പ്രതിക്കായി ഇരയ്ക്കൊപ്പം! തന്നെ അമ്മ ചതിച്ചെന്ന് വെളിപ്പെടുത്തി ഹണി റോസും ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്തേക്ക്; വനിതാ ജഡ്ജിയെ വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ അനുകൂലിക്കാൻ വേണ്ടി ഹർജി നൽകുവെന്ന് പറഞ്ഞ് തെറ്റധരിപ്പിച്ചാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തി നടി; ദിലീപിന് വേണ്ടി ഒത്തുകളിച്ച് വീണ്ടും നാണക്കേടിലായി താരസംഘടന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അക്രമത്തിനിരയായ നടിയ്ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സംഘടനയാണ് അമ്മയെന്ന എഎംഎംഎ. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുകയാണ് ഹണി റോസിന്റെ വെളിപ്പെടുത്തലും. ഒറ്റ നോട്ടത്തിൽ ഇരയ്ക്ക് വേണ്ടിയാണ് അമ്മയുടെ ഭാരവാഹികളായ ഹണി റോസും രചനാ നാരായണൻ കുട്ടിയും ഹൈക്കോടതിയിൽ എത്തിയതെന്ന് ഏവരും പ്രത്യക്ഷത്തിൽ കരുതി. നടിയുടെ അറിവോടെയാണെന്ന് പോലും വരുത്തി. പിന്നിൽ മഞ്ജു വാര്യരും പൃഥ്വിരാജുമെന്നൊക്കെ തോന്നലുണ്ടാക്കി. എന്നാൽ ഇത് തോന്നിൽ മാത്രമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കായുള്ള പാർത്ഥനായിരുന്നു ആ ഹർജിയും. ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള പുതിയ തന്ത്രം.
ഇതാണ് ഹണി റോസ് തുറന്നു പറയുന്നത്. ഇതോടെ മോഹൻലാൽ പ്രസിഡന്റായ അമ്മ കൂടുതൽ നാണക്കേടിലേക്ക് തള്ളി വീഴുകയാണ്. പ്രതികൾക്കായി ഇരയ്ക്കൊപ്പം നിന്ന് നൽകിയ ഹർജിയാണ് ഇതെന്നാണ് തെളിയുന്നത്. നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള ഹർജിയിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേർത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അതായത് ദിലീപിന് കേസ് അനുകൂലമാക്കണമെങ്കിൽ പ്രോസിക്യൂട്ടർ മാറണം. ഇതിന് വേണ്ടി നടത്തിയ കള്ളക്കളിയായിരുന്നു ഹർജിയെന്നാണ് ഹണി റോസിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് മനസ്സിലായതോടെ ഹണി റോസും നടിയുടെ പക്ഷത്തേക്ക് മാറുകയാണ്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണൻകുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാൽ, വനിതാ ജഡ്ജിയും തൃശൂരിൽ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹർജിയിലെന്നായിരുന്നു അമ്മ ഭാരവാഹികൾ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹർജിയിൽ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഹർജിയുമായെത്തിയ നടിമാരോട് എതിർപ്പു പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടിയും രംഗത്തു വന്നു. താരസംഘടന തനിക്കുവേണ്ടി രംഗത്ത് വരേണ്ടതില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയിരുന്നു. താൻ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ തന്റെ ഹർജിയിൽ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും നടി പറഞ്ഞു. ഇത് അമ്മയുടെ നീക്കത്തിന് ആദ്യ തിരിച്ചടിയായി.
കാൽ നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനൽ അഭിഭാഷകനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, നടിയുമായി കൂടിയാലോചിച്ച് മൂന്നു പതിറ്റാണ്ട് പ്രവർത്തന പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയതെന്നു ചൂണ്ടിക്കാട്ടി നടിമാരുടെ കക്ഷിചേരൽ നീക്കത്തെ സർക്കാർ എതിർത്തു. പ്രോസിക്യൂട്ടർ നല്ല രീതിയിലാണു പ്രവർത്തിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിയിലെ കള്ളക്കളി പുറംലോകത്ത് എത്തിയത്. നടിമാരെ ഹർജിയുമായി അയച്ചതിനു പിന്നിൽ ദിലീപാണെന്ന ആരോപണം ശക്തമായി. ഇതോടെയാണ് ഹണി റോസ് കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ അമ്മയിലെ പ്രധാനിയാണ് ഹർജിയിൽ കള്ളക്കളി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
ഹർജി നൽകിയാൽ നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലർ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. മോഹൻലാലിനെ ഇത്തരത്തിൽ തെറ്റിധരിപ്പിച്ചാണ് പുതിയ നീക്കം നടത്തിയത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ ലാലും അതൃപ്തനാണ്. ഇക്കാര്യം ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ അറിവോടെയാണ് ഹർജി തയ്യാറാക്കിയതെന്നാണ് സൂചന. സിനിമയിലെ വനിതാ സംഘടനയിലെ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ അമ്മ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദിലീപിന് വേണ്ടി ഇരയ്ക്കൊപ്പമെന്ന തോന്നിക്കുന്ന തരത്തിലെ ഹർജി പുലിവാലാകുന്നത്.
ഈ ഹർജിയും യോഗത്തിൽ രേവതിയും പത്മപ്രിയയും പാർവ്വതിയും ഉയർത്തും. ഹണി റോസിന്റെ വെളിപ്പെടുത്തലോടെ ഇതിന് വ്യക്തമായ മറുപടി നൽകാൻ മോഹൻലാൽ പാടുപെടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് ലാൽ എത്തുന്നത്. കേസിൽ കുടുങ്ങിയതോടെ വിറളിപിടിച്ച ദിലീപ് പല കാര്യങ്ങളും ചെയ്തു. താര സംഘടനയായ അമ്മയിൽ വീണ്ടും കയറിക്കൂടാൻ ശ്രമിച്ചു. ഇതോടെ പീഡനക്കേസ് വീണ്ടും ചർച്ചയായി. നടി ആരോപണങ്ങളുമായെത്തി. അമ്മയിൽ നിന്ന് നാലു പേർ രാജിവെച്ചു. ഇത്തരം മണ്ടത്തരങ്ങളുടെ അവസാന പടിയായിരുന്നു നടിയെ ഉപദ്രവിച്ച കേസിൽ താരസംഘടനയായ 'അമ്മ' ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയിൽ ലഭിച്ച തിരിച്ചടി. ഹണി റോസും രചനാ നാരായണൻ കുട്ടിയുമായിരുന്നു ഹർജിയുമായി എത്തിയത്.
അതുകൊണ്ട് തന്നെ ഇവരുടെ ആവശ്യത്തെ ആക്രമത്തിനിരയായ നടി സംശയിച്ചു. ഇതോടെ കോടതിയും തള്ളി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്ന 'അമ്മ' ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിർത്തു. താൻ 'അമ്മ'യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി അറിയിച്ചു. നടിയുടെ നിലപാടിനെ പിന്തുണച്ചു സർക്കാരും രംഗത്തെത്തി. നടിയുടെ ഹർജിയിലെ ആവശ്യങ്ങൾക്കു സർക്കാരിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചു. 32 വർഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോൾ 25 വർഷം പരിചയമുള്ള ആളെ വേണമെന്നു പറയുന്നത്, 'ഒന്നുമറിയാത്തതുകൊണ്ടോ, കൂടുതൽ അറിയുന്നതുകൊണ്ടോ' ആണെന്നു നടിയുടെ അഭിഭാഷകനും പറഞ്ഞു. സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തിൽ വിയോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ കക്ഷിചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യം എന്താണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. തുറന്നുകാട്ടാൻ മറ്റൊരുപാടു കാര്യങ്ങളുണ്ടല്ലോ എന്നും വാക്കാൽ പരാമർശിച്ചു. ഇത് അമ്മയുടെ ഭാരവാഹികൾക്ക് തിരിച്ചടിയായി. ദിലീപിന് വേണ്ടിയാണോ കേസ് എന്ന സംശയമാണ് കോടതി ഉയർത്തിയത്.
അമ്മ ഭാരവാഹികൾ കക്ഷിചേരാൻ നൽകിയ അപേക്ഷയ്ക്കു രേഖാമൂലം മറുപടി സമർപ്പിക്കാൻ നടിക്ക് അവസരം അനുവദിച്ചിട്ടുണ്ട്. വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി രജിസ്റ്റ്രാർക്കു നൽകിയ കത്തിനു കിട്ടിയ മറുപടി അറിയിക്കാൻ സർക്കാരിനോടും പറഞ്ഞിട്ടുണ്ട്.
Stories you may Like
- ഉദ്ഘാടന വേദിയിൽ പുത്തൻ ലുക്കിലെത്തി ഹണി റോസ്
- റേച്ചലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിന്റെ സന്താഷം പങ്കിട്ട് ഹണി റോസ്
- നുണഫാക്ടറി വീണ്ടും പൊളിയുന്നു; ഇത് മറുനാടനെതിരായ സമാനതകളില്ലാത്ത ഗൂഢാലോചന
- റേച്ചൽ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചു ഹണി റോസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍