ഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവിവാഹിതയായിരുന്നു അനുപമ എസ് ചന്ദ്രൻ. എന്നിട്ടും കുട്ടിയെ വളർത്താനായിരുന്നു അമ്മ തീരുമാനിച്ചത്. അതിന് വേണ്ടി ഏറെ കഷ്ടതകൾ അവർ സഹിച്ചു. അച്ഛൻ ജയചന്ദ്രന്റെ ക്രൂരതയെ കുറിച്ച് അനുപമയ്ക്ക് അറിയാമായിരുന്നു. അജിത്തിനോടുള്ള അച്ഛന്റെ പകയും. അതുകൊണ്ട് തന്നെ ഗർഭം അതീവ രഹസ്യമായി സൂക്ഷിക്കാൻ അനുപമ തീരുമാനിച്ചു
അത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി. പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അബോർഷന് ഒരിക്കലും താല്പര്യമില്ലായിരുന്നു.എന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒരുമിച്ചു ജീവിക്കാം എന്ന ധൈര്യമുണ്ടായിരുന്നു-ഇതായിരുന്നു അനുമപമയുടെ മനസ്സിലെ ചിന്ത. ഇതിന് വേണ്ടി ഏറെ സഹിക്കേണ്ടി വന്നു അനുപമയ്ക്ക്. ഇതിനിടെ കോവിഡ് എത്തി. അതോടെ പുറത്തേക്ക് പോക്കു പോലും തടസ്സപ്പെട്ടു.
ഗർഭിണിയായതോടെ അനുപമയുടെ തടി കൂടി. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് അനുപമയുടെ തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം. തടി കുറപ്പിക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള ഞങ്ങളുടെ തന്നെ ഒരു പറമ്പിൽ അത്യാവശ്യം കൃഷിയൊക്കെയുണ്ട്.അവിടെ ഒരുകിണറുമുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ചു. രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം. കടുത്ത വിശപ്പായിരുന്നു അപ്പോൾ-ഇതായിരുന്നു ആ കാലത്തെ അനുപമ ഓർത്തെടുക്കുന്നത്.
രാവിലെ എന്നും ചർദിയും ഉണ്ടായിരുന്നു. എന്തോ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ധരിച്ചത്. കോവിഡ് കാലമായതുകൊണ്ട് ഡോക്ടറുടെ അടുത്തൊന്നും കൊണ്ടുപോയില്ല. വിളിച്ചു ചോദിച്ച് മരുന്നുവാങ്ങിയതേയുള്ളൂ. എന്നാലും ചർദിയുണ്ടായിരുന്നു. ചർദിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചാലും ചർദിക്കുമായിരുന്നു. ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു. വീട്ടിൽ എല്ലാ ജോലികളുംചെയ്തു. അങ്ങനെ ആരും അറിയാതെ ഗർഭകാലത്തെ ആകുലതകൾ മറച്ചു. ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്തു.
ഇടയ്ക്ക് ഭക്ഷണവും മരുന്നുമൊക്കെ അജിത്ത് തന്നെ എത്തിച്ചു തരുമായിരുന്നു. അയൺ ടാബ്ലറ്റുകളും ഫോളിക് ആസിഡ്ഗുളികകളുമൊക്കെ കഴിച്ചിരുന്നു. അഞ്ചാം മാസത്തിലാണ് ആദ്യമായി ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്. കഴക്കൂട്ടത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് കാണിച്ചിരുന്നത്. ആശുപത്രിയിൽ പോയി ആദ്യത്തെ ദിവസം സ്കാൻ ചെയ്യാൻ പറ്റിയിരുന്നില്ല. രണ്ടാമത്തെ ദിവസം സ്കാൻ ചെയ്ത് കുഞ്ഞ് നോർമലാണെന്നറിഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്. ഭാര്യയും ഭർത്താവും ആണെന്ന് പറഞ്ഞാണ് കാണിച്ചിരുന്നത്. കോവിഡ് കാലമായതുകൊണ്ട് കണ്ണുവെട്ടിച്ച് ചെക്കപ്പിനൊക്കെ പോകുക പ്രയാസമായിരുന്നു-അനുപമ വിശദീകരിക്കുന്നു.
പാർട്ടി കുടുംബത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. വിവാഹിതനായ അജിത്ത്, ഭാര്യയുമായി പ്രശ്നങ്ങളിൽ നീങ്ങുമ്പോൾ കണ്ടുമുട്ടുന്ന പെൺകുട്ടിയുമായി സൗഹൃദം തുടങ്ങുന്നു. അടുപ്പം പ്രണയമായി. ഇതിനിടെ ഡൈവേഴ്സ് കേസും അജിത്ത് കോടതിയിൽ നടത്തുന്നു. ഗർഭിണിയായപ്പോൾ ഒരുമിച്ച് ജീവിക്കാം എന്ന മോഹത്തിൽ കാത്തിരുന്നു. പക്ഷേ മാർക്ക് തട്ടിപ്പിൽ യൂണിവേഴ്സിറ്റ് ഡീബാറു ചെയ്ത അച്ഛൻ. സ്വന്തം പ്രണയത്തെ വിവാഹത്തിൽ എത്തിക്കാൻ ഒളിച്ചോട്ടം വരെ നടത്തിയ ഡിവൈഎഫ് ഐക്കാരൻ. ഇയാളുടെ സദാചാര ബോധം മകൾക്ക് വില്ലനായി. ആ ചോരക്കുഞ്ഞിനെ അവർ കടത്തി. സ്വന്തം കുട്ടിക്കായി വാതിലുകൾ മുട്ടിയപ്പോൾ അച്ഛൻ തന്നെ കള്ളക്കഥകൾ പ്രചരിപ്പിച്ചു. അതിനെ അതിജീവിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞു. അങ്ങനെയാണ് വിജയവാഡയിലേക്ക് കടത്തിയ ആ കുട്ടി വീണ്ടും ജന്മനാട്ടിൽ എത്തിയത്.
പാർട്ടികുടുംബമാണ് അനുപമയുടേത്. അപ്പൂപ്പൻ പേരൂർക്കട സദാശിവൻ സി.പി. എമ്മിന്റെ തലസ്ഥാനത്തെ കരുത്തനായ നേതാവായിരുന്നു. അച്ഛൻ ജയചന്ദ്രൻ പാർട്ടിപ്രവർത്തകൻ. അമ്മ സ്മിതാ ജയിംസ് . ചേച്ചി അഞ്ജു. കഴിഞ്ഞ തദ്ദേശഭരണ തിരെഞ്ഞടുപ്പിൽ പേരൂർക്കട വാർഡിൽ നിന്ന് മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നു അനുപമയ്ക്ക്. അത് വേണ്ടെന്ന് വെച്ചു. ഡിഗ്രി അവസാനവർഷമായിരുന്നു. നിർമലാഭവനിലായിരുന്നു പഠിച്ചത്. ചെമ്പഴന്തി എസ്.എൻ.കോളജിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ബി.എസ്.സി ഫിസിക്സായിരുന്നു പഠിച്ചത്. ചുറുചുറുക്കുള്ള പാർട്ടി പ്രവർത്തക വിപ്ലവ വീര്യത്തോടെ കുട്ടിക്ക് വേണ്ടി പോരാട്ടത്തിന് ഇറങ്ങി.
എസ്.എഫ്.ഐ പേരൂർക്കട ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു അനുപമ. ഡിവൈഎഫ്ഐ പേരൂർക്കട മേഖലാ ജോയന്റ് സെക്രട്ടറിയായിരുന്നു. അവിടെ വച്ചാണ് അജിത്തിനെ പരിചയപ്പെടുന്നത്. അജിത്ത് ഡി.വൈ.എഫ്. ഐ മേഖലാ സെക്രട്ടറിയായിരുന്നു. അജിത്ത് നേഴ്സായിരുന്നു. ജോലിയും ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ച് അജിത്തിനെ പണിയില്ലാ ദുഷ്ടനാക്കി ജയചന്ദ്രൻ ചിത്രീകരിച്ചു. അജിത്ത് ഡാൻസ് മാസ്റററാണ്. ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്തിരുന്നുവെന്നതാണ് വസ്തുത. അനുപമയും അജിത്തും തമ്മിലെ പരിചയം പ്രണയമായി വളർന്നു. അജിത്ത് ഭാര്യയുമായി ഡിവോഴ്സിന് ഒരുങ്ങി നിൽക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ അനുപമ ഗർഭിണിയായി. അജിത്ത് വിവാഹമോചനം നേടിയശേഷം ഒരുമിച്ച താമസിക്കാം എന്നാണ് അവർ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന കാര്യം ആദ്യം വീട്ടിൽ പറഞ്ഞില്ല. എട്ടാം മാസത്തിലാണ് അനുപമ വീട്ടിൽ വിവരം പറയുന്നത്. ഇതോട അച്ഛൻ ജയചന്ദ്രന്റെ ക്രൂരതയും തുടങ്ങി.
ഫോൺ പിടിച്ചു വാങ്ങി വെച്ചു. ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന സ്കാൻ സെന്ററിൽ കൊണ്ടുപോയി സ്കാൻ ചെയ്തുനോക്കിയപ്പോൾ കുഞ്ഞ് നോർമലായിരുന്നു. 1.5 കിലോ തൂക്കമുണ്ടായിരുന്നു. അബോർഷൻ ചെയ്യിപ്പിക്കാൻ വല്ലവഴിയുമുണ്ടോ എന്നാണ് പിന്നെ അച്ഛൻ ജയചന്ദ്രൻ നോക്കിയത്. അച്ഛന്റെ സുഹൃത്തുക്കളായ ഡോക്ടർ ദമ്പതിമാരിൽ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. അവരുടെ ഒത്താശയിൽ കള്ളക്കലി തുടർന്നുവെന്ന് അനുപമ ആരോപിക്കുന്നു. മലപ്പുറത്തെക്ക് നാടുകടത്തി. മലപ്പുറത്ത് ഒരാശുപത്രിയിൽ അഡ്മിറ്റാക്കി. ഇതിനിടെ കോവിഡ് പോസിറ്റിവായിരുന്നു. ഗർഭിണികളായ കോവിഡ് രോഗികളുള്ള ഒരു വാർഡിലായിരുന്നു പാർപ്പിച്ചു. പിന്നീട് കായംകുളത്തേക്ക്. കായംകുളത്തെ ഒരു സ്വകാര്യാശുപത്രിയിലേക്ക്കൊണ്ടു പോയി. അവിടെയും സിസേറിയൻ നടത്താനൊരു ശ്രമമുണ്ടായി. എതിർത്തപ്പോൾ സംഗതി ബുദ്ധിമുട്ടാകുമെന്ന് അവിടുത്തെ ഡോക്ടർക്ക് തോന്നി-അനുപമ പറയുന്നു.
ഇതിനിടെ 2020 ഒക്ടോബർ മാസം 15-ന് എന്നെക്കൊണ്ട് ഒരു കടലാസിൽ ഒപ്പിട്ടുവാങ്ങി, അത് വായിച്ചുനോക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ എന്നെ അടിച്ചു. മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി, എന്റെ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞു. സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു. എന്റെ കുഞ്ഞിനെ എന്നിൽ നിന്നടർത്തി മാറ്റാനുള്ള സമ്മതപത്രത്തിലാണ് ഒപ്പിട്ടുവാങ്ങിപ്പിച്ചത് എന്നു പിന്നീടറിഞ്ഞു.'കുഞ്ഞിനെ വളർത്താൻ ഞാൻ പ്രാപ്തയല്ല, അതിനാൽ ശിശുക്ഷേമസമിതിക്ക് കൈമാറുന്നു എന്നാണ് അതിൽ എഴുതി പിടിപ്പിച്ചിരുന്നത് എന്ന് മാസങ്ങൾക്കുശേഷമാണ് മനസ്സിലാകുന്നത്. ഞാൻ ബഹളം വെച്ചപ്പോൾ ്അടിയും വഴക്കും കിട്ടി. കടുത്ത മാനസിക സമ്മർദത്തിലാണ് കടന്നുപോയ്ക്കൊണ്ടിരുന്നത്.-അച്ഛന്റെ ക്രൂരതയെ അനുപമ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ ഉടൻ കുഞ്ഞിനെ തിരികെ തരും എന്ന് വാക്ക് അമ്മ പറഞ്ഞുവെന്നും അനുപമ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നത്. അവിടെ ടെസ്റ്റ് ചെയ്തപ്പോളും വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞു. അങ്ങനെയാണ് സിസേറിയന് സമ്മതിക്കുന്നത്. ഒക്ടോബർ19-ന് വൈകിട്ട് 5.00 മണിക്കായിരുന്നു സിസേറിയൻ. ഐ.സി.യു വിൽ കിടക്കുമ്പോൾ അവിടുത്തെ ഒരു നഴ്സിനോട് അജിത്തിനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടു. അവർ അത് നേരെ പോയി അമ്മയോട് പറഞ്ഞു,അതോടെ അത് പൊളിഞ്ഞു. 20-ന് വൈകിട്ട് റൂമിലേക്ക് കൊണ്ടുവന്നു. രണ്ടു ദിവസം കുഞ്ഞിനൊപ്പം കഴിഞ്ഞു. അമ്മയായിരുന്നു കൂട്ടിരുന്നത്. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്തു-അനുപമ പറയുന്നു.
തിരികെയുള്ള യാത്രക്കിടെയാണ് അച്ഛൻ കുഞ്ഞിനെയെടുത്തു കൊണ്ടുപോകുന്നത്. പിന്നീട് അമ്മയും അച്ഛനൊപ്പം പോയി. സമ്മതപത്രത്തിന്റെ കാര്യം കൂടിയായപ്പോൾ നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു അനുപമയ്ക്ക് മനസ്സിലായി. പിന്നീട് തന്നെ തൊടുപുഴയിലെ അമ്മ വീട്ടിലേക്ക് നാടുകടത്തി. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ കുട്ടിയെ കിട്ടില്ലെന്ന് അനുപമയ്ക്ക് ഉറപ്പായി. ഇതോടെയാണ് അജിത്തിനേയും കൂട്ടി പോരാട്ടത്തിന് ഇറങ്ങിയത്. ചേച്ചിയുടെ കല്യാണത്തിനുശേഷം വീണ്ടും തൊടുപുഴയിലാക്കി. അജിത്തിന്റെ കൂടെ പോവുമെന്നു തന്നെ പറഞ്ഞു. അച്ഛനും അമ്മയും എന്നോട് ആത്മഹത്യ ചെയ്തോളാൻ പറഞ്ഞു. അല്ലെങ്കിൽ എന്നെ പ്രാന്താശുപത്രിയിലാക്കും എന്നും പറഞ്ഞു. ഇതിനിടെ അജിത്ത് വിവാഹമോചിതനായിരുന്നു.
മാർച്ച് 19 നാണ് തൊടുപുഴയിലെ വീട്ടിൽനിന്ന് അനുപമ രക്ഷപ്പെടുന്നത്. കോട്ടയത്ത് എത്തിയശേഷം അജിത്തിനെ വിളിച്ചു. അജിത്തുകൊട്ടാരക്കര കാത്തുനിന്നു. തിരുവനന്തപുരത്തെത്തിയശേഷം അജിത്തിന്റെ വീട്ടിൽ നിൽക്കാതെ മാറിനിന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചുദിവസം മാറി നിന്ന ശേഷം അനുപമ ഹാജരായി-അന്ന് തുടങ്ങിയ പോരാട്ടമാണ് ഡിഎൻഎ ടെസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കുഞ്ഞിനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകി. സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ട് ഒരു പരാതിയും നൽകി. ഒപ്പം പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വൃന്ദാകാരാട്ടിനും പരാതി നൽകി. ശിശുക്ഷേമ സമിതിക്കും പരാതി നൽകി. ഇതൊന്നും ആദ്യം ആരും മൈൻഡ് ചെയ്തില്ല.
ഓഗസ്റ്റ് മാസത്തിലാണ് അച്ഛൻ ജയചന്ദ്രൻ പൊലീസിനെ അറിയിക്കുന്നത് കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചുവെന്ന്. അച്ഛൻ ഏൽപ്പിച്ചദിവസം കിട്ടിയ രണ്ടാമത്തെ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയപ്പോൾ മിസ്മാച്ചായിരുന്നു. അതും തട്ടിപ്പായിരുന്നു. യഥാർത്ഥ കുട്ടിയെ ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തിയതും കുതന്ത്രം. ഇതിനിടെയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത വന്നു. മുറുനാടൻ അടക്കം വിഷയം ചർച്ചയാക്കി. ഇതോടെ സർക്കാരിന് ഉണരേണ്ടി വന്നു. വീണ്ടുമൊരു ഡിഎൻഎ പരിശോധന അതിനെ പ്രതീക്ഷയോടെ കാണുകയാണ് അനുപമ. അപ്പോഴും ഇത് അട്ടിമറിക്കുമോ എന്ന ഭീതിയും മനസ്സിലുണ്ടെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്