എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത്; ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക; തീർച്ചയായും ഇഷ്ടപ്പെടും: സജിക്കും ലിസിക്കും സോഷ്യൽ മീഡിയ നൽകിയത് സമാനതകളില്ലാത്ത പിന്തുണ; ഉച്ചഭക്ഷണത്തിന് അമിത വില പ്രചരണം പൊളിയുമ്പോൾ
ആർ പീയൂഷ്
കൊല്ലം: തെറ്റൊന്നും ചെയ്യാതിരുന്ന തങ്ങൾ കുറച്ചു മണിക്കൂർ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ പേരിൽ ഏറെ വിഷമിച്ചു. എന്നാൽ അടുത്ത ദിവസം എല്ലാവരും പിൻതുണ അറിയിച്ചെത്തിയപ്പോഴാണ് സമാധാനമായത്. ആയൂർ ചെറുവക്കിലെ അനുഗ്രഹാ ഹോട്ടൽ ഉടമകളായ സജിയുടെയും ലിസിയുടെയും വാക്കുകളാണിത്.
കഴിഞ്ഞ ദിവസം ഇവരുടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ഉച്ച ഭക്ഷണത്തിന് അമിത വില ഈടാക്കി എന്നാരോപിച്ച് ഒരു വീഡിയോ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ഹോട്ടലുടമകളായ ഇവരെ ഏറെ വിഷമിപ്പിച്ചു. എന്നാൽ മനുഷ്യാവകാശപ്രവർത്തകൻ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തിയതോടെ നിരവധിപേർ ഇവരെ ആശ്വസിപ്പിക്കുകയും പിൻതുണ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഇവരുടെ മനസ്സിലുണ്ടായിരുന്ന ഭയവും വിഷമവും മാറിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് രണ്ടു പേർ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം ലിസി മാത്രമേ കടയിലുണ്ടായിരുന്നുള്ളൂ. ഊണും മത്തി വറുത്തതും ഇരുവർക്കും നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് 500 രൂപ നൽകി. ഊണിനും മീൻ വറുത്തതിനും കൂടി 100 രൂപയാണ്. അങ്ങനെ രണ്ടു പേരുടെയും ചേർത്ത് 200 രൂപ എടുത്തിട്ട് ബാക്കി 300 രൂപ തിരികെ നൽകി. അപ്പോഴാണ് വില കൂടുതലാണ് എന്ന് പറഞ്ഞ് തർക്കമുണ്ടായത്. ട്രോളിങ് സമയമായതിനാൽ മീനിന് വിലകൂടുതലായതിനാലാണ് ഇത്രയും രൂപ വാങ്ങിയത് എന്ന് ലിസി ഇയാളോട് പറഞ്ഞു. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇതിനേക്കാളും നല്ല ഹോട്ടലുകളിൽ 60 മുതൽ 80 രൂപ വരയെ വിലയുള്ളൂ എന്നും പരാതി നൽകുമെന്നും പറഞ്ഞു.
തർക്കം മുറുകിയപ്പോൾ ലിസിയുടെ ഭർത്താവ് സജി അവിടേക്ക് എത്തി. അപ്പോഴാണ് ഇയാൾ മനുഷ്യാവകാശ പ്രവർത്തകനാണെന്നും തങ്ങളെ പോലെയുള്ളവരുടെ അടുത്ത് ഇത്തരം കള്ളത്തരങ്ങൾ നടക്കില്ലാ എന്നും പറഞ്ഞത്. ഒരു സ്ഥലത്തും 100 രൂപ വില ഈടാക്കില്ലാ എന്നായിരുന്നു ഇയാളുടെ വാദം. ഊണിന് 100 രൂപയാണെന്ന് ആദ്യമേ പറയണമായിരുന്നു എന്നും ഇയാൾ ലിസിയോട് പറഞ്ഞു. കഴിക്കുന്നതിന് മുൻപ് ചോദിക്കണമായിരുന്നു എന്ന് ലിസി തിരിച്ചു പറഞ്ഞു.
60 രൂപയാണ് മീനില്ലാതെ ഊണിന് വാങ്ങുന്നത്. മീൻ വറുത്തതിന് 40 രൂപയുമാണ്. ഇക്കാര്യം സജി പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഇയാളുടെ ഒപ്പം വന്നയാളും ഇവരോട് തട്ടിക്കയറുകയായിരുന്നു. തർക്കം മുറുകിയപ്പോൾ ഒടുവിൽ ഭക്ഷണം കഴിക്കുകയായിരുന്ന മറ്റൊരാൾ വിഷയത്തിൽ ഇടപെട്ടു. മീനിന് വിലക്കൂടുതലാണെന്നും 100 രൂപയ്ക്ക് മത്തി വാങ്ങിയപ്പോൾ 10 എണ്ണം മാത്രമേ ലഭിച്ചുള്ളൂ എന്നും പറഞ്ഞു. പിന്നീട് ഇവർ തമ്മിൽ വാദപ്രതിവാദമുണ്ടാകുകയും പിന്നീട് ഇവർ ഇവിടെ നിന്നും പോകുകയുമായിരുന്നു.
ഇവർ വീഡിയോ പകർത്തിയത് സജിയും ലിസിയും അറിഞ്ഞിരുന്നില്ല. സമീപത്തെ ഓട്ടോ റിക്ഷാ ഡ്രൈവർമാരാണ് അടുത്ത കഴിഞ്ഞ ദിവസം ഇത് ഇവരെ കാണിക്കുന്നത്. ഇതോടെ ഇരുവരും മാനസികമായി ഏറെ തളർന്നു പോയി. എന്നാൽ ഓട്ടോ റിക്ഷാ തൊഴിലാളികൾ ഇവരുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പേടിക്കേണ്ടെന്നും ആശ്വസിപ്പിച്ചു. പിന്നീടാണ് ചങ്ങാതിക്കൂട്ടം എന്ന പേജിൽ മനുഷ്യാവകാശ പ്രവർത്തകനെതിരെ ഈ വീഡിയോ പ്രചരിച്ചത്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ എല്ലാവരും ഇവരെ പിൻതുണച്ച് മുന്നിലെത്തി. മനുഷ്യാവകാശപ്രവർത്തകൻ അനിൽകുമാറിന്റെ ഫെയ്സ് ബുക്ക് പേജിൽ പിന്നെ മലയാളികളുടെ പൊങ്കാലയായിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ഇയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.
ഫെയ്സ് ബുക്ക് വീഡിയോയിൽ ഹോട്ടലിന്റെ ഫോൺ നമ്പർ കൂടിയുണ്ടായിരുന്നതിനാൽ ഇവരെ ഫോണിൽ വിളിച്ച് നിരവധിപേർ പിൻതുണ നൽകി. ഇതിനിടയിൽ കുണ്ടറയിൽ നിന്നും രജീഷ് എന്നയാൾ സുഹൃത്തിനൊപ്പം ഈ ഹോട്ടലിലെത്തി വിവരങ്ങൾ തിരക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവിടുത്തെതെന്ന് കാട്ടി ഇയാൾ ഫെയ്സ് ബുക്കിൽ പോസ്റ്റുമിട്ടു. പോസ്റ്റ് ഇങ്ങനെ;
'ഇന്നലെ രാത്രിയിൽ ആണ് മനുഷ്യാവകാശ ( മത്തിയാവകാശ പ്രവർത്തകൻ എന്ന് വിളിക്കുന്നതാ ശരി ) പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന ഒരു മര ഊളയുടെ ഒരു വീഡിയോ കാണുന്നത് .( മണിക്കൂറുകൾ നീണ്ടു നിന്ന പൊങ്കാല കാരണം അവൻ ആ വീഡിയോ ഡിലീറ്റ് ചെയ്ത് ഓടി ) കൊല്ലം - ആയൂർ റോഡിലെ ചെറുവക്കൽ ജങ്ഷനിലെ ഒരു ഹോട്ടലിൽ ഭക്ഷണത്തിനു അമിത വില ഈടാക്കുന്നു എന്നായിരുന്നു അവന്റെ ജല്പനം .ഒരു ഊണും രണ്ട് മീൻ വറുത്തതും കഴിച്ചപ്പോൾ 100 രൂപ വാങ്ങി എന്നായിരുന്നു അവന്റെ പരാതി .( ഇപ്പോൾ ലോക്ക്ഡൗൺ കാലത് പല ഹോട്ടലുകളും ഊണിനും മീൻ വറുത്തത്തിനും 120 രൂപ മുതൽ വാങ്ങുന്നുണ്ട് ) ആ സാഹചര്യത്തിൽ അവന്റെ വീഡിയോ കണ്ടപ്പോൾ അതിലെ പൊങ്കാലയിൽ ഞാനും പങ്കാളി ആയി . അവിടെ വന്ന കമന്റുകളിൽ നിന്നും ഒരു കാര്യം മനസിലായി അവിടുത്തേത് നല്ല ഭക്ഷണം ആണെന്ന്. പ്രത്യേകിച്ച് ബീഫ് കറിയും ഫ്രെയ്യും . അതുകൊണ്ട് തന്നെ ആണ് ഇന്ന് തന്നെ അവിടെ പോയി കഴിക്കണം എന്ന് തീരുമാനിച്ചത് .അങ്ങനെ ആണ് ഞാനും ഒരു സുഹൃത്തും കൂടി കുണ്ടറയിൽ നിന്നും 32 കിലോമീറ്റർ വണ്ടി ഓടിച്ചു ചെറുവക്കൽ ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ആ ചെറിയ ഹോട്ടലിൽ എത്തിയത്.( ഒരു ചെറു കട ഒരേ സമയം 10 പേർക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാൻ ഉള്ള സൗകര്യമേ അവിടെ ഉള്ളു ) അവിടെ എത്തിയപ്പോൾ കണ്ടത്.
സോഷ്യൽ മീഡിയയിൽ വന്ന അവരുടെ വീഡിയോ കണ്ടു വിഷമിച്ചു ഇരിക്കുന്ന പാവം രണ്ടു മനുഷ്യരെ ആണ് സജി ചേട്ടനും ലിസി ചേച്ചിയും .അവരെ ആശ്വസിപ്പിച്ചു കൊണ്ട് സമീപ വാസികളായ 3 -4 പേരും . അവരോട് അവന്റെ വീഡിയോ കണ്ടതുകൊണ്ട് മാത്രം കുണ്ടറയിൽ നിന്നും ഞങ്ങൾ ഈ ഹോട്ടൽ തേടി എത്തിയതാണെന്നു പറഞ്ഞു . എല്ലാ ദിവസവും 10 കിലോ അരി കൂടുതൽ ഇടാനും ഇനിയും അവന്റെ വീഡിയോ കണ്ട ഒരുപാട് പേര് വരും ദിവസങ്ങളിൽ ഇവിടെ എത്തുമെന്നും പറഞ്ഞു അവരെ ആശ്വസിപ്പിച്ചു . തുടർന്ന് ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു . രണ്ടു ഊണ് , ഒരു സെറ്റ് നെത്തോലി വറുത്തത് ,ഒരു ബീഫ് കറി. (വളരെ വൃത്തിയായി വിറക് അടുപ്പിൽ പാചകം ചെയ്ത ഭക്ഷണം ) .ചോർ, അവിയൽ ,തോരൻ, സാലഡ് ,അച്ചാറ് എല്ലാം ആവശ്യം പോലെ വാഴ ഇലയിൽ ( തനി നാടൻ ) ഒഴിക്കാൻ സാമ്പാർ ,മീൻകറി ,പുളിശ്ശേരി .മായം ഇല്ലാത്ത നാടൻ ചേരുവകൾ ചേർന്ന നല്ല ഭക്ഷണം എന്ന് പറയാതെ വയ്യ .ബീഫ് കറി കിടിലം .എല്ലാം വളരെ നന്നായി ഇഷ്ടപ്പെട്ടു . എന്തായാലും ആ പാവം ദമ്പതികളെ ഉപദ്രവിക്കാനായി അവർ അറിയാതെ അവരുടെ വീഡിയോ റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ച പ്രമുഖ 'മത്തി'യാവകാശ പ്രവർത്തകൻ അനിൽ കുമാരന് നന്ദി .ഇന്ന് ഉച്ചയ്ക്ക് നല്ല ഭക്ഷണം തീരെ കുറഞ്ഞ വിലയിൽ കഴിക്കാൻ കാരണം ആയതിനു . കഴിച്ചു ഇറങ്ങുമ്പോൾ ആണ് അവിടുത്തെ സ്പെഷ്യൽ പൊറോട്ടയും ബീഫ് ഫ്രെയ്യും ആണെന്ന് അറിഞ്ഞത്.അങ്ങനെ 4 പൊറോട്ടയും ഒരു ബീഫ് ഫ്രെയ്യും പാർസൽ ആയി വാങ്ങി ( അതിന്റെ അഭിപ്രായം കഴിച്ച ശേഷം ) ആകെ ബില്ല് തുക 328 ... ഊണ് 2 എണ്ണം =120 ,ബീഫ് കറി =70 ,ബീഫ് ഫ്രെയ് = 80 ,നെത്തോലി ഫ്രെയ് = 30 ,4 പൊറോട്ട =28 .വളരെ കുറഞ്ഞ വില അല്ലെ ഇത് ? ഇത്രയും ഭക്ഷണം കൊല്ലം ടൗണിൽ നിന്നോ കുണ്ടറയിൽ നിന്നോ കഴിക്കണം എങ്കിൽ കുറഞ്ഞത് 450 രൂപ എങ്കിലും ആകും , അതും കൃത്രിമ ചേരുവകൾ ചേർത്ത ഭക്ഷണം .
എന്റെ പൊന്നു അനിൽ കുമാര നിനക്ക് വൈറൽ ആകണം എങ്കിൽ ഇത് പോലെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളുടെ നെഞ്ചത്തു കേറി ആകരുത് .ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കൾ പറ്റുമെങ്കിൽ അത് വഴി ഒക്കെ പോകുമ്പോൾ ചെറുവക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ഉള്ള അനുഗ്രഹ എന്ന് പേരുള്ള ഈ ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക. നിങ്ങൾക്കും തീർച്ചയായും ഇഷ്ടപ്പെടും.'
ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ ഏറെ വൈറലായി. ഇതോടെ ഇവിടേക്ക് ഭക്ഷണം കഴിക്കാൻ ആളുകൾ ദൂരസ്ഥലത്ത് നിന്നുപോലും എത്തി. ഹോട്ടലിനെതിരെ നടത്തിയ പ്രചാരണം ഒടുവിൽ വമ്പൻ പരസ്യമായി മാറി. ഏഴു വർഷമായി സജിയും ലിസിയും ഇവിടെ ഹോട്ടൽ ആരംഭിച്ചിട്ട്. മുൻപ് സജിയുടെ പിതാവ് കുഞ്ഞപ്പി ചായക്കടമാത്രം നടത്തുകയായിരുന്നു. സജി ഏറ്റെടുത്തതിന് ശേഷമാണ് ഉച്ചയൂണ് ആരംഭിക്കുന്നത്. സ്വാദിഷ്ടമായ ഭക്ഷണമാണ് എന്ന് സമീപത്തുള്ളവരൊക്കെ സാക്ഷ്യപെടുത്തുന്നുണ്ട്. മീൻ വറുത്തത് ഉൾപ്പെടെ 100 രൂപ ഈടാക്കി എന്നാരോപിച്ചാണ് ആറ്റിങ്ങൽ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ ഇന്റർ നാഷണൽ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് പ്രതിനിധി കെ.പി അനിൽകുമാർ ഫെയ്സ് ബുക്കിൽ വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ സോഷ്യൽ മീഡിയ ഒന്നാകെ ഇയാൾക്കെതിരെ തിരിഞ്ഞതോടെ വീഡിയോ പിൻവലിച്ച് തടിതപ്പുകയാണുണ്ടായത്.
Stories you may Like
- ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ മീൻകറി ഊണ് നിർബന്ധമാക്കി ഗോവൻ സർക്കാർ
- സൗഹൃദവും രാഷ്ട്രീയവും രണ്ടാണെന്ന് പ്രേമചന്ദ്രൻ അടിവരയിടുമ്പോൾ
- 'ഉച്ചഭക്ഷണം എസ്സി, എസ്ടി നേതാക്കളും ഒന്നിച്ച്' പോസ്റ്ററിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ
- വടകരയിലെ വനിതാ ഡ്രൈവർ അനുഗ്രഹ സോഷ്യൽ മീഡിയയിലും താരം
- പ്രതിസന്ധി മൂത്തപ്പോൾ ജനകീയ ഹോട്ടലിലും വിലക്കയറ്റം!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്