അവസാന നിമിഷം വരെ യാത്രക്കാർ അറിഞ്ഞില്ല; ലാൻഡിങ് നടക്കില്ലെന്ന് അറിഞ്ഞ് വീണ്ടും പറന്നുയർന്ന ശേഷം ക്രാഷ് ലാൻഡ് ചെയ്യും മുമ്പ് പുക അകത്തുകയറി; വീലുകൾ ജാമായിട്ടും പൊട്ടിത്തെറിക്കാതെ ഇടിച്ചിറക്കിയത് പൈലറ്റിന്റെ മനസാന്നിദ്ധ്യം
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരുടേത് അൽഭുതകരമായ രക്ഷപ്പെടൽ തന്നെയാണ്. വിമാനം വീണു കത്തിയത് ദുബായ് വിമാനത്താവളത്തിലെ 12എൽ റൺവേയുടെ അറ്റത്തായിരുന്നുവെന്ന് ഏവിയേഷൻ ഹെറാൾഡ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ബെല്ലി ലാൻഡിംഗിൽ വിമാനം പൊട്ടിത്തറിക്കുകയാണ് പതിവ്. ഇത് തന്നെയാണ് ദുബായിലും സംഭവിച്ചത്. എന്നിട്ടും എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാളിൽ മാത്രമായി മരണം ഒതുങ്ങി. ബെല്ലി ലാൻഡിങ് നടന്നാൽ എൻജിൻ തറയിൽ തട്ടാനുള്ള സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ എൻജിനിൽ തീ പിടിക്കാം. ഈ സാഹചര്യമെല്ലാം ഉണ്ടായിട്ടും പൈലറ്റിന്റെ മനോധൈര്യം യാത്രക്കാർക്ക് തുണയായി. ജീവനക്കാരുടെ അതിവേഗ രക്ഷാപ്രവർത്തനത്തിന്റെ കരുത്തിൽ എല്ലാവരും രക്ഷപ്പെട്ടു. അവസാന നിമിഷം വരെ യാത്രക്കാരെ അറിയിക്കാതെയായിരുന്നു പൈലറ്റ് തന്റെ കടമകളെല്ലാം നിറവേറ്റിയത്.
വിമാനത്തിന്റെ വിങ്സിലാണ് ഇന്ധനടാങ്കുകളുള്ളത്. എൻജിനിൽ തീ പിടിച്ചാൽ അതു ടാങ്കിലേക്കു പടരാനുള്ള സാധ്യതയുമുണ്ട്. ബെല്ലി ലാൻഡിങ്ങാണെങ്കിൽ പൈലറ്റ് മുൻകൂട്ടി അറിയുകയും അടിയന്തര സന്ദേശം അയയ്ക്കുകയും ചെയ്യാറുണ്ട്. ഇവിടേയും ഇതെല്ലാം സംഭവിച്ചു. എന്നാൽ രക്ഷപ്പെടാനുള്ള സമയം അതിനിടയിൽ കിട്ടി. അതുകൊണ്ട് മാത്രം യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്നു ഇന്ത്യൻ സമയം 10.19ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ബോയിങ് 777 ഇന്ന് ഉച്ചയ്ക്ക് യുഎഇ സമയം 12.45നായിരുന്നു അടിയന്തരമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തിന്റെ മുൻ ഭാഗത്ത് നിന്ന് വലിയ പൊട്ടിത്തെറിയുണ്ടാവുകയും തീ പിടിക്കുകയുമായിരുന്നു.
സാധാരണ രീതിയിലായിരുന്നു വിമാനം ഇറങ്ങാൻ എത്തിയതെന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പിനുള്ള സാഹചര്യം ഒന്നുമുണ്ടായിരുന്നില്ല. വിമാനത്തിൽ നിന്ന് ലാൻഡിങ്ങിനുള്ള സന്ദേശം ലഭിച്ചയുടൻ വിമാനത്തിന് ഗിയർ മാറ്റി വേഗം കുറയ്ക്കാനും തുടർന്ന് നിലത്തിറക്കാനും നിർദ്ദേശം നൽകി. എന്നാൽ, എ.ടി.സിയുമായി ബന്ധപ്പെട്ടതിനു രണ്ടു മിനിറ്റിനു ശേഷം വീണ്ടും വട്ടമിട്ടു പറക്കാൻ പോവുകയാണെന്ന് വിമാനത്തിൽ നിന്നു സന്ദേശമെത്തി. ഇതേത്തുടർന്ന് 4000 അടിയിലേക്ക് ഉയർത്താൻ എ.ടി.സി. നിർദ്ദേശം നൽകി. വിമാനം 4000 അടിയിലേക്ക് ഉയർത്തുകയാണെന്ന് തിരിച്ചും സന്ദേശമെത്തി. ഏതാനും സെക്കൻഡിനു ശേഷമാണ് ഒരിക്കൽ കൂടി വട്ടമിടാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശമെത്തിയത്. എന്നാൽ, ഉടൻ തന്നെ സുരക്ഷാ സന്നാഹങ്ങളോടെല്ലാം വേഗം തയാറാകാൻ എ.ടി.സിയിൽ നിന്ന് നിർദ്ദേശം പോയി. അപ്പോൾ തന്നെ വിമാനം വീഴുകയും ചെയ്തു. റൺവേയുടെ അറ്റത്തായിരുന്നു വിമാനം അപ്പോൾ.
എമിറേറ്റ്സ് വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകരാറിലായെന്നാണു പ്രാഥമിക നിഗമനം. വിമാനം ഇറങ്ങാനൊരുങ്ങുമ്പോഴാണു ലാൻഡിങ് ഗിയർ ഇടുക. അതുകാരണം ലാൻഡിങ് ഗിയർ (ചക്രങ്ങൾ പിടിപ്പിച്ചിട്ടുള്ളത് ലാൻഡിങ് ഗിയറിലാണ്) പുറത്തേക്കു വന്നില്ല. ഇത്തരം സാഹചര്യത്തിൽ വിമാനം വെള്ളത്തിലിറക്കുക മാത്രമാണു ചെയ്യാവുന്നതിൽ ഏറ്റവും സുരക്ഷിതം. പക്ഷേ, അതിനു കഴിയാത്തവിധം ഭൂമിയിലേക്ക് അടുത്തുപോയിരിക്കാം. ഇതോടെ വിമാനം 'ഉടലുരച്ച്' ലാൻഡ് ചെയ്യുന്ന സാഹചര്യമുണ്ടാകും. വീലുകൾ റൺവേയിൽ തൊടുന്നതിനു പകരം വിമാനത്തിന്റെ അടിഭാഗം റൺവേയിൽ തൊടും. ഇതിനു 'ബെല്ലി ലാൻഡിങ്' എന്നാണു പറയുക.
ലാൻഡിങ് ഘട്ടത്തിൽ വിമാനം റൺവേയിൽ നിന്ന് 12 - 15 കിലോമീറ്റർ അകലെയാകുമ്പോഴാണു ലാൻഡിങ് ഗിയറിനുള്ള ലിവർ പ്രവർത്തിപ്പിക്കുക. വിമാനങ്ങളുടെ ചിറകുകൾക്കു താഴെയായി രണ്ടു വശങ്ങളിലായാണു പ്രധാന ലാൻഡിങ് ഗിയർ. കൂടാതെ മുൻവശത്തും ഒരെണ്ണമുണ്ട്. ലാൻഡിങ് ഗിയർ താഴെ വന്നു ലോക്ക് ചെയ്തു കഴിഞ്ഞാൽ പൈലറ്റിനു കൃത്യമായി അറിയാനുള്ള സാങ്കേതിക വിദ്യയുണ്ട്. ഗിയർ പുറത്തെത്തി ലോക്കായാൽ പച്ച ലൈറ്റ് തെളിയും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചുവന്ന ലൈറ്റ് തെളിയും. ഇലക്ട്രിക്, ഹൈഡ്രോളിക് സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ മാനുവൽ എക്റ്റൻഷൻ ലിവർ ഉപയോഗിച്ചും ഗിയർ താഴെയിറക്കാം.
ഗിയർ പുറത്തെത്തി ലോക്കായശേഷം അതിന് എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ആദ്യം പിന്നിലെ ഗിയറുകളാകും റൺവേയിൽ സ്പർശിക്കുക. അതിനു ശേഷം മുന്നിലെ ലാൻഡിങ് ഗിയർ റൺവേ തൊടും. സാധാരണ ലാൻഡിങ്ങുകളിൽ ഇങ്ങനെയാണു സംഭവിക്കുന്നത്. ലാൻഡിങ് ഗിയർ പ്രവർത്തിക്കാതിരിക്കാൻ രണ്ടു സാധ്യതയാണുള്ളത്. ഗിയർ പുറത്തേക്കു വരാതിരിക്കുകയാണ് ആദ്യത്തേത് - ഗിയറുകളിൽ ഒരെണ്ണം പുറത്തു വരാത്തതാകാം, ഒന്നും പ്രവർത്തിക്കാത്തതാകാം. ഗിയർ പുറത്തു വന്നെങ്കിലും ലോക്ക് വീഴാതെ വരുന്നതാണു മറ്റൊരു സാധ്യത. അതായതു റൺവേയിൽ തൊട്ടശേഷം തിരികെ വീൽബേയിലേക്കു ഗിയർ മടങ്ങും. ഇങ്ങനെ സംഭവിച്ചാൽ 'ബെല്ലി ലാൻഡിങ്' സംഭവിക്കും.
വേലനലവധി കഴിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളായിരുന്നു വിമാനത്തിലെ പ്രധാന യാത്രക്കാർ. ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ സർവീസുകൾ അറ്റകുറ്റപണികൾക്ക് ശേഷം പുനരാരംഭിച്ചു. അപകടത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
Stories you may Like
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം
- സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൽ നിന്നും രാജിവച്ചോ? സത്യം ഇതാണ്
- രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പോസ്റ്ററിൽ നിന്നും രോഹിതിനെ 'പുറത്താക്കി' മുംബൈ ഇന്ത്യൻസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍