'മാന്യമായ പരിഗണന ഞങ്ങൾക്കും കിട്ടണം; തൊഴിലാളികളായി അംഗീകരിക്കണം'; മിനിമം ശമ്പളവും പെൻഷനും വർധിപ്പിക്കണം എന്ന ആവശ്യവുമായി കുരുന്നുകളെ പരിപാലിക്കുന്ന അംഗനവാടി ഹെൽപ്പർമാരുടെ ഒപ്പുശേഖരണം
അരുൺ ജയകുമാർ
തിരുവനന്തപുരം: ഐസിഡിഎസ് പദ്ധതികൾ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് തസ്തികകളിൽ ജോലി ചെയ്യുന്ന വനിതകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അവകാശ ദിനം വേറിട്ടതായി. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാൽ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നതിനുള്ള ഒപ്പ് ശേഖരണം നടത്തുകയായിരുന്നു ഇടത് അനുകൂല സംഘടനകൾ.
എഐടിയുസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ മാന്യമായി തങ്ങളേയും പരിഗണിക്കണമെന്നും തൊഴിലാളികളായി കാണുകയും വേണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. അംഗനവാടികളിൽ ജോലി ചെയ്തവർക്ക് പെൻഷനായി നൽകുന്നത് വെറും 500 രൂപ മാത്രമാണ്. ഇത് വർധിപ്പിച്ച് നൽകണമെന്നും മിനിമം ശമ്പളം 18,000 രൂപയെങ്കിലും ആക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇഎസ്ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നുമാണു ഞങ്ങളുടെ ആവശ്യമെന്ന് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി വിജയമ്മ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടും അവർക്ക് നല്ല പോഷകാഹാരം ലഭ്യമാകുന്നതിനുമായി 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നടപ്പിലാക്കിയ പദ്ധതിയാണ് ഐസിഡിഎസ്. ഇതിന്റ ഭാഗമായാണ് രാജ്യത്ത് നിരവധി അംഗനവാടികൾ നിർമ്മിച്ചത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ നിരവധി അംഗനവാടികൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്. കേന്ദ്രത്തിൽ നിന്നും ഇവർക്ക് അനുവദിച്ചിരിക്കുന്ന ശമ്പളം ഇങ്ങനെയാണ്: വർക്കേഴ്സിന് 3000, ഹെൽപ്പേഴ്സിന് 1500.
എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് ഇവർക്ക് ഓണറേറിയം കൂട്ടികൊടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാറിലെ സാമൂഹ്യക്ഷേമമന്ത്രി എം കെ മുനീറാണ് ഇത് വർധിപ്പിച്ചത്. അതിന് മുൻപത്തെ വി എസ് സർക്കാറും ഇത് വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.
കേന്ദ്രത്തിൽ നിന്നുള്ള വിഹിതമുൾപ്പടെ വർക്കർമാർക്ക് 10,000 രൂപയും ഹെൽപ്പർമാർക്ക് 7000 രൂപയുമാണ് ലഭിക്കേണ്ടത്. എന്നാൽ സ്വന്തമായി കെട്ടിടങ്ങൾ പോലുമില്ലാത്ത അംഗനവാടികളിലെ ജീവനക്കാരുടെ കാര്യമാണ് വലിയ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇവിടെ അംഗനവാടികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും കറന്റ് ബില്ലും വാട്ടർ ബില്ലും എല്ലാം തന്നെ അടയ്ക്കേണ്ടത് തുച്ഛ ശമ്പളക്കാരായ ജീവനക്കാർ തന്നെയാണ്. അതിനാലാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടത്. സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്തവർക്ക് 750 രൂപ മാത്രമാണ് ഐസിഡിഎസിൽ നിന്നും ലഭിക്കുന്നത് ബാക്കി തുക പഞ്ചായത്തിലെ ഓവർസിയർ വന്ന് കെട്ടിടം പരിശോധിച്ച ശേഷം നിശ്ചയിക്കുന്ന ഒരു തുക നൽകുകയാണു പതിവ്. എന്നാൽ ഇങ്ങനെ നൽകുന്ന തുകയ്ക്ക് പുറമേയാണ് തങ്ങളുടെ തുച്ഛ ശമ്പളത്തിൽ നിന്നും ഇതിനായി പണം ചെലവാക്കേണ്ടി വരുന്നതെന്നും ജീവനക്കാർ പറയുന്നു.
സ്ഥിര ജീവനക്കാർ ചെയ്യുന്നത് പോലെ തന്നെയാണ് താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നത്. എന്നിട്ടും അവർക്ക് നൽകുന്ന ആനുകൂല്യത്തിന്റെ ഒരംശം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് പലരും പരാതി പറയുന്നു. നാട്ടിൽ എന്ത് സർവ്വേ വന്നാലും ചുമതല നൽകുന്നതും വീടുകൾ തോറും കയറി ഇറങ്ങ് വിവര ശേഖരണം നടത്തുന്നവരുമായ തങ്ങൾക്ക് ഒരു അനുകമ്പയ്ക്കും അർഹതയില്ലേ എന്ന ചോദ്യമാണ് ജീവനക്കാർ ചോദിക്കുന്നത്.
ജീവനക്കാരുടെ ഓണറേറിയം ഇനത്തിൽ വർധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് കഴിഞ്ഞ സർക്കാർ നിർദേശിച്ചത്. വർക്കർമാരുടേത് 6500ൽ നിന്ന് പതിനായിരം രൂപയായും ഹെൽപ്പർമാരുടേത് 4100ൽ നിന്ന് 7000 രൂപയായും കൂട്ടി. വർധിപ്പിച്ച തുക തദ്ദേശ സ്ഥാപനങ്ങൾ നൽകണമെന്ന നിർദേശമാണ് കഴിഞ്ഞ സർക്കാർ നൽകിയത്. ഇത് പ്രായോഗികമല്ലാത്തതിനാൽ നടപ്പാക്കാനാവില്ലെന്ന് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നിലപാടെടുത്തു. വർധിപ്പിച്ച ഓണറേറിയം വിതരണം ചെയ്യാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ഇടതു സംഘടനകൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് പതിനായിരക്കണക്കിന് അംഗൻവാടി ജീവനക്കാരെ വലയ്ക്കുകയാണ്. വർധിപ്പിച്ച അംഗനവാടി ജീവനക്കാരുടെ ഓണറേറിയം യുഡിഎഫ് സർക്കാരാണ് വർധിപ്പിച്ചത്. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞിരുന്നു.
അംഗൻവാടി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന നാമമാത്രമായ ക്ഷേമനിധി പെൻഷന് പകരം കേന്ദ്ര സർക്കാർ പെൻഷൻ ഏർപ്പെടുത്തണമെന്ന് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് പെൻഷനേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അംഗനവാടി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 500 രൂപയും 300 രൂപയുമാണ് ക്ഷേമനിധിയിൽനിന്നും സംസ്ഥാന സർക്കാർ പെൻഷനായി നൽകുന്നത്. ബജറ്റ് പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നും വിരമിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. ഐസിഡിഎസ് പദ്ധതികൾ നടപ്പിലാക്കുന്നതിന് 30000 കോടി രൂപയെങ്കിലും അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിൽ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് ശുപാർശ ചെയ്തെങ്കിലും ഇത് 15000 കോടിയായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍