പട്ടണപ്രവേശത്തിൽ താൽകാലിക സ്റ്റിയറിങ്; മൂന്നാംമുറയുടെ സെറ്റിൽ കേട്ട നീട്ടിയുള്ള പേരുവിളി ജീവിതം മാറ്റി മറിച്ചു; നരംസിംഹത്തിലെ 'ഇന്ദുചൂഢനുമായി' അരങ്ങേറ്റം; നൂറുകോടി ക്ലബിലെത്തിയത് ലൂസിഫറിലുടെ ; മരയ്ക്കാറിലും 'ഡ്രൈവർ ബുദ്ധി' പാളിയില്ല; ഇഡിയുടേയും നോട്ടക്കാരൻ; ലാലിന്റെ മനസ്സ് കീഴടക്കിയ ആന്റണി പെരുമ്പാവൂർ എന്ന നക്ഷത്രത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒരു ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ സിനിമ നൂറു കോടി ക്ലബ്ബിൽ. മലയാള സിനിമയിൽ റിസർവ്വേഷനിലൂടെ ഈ സ്വപ്ന തുല്യമായ നേട്ടം സ്വന്തമാക്കുകയാണ് ആന്റണി പെരുമ്പാവൂരെന്ന നിർമ്മാതാവും മോഹൻലാലിന്റെ വിശ്വസ്തനും. മോഹൻലാലിന്റെ ഡ്രൈവറായി എത്തി മലയാള സിനിമയെ നിയന്ത്രിക്കുന്ന കച്ചവടക്കാരനായ സാധാരണക്കാരൻ. ആന്റണിക്ക് ഇന്ന് ഒരു സൂപ്പർ താരത്തോളം തന്നെ നക്ഷത്രത്തിളക്കമുണ്ട് ആന്റണി പെരുമ്പാവൂർ എന്ന പേരിന്.
മോഹൻലാലിന്റെ ഡ്രൈവറായെത്തി സൂപ്പർ താരത്തിന്റെ വിശ്വസ്തനായി ഒടുവിൽ മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിൽ തന്നെ ഒരു ബ്രാൻഡാക്കി മാറ്റുന്നതിൽ ഈ മനുഷ്യന്റെ പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.മരക്കാർ വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുക്കൾ ഈ മനുഷ്യന്റെ ഭൂതകാലങ്ങളെ കൃത്യമായി അടയാളെപ്പെടുത്തുന്നതായിരുന്നു.ഇനി ആന്റണിയെ ആ പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ പറ്റില്ലെന്ന് പ്രിയൻ പറയുമ്പോൾ അത് ഈ മനുഷ്യന്റെ പോയകാല ജീവിതം അത്രമേൽ കഷ്ടതകൾ നിറഞ്ഞതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
ഒരു സിനിമാക്കഥ പോലെ സസ്പെൻസും ആക്ഷനും സെന്റിമെൻസും ഒക്കെ നിറഞ്ഞതാണ് മാലേക്കുടി ജോസഫ് ആന്റണിയിൽ നിന്ന് ആന്റണി പെരുമ്പാവൂർ എന്ന മലയാളത്തിലെ ഏറ്റവും വിലപ്പെട്ട നിർമ്മാതാവിലേക്കുള്ള വളർച്ചയുടെ കഥ. മലയാള സിനിമ വ്യവസായത്തെ പുലിമുരുകന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തുന്നത് പോലെ തന്നെ അടയാളെപ്പെടുത്തേണ്ടി വരും ആന്റണിയുടെ കാലത്തെ സിനിമയെയും മുൻപത്തെ സിനിമകളെയും. മരയ്ക്കാർ വിജയം ഉറപ്പാക്കി. ഇതിനിടെ ആന്റണിയുടെ ഓഫീസിലേക്ക് ഇഡിയും ഇരച്ചു കയറി.
കേന്ദ്ര ഏജൻസിക്ക് ഈ കണക്കുകൾ കൃത്യമായി കൊടുക്കുകയെന്നതാണ് ഇനി ആന്റണിക്ക് മുമ്പിലുള്ള വലിയ വെല്ലുവളി. അതിന് ശേഷം ബറോസും എമ്പുരാനും. ഈ ബിഗ് ബജറ്റ് സിനിമകൾക്ക് ആന്റണിക്ക് പ്രചോദനമാണ് മരയ്ക്കാറിന്റെ വിജയം
ആന്റണീ.. ഒറ്റ വിളിയിൽ മാറിപ്പോയ ജീവിതം
മോഹൻലാലിന്റെ സന്തത സഹചാരിയായി തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റിലീസ് തീരുമാനിക്കുന്നതിൽ എത്തി നിൽക്കുകയാണ് മോഹൻലാൽ ആന്റണി കൂട്ടുകെട്ട്.1987ൽ മോഹൻലാലിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കാലം. ഷൂട്ടിങ് സെറ്റിൽ താൽക്കാലിക ഡ്രൈവറാകാനുള്ള അവസരം ആന്റണിക്ക് കിട്ടി. സെറ്റിൽ മോഹൻലാലിന്റെ കാറിന്റെ ഡ്രൈവിങ് സീറ്റാണ് ആന്റണിക്ക് കിട്ടിയത്. 22 ദിവസത്തോളം മോഹൻലാലിന്റെ സാരഥിയായി. പണ്ടുമുതലേ മോഹൻലാലിന്റെ കടുത്ത ആരാധകനായ ആന്റണിക്ക് കിട്ടിയ ഇരട്ടി ഭാഗ്യമായിരുന്നു അത്.
ഷൂട്ടിങ്ങ് പൂർത്തിയായതോടെ തന്റെ പ്രിയ താരത്തോട് യാത്ര പറഞ്ഞ് ആന്റണി മടങ്ങുകയും ചെയ്തു.പക്ഷെ അപ്പോഴും തനിക്ക് വീണ്ടും ഒരവസരം ലഭിക്കുമെന്ന് ആന്റണി കരുതിയില്ല.ചെല്ലാൻ പറ്റുന്ന ദൂരത്ത് മോഹൻലാലിന്റെ ഷൂട്ടിങ്ങ് ഉണ്ടെന്ന് അറിഞ്ഞാൽ അത് കാണാൻ പോകുന്ന പതിവ് ആന്റണി മുടക്കിയിരുന്നില്ല. അങ്ങിനെ അമ്പലമുഗളിൽ മൂന്നാംമൂറയുടെ ഷൂട്ടിങ്ങ് സെറ്റിലും ആന്റണിയും സുഹൃത്തുക്കളുമെത്തി.ആന്റണിയെപ്പോലും ഞെട്ടിച്ച് ആൾക്കൂട്ടത്തിനിടയിൽ നിന്നും മോഹൻലാൽ നീട്ടി വിളിച്ചു... ആന്റണീ.... തന്നെയായിരിക്കില്ലെന്ന് ശങ്കിച്ചു നിന്ന ആന്റണിക്ക് നേരെ മോഹൻലാൽ വീണ്ടും കൈവീശിക്കാണിച്ചതോടെയാണ് തന്നെയാണെന്ന് ഉൾക്കൊള്ളാൻ ആന്റണിക്ക് സാധിച്ചത്.
ഷൂട്ടിങ് കഴിഞ്ഞപ്പോൾ അടുത്തുവിളിച്ചു. പിറ്റേദിവസം മുതൽ കാറുമായി വരാൻ പറഞ്ഞു. അങ്ങനെ വീണ്ടും ആന്റണി മോഹൻലാലിന്റെ ഡ്രൈവറായി. ആ യാത്രകൾക്കിടയിലാകണം, തന്നോടുള്ള ആന്റണിയുടെ കടുത്ത ആരാധനയും വിശ്വസ്തതയും മോഹൻലാലിന് ബോധ്യമായത്.അങ്ങിനെ മൂന്നാംമൂറയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്റണിയെ അദ്ഭുതപ്പെടുത്തി മോഹൻലാൽ ആ ചോദ്യം ചോദിച്ചു. പോരുന്നോ കൂടെ. ആന്റണിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല.ഒപ്പം കൂടി.. ഇന്ന് കാണുന്ന ഇ അത്്ഭുത കൂട്ടുകെട്ടിലേക്കുള്ള വളർച്ച അന്ന് തുടങ്ങിയതാണ്.
നിർമ്മാതാവിലേക്കും നടനിലേക്കും
മോഹൻലാലിന്റെ വിശ്വസ്തനും സന്തതസഹചാരിയുമായി മാറി മലയാളസിനിമാ ലോകം അറിയുന്ന ആന്റണി പെരുമ്പാവൂരിലേക്കുള്ള വളർച്ചയായിരുന്നു സാധാരണക്കാരനായ ആ ഡ്രൈവറുടേത്.മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറായി തുടക്കമിട്ടെങ്കിലും പിന്നീട് മാനേജരും നിത്യജീവിതത്തിലെ അടുത്ത സുഹൃത്തുമായി ആന്റണി പ്രസിദ്ധി നേടി. തുടർന്ന് 2000 ൽ നരസിംഹം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നിർമ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.
തുടർന്ന് ഇന്ന് മോഹൻലാലിനെ നായകനാക്കി മുപ്പത്തി മൂന്ന് സിനിമകൾ ആന്റണി നിർമ്മിച്ചു. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ നരൻ, ദൃശ്യം, ലൂസിഫർ എന്നിവയൊക്കെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നവയാണ്.മോഹൻലാലിനെ നായകനാക്കിയല്ലാതെ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് 'ആദി' മാത്രമാണ്. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ ഏറെ മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ച് മലയാള സിനിമയിലെ മുൻ നിര നിർമ്മാതാവായും ആന്റണി പെരുമ്പാവൂർ മാറി. പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്.
മലയാളത്തെ ബ്രാൻഡാക്കിയ നിർമ്മാതാവ്
ലോക സിനിമാ ഭൂപടത്തിൽ മികച്ച സിനിമകളോടെ മലയാളം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യവസായം എന്ന നിലയിൽ ഇന്ത്യയിലെ തന്നെ അത്ര വളർച്ചയില്ലാത്ത സിനിമാ മേഖലയായിരുന്നു മലയാളത്തിലേത്.ഇന്ന് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലുടെ ഒടിടിയിൽപ്പോലും ലോകത്തെ ശ്രദ്ധേയ ബ്രാൻഡായി മലയാളം മാറിയതിന് പിന്നിൽ ഈ പെരുമ്പാവൂരുകാരന്റെ തന്ത്രം കാണാതിരിക്കാൻ കഴിയില്ല.അതിൽ എടുത്തു പറയേണ്ടത് ദൃശ്യം മാജിക്ക് തന്നെയാണ്.പുലിമുരകന്റെ നൂറു കോടി ക്ലബിലേക്കുപോലും വഴി തുറന്നത് ദൃശ്യത്തിന്റെ സമാനതകളില്ലാത്ത വിജയം തന്നെയാണ്.
ദൃശ്യം നിർമ്മിക്കുമ്പോൾ ആശിർവാദ് മൂവീസിനു ചെലവു 15 കോടി രൂപയാണ്. എന്നാൽ തിയറ്ററിലെ വരുമാനവും അവകാശ വിൽപനയും എല്ലാം ചേർന്നു ദൃശ്യം നടത്തിയതു 100 കോടി രൂപയുടെ ബിസിനസാണ്. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പു നടത്തിയത് 17 കോടി ഡോളർ ബിസിനസാണ്. ചൈനയുടെ ഇടത്തരം സിനിമാ ബിസിനസിൽ നടന്ന ഈ കച്ചവടം വൻകിടക്കാരെപ്പോലും ഞെട്ടിച്ചു. ഒരു കോടിയോളം രൂപയ്ക്കാണു ദൃശ്യം ചൈനയിലേക്കു വിറ്റതെന്നാണു സൂചന.
ഒടിടി പ്ളാറ്റ്ഫോമുകളിൽ ദൃശ്യം ജനം തുടർച്ചയായി കണ്ടുകൊണ്ടിരുന്നു. മലയാളികൾ മാത്രമല്ല രാജ്യത്തെ എല്ലാ ഭാഷയിലുള്ളവരും ദൃശ്യം കണ്ടു. കണക്കുകൾ ലഭ്യമല്ലെങ്കിലും ഒരു ഇന്ത്യൻ ഭാഷയിൽ ഏറ്റവും കൂടുതൽ േപർ കണ്ട സിനിമ ദൃശ്യമാണ്. മോഹൻലാൽ എന്ന നടനും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് എന്ന ബ്രാൻഡും ലോകത്തെ എല്ലാ സിനിമ കച്ചവടക്കാരുടേയും കണ്ണിൽപ്പെടാൻ ഇടയാക്കിയത് 15 കോടി രൂപയുടെ ഈ സിനിമയാണ്. ഇതു മനസ്സിലാക്കണമെങ്കിൽ പിന്നീടു നടന്ന കച്ചവടങ്ങൾ ശ്രദ്ധിക്കണം.
മോഹൻലാലിന്റെ താരമൂല്യവും പൃഥിരാജിന്റെ മികവും ചേർത്തുണ്ടാക്കിയ 'ലൂസിഫർ' കലക്റ്റു ചെയ്തത് 200 കോടിയാണ്. അതായത് ദൃശ്യത്തിന്റെ കലക്ഷന്റെ നേരെ ഇരട്ടി. അതിനു മുൻപൊരിക്കലും മലയാള സിനിമ ഇതുപോലൊരു കച്ചവടം കണ്ടിട്ടില്ല. തുടർ വിജയവും കണ്ടിട്ടില്ല. ലൂസിഫർ വന്നതോടെ രാജ്യത്തെ എല്ലാ ഭാഷകളിൽനിന്നും റീ മേക്ക് അവകാശത്തിനായി കച്ചവടക്കാർ ഓടിയെത്തി. ചൈനപോലുള്ള രാജ്യങ്ങളിലേക്കുള്ള കച്ചവടം വേറേയും. ദൃശ്യത്തിന്റെ ആദ്യ തിരയിളക്കം കണ്ടതു ലൂസിഫറിലാണ്. ഇതുവരെ മലയാളം കാണാത്ത തരത്തിലുള്ള സിനിമയായതിനാൽ ലൂസിഫർ ആ ചെറിയ തിരയെ വൻതിരയാക്കുകയും ചെയ്തു.
ദൃശ്യം 2 വരുമ്പോൾ എല്ലാവരും കരുതിയത് തിയറ്ററിലേക്കാണെന്നാണ്. 20 കോടി രൂപയ്ക്കു നിർമ്മിച്ച ചിത്രം ഒടിടി കച്ചവടത്തിലൂടെ മാത്രം 30 കോടി ലാഭമുണ്ടാക്കിയെന്നാണ് സൂചന. മരയ്്ക്കാർ എത്തുന്നത് വരെ രാജ്യത്ത് ഒടിടി പ്ളാറ്റ്ഫോമിൽ നടന്ന ഏറ്റവും വലിയ കച്ചവടമാണിത്. ഇതിനു പുറമെയാണ് ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലെ കച്ചവടം. 1200 കോടിക്കു കച്ചവടം നടത്തിയ ചൈനീസ് കമ്പനിതന്നെയാണു ദൃശ്യം 2 വാങ്ങിയത്.
അതായത് ചൈനീസ് അവകാശം വിറ്റതിലൂടെ മാത്രം ചിത്രം നിർമ്മാണ ചെലവു കണ്ടെത്തി. ദൃശ്യം 2 എത്ര കോടി ലാഭമുണ്ടാക്കിയെന്നതു രഹസ്യമാണ്. എന്നാലും 75 കോടിയിലേറെ എന്നതു വിശ്വസനീയമായ കണക്കാണ്.ദൃശ്യം എന്ന സിനിമയിലൂടെ മോഹൻലാൽ ഒരു സിനിമാ ബ്രാൻഡ് ആയി. അതു വളരെ മനോഹരമായി ഈ കോവിഡ് കാലത്തു വിൽക്കപ്പെടുകയും ചെയ്തു. സൂപ്പർ സ്റ്റാറിൽനിന്നും ബ്രാൻഡിലേക്കുള്ള പ്രയാണമാണ് രണ്ടു ദൃശ്യങ്ങളിലൂടെയും കണ്ടത്. ദൃശ്യം ഉണ്ടാക്കിയ ഉണർവാണു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ രാജ്യാന്തര കച്ചവടത്തിനു തുടക്കമിട്ടത്. സിനിമ കണ്ട വൻകിട ഒടിടി പ്ളാറ്റ്ഫോമുകൾ ലേലം വിളിയിലെന്നപോലെയാണ് മരയ്ക്കാർ സ്വന്തമാക്കിയത്.
സിനിമ തന്നെ ജീവിതം
ഇപ്പോൾ നിർമ്മാണം തുടരുന്ന മോഹൻലാൽ സംവിധായകനായ 'ബറോസിനു' വേണ്ടി ആന്റണി പെരുമ്പാവൂർ മുടക്കുന്നതു നൂറു കോടിയിലധികം രൂപയാണ്. തുല്യമായ തുക എമ്പുരാനു വേണ്ടിയും മുടക്കുന്നു. രാജ്യത്തെ ഒരു നിർമ്മാതാവും തുടർച്ചയായി 4 സിനിമകൾക്കു 100 കോടിയോളം രൂപ മുടക്കിയിട്ടില്ല.കോവിഡ് പ്രതിസന്ധി മറികടന്നതും അദ്ഭുതമാണ്. മരയ്ക്കാറിനു വേണ്ടി 100 കോടി മുടക്കിയ നിർമ്മാതാവ് അതു റിലീസ് ചെയ്യാനാകാത്ത അവസ്ഥയിൽ തളരേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണത്തിനിടയിൽ 30 ദിവസത്തോളം സെറ്റിലെ എല്ലാവരേയും ഒരു ഹോട്ടലിൽ താമസിപ്പിച്ചാണു ദൃശ്യം 2 ഷൂട്ടു ചെയ്തത്. തികച്ചും അപകടകരമായ ദൗത്യം. എല്ലാവരും പേടിച്ച് അകത്തിരിക്കുമ്പോഴായിരുന്നു ആന്റണിയും മോഹൻലാലും ജീത്തു ജോസഫും ഇറങ്ങിയത്. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ദൃശ്യം 2 ഒടിടിക്കു വിറ്റേ പറ്റൂവെന്നു പ്രഖ്യാപിച്ച ആന്റണി മറികടന്നതു വലിയൊരു സാമ്പത്തിക ബാധ്യതയെയാണ്. അതോടെയാണു രാജ്യത്തെ പല ഭാഷകളിലും ഉണർവുണ്ടായതും ഈ സമയത്തും കച്ചവടം നടത്താമെന്നുറപ്പിച്ചതും.
ഇവിടെയും തീരുന്നില്ല. ആന്റണി പെരുമ്പാവൂരും മോഹൻലാലും ചൈനീസ് കമ്പനികളുമായി ചേർന്നു നിർമ്മാണ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇവരായിരിക്കും മരയ്ക്കാർ ചൈനയിൽ ഡബ്ബു ചെയ്തു വിതരണം ചെയ്യുക.3000 തിയറ്ററിൽ റിലീസ് അവകാശമുള്ള കമ്പനികളുമായാണ് കരാർ. അതായത് ആശിർവാദ് എന്ന ബ്രാൻഡ് ചൈനയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള മണികിലുക്കം ചെറുതല്ല. മോഹൻലാലിന്റെ മറ്റു മലയാള സിനിമകളും ഇതിലൂടെ ചൈനയിലെത്തും.
മലയാള സിനിമയുടെ വലിയൊരു കച്ചവട ജാലകമാണു ൈചനയിലേക്കു തുറക്കുന്നത്. ദൃശ്യം റിലീസ് ചെയ്തപ്പോൾ മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷമെന്ന പരാമർശത്തോടെയായിരുന്നു റിലീസ്. ദൃശ്യം 2 വന്നപ്പോഴും അതുതന്നെ. ആ നടനെ നേരിൽ കാണുക എന്നതാകും മരയ്ക്കാറിലൂടെ ചൈനയിൽ നടത്തുന്നത്. ചൈനീസ് മാധ്യമങ്ങൾ ദൃശ്യത്തിന്റെ വിജയം ആഘോഷിച്ചതു മോഹൻലാലിനെ പരാമർശിച്ചുകൊണ്ടാണ്.
പത്തരമാറ്റിന്റെ സൗഹൃദം
മോഹൻലാലിന്റെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വ്യക്തിയായി ആന്റണി പെരുമ്പാവൂർ മാറിക്കഴിഞ്ഞു. ലാലിന്റെ കുടുംബത്തിലെ മറ്റൊരംഗം എന്ന നിലയിലേയ്ക്കും ആന്റണി എത്തിനിൽക്കുന്നു.തന്റെ ഭാര്യയെക്കാൾ തനിക്ക് കൂടുതൽ ഇഷ്ടം ആന്റണിയോടാണെന്ന് ഭാര്യയ്ക്ക് പരാതിയുണ്ടെന്ന് മോഹൻ ലാൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായിരുന്നു. തന്റെ സിനിമ ജീവിതത്തിലെ എല്ലാ ഉയർച്ചകൾക്കും നന്മകൾക്കും പിന്നിൽ ആന്റണിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്റെ അവസാന ശ്വാസം വരെ ആന്റണി തന്നോടൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നതായും മോഹൻലാൽ പറഞ്ഞിരുന്നു.
ആന്റണിക്ക് മോഹൻലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ സജീവ ചർച്ചയാണ്. ആന്റണിക്ക് ഭാര്യയാണോ ലാൽ സാറാണോ വലുത് എന്ന് ചോദിച്ചാൽ പോലും ഉത്തരം ലാൽ സാർ എന്നുതന്നെയായിരിക്കും. ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഒരിക്കൽ ഭാര്യ ശാന്ത ആന്റണിയോട് ചോദിച്ചു. ഞാനും ചേട്ടനും ലാൽ സാറിനൊപ്പം ഒരു ബോട്ടിൽ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ഒരു അപകടത്തിൽ പെട്ട് ലാൽ സാറും ഞാനും വെള്ളത്തിൽ വീണു. ചേട്ടൻ രക്ഷപ്പെട്ടു. ചേട്ടന് ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിയൂ.ആരെയായിരിക്കും ചേട്ടൻ രക്ഷിക്കുക. ലാൽ സാറിനെ എന്നായിരുന്നു ഉത്തരം.
ലാൽ സാറിന്റെ സൗഹൃദ വലയം കണ്ടിട്ടാണ് താൻ സാറിനൊപ്പം ജോലിചെയ്യാൻ എത്തുന്നതെന്നും കൂടെയുണ്ടായിരുന്ന അനേകം ആളുകളിൽ നിന്ന് തന്നെ മറ്റൊരു തലത്തിലേയ്കക്ക് ഉയർത്തിക്കൊണ്ടു വന്നത് മോഹൻലാലാണെന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേയ്ക്കാണ് അദ്ദേഹം തന്നെ കൂട്ടിക്കൊണ്ട് പോയത്. തനിക്ക് തന്ന സ്ഥാനം വളരെ വലുതായിരുന്നു. ലാലേട്ടനെക്കാളുപരി ലാൽ സാറായി കാണാനാണ് തനിക്കിഷ്ടമെന്നും ആന്റണി ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.മോഹൻലാലും ഡ്രൈവർ ആന്റണിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ചിലപ്പോൾ ഒരു സിനിമയ്ക്കു പോലും പ്രചോദനമാകുന്നതായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്