മാധ്യമങ്ങൾക്ക് പരസ്യ ഇനത്തിൽ കോടികൾ എറിഞ്ഞു കൊടുത്താൽ ഏതു വിഷ വസ്തുവും അമൃത് പോലെ വിൽക്കാമെന്ന് വീണ്ടും തെളിയിച്ച സംഭവം; അൽഷിഫ പൂട്ടിയതോടെ ഇനി പരസ്യം ഇല്ലെന്നുറപ്പായ പത്രങ്ങളും ചാനലുകളും കടമ നിറവേറ്റാൻ വാർത്തകൾ നൽകി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഏതു കൊടിയ വിഷയവും മാധ്യമങ്ങൾക്ക് പരസ്യം നൽകിയാൽ ഈ നാട്ടിൽ വിൽക്കാം എന്നതാണ് സ്ഥിതി. പരസ്യത്തുക വർദ്ധിക്കുന്നത് അനുസരിച്ച് തട്ടിപ്പുകാർ അതിന്റെ വീര്യവും കൂട്ടും. ഒരക്ഷരം ഒരു മാധ്യമവും എഴുതില്ല. അതുകൊണ്ട് തന്നെ വാങ്ങി പൊലീസും അധികൃതരും അവർക്ക് കൂട്ടു നിൽക്കും. കാൽ നൂറ്റാണ്ട് മുൻപ് തുടങ്ങിയ ആടു മാഞ്ചിയും ആയിരുന്നു ഇതിന്റെ ആരംഭം. ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി മുതൽ ആയുർവേദത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ വരെ ഇപ്പോഴും നിർബാധം തുടരുന്നു.
അത്തരമൊരു സംരംഭം ആയിരുന്നു പൈൽസിനു ചികിത്സ നൽകുന്നു എന്ന പേരിൽ നടത്തിയിരുന്നു അൽഷിഫ ആശുപത്രി തട്ടിപ്പ്. വ്യാജ ബിരുദവും പേറി കൊച്ചി നഗരത്തിൽ ആശുപത്രി തുറന്നു ചാനലുകൾ പരസ്യം ഒഴുക്കി ഉടമയായ ഷാജഹാൻ കൊയ്തത് കോടികളാണ്. അനേകം പേർ ഈ സ്ഥാപനത്തിന്റെ തട്ടിപ്പിന് ഇരകളായി. ഒടുവിൽ സംഭവം പുറത്തായതോടെ അറസ്റ്റ് ഭയന്ന് സ്ഥാപന ഉടമ ആശുപത്രി പൂട്ടി സ്ഥലം വിട്ടതോടെ പണം വാങ്ങിയ ചമ്മൽ മാറാതെ ചെറിയൊരു വാർത്ത നൽകി ചാനലുകളും പത്രങ്ങളും മുഖം രക്ഷിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ചികിൽസ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് അഹമ്മദിനെ പുറത്താക്കിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചതോടെയാണ് വാർത്ത എല്ലാ മാധ്യമങ്ങളും നൽകിയത്.
ഷാജഹാനെതിരെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലും ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു. വിവാദങ്ങളെത്തുടർന്ന് ഇടപ്പള്ളിയിലെ ആശുപത്രി അടച്ചുപൂട്ടിയതായി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽനിന്ന് ഷാജഹാൻ എടുത്ത എംഡി ബിരുദവും 1987ൽ എടുത്ത ഹോമിയോ ഡിപ്ലോമയും സംശയകരമാണെന്ന് ഐഎംഎ കരുതുന്നു. വിദേശത്തു ബിരുദം പൂർത്തിയാക്കിയവർ ഇന്ത്യയിലെ പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ഷാജഹാൻ പാലിച്ചിട്ടില്ലെന്നും ഐഎംഎ അറിയിച്ചു. അൽഷിഫയ്ക്കെതിരെ നിരവധി പരാതികൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ പരസ്യം നൽകുന്നതിനാൽ അതൊന്നും ആർക്കും വാർത്തയായില്ല. ഇതോടെയാണ് ഐഎംഎ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പരാതിക്കാർ ശ്രമം തുടങ്ങിയത്. കള്ളക്കളിയിൽ ഐഎംഎ സംശയം പ്രകടിപ്പിച്ചപ്പോൾ ഏവരും വാർത്ത നൽകി. അൽഷിഫയുടെ പരസ്യം ആഘോഷമാക്കിയവരാണ് ഇപ്പോൾ തട്ടിപ്പിന്റെ വാർത്തയും നൽകുന്നത്.
പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകിയാണ് അൽഷിഫ രോഗികളെ ആകർഷിച്ചത്. അതുകൊണ്ട് തന്നെ തട്ടിപ്പിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്നാണ് വിലിയിരുത്തൽ. വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇവർ രോഗികളെ വഞ്ചിക്കുന്നത്. സംശയ നിഴിലിലുള്ള ആയുർവേദ സ്ഥാപങ്ങൾ പിന്തുടരുന്ന വിജയമാതൃകയാണ് അൽഷിഫയും പിന്തുടർന്നത്. എന്നാൽ കിട്ടിയ പരാതി ഐഎംഎ ഗൗരവത്തോടെ എടുത്തപ്പോൾ എല്ലാം പുറത്തായി. ഇപ്പോഴും അൽഷിഫ ന്യായങ്ങൾ പലത് പറയുന്നുണ്ട്. പൊലീസ് അന്വേഷണം അട്ടിമറിക്കാൻ നീക്കവുമുണ്ട്. ഈ വാർത്തയുടെ ഫോളോ അപ്പ് നൽകാതെ അൽഷിഫയെ രക്ഷിക്കാനുള്ള നീക്കവും സജീവമാണ്.
യോഗ്യതകളൊന്നുമില്ലാതെ, വ്യാജഡിഗ്രി കാണിച്ച് ഓപ്പറേഷനുകൾ ഉൾപ്പെടെ ചെയ്യുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഡോ ഷാജഹാനെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് െഎ.എം.എ. ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിലും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിലും ഷാജഹാൻ സംശയാസ്?പദമായ രേഖകൾ സമർപ്പിച്ചുവെന്നാണ് സംഘടന കണ്ടെത്തിയിരിക്കുന്നത്. രോഗികളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഐ.എം.എ. അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിൽ ഡോ. ഷാജഹാൻ ഒരേ കാലയളവിൽ ബിരുദാനന്തര ബിരുദ പഠനവും ഹൗസ് സർജൻസിയും ചെയ്തു എന്ന രേഖ സംശയാസ്പദമാണെന്ന് കണ്ടെത്തി. 1992-ൽ എസ്.എസ്.എൽ.സി പാസായതായി റഷ്യയിലെ മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച രേഖയിലും 1987-ൽ ഹോമിയോ ബിരുദം നേടിയതായി ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രേഖയിലും പ്രതിപാദിച്ചിരിക്കുന്നത് സംശയകരമാണെന്നും ഐ.എം.എ. വ്യക്തമാക്കി. അതിനാൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോടും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഐ.എം.എ. ആവശ്യപ്പെട്ടു. .
ഇടപ്പള്ളിയിലെ അൽ ഷിഫ ആശുപത്രി പൂട്ടുന്നതായി ഉടമ ഷാജഹാൻ യൂസഫ് സാഹിബ് അറിയിച്ചു. പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കു മാത്രമായി പ്രത്യേകം ചികിത്സയായിരുന്നു ഇവിടെ നടന്നിരുന്നത്. വിദേശികളടക്കം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ആശുപത്രിക്കെതിരെ സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് പൂട്ടുന്നതെന്ന് ഷാജഹാൻ പറഞ്ഞു. പിരിച്ചുവിട്ട ചില ജീവനക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം ബിജെപി., യുവമോർച്ച സംഘടനകൾ ഏറ്റെടുക്കുകയും ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹം നടത്തുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതൊന്നും ഒരു മാധ്യമവും വാർത്തയാക്കിയില്ല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍