വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഇതൊക്കെ എത്രമാത്രം വേദനിപ്പിക്കും എന്നുപോലും ഓർത്തില്ലല്ലോ! ശരീരത്തിനെയല്ല മനസിനെയാണ് ഞങ്ങൾ പ്രണയിച്ചത്; ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ ഞങ്ങളില്ല; ഞങ്ങൾക്കെതിരെ കുപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല; കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് സൈബർ ലോകത്ത് കുപ്രചാരണം നടത്തിയവർ കരുതിയിരിക്കുക; അനൂപും ജൂബിയും നിയമനടപടിക്ക്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഒരുമിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന രണ്ടുപേർ വിവാഹിതരായാൽ ആർക്കാണ് ചേതം? പ്രായവ്യത്യാസം ഉണ്ട് എന്നാരോപിച്ച് ദമ്പതികളെ താറടിക്കുന്നത് ശരിയല്ലെന്ന് മാത്രമല്ല, കേസെടുക്കാവുന്ന കുറ്റവുമാണ്. സൈബർ ബുള്ളിയിങ് അതിരുകടന്നാൽ എന്താണ് സംഭവിക്കുകയെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അനൂപ്. പി.സെബാസ്റ്റ്യന്റെയും, ജൂബി ജോസഫിന്റെയും ദുരനുഭവം.
ഫോട്ടോയിൽ വധുവിന് പ്രായം കൂടുതൽ തോന്നിക്കുന്ന ഒറ്റക്കാരണമാണ് മലയാളികളുടെ സദാചാരക്കുരു പൊട്ടിച്ചത്. ഇതോടെ ഇല്ലാക്കഥകളുടെ പ്രളയമായിരുന്നു ഉണ്ടായത്. കണ്ണൂർ ചെറുപുഴയിലെ ഈ വിവാഹം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലും സ്ത്രീധന തുകയുടെ പേരിലുമാണ്. സ്ത്രീധനവും സ്വത്തും പ്രായത്തെ ഇല്ലാതാക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഇവരെ കുറിച്ചുള്ള സോഷ്യൽ മീഡിയയിൽ കുപ്രചരണം നടക്കുന്നത്. പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25.... പെണ്ണിന് ആസ്തി 15 കോടി... സ്ത്രീധനം 101 പവൻ 50 ലക്ഷം... ബാക്കി പുറകെവരും.... ഈ തലക്കെട്ടിലാണ് വാട്സാപ്പിലും ഫേസ്ബുക്കിലും മറ്റും കുപ്രചാരണം. ഏതായാലും കുപ്രചാരണം നടത്തിയവരെ അനൂപും ജുബിയും വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും തങ്ങളെ അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു അനൂപും ജൂബിയും.
അനൂപും ജൂബിയും പറയുന്നത് ഇങ്ങനെ: 'ഞങ്ങൾ ഇണയെ തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല'. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻതൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാൻ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരിൽ വിവാഹപരസ്യം നൽകിയത്. എന്നാൽ, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണു ചിലർ ദുഷ്പ്രചാരണം നടത്തിയത്.
നാലു വർഷം മുൻപാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. 'ചെറുപ്പം മുതലേ അൽപം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോൾ അൽപം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചത്.
പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെൺകുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓർക്കാതെ പ്രചരിപ്പിച്ചവർ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളർന്നിരിക്കാൻ ഞങ്ങളില്ല. ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ കാത്തിരിക്കുകയായിരുന്നു. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ തന്നെയാണു തീരുമാനം'.
സത്യം അറിയാതെ ഈ ഫോട്ടോയും വാർത്തയും ഗ്രൂപ്പുകളിലേക്ക് അതിവേഗം പ്രചരിക്കുകയുമാണ്. എന്നാൽ ഈ വിവാഹത്തിന് പിന്നിലെ സത്യം ഈ ഫോർവേഡുകളല്ല, ഇതൊന്നുമല്ല സത്യം. അനൂപ് ജൂബിയേക്കാൾ രണ്ടര വയസ്സ് മുതിർന്നതുമാണ്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. പൈലറ്റാകാൻ ഡറാഡൂണിൽ പഠിക്കുകയാണ് അനൂപ്. ജൂബിയും വിമാനത്താവളത്തിലെ തന്നെ ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹദിവസം പത്രത്തിൽ വന്ന ഫോട്ടോയായിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ പ്രായവും ബോഡി ഷെയിമിഗും എല്ലാം നിറഞ്ഞ മെസേജുകളും ട്രോളുകളും നിറയുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബവുമൊത്ത് നിൽക്കുന്ന ഫോട്ടോയും ചേർത്ത് ഒരു പടികൂടി കടന്നിരിക്കുകയാണ് ഇപ്പോൾ കളിയാക്കലുകൾ. ഇത്തരം മോശം കമന്റുകളിൽ ഇരുവരും അതീവ ദുഃഖിതരുമാണ്. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് ജൂബിയുടെ വീട്ടുകാർ.ആളുകളുടെ മാനസികാവസ്ഥയ്ക്കും സ്വകാര്യതയ്ക്കും യാതൊരു വിലയും കൽപ്പിക്കാത്ത ആരോ ഒരാൾ തുടങ്ങി വച്ചതാണിത്.
കണ്ണൂർ ചെമ്പാത്തൊട്ടി സ്വദേശിനിയാണ് ജൂബി. ഇവിടെ നിന്നും അധികം ദൂരെയല്ലാത്ത ചെറുപുഴക്കാരനാണ് അനൂപും. നാടിനെയും നാട്ടാരെയും ബന്ധുക്കളെയും അറിയിച്ചു കൊണ്ട് വിവാഹിതരാകണം എന്നുള്ളതു കൊണ്ടാണ് ഇവർ പത്രത്തിൽ പരസ്യം നൽകിയതും. ഇങ്ങനെ പരസ്യം നൽകിയത് വലിയ പാരയാകുമെന്ന് ഇവരോ കുടുംബക്കാരോ കരുതിയിരുന്നില്ല. കല്യാണ വേളയിൽ തന്നെ പ്രായവ്യത്യാസം ഉണ്ടെന്ന് നാട്ടുകാരിൽ ചിലർ അനാവശ്യമായി പറഞ്ഞു. പ്രായവ്യത്യാസമുണ്ടെന്ന തോന്നൽ അനാവശ്യമായി ചർച്ചയായപ്പോൾ വരന്റെ വീട്ടുകാർ പറഞ്ഞത് വധുവിന് പ്രായം 28 വയസ്സ് എന്നാണ്. വരന്റെ വീട്ടുകാർ ഈ കാര്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ തൽക്കാലം മറ്റുള്ളവർ വായമൂടി. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ ചിലർ പകപോക്കുന്ന വിധത്തിൽ പ്രചരിപ്പിക്കയായിരുന്നു.
ഇരു വീട്ടുകാരും ആലോചിച്ചാണ് വിവാഹം നടന്നത്. ചെറുപുഴയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ചെമ്പൻ തൊട്ടിയിലാണ് വധുവായ ജോബിയുടെ വീട്. വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. വരന്റെ വീട്ടുകാർ വധുവിന് 28 എന്ന് പറഞ്ഞെങ്കിലും വിവാഹത്തിന്നെത്തിയവരിൽ പലരും അത് സമ്മതിച്ചു നൽകിയില്ല. ഒപ്പം വധു കോടീശ്വരിയാണ് എന്ന വാർത്ത പരക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പറയുന്നത് പ്രകാരം സ്ത്രീധനം 101 പവൻ 50 ലക്ഷം എന്നാണ്. ഇതും വിവാഹവേളയിൽ ചർച്ചയായപ്പോൾ സന്തോഷമായി വിവാഹത്തിൽ പങ്കെടുത്ത് അതിഥികൾ മടങ്ങുകയും ചെയ്തു.
പക്ഷെ വിവാഹം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ തുടരൻ ചർച്ചകൾ തന്നെ ഈ കാര്യത്തിൽ വന്നു. ഇതോടെ മറുനാടൻ മലയാളി വരനായ അനൂപിനെ ബന്ധപ്പെട്ടു. പ്രായവ്യത്യാസം ഒന്നും മറുനാടനോട് സംസാരിക്കാൻ അനൂപ് തയ്യറായില്ല. പഞ്ചാബ് യൂണിവേഴ്സിറ്റിയും പഠിക്കുമ്പോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. ജൂബി ഇപ്പോൾ ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്നു. അനൂപ് പറഞ്ഞത് ശരിതന്നെയെന്ന് ഈ വിവാഹത്തിൽ പങ്കെടുത്തവരും മറുനാടനോട് പറഞ്ഞു.
ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ച് നടന്ന വിവാഹമാണ്. അതുകൊണ്ട് തന്നെ എല്ലാവരും പങ്കെടുക്കുകയും ചെയ്തു-വിവാഹത്തിൽ സംബന്ധിച്ചവർ പ്രതികരിച്ചു. അനൂപിന്റെ രണ്ടാം വിവാഹം എന്നാണ് അറിഞ്ഞത്. ചില പ്രശ്നങ്ങൾ കാരണം ആദ്യ വിവാഹം ഒഴിവാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അനൂപ് പിതാവിനെ സഹായിച്ച് കാറ്ററിങ് ബിസിനസ് മുന്നോട്ടു കൊണ്ടുപോവുകയാണ്. ഒരു വിവാഹത്തിന്റെ പേരിൽ സൈബർ ലോകത്തു നടക്കുന്ന പ്രചരണങ്ങളിൽ വളരെ ദുഃഖിതരായണ് ഇരുവരും. തടി കൂടിയതിന്റെ പേരിൽ എന്തിനാണ് ഇത്തരം കുറ്റപ്പെടുത്തലുകളെന്നാണ് ഉയരുന്ന ചോദ്യം. കുപ്രചരണങ്ങളിൽ ദുഃഖിതരായ വധുവും വരനും അധികം ആരോടും പ്രതികരിക്കേണ്ടെന്ന നിലപാടിലാണ്. ഒരു വശത്ത് പ്രചരണം കൊഴുക്കുമ്പോൾ ദുബായിലെ ജോലിസ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ജൂബി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്