Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപകടമുണ്ടായത് മഴയത്ത് വാഹനങ്ങൾ നിരയായി നീങ്ങുമ്പോൾ; മുമ്പിലെ ഓട്ടോ ഇടത്തോട്ട് തിരിച്ച സമയം മറ്റ് വാഹനങ്ങൾ ഒരുമിച്ച് ബ്രേക്കിട്ടു; കൂട്ടിമുട്ടലിൽ ബിജെപി നേതാവിന്റെ വാഹനത്തിന്റെ മുമ്പിലും പിമ്പിലും കേടുപാട്; ബ്രേക്ക് നഷ്ടമായത് വിനയായെന്ന് ടോറസിന്റെ ഡ്രൈവറും; ഹോട്ടലിലെ അക്രമ ആരോപണത്തിലും കേസെടുത്ത് പൊലീസ്; രണ്ടത്താണിയിലേത് സ്വാഭാവിക അപകടമെന്ന വിലയിരുത്തലിൽ പൊലീസ്; അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ എല്ലാവശവും പരിശോധിക്കുമെന്ന് എസ് പി

അപകടമുണ്ടായത് മഴയത്ത് വാഹനങ്ങൾ നിരയായി നീങ്ങുമ്പോൾ; മുമ്പിലെ ഓട്ടോ ഇടത്തോട്ട് തിരിച്ച സമയം മറ്റ് വാഹനങ്ങൾ ഒരുമിച്ച് ബ്രേക്കിട്ടു; കൂട്ടിമുട്ടലിൽ ബിജെപി നേതാവിന്റെ വാഹനത്തിന്റെ മുമ്പിലും പിമ്പിലും കേടുപാട്; ബ്രേക്ക് നഷ്ടമായത് വിനയായെന്ന് ടോറസിന്റെ ഡ്രൈവറും; ഹോട്ടലിലെ അക്രമ ആരോപണത്തിലും കേസെടുത്ത് പൊലീസ്; രണ്ടത്താണിയിലേത് സ്വാഭാവിക അപകടമെന്ന വിലയിരുത്തലിൽ പൊലീസ്; അബ്ദുള്ളക്കുട്ടിയുടെ പരാതിയിൽ എല്ലാവശവും പരിശോധിക്കുമെന്ന് എസ് പി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽവെച്ച് ബിജെപി.ദേശീയ വൈസ് പ്രസഡന്റ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ലോറി ഡ്രൈവർ. കനത്ത മഴയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ ഇടിക്കാൻ കാരണമെന്നാണ് ഡ്രൈവറുടെ വാദം. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു. ഡ്രൈവറായ മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശി ശബാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാർ രണ്ടത്താണിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തിന് പിറകിൽ ഇടിച്ചതായി പൊലീസ് പറയുന്നു. അപകടത്തിൽ അബ്ദുള്ളക്കുട്ടിക്ക് പരുക്കളൊന്നും ഇല്ല. പൊന്നാനി വെളിയങ്കോട് നിന്നും ചായ കുടിക്കാൻ കയറിയപ്പോൾ ചിലർ തന്നെ അപമാനിക്കാൻ ശ്രമിച്ചതായും തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായതായും അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടു.

അതേ സമയം അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാർ ദേശീയ പാതയിൽ രണ്ടത്താണിയിൽ വെച്ച് ടോറസ്സ് ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലിൽ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. തുടർന്ന് വാഹനത്തിൽ കയറി യാത്ര തുടങ്ങിയ ഉടൻ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി.

ഉദ്ദേശം 15 കി.മീറ്റർ പിന്തുടർന്ന് സഞ്ചരിച്ച് രണ്ടത്താണിയിൽ വച്ചാണ് 2 തവണ ടോറസ്സ് ലോറി അദ്ദേഹം സഞ്ചരിച്ച വാഹനത്തെ ഇടിച്ചത്. അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബോധപൂർവ്വമാണ് ഇത് നടന്നിട്ടുള്ളത്. പൊലീസ് ഇക്കാര്യം ഗൗരവമായി കാണണം. സ്വാഭാവികമായ വാഹന അപകടമായി ഇതിനെ ചിത്രീകരിക്കാൻ പൊലീസ് ശ്രമിക്കുന്നത് ശരിയല്ല. മലപ്പുറം ജില്ലയിലെ പൗരസ്വാതന്ത്ര്യത്തിന്റെ പച്ചയായ ചിത്രമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന് പുറകിൽ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് വാഹനത്തെ പിന്തുടർന്ന് പിന്നിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. ഭവത്തിൽ രണ്ട് കേസുകൾ ആണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച് കാടാമ്പുഴ സ്റ്റേഷനിലും വെളിയം കോട് വച്ച് ഒരു സംഘം തടഞ്ഞു വെച്ച് അതിക്രമം നടത്തി എന്ന പരാതിയിൽ പൊന്നാനി സ്റ്റേഷനിലും. ' ഈ രണ്ട് സംഭവവും തമ്മിൽ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് . ഇപ്പോൾ തന്നെ നിഗമനങ്ങളിൽ എത്താൻ സാധിക്കുകയില്ല. വിശദമായി അന്വേഷിക്കും ' എസ് പി യു അബ്ദുൽ കരീം പറഞ്ഞു.

അന്വേഷണം നടക്കുന്നുവെന്ന് മലപ്പുറം എസ് പിയും പ്രതികരിച്ചു. അപകടം സംഭവിച്ച സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന അബ്ദുള്ളക്കുട്ടിയുടെ കാർ മുൻപിലെ വാഹനത്തിൽ ഇടിക്കുകയും അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ പിറകിൽ വന്ന ടോറസ് ലോറി ഇടിച്ചു. അങ്ങനെ ആണ് അപകടം ഉണ്ടായത്. ഇത് കരുതിക്കൂട്ടി ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എസ് പി അറിയിച്ചു. വെളിയംകോട് വച്ച് അബ്ദുള്ളക്കുട്ടിയോട് ഒരു സംഘം തടഞ്ഞു വെച്ച് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതായി പൊന്നാനി സ്റ്റേഷനിൽ ലഭിച്ച മറ്റൊരു പരാതിയിൽ പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്. 'ഹോട്ടലിൽ വച്ചോ പുറത്ത് വച്ചോ ആരും മോശമായി പെരുമാറിയത് കണ്ടില്ല' അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിച്ച വെളിയംകോട്ടെ ഹോട്ടൽ ഉടമ റഫീഖ് പറഞ്ഞു. ' നല്ല രീതിയിൽ ആണ് പെരുമാറിയത്. ഹോട്ടലിന് കുറച്ച് അകലെ ആയിരുന്നു കാർ നിർത്തിയത്. അവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല' അദ്ദേഹം പറഞ്ഞു.

രണ്ടത്താണിയിൽ അപകടം നടന്ന സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. വാഹനങ്ങൾ നിരയായി നീങ്ങുകയായിരുന്നു. മുൻപിൽ പോയ ഒരു ഓട്ടോറിക്ഷ ഇടത്തോട്ട് തിരിച്ച സമയത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്യുക ആയിരുന്നു. അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് ആണ് ഏറ്റവും അധികം കേട് പറ്റിയത്. വാഹനത്തിന്റെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. കാർ മുൻപിലെ മറ്റൊരു കാറിൽ തട്ടിയപ്പോൾ പിന്നിൽ ലോറി വന്ന് ഇടിക്കുക ആയിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ ആണ് അബ്ദുള്ള ക്കുട്ടി കോഴിക്കോട്ടേക്ക് പോയത്.

കാടാമ്പുഴ പൊലീസ് കേസെടുത്തത് 279 എം വി ആക്ട് പ്രകാരം ആണ്. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ പൊന്നാനി പൊലീസ് കേസെടുത്തു. ഒരു സംഘം ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസ്. ഐപിസി 506, 341 വകുപ്പുകൾ പ്രകാരമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP