മൂന്നാം ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തമിഴ്നാട് പാകമാകുമ്പോൾ നേട്ടവും കോട്ടവും ആർക്കാവും? കോൺഗ്രസിനെ തൂത്തെറിഞ്ഞ തമിഴന്റെ ഹിന്ദി വിരുദ്ധതയിൽ ബിജെപിക്കും അടിപതറും; ഹിന്ദി പഠനത്തെ ദ്രാവിഡ സംസ്കാരത്തിനുമേലുള്ള ഭാഷാഅധിനിവേശ നീക്കമായി കാണുന്ന തമിഴ്നാട്ടിൽ രാഷ്ട്രീയ കരുക്കൾ നീക്കി ദ്രാവിഡ പാർട്ടികൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കാൻ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം സ്കൂളുകളിൽ തീരുമാനിച്ചതോടെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേയാണ് ഭാഷാപഠനത്തിലെ പുതിയ ശുപാർശക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം അലയടിക്കുന്നത്. ഇതോടൊപ്പം സോഷ്യൽമീഡിയയിൽ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്. മൂന്നാം ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതോടെ തങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഘടകകക്ഷിയും സംസ്ഥാനത്തെ ഭരണകക്ഷിയുമായ എഐഎഡിഎംകെ കേന്ദ്രസർക്കാർ നിലാപടിനെതിരെ പരസ്യമായി തന്നെ രംഗത്തുവന്ന് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി ആഞ്ഞടിച്ച തരംഗത്തിന്റെ തുടർ തരംഗമായാണ് ഡിഎംകെ പുതിയ സംഭവവികാസങ്ങളെ കാണുന്നത്. നിലവിൽ തമിഴ്നാടിന്റെ ഹിന്ദി വിരുദ്ധത നേട്ടമാകുക പാർട്ടിക്ക് തന്നെയാകും എന്നാണ് ഡിഎംകെ നേതൃത്വം കരുതുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മൂന്നുഭാഷകൾ പഠിപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നത്. സംസ്ഥാനത്ത് പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളടങ്ങിയ സമവാക്യമാണ് കസ്തൂരിരംഗൻ കമീഷന്റെ 500 പേജടങ്ങിയ റിപ്പോർട്ടിലുള്ളത്. ഹിന്ദി സംസാരിക്കാത്ത മുഴുവൻ സംസ്ഥാനങ്ങളിലും നഴ്സറി വിഭാഗം മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠന വിഷയമാക്കണമെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയോടൊപ്പം ഇംഗ്ലീഷും മറ്റേതെങ്കിലും ആധുനിക ഇന്ത്യൻ ഭാഷയും ഉൾപ്പെടുത്തണമെന്നുമാണ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. എന്നാൽ, മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് തമിഴ്നാട്ടിൽനിന്ന് ഉയരുന്ന നിലപാട്.
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും ഇതുവരെ തുടർന്ന രീതിയിൽ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും എ.ഐ.ഡി.എം.കെ. നേതാവും തമിഴ്നാട് വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ വ്യക്തമാക്കി. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷാപഠനം നിർബന്ധമാക്കുന്നത് രാജ്യത്തിന്റെ വൈവിധ്യമായ സവിശേഷതകളെ തകർക്കുമെന്ന് ടി.ടി.വി. ദിനകരനും അഭിപ്രായപ്പെട്ടു. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നും തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കുന്നത് തേനീച്ചക്കൂടിന് കല്ലെറിയുന്നതിന് തുല്യമാണെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. ഈ വിഷയം ഡി.എം.കെ എംപിമാർ പാർലമന്റെിൽ ഉന്നയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. മൂന്ന് ഭാഷകളടങ്ങിയ രീതി ഞെട്ടിപ്പിക്കുന്നതാണ്. ഈ നിർദ്ദേശം രാജ്യത്തെ വിഭജിക്കും. ഇത് തമിഴ്നാട്ടിലെ ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്. സ്കൂളുകളിൽ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികൾ നേരത്തെ തന്നെ മൂന്നുഭാഷകളിൽ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞിരുന്നത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നായിരുന്നു ശുപാർശ. ഹിന്ദി സംസാരിക്കുന്നിടത്ത് പകരമായി വേറെ ഏതെങ്കിലും ഭാഷ പഠിപ്പിക്കണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു.
എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ ശുപാർശക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം വ്യാപകമാവുകയായിരുന്നു. StopHindiImposition, TNAgainstHindiImposition തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് പ്രതിഷേധ ട്വീറ്റുകൾ നിറയുന്നത്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും ഹിന്ദിക്കാരല്ലെന്നുമാണ് ട്വീറ്റുകളിൽ പറയുന്നത്. ഹിന്ദി നിർബന്ധഭാഷയാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, ഒരു ഭാഷയും ആരിലും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കമ്മിറ്റി തയാറാക്കിയ കരട് മാത്രമാണിത്. പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷമേ റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിച്ച ഹിന്ദിവിരുദ്ധത
ദ്രാവിഡ സംസ്കാരത്തിനുമേൽ ബ്രാഹ്മണിസം അടിച്ചേൽപ്പിക്കാനുള്ള നീക്കമായിട്ടാണ് തമിഴൻ ഹിന്ദി വിദ്യാഭ്യാസം തങ്ങളുടെ നാട്ടിൽ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ കാണുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മുമ്പേ തുടങ്ങിയതാണ് തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം. 1937 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് മദ്രാസ് പ്രസിഡൻസിയിൽ സി രാജഗോപാലാചാരി മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. ഇ വി രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റീസ് പാർട്ടിയും സമരം ഏറ്റെടുത്തതോടെ വലിയ പ്രക്ഷോഭമായി ഇത് മാറി. രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ രാജിവെച്ചപ്പോഴാണ് ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിട്ടൻ പിൻവലിച്ചത്.
കോൺഗ്രസിനെ തൂത്തെറിഞ്ഞതും ഹിന്ദി വിരുദ്ധത
1964ന്റെ അവസാന മാസങ്ങളിൽ ആരംഭിച്ച് 1965 ജനുവരി 25ന് അവസാനിച്ച രണ്ടാം ഹിന്ദി വിരുദ്ധ പ്രക്ഷോഭം കോൺഗ്രസിനെ സംസ്ഥാനത്തു നിന്നു തന്നെ പുറംതള്ളി. സ്വാതന്ത്ര്യാനന്തരം ദേശീയ ഭാഷയെ സംബന്ധിച്ച പല ചർച്ചകളേയും തുടർന്ന് 15 വർഷത്തേക്ക് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നും അതിന് ശേഷം ഹിന്ദി ഉപയോഗപ്പെടുത്താമെന്നുമായിരുന്നു തീരുമാനം. 1965ൽ ഹിന്ദി പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ തമിഴ് ഭാഷക്കാരെ രണ്ടാം തരക്കാരായി കാണുമെന്ന തോന്നലാണ് പ്രക്ഷോഭത്തിന് ഹേതുവായത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഭക്തവാചലം ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കാൻ നിയമം പാസാക്കി. അതേസമയം, ഐ എ എസ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് ഹിന്ദി അവിഭാജ്യമാണെന്നും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കുമെന്നും പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും കേന്ദ്രമന്ത്രിമാരും പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തമായി.
സർവ മേഖലയും ഹിന്ദിയായിരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ എതിർത്തുകൊണ്ട് മധുര രാജാജി പൂങ്കാവിൽ നിന്നാരംഭിച്ച റാലിയിൽ പങ്കെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റതാണ് സമരാഗ്നി സംസ്ഥാനമൊട്ടുക്കും വ്യാപിക്കാൻ കാരണമായത്. ആക്രമണ വിവരം അറിഞ്ഞതോടെ സംസ്ഥാനം കത്തിയെരിയാൻ തുടങ്ങി. ചെന്നൈ, ചിദംബരം, കോയമ്പത്തൂർ, തിരുനെൽവേലി, സേലം, കന്യാകുമാരി ജില്ലകളിൽ വലിയ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പലയിടത്തും പട്ടാളവും സമരാനുകൂലികളും ഏറ്റുമുട്ടി. അണ്ണാമലൈ സർവകലാശാലയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി പട്ടാളക്കാരന്റെ തോക്കിനിരയായത് പ്രശ്നം വഷളാക്കി. ഹിന്ദിയെക്കാൾ തങ്ങൾക്ക് തമിഴ് ഭാഷ വലുതാണെന്ന് പറഞ്ഞുകൊണ്ടാണ് തമിഴർ പ്രക്ഷോഭത്തിനിറങ്ങിയത്.
1965 ജനുവരിയിൽ പ്രക്ഷോഭം കൂടുതൽ ശക്തമായി. അണ്ണാ ദുരെയുടെ നിർദ്ദേശമനുസരിച്ച് സാധാരണക്കാരും വിദ്യാർത്ഥികളും രംഗത്തിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. ചർച്ചകൾക്ക് സന്നദ്ധമാകാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തീരുമാനിച്ചത്. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസ് ആയിരുന്നു. ഈ നിലപാടെടുത്തതിന്റെ തിക്തഫലമായാണ് കോൺഗ്രസ് സംസ്ഥാനത്തു നിന്ന് പുറന്തള്ളപ്പെട്ടത്.
രണ്ട് മാസത്തോളംനീണ്ടുനിന്ന സമരത്തിൽ അഞ്ഞൂറോളം പേർ മരിച്ചു. ഔദ്യോഗിക കണക്ക് നൂറ്റമ്പത് പേർ മരിച്ചു എന്നാണ്. അഞ്ച് യുവാക്കൾ സ്വയം തീ കൊളുത്തി മരിച്ചു. ഒരു കോടിയിലേറെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു. കോളജുകളുൾപ്പടെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിലെ തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാർ രാജി വെച്ച് ഹിന്ദി വിരുദ്ധ സമരത്തിൽ പങ്കെടുത്തു.
Stories you may Like
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- 'അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല'
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്