ശബരിമല സമരം നയിക്കാൻ അമൃതാനന്ദമയി; സഹായത്തിന് സെൻകുമാറും; യുവതികളെ തടയാൻ ദേശീയ കർമ്മസമിതി; റിട്ട.ജസ്റ്റിസ് എൻ.കുമാർ സമിതി ദേശീയ അദ്ധ്യക്ഷൻ; പ്രിയദർശനും മാർത്താണ്ഡൻ പിള്ളയും കമ്മിറ്റി അംഗങ്ങൾ; ആചാരസംരക്ഷണത്തിനായി അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്കും; ദേശീയതലത്തിലേക്ക് സമരം നീക്കുന്നത് മനിതി പോലുള്ള കൂട്ടായ്മകളുടെ വരവോടെ; ആക്ടിവിസ്റ്റ് കൂട്ടായ്മകളെ നിരീക്ഷിക്കാനും യുവതികളുടെ വരവ് തടയാനും നിതാന്ത ജാഗ്രത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി ദേശീയ കർമസമിതി രൂപീകരിച്ചു. ശബരിമല സമരം നയിക്കാൻ മാതാ അമൃതാനന്ദമയി അടക്കമുള്ളവർ രംഗത്തെത്തും. മുൻ ഡിജിപി ടി.പി.സെൻകുമാറും സമിതി നേതൃസ്ഥാനത്തുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണം ഉറപ്പാക്കുകയാണ് സമിതിയുടെ മുഖ്യലക്ഷ്യം. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റും മനിതി പോലുള്ള സംഘടനകൾ ശബരിമല കയറാൻ എത്തിയതും, അതുണ്ടാക്കിയ വൻപ്രതിഷേധവും കണക്കിലെടുത്താണ് ദേശീയതലത്തിലേക്ക് സമരം മാറ്റുന്നത്. ബെംഗളൂരുവിൽ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെയും ആചാര്യമാരുടെയും യോഗത്തിലാണ് ശബരിമല കർമസമിതി ദേശീയ സമിതിക്ക് രൂപം നൽകിയത്.
കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് എൻ.കുമാറാണ് ദേശീയ അദ്ധ്യക്ഷൻ. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിസ്വാമി ചിദാനന്ദപുരിയാണ് യോഗത്തിൽ വിഷയാവതരണം നടത്തിയത്. ദേശീയ ഭാരവാഹികളുടെ പട്ടികയിലാണ് മാതാ അമൃതാനന്ദമയി ഉള്ളത്. കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി, പന്തളം കൊട്ടാരം രാജപ്രതിനിധി പി.ശശികുമാർ വർമ, ചിന്മയാ മിഷനിലെ സ്വാമി മിത്രാനന്ദജി, മുൻ പിഎസ്സി ചെയർമാനും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.തെ.എസ്.രാധാകൃഷ്ണൻ, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.ജയചന്ദ്രൻ, ടി.പി.സെൻകുമാർ, തുടങ്ങിയവർ ഭാരവാഹികളാണ്.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ.കുമാറാണ് സമിതി ജന.സെക്രട്ടറി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, കേരള വനിതാ കമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാ ദേവി, സംവിധായകൻ പ്രിയദർശൻ, ന്യൂറോ സർജൻ ജെ.മാർത്താണ്ഡൻ പിള്ള തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളാണ്.
ശബരിമല ആചാരസംരക്ഷണത്തിനായി 26 ന് കാസർകോഡ് ഹൊസങ്കടിയിൽ നിന്ന് അയയ്യപ്പജ്യോതി ആരംഭിക്കുകയാണ്. അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശബരിമല കർമസമിതി തീരുമാനം. അയ്യപ്പഭക്തർ കൂടുതലായി വരുന്ന കേരള, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കർമസമിതി പ്രചാരണത്തിനായി കേന്ദ്രീകരിക്കുന്നത്. ദേശീയതലത്തിൽ കർമസമിതി വ്യാപിപ്പിക്കാനുള്ള തീരുമാനം ഈ മാസം 19 നാണ് തീരുമാനിച്ചത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നത് ആചാരവിരുദ്ധമാണെന്ന പ്രചാരണം ഇതരസംസ്ഥാനങ്ങളിൽ ശക്തമാക്കും. ഇതിനൊപ്പം മനിതി പോലുള്ള ആക്ടിവിസ്റ്റ് സംഘടനകൾ മല കയറാനെത്തുന്നത് തടയാനും ലക്ഷ്യമിടുന്നു. ഇത്തരം കൂട്ടായ്മകളെ നിരന്തരമായി നിരീക്ഷിക്കാനും, അവരെ പിന്തിരിപ്പിക്കുന്നതിന് ജാഗ്രത പാലിക്കാനും കർമസമിതി ലക്ഷ്യമിടുന്നു. 26 ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി വഴി ഇതരസംസ്ഥാനങ്ങളിലെ പ്രചാരണത്തിന് വേഗം കൂട്ടാമെന്നാണ് ശബരിമല ദേശീയ കർമസമിതിയുടെ കണക്കുകൂട്ടൽ. നേരത്തെ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ അഭ്യർത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു.
ആചാരസംരക്ഷണത്തിനായുള്ള ദേശീയ സമിതിയിൽ മാതാ അമൃതാനന്ദമയിയും, മുൻ ഡിജിപി ടി.പി.സെൻകുമാറും അംഗങ്ങളാണ്. മാതാ അമൃതാനന്ദമയി നേതൃസ്ഥാനത്തേക്ക് വരുന്നതോടെ അമ്മയുടെ ഭക്തരും വലിയതോതിൽ സമരത്തിൽ അണിചേരും. സംസ്ഥാനതലത്തിൽ സ്വാമി ചിദാനന്ദപുരിയാണ് നേരത്തെ ശബരിമലയിലെ ആചാരസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുവരുന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കാൻ യുവതികളെത്തുന്നത് ആചാരവിരുദ്ധമാകുമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സ്വാമി ചിദാനന്ദരപുരിയുടെ വാക്കുകൾക്ക് ഭക്തർ പൊന്നുംവില കൽപിക്കുകയും ചെയ്യുന്നു. മാതാഅമൃതാനന്ദമയി ദേശീയകർമസമിതിയിൽ എത്തിയതോടെ, മറ്റുസംസ്ഥാനങ്ങളിലെ ആചാരസംരക്ഷണ പ്രചാരണം കൂടുതൽ സുഗമമാകുമെന്ന് നേതൃതലത്തിലുള്ളവർ കരുതുന്നു. അമൃതാനന്ദമയീമഠത്തിന് ദേശീയതലത്തിലുള്ള സ്വീകാര്യതയും കർമസമിതിയുടെ പ്രവർത്തനത്തിന് മുതൽക്കൂട്ടാവും. ഇതിനൊപ്പം അയ്യപ്പജ്യോതിയിൽ എൻഎസ്എസ് കൂടി സഹകരിക്കുന്നതോടെ വലിയതോതിൽ ആചാരസംരക്ഷണ പ്രചാരണം സാധ്യമാവുകയും ചെയ്യും.
ആചാരസംരക്ഷണ പ്രവർത്തനങ്ങളെ അനുകൂലിക്കുകയും വനിതാമതിലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത മുൻ ഡിജിപി ടി.പി.സെൻകുമാർ ദേശീയ കർമസമിതി അംഗമായി എന്നതാണ് മറ്റൊരുസവിശേഷത. ഇടതുസർക്കാരിന്റെ വനിതാ മതിലിനെതിരെ രൂക്ഷവിമർശനമാണ് സെൻകുമാർ കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കാൻ ഉപകരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോത്ഥാനം സാധ്യമാക്കിയതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന താനും നൽകിയിരുന്നു. പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭാരതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിന്റെ പങ്കാളിത്തം ദേശീയതലത്തിലുള്ള ഏകോപനത്തിനും ആസൂത്രണത്തിനും സഹായകമാകുമെന്നും കർമസമിതി കണക്കുകൂട്ടുന്നു.
കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് എൻ.കുമാർ
ആചാരലംഘനത്തിന് ഇനി ശ്രമമുണ്ടായാൽ പ്രത്യാഘാതം അതിരൂക്ഷമാകുമെന്ന് ശബരിമല കർമ്മസമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആചാരലംഘനശ്രമങ്ങളോടുള്ള പ്രതികരണങ്ങൾ ഇതുവരെ സമാധാനപരമായിരുന്നത് കർമ്മസമിതിയുടെ ഇടപെടൽ കൊണ്ടാണ്. എന്നാൽ ഇനി ഭക്തരെ നിയന്ത്രിക്കുക സാധ്യമല്ല. ഉന്നതപൊലീസ് ഉദ്യോഗസ്ഥർ യുവതീപ്രവേശനത്തിനായി ഗൂഢാലോചന നടത്തിയിട്ടുണ്ട്.
യുവതി പ്രവേശനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം .ഇതിനായി മാവോവാദികളെ സർക്കാർ കൂട്ടുപിടിച്ചു. ഇതുസംബന്ധിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നും കർമസമിതി ആവശ്യപ്പെടുന്നു.
ഹൊസങ്കടി ശ്രീധർമശാസ്താ ക്ഷേത്രം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളിയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റർ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റർ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റർ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക.ഒരു മീറ്റർ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററിൽ ഒരാൾ എന്ന നിലയിൽ വിശ്വാസികൾ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ ഇതോടൊപ്പം നടക്കുന്നുണ്ട്. ലക്ഷകണക്കിന് വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളാകും. ശബരിമല വിഷയത്തിൽ ഇരുളടഞ്ഞ മനസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ മനസ്സിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പജ്യോതി തെളിക്കുന്നതെന്നാണ് കർമസമിതി നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍