കുമ്മനത്തെയും കേന്ദ്രമന്ത്രിമാരെയും തള്ളി പിണറായി സർക്കാറിന്റെ രക്ഷകനായി അൽഫോൻസ് കണ്ണന്താനം! ചുഴലിക്കാറ്റുണ്ടാകുമെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പു കിട്ടിയത് 30 ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കെന്ന് ബിജെപി മന്ത്രി; സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമായത് ചെയ്തു; കൃത്യമായ മുന്നറിയിപ്പു കൊടുക്കാൻ സാധിക്കാഞ്ഞത് കേന്ദ്ര ഏജൻസികളുടെ കഴിവുകേടെന്നും വിമർശനം; കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ പ്രതികരണം വിവാദത്തിന് വഴിവെച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന വിമർശനം കടുക്കുന്നതിനിടെ സംസ്ഥാന സർക്കാറിന്റെ രക്ഷകനായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തി. ഇക്കാര്യത്തിൽ വീഴ്ച്ച സംഭവിച്ചത് കേന്ദ്രത്തിന്റെ ഭാഗത്താണെന്ന് സമ്മതിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച ചാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുന്നറിയിപ്പു നൽകുന്നതിൽ വീഴ്ച്ച സംഭവിച്ചത് കേന്ദ്ര സർക്കാറിനാണെന്ന് കണ്ണന്താനം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാദം വിവാദങ്ങൾക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്.
നവംബർ 30ന് ഉച്ചക്ക് സർക്കാറിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു. കൃത്യമായ മുന്നറിയിപ്പു കൊടുക്കാൻ സാധിക്കാഞ്ഞത് കേന്ദ്ര ഏജൻസികളുടെ കഴിവുകേടെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാറിന് ലഭിച്ച മുന്നറിയിപ്പുകളെല്ലാം താൻ വായിച്ചെന്നു പറഞ്ഞ ശേഷമാണ് കണ്ണന്താനം ഈ പ്രതികരണം നടത്തിയത്.
മുന്നറിയിപ്പ് നർകുന്നതിന് മുൻപുള്ള ദിവസങ്ങളിൽതന്നെ നിരവധി കപ്പലുകൾ മത്സ്യബന്ധനത്തിന് കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അവർക്ക് കൃത്യമായൊരു മുനറിയിപ്പ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ഔദ്യോഗികമായി നൽകിയ മുന്നറിയിപ്പുകളുടെ വിവരങ്ങൾ ഞാൻ പരിശോധിച്ചു. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് പോകുമെന്നായിരുന്നു മുന്നറിയിപ്പുകൾ. എന്നാൽ ചുഴലിക്കാറ്റിന്റെ ഗതിമാറ്റം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചശേഷം എല്ലാവരുടെയും സഹകരത്തോടെ ഊർജിതമായ രക്ഷാപ്രവർത്തനവും തെരച്ചിലുംനടന്നിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ തെരച്ചിൽ ഊർജ്ജിതമായി തുടരുമെന്നും കണ്ണന്താനം പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന പതിവില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. കടലിൽ കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം വടക്കൻ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു. ഇനിയും കണ്ടെത്താനുള്ളവർക്കായി രക്ഷാപ്രവർത്തനം ജാഗ്രതയോടെ തുടരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും പ്രവർത്തനം കൊണ്ട് 395 പേരെ രക്ഷിക്കാൻ സാധിച്ചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നേവിയും തീരദേശ സേനയും വ്യോമസേനയും തങ്ങളുടെ ദൗത്യത്തിൽ പങ്കാളികളായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സംസ്ഥാനം അത് അവഗണിക്കുകയായിരുന്നുമെന്നുമുള്ള കേന്ദ്രമന്ത്രി ഹർഷവർധൻ ഉൾപ്പടെയുള്ളവരുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പിക്കുകയാണ് കണ്ണന്താനത്തിന്റെ വാക്കുകൾ.
ഇതേസമയം ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അത്തരമൊരു പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനത്തിന് ആവശ്യമായ പണം കേന്ദ്രം നൽകുമെന്നും കണ്ണന്താനം പറഞ്ഞു.
അതേസമയം ഓഖി മുന്നറിയിപ്പു നൽകുന്നതിൽ കേന്ദ്രസർക്കാറിന് യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി ഹർഷവദ്ധനും പറഞ്ഞിരുന്നു. ഇവരെ കൂടി തള്ളിപ്പറയുന്ന നിലപാടാണ് അൽഫോൻസ് കണ്ണന്്താനം സ്വീകരിച്ചത് എന്നതു കൊണ്ട് ബിജെപിക്കാർക്ക് എതിർപ്പുണ്ടാകുനും സാധ്യതയുണ്ട്.
ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവൻ. എല്ലാ ചുഴലിക്കാറ്റുകളും മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കിയിരുന്നതായി വാർത്തകൾ വന്നിരുനന്നു. ലഭ്യമായ സൂചനകൾ വിശകലനം ചെയ്ത് വ്യാഴാഴ്്ച പകൽ 11.45നാണ് ആദ്യ ജാഗ്രതാനിർദ്ദേശം നൽകാനായത്. ഇതിനുമുമ്പ് മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽവരെ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിൻ ചുഴലിക്കാറ്റുകളിൽനിന്ന് വ്യത്യസ്തമായിരുന്നു ഓഖി. ഈ മൂന്നു ചുഴലിക്കാറ്റും നാലഞ്ചു ദിവസങ്ങൾക്കുമുമ്പ് പ്രവചിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിർവചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും മോഹപത്ര ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറൻ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നരദിവസംകൊണ്ടാണ് കേരള- തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്ന് മോഹപത്ര വ്യക്തമാക്കി. ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കി. കിഴക്കന്‍മേഖലയിൽ ന്യൂനമർദം രൂപംകൊള്ളുന്നത് തീരത്തുനിന്ന് വളരെ അകലെ ആൻഡമാൻ നിക്കോബാർ ദ്വീപുമേഖലയിലാണ്. ഇവ ചുഴലിയായി കരയിലെത്താൻ ഒന്നിലേറെ ദിവസമെടുക്കുമെന്നും മോഹപത്ര പറഞ്ഞു.
ലഭ്യമായ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ നടത്തിയ കൃത്യമായ നീക്കങ്ങളും മുന്നൊരുക്കവുമാണ് അപകടതീവ്രത കുറച്ചതെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് തലവന്റെ വാക്കുകളെന്നും സൂചനയുണ്ട്. ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് ലഭിച്ച ഉടനെ തന്നെ നാവികസേന, വ്യോമസേന, തീരസംരക്ഷണസേന എന്നിവയുടെ സേവനം സംസ്ഥാന സർക്കാർ തേടുകയായിരുന്നു.
എന്നാൽ, ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് നാലാം ദിവസത്തിലേക്ക് കടക്കുമ്പോളും കൃത്യമായ കണക്കും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടന്ന ആരോപണം ശക്തമാവുന്നുണ്ട്. സർക്കാർ മുന്നോട്ട് വയ്ക്കുന്നതിനേക്കാൾ കൂടുതൽ പേർ ഇപ്പോളും തിരികെയെത്താനുണ്ടെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്. രക്ഷാപ്രവർത്തനം വൈകുന്നതിൽ തീരപ്രദേശങ്ങളിൽ പ്രതിഷേധവും ശക്തമാവുകയാണ്.
ചുഴലിക്കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിച്ച ഗൗരവമായ വീഴ്ച രക്ഷാപ്രവർത്തനത്തിലും തുടരുന്നൂവെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആക്ഷേപം. എത്ര പേർ തിരികെയെത്താനുണ്ടെന്ന കൃത്യമായ കണക്കെടുക്കാൻ നാല് ദിവസമായിട്ടും റവന്യൂവകുപ്പിനോ ജില്ലാ ഭരണകൂടങ്ങൾക്കോ സാധിച്ചിട്ടില്ല. എന്നാൽ പൂന്തുറയിലും വിഴിഞ്ഞത്തും മാത്രമായി എഴുപതിലേറെപ്പെരേ കാണാനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനതല മോനിട്ടറിങ് സെൽ സജീവമല്ലാത്തതിനാൽ ഇത്തരം കണക്കുകൾ മാത്രം വിശ്വസിച്ച് പ്രവർത്തിക്കേണ്ട അവസ്ഥയാണ്.
ഏകോപനമില്ലായ്മ മൂലം രക്ഷാപ്രവർത്തനം ഫലപ്രദമല്ലെന്നാണ് ആക്ഷേപം. ഓരോ നിമിഷത്തിനും ജീവന്റെ വിലയുള്ളതിനാൽ രക്ഷാപ്രവർത്തനം വൈകുന്നതിൽ തീരദേശത്ത് പ്രതിഷേധവും ശക്തമാണ്. വിഴിഞ്ഞത്ത് നൂറുകണക്കിന് പേർ രാത്രി വൈകിപ്പോലും തീരത്ത് കൂടിനിൽക്കുകയായിരുന്നു. സർക്കാർ പ്രധാനമായും ആശ്രയിക്കുന്ന കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും തിരച്ചിൽ ലക്ഷ്യസ്ഥാനത്തെത്തുന്നില്ലെന്നും മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു. അതിനാൽ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തണമെന്ന ആവശ്യവും ശക്തമായി തുടുരുന്നു.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; സതീശൻ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്?
- രാഹുൽ ഗാന്ധിയുടെ ലീഗ് പരാമർശത്തിന് എതിരെ അൽഫോൻസ് കണ്ണന്താനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍