Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീഡിയോ കോളിൽ ബിഷപ്പ് തന്റെ ശരീര ഭാഗങ്ങൾ കാണിച്ചു; ഒപ്പം തന്നെയും ശരീരഭാഗങ്ങൾ കാട്ടാൻ നിർബന്ധിച്ചു; കണ്ണൂരിലെ മഠത്തിൽ വച്ച്കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു; ഫോൺവിളിച്ചാൽ പതിയെ അശ്ലീലഭാഷണത്തിലേക്ക് തിരിയും; എതിർപ്പുണ്ടായിരുന്നെങ്കിലും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ല; ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും

വീഡിയോ കോളിൽ ബിഷപ്പ് തന്റെ ശരീര ഭാഗങ്ങൾ കാണിച്ചു; ഒപ്പം തന്നെയും ശരീരഭാഗങ്ങൾ കാട്ടാൻ നിർബന്ധിച്ചു; കണ്ണൂരിലെ മഠത്തിൽ വച്ച്കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു; ഫോൺവിളിച്ചാൽ പതിയെ അശ്ലീലഭാഷണത്തിലേക്ക് തിരിയും; എതിർപ്പുണ്ടായിരുന്നെങ്കിലും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ല; ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ വിചാരണ നടക്കുന്നതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരെ കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകി. ബലാൽസംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നൽകിയത്. മഠത്തിൽ വച്ച് ബിഷപ്പ് ഒരിക്കൽ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്. വീഡിയോകോളിൽ തന്റെ ശരീരഭാഗങ്ങൾ കാണിക്കാൻ ബിഷപ്പ് നിർബന്ധിച്ചെന്നും കന്യാസ്ത്രീ മൊഴി നൽകി.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ യുവതിയുടെ സാക്ഷിമൊഴിയിൽ പൊലീസ് കേസെടുത്തില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

2015 വരെ ജലന്ധറിലും ബീഹാർ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസിൽ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോൾ ആരോപണമുന്നയിച്ചിട്ടുള്ളത്. 2017 ന് ശേഷം ഒരു പ്രശ്നത്തെത്തുടർന്ന്, കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തിൽ വെച്ച് പ്രശ്നങ്ങൾ അന്വേഷിക്കാനെന്ന പേരിൽ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. സഭാകാര്യങ്ങൾ സംസാരിക്കാനെന്ന മട്ടിൽ തുടങ്ങി അശ്ലീല സംഭാഷണങ്ങളിലേക്ക് ഫോൺവിളി മാറിയിരുന്നു.

ബിഷപ്പ് തന്റെ ശരീരഭാഗങ്ങൾ കാണിക്കുകയും, കന്യാസ്ത്രീയോടും ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടതായും സാക്ഷിമൊഴിയിൽ വ്യക്തമാക്കുന്നു. പക്ഷെ തനിക്ക് എതിർപ്പുണ്ടായിട്ടും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. നേരത്തെ കുറവിലങ്ങാട് മഠത്തിൽ വെച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷിമൊഴി നൽകുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജിയിന്മേലുള്ള പ്രാഥമിക വാദം നാളെ തുടങ്ങും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ കഴിഞ്ഞ ആഴ്ച തടസഹർജി ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കൽ മാത്രം പ്രതിയായ കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്. കോട്ടയം പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അധികാര ദുർവിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യൽ, അന്യായമായി തടങ്കലിൽ വെക്കൽ, ഭീഷണിപ്പെടുത്തൽ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വർഷത്തിലധികമോ ജയിൽവാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. 2000 പേജുള്ള കുറ്റപത്രത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളുണ്ട്. 10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP