Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പരസ്പരം അടുത്തത് കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിൽ; ഒന്നര വർഷത്തെ ജീവിതത്തിനിടയിൽ പാതിവഴിയിൽ പ്രശ്‌നം തുടങ്ങി; പങ്കാളി പണിക്കൊന്നും പോകില്ല..നോട്ടം ഞാൻ സമ്പാദിക്കുന്ന പണത്തിൽ; എന്നിട്ടും ലഭിക്കുന്നത് ആട്ടും തുപ്പും അടിയും ചവിട്ടും; എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പങ്കാളി? ഇപ്പോൾ വധഭീഷണിയും..ഈ ജീവിതം മടുത്തു': തന്റെ ഹീറോ സീറോ ആയെന്ന് അഞ്ജലി അമീർ മറുനാടനോട്

'പരസ്പരം അടുത്തത്  കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിൽ; ഒന്നര വർഷത്തെ ജീവിതത്തിനിടയിൽ പാതിവഴിയിൽ പ്രശ്‌നം തുടങ്ങി; പങ്കാളി പണിക്കൊന്നും പോകില്ല..നോട്ടം ഞാൻ സമ്പാദിക്കുന്ന പണത്തിൽ; എന്നിട്ടും ലഭിക്കുന്നത് ആട്ടും തുപ്പും അടിയും ചവിട്ടും; എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പങ്കാളി? ഇപ്പോൾ വധഭീഷണിയും..ഈ ജീവിതം മടുത്തു': തന്റെ ഹീറോ സീറോ ആയെന്ന് അഞ്ജലി അമീർ മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: പേരൻപിലൂടെ ശ്രദ്ധേയായ അഞ്ജലി അമീർ പങ്കാളിയുമായുള്ള ലിവിങ് ടുഗതർ ബന്ധം അവസാനിപ്പിക്കുന്നു. പങ്കാളി തനിക്ക് നേരെ വധഭീഷണി ഉയർത്തുന്നു എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു ഫെയ്‌സ് ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ അഞ്ജലി ഈ കാര്യം മറുനാടൻ മലയാളിയോടും സ്ഥിരീകരിച്ചു. ഒപ്പം ജീവിക്കാൻ ഞാൻ തയ്യാറല്ല. ഒപ്പം ജീവിച്ചില്ലെങ്കിൽ അപായപ്പെടുത്തും എന്നാണ് പറഞ്ഞത്. ലിവിങ് ടുഗതർ ബന്ധത്തിലെ പങ്കാളിക്കെതിരെ പൊട്ടിത്തെറിച്ച് അഞ്ജലി പറഞ്ഞു. എനിക്ക് ഇനി അവന്റെ കൂടെ ജീവിക്കാൻ കഴിയില്ല. ശാരീരികമായും മാനസികമായും അവൻ എന്നെ പീഡിപ്പിക്കുന്നു. എനിക്കാണ് അവനിൽ നിന്നും മാറി നിൽക്കേണ്ടത്. ഒപ്പം ജീവിച്ചില്ലെങ്കിൽ അപായപ്പെടുത്തും എന്നാണ് ഭീഷണി-മറുനാടനോട് അഞ്ജലി അമീർ പറഞ്ഞു.

ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ച് താമസിക്കുകയാണ്. കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിലാണ് ഞങ്ങൾ അടുക്കുന്നത്. അനസും അനസിന്റെ കസിനും കൂടിയുണ്ടായിരുന്നു. ഈ യാത്രയിലാണ് ഞങ്ങൾ അടുക്കുന്നത്. ഞാൻ കോയമ്പത്തൂരിൽ സെറ്റിൽഡ് ആയിരുന്നു. അവന്റെ ജീവിക്കാൻ എനിക്ക് താത്പര്യമില്ല. എനിക്ക് അവന്റെ ക്യാരക്റ്റർ ഇഷ്ടമല്ല. അവൻ പണിക്കൊന്നും പോകുന്നില്ല. ഞാൻ സമ്പാദിക്കുന്ന പണം കൊണ്ടാണ് അവൻ ജീവിക്കുന്നത്. എനിക്ക് ആട്ടും തുപ്പും അടിയും ചവിട്ടും തന്നെ. പിന്നെ ഞാൻ എന്തിനാണ് അവന്റെ കൂടെ ജീവിക്കുന്നത്. ഞാൻ മാനസികമായി ആകെ തകർന്ന അവസ്ഥയിലാണ്. എന്നെ നിങ്ങൾ മനസിലാക്കണം. എല്ലാവരും അവരവരുടെ കഥ പറയുമ്പോൾ അവർ തന്നെയാകും ഹീറോ. അനസ് പറയുന്നത് എനിക്ക് തിരുത്താൻ കഴിയില്ലല്ലോ? അത് അനസ് പറയുന്നതാണ്. ഞാൻ പറയുന്നത് എന്റെ അനുഭവമാണ്. നഴ്‌സിങ് അല്ല ഞാൻ പഠിച്ചത് ബിഎസ്ഡബ്ല്യു ആണ്. നഴ്‌സിങ് പഠിച്ചു എന്നുള്ളത് വാർത്തയാണ്. എഴുതുന്ന വാർത്തകൾ എല്ലാം ശരിയാകണമെന്നില്ലല്ലോ? മമ്മൂട്ടിക്ക് ഒപ്പമുള്ള പേരന്റ് മാത്രമല്ല വേറെയും സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്-അഞ്ജലി പറയുന്നു.

കടുത്ത മാനസിക പ്രയാസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത്. ജീവിത പങ്കാളിയായ അനസിനെതിരെയാണ് അഞ്ജലി എഫ് ബി പോസ്റ്റുകളിലൂടെ രംഗത്തെത്തിയത്. ഇയാളിൽ നിന്ന് ഭീഷണി നേരിടുന്നതായി പൊലീസിന് പരാതിയും നൽകിയിരുന്നു. ലിവിങ് ടുഗദർ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ കൊല്ലുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് അഞ്ജലി വെളിപ്പെടുത്തിയത്.

വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീർ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. വലിയ പോരാട്ടമായിരന്നു എന്നും അഞ്ജലിയുടെ ജീവിതം. ആദ്യകാലത്ത് വലിയ പരിഹാസങ്ങളും അവഗണനങ്ങളുമാണ് ഇവർക്ക് നേരിടേണ്ടിവന്നത്. എന്നാൽ ജീവിതത്തിൽ വിജയം കൊയ്ത് അവർ പരിഹസിച്ചവരുടെ വായടപ്പിച്ചു. സെക്ൾഷ്വൽ റീ അസസ്‌മെന്റ് സർജറി ചെയ്ത് പൂർണമായും ഒരു സ്ത്രീ ആയി മാറിയ അഞ്ജലി മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയാണ് പ്രേക്ഷകരുടെ മനം കവർന്നത്. ചിത്രത്തിലെ അഞ്ജലിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ നടിയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് ലൈവിൽ എത്തിയത്.

ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങൾ കൊണ്ടും എനിക്ക് ലിവിങ് ടുഗതറിൽ കഴിയേണ്ടി വന്നു. ആദ്യം അയാൾ എന്ന കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാൻ സമൂഹമാധ്യമങ്ങളിൽ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് ശേഷവും അയാൾക്കൊപ്പം പല സാഹചര്യങ്ങൾ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോൾ അയാളുടെ കൂടെ ജീവിച്ചില്ലെങ്കിൽ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കിൽ അത് അയാളെ മാത്രമാണ്.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കമ്മിഷണർക്ക് പരാതി നൽകി. അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ തനിക്ക് നൽകാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാൻ കഴിയാത്ത സാഹചര്യമാണ്. കോളെജിൽ രാവിലെ എന്നെ വിട്ടു കഴിഞ്ഞാൽ പിന്നെ അയാൾ കോളെജിൽ കിടന്ന് തിരിയും. ഞാൻ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാൾ ജോലിക്കൊന്നും പോവുന്നില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാൻ. മാനസീകമായും ശാരീരികമായും തളർന്ന് കഴിഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവിൽ വന്നത്. ഞങ്ങളെ പോലുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങൾ ലൈവിൽ വന്നു പറയേണ്ടി വരുന്നത്.

അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങൾക്ക് മകനെ വളർത്താൻ സാധിച്ചില്ലെങ്കിൽ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. ഈ വീഡിയോ വൈറലാകുകയാണ്. 'കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാൻ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.'

'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാൽ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവിൽ വന്നത്.'അഞ്ജലി അമീർ പറഞ്ഞു. താൻ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ അയാൾ മാത്രമാകും ഉത്തരവാദിയെന്നുമാണ് നടി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP