിലും. ' ഈ രണ്ട് സംഭവവും തമ്മിൽ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് . ഇപ്പോൾ തന്നെ നിഗമനങ്ങളിൽ എത്താൻ സാധിക്കുകയില്ല. വിശദമായി അന്വേഷിക്കും ' എസ് പി യു അബ്ദുൽ കരീം പറഞ്ഞു.
അന്വേഷണം നടക്കുന്നുവെന്ന് മലപ്പുറം എസ് പിയും പ്രതികരിച്ചു. അപകടം സംഭവിച്ച സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന അബ്ദുള്ളക്കുട്ടിയുടെ കാർ മുൻപിലെ വാഹനത്തിൽ ഇടിക്കുകയും അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ പിറകിൽ വന്ന ടോറസ് ലോറി ഇടിച്ചു. അങ്ങനെ ആണ് അപകടം ഉണ്ടായത്. ഇത് കരുതിക്കൂട്ടി ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എസ് പി അറിയിച്ചു. വെളിയംകോട് വച്ച് അബ്ദുള്ളക്കുട്ടിയോട് ഒരു സംഘം തടഞ്ഞു വെച്ച് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതായി പൊന്നാനി സ്റ്റേഷനിൽ ലഭിച്ച മറ്റൊരു പരാതിയിൽ പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്. 'ഹോട്ടലിൽ വച്ചോ പുറത്ത് വച്ചോ ആരും മോശമായി പെരുമാറിയത് കണ്ടില്ല' അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിച്ച വെളിയംകോട്ടെ ഹോട്ടൽ ഉടമ റഫീഖ് പറഞ്ഞു. ' നല്ല രീതിയിൽ ആണ് പെരുമാറിയത്. ഹോട്ടലിന് കുറച്ച് അകലെ ആയിരുന്നു കാർ നിർത്തിയത്. അവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല' അദ്ദേഹം പറഞ്ഞു.
രണ്ടത്താണിയിൽ അപകടം നടന്ന സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. വാഹനങ്ങൾ നിരയായി നീങ്ങുകയായിരുന്നു. മുൻപിൽ പോയ ഒരു ഓട്ടോറിക്ഷ ഇടത്തോട്ട് തിരിച്ച സമയത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്യുക ആയിരുന്നു. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് ആണ് ഏറ്റവും അധികം കേട് പറ്റിയത്. വാഹനത്തിന്റെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. കാർ മുൻപിലെ മറ്റൊരു കാറിൽ തട്ടിയപ്പോൾ പിന്നിൽ ലോറി വന്ന് ഇടിക്കുക ആയിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ ആണ് അബ്ദുള്ള ക്കുട്ടി കോഴിക്കോട്ടേക്ക് പോയത്.
കാടാമ്പുഴ പൊലീസ് കേസെടുത്തത് 279 എം വി ആക്ട് പ്രകാരം ആണ്. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു. ഒരു സംഘം ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസ്. ഐപിസി 506, 341 വകുപ്പുകൾ പ്രകാരമാണ് കേസ്.
Stories you may Like
- പൗരത്വ ഭേദഗതിയുടെ പേരിൽ വെറുതെ പേടിസ്വപ്നം സൃഷ്ടിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
- ഇഎംഎസ് ഏക സിവിൽകോഡിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു
- 'കോൺഗ്രസിൽ ചേർത്തത് ചെന്നിത്തല, എംഎൽഎ ആയിരുന്നില്ലെങ്കിൽ തല പോയേനെ'
- മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള തർക്കം മാത്രം; എ പി അബ്ദുള്ളക്കുട്ടി
- 'നരേന്ദ്ര മോദി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരി'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്