മെയ് 28ന് എയിംസിലെ പരിശോധനയിൽ പോസ്റ്റീവായി; ജൂൺ അഞ്ചിന് നെഗറ്റീവ്; അഞ്ച് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിലും കൊറോണയില്ല; പക്ഷേ കോവിഡ് ആന്തരികാവയവങ്ങളെ തകരാറിലാക്കി; ഹൃദയാഘാതം മൂലം മരിച്ചെങ്കിലും കാരണം വൈറസ് ആക്രമണത്തെ തുടർന്നുള്ള പ്രശ്നം; അതുകൊണ്ടാണ് കോവിഡ് കാരണമാണ് അമ്മയുടെ മരണമെന്ന് പറയുന്നത്; വിവാദത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ബ്ലാക് മെയിൽ ചെയ്യാൻ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തി; അമ്മയുടെ മരണത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം. കോവിഡ് നെഗറ്റീവായ ശേഷമാണ് അമ്മ മരിച്ചതെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിക്കുന്നു. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മരണം മറുനാടൻ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതാണ് മാസങ്ങൾക്ക് ശേഷം ജോമോൻ പുത്തൻപുരയ്ക്കൽ തെറ്റിധാരണ ജനകമായ വിധത്തിൽ ചർച്ചയാക്കിയത്. ഈ സാഹചര്യത്തിലാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം.
ഈയിടെ ഒരു വീഡിയോയിൽ അമ്മ മരിച്ചത് കോവിഡ് മൂലമാണെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിച്ചിരുന്നു. ഇതാണ് വിവാദമാക്കാൻ ശ്രമിച്ചത്. എന്നാൽ ഏത് സാഹചര്യത്തിലായിരുന്നു തന്റെ പ്രസ്താവനയെന്ന് വിശദീകരിക്കുകയാണ് കണ്ണന്താനം. അമ്മയുടെ സംസ്കാര ചടങ്ങും പൊതുദർശനവും നടത്തിയതിൽ തെറ്റില്ലെന്ന് രേഖകൾ ഫെയ്സ് ബുക്കിലിട്ട് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി. മെയ് 28നാണ് ഡൽഹി എയിംസിൽ വച്ച് അമ്മയ്ക്ക് കോവിഡുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ജൂൺ അഞ്ചിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. വീണ്ടും ജൂൺ പത്തിന് പരിശോധന നടത്തി. അപ്പോഴും നെഗറ്റീവായിരുന്നു. ജൂൺ അഞ്ചിന് തന്നെ കോവിഡ് മാറിയെങ്കിലും വൈറസിന്റെ ആക്രമണത്തിൽ പല പ്രധാന ആന്തരിക അവയവങ്ങൾക്കും തകരാറു പറ്റി. ശ്വാസകോശം തളർന്നതോടെ ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിച്ചു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം കോവിഡുകാരണമാമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?-അൽഫോൻസ് കണ്ണന്താനം ചോദിക്കുന്നു.
കാർ ആക്സിഡന്റിൽ പെട്ട് ഒരാളുടെ തലച്ചോറിന് പ്രശ്നമുണ്ടാകുന്നു. അങ്ങനെ ഒരാൾ മരിക്കുമ്പോൾ ആരെങ്കിലും തലച്ചോറിലെ പരിക്ക് കാരണമാണെന്ന് പറയുമോ അതിനെ അപകട മരണമെന്ന് പറയുമോ? അത് കാർ ആക്സിഡന്റ് തന്നെയായിരിക്കും. 91-ാം വയസ്സിലും എന്റെ അമ്മ പൂർണ്ണ ആരോഗ്യവതിയായിരുന്നു. കോവിഡാണ് പ്രധാന അവയങ്ങളെ രോഗാതുരമാക്കിയത്. ജീവിതം മുഴുവൻ സമൂഹത്തെ ബ്ലാക്ക് മെയിൽ ജീവിക്കുന്ന പേരു പോലും പറയാത്ത മനുഷ്യനാണ് വിവാദത്തിന് പിന്നിൽ. ഞങ്ങളെ വെറുതെ വിടൂ. മദേഴ്സ് മീലിലൂടെ പാവങ്ങളുടെ വിശപ്പിനെ അകറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾഫെയ്സ് ബുക്കിൽ കണ്ണന്താനം കുറിക്കുന്നു.
2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നുവെന്നതായിരുന്നു ജോമോന്റെ പ്രസ്താവന. കണ്ണന്താനത്തിന്റെ അമ്മയുടെ ചരമ വാർത്ത മറുനാടൻ നൽകിയപ്പോൾ പോലും ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് കോവിഡ് നേരത്തെ ബാധിച്ചെന്നും നെഗറ്റീവായ ശേഷമാണ് മരണമെന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട്.
2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു-ഇങ്ങനേയും ജോമോൻ ആരോപിച്ചിരുന്നു.
ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓർമയിൽ 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയതെന്നും ജോമോൻ വെളിപ്പെടുത്തി. ഇതിനാണ് തെളിവുകൾ സഹിതം കണ്ണന്താനം മറുപടി നൽകുന്നത്.
കാരുണ്യത്തിന്റെ ആൾരൂപമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത ജോസഫ് അറിയപ്പെട്ടിരുന്നത്. മണിമലയിലെ ധനസ്ഥിതി മോശമായ പല കുടുംബങ്ങൾക്കും ഒരു കാലത്ത് അത്താണിയായിരുന്നു ബ്രിജീത. സഹായം തേടി ബ്രിജീതയെ സമീപിച്ച ഒരാൾക്കും പോലും മനസ് വിഷമിച്ച് മണിമലയിലെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. ബ്രിജീതയെപോലെ സഹായ മനസുള്ള ഒരാൾ ഇനി ജനിക്കില്ലെന്നാണ് മണിമലക്കാർ മറുനാടനോട് പറഞ്ഞത്. ഒരു നൂറു രൂപ കയ്യിൽ വന്നാൽ ബ്രിജീത ആദ്യം ആലോചിക്കുക പണത്തിനു ബുദ്ധിമുട്ടുന്ന മണിമലയിലെ ചിലരുടെയെങ്കിലും മുഖമാകും. ഈ പണം അവർക്ക് ഏൽപ്പിച്ചാൽ മാത്രമേ ബ്രിജീതയ്ക്ക് സമാധാനം ആകുമായുന്നുള്ളൂ. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് ആണ് ബ്രിജീത നോക്കിനടത്തിയ്ത്. നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
ബ്രിജീതയെ ഈ രീതിയിൽ മനസിലാക്കിയതിനാൽ ആർക്കും ബ്രിജീതയുടെ രീതികളിൽ അത്ഭുതം തോന്നിയിരുന്നുമില്ല. ആദ്യം കൊറോണ പോസിറ്റീവ് ആയിരുന്നു ബ്രിജീത. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവും ആയി. പക്ഷെ കൊറോണ ആരോഗ്യ സ്ഥിതിയെ കവർന്നെടുത്തപ്പോൾ വന്ന ന്യൂമോണിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബ്രിജീതയുടെ ജീവനെടുത്തത്. പതിനൊന്നു മക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കുന്നതായിരുന്നു ബ്രിജീതയുടെ രീതി. പ്രായം ബ്രിജീതയ്ക്ക് ഒരിക്കലും തടസവുമായിരുന്നില്ല. മക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മക്കൾക്ക് തിടുക്കവുമായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങൾ ബ്രിജീതയെ തളർത്തിയുമില്ല. എപ്പോഴും ഊർജ്ജ്വസ്വലയായിരുന്നു ഇവർ. ഈ ഊർജ്വസ്വലത ബ്രിജീത എത്തുമ്പോൾ ആ വീടുകളിൽ കൂടി പടരുമായിരുന്നു. കുടുംബത്തെ ആഹ്ലാദഭരിതമാക്കുന്ന ബ്രിജീതയുടെ രീതികൾ തന്നെയാണ് ഓരോ മക്കളെയും ബ്രിജീതയെ തങ്ങളുടെ വീടുകളിൽ എത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ വരുന്നതിനു മുൻപാണ് ബ്രിജീത കണ്ണന്താനത്തിന്റെ ഡൽഹിയിലെ വീട്ടിലേക്ക് പോകുന്നത്. മക്കളിൽ ഒരു പിടി ഇഷ്ടം അധികമുണ്ടായിരുന്ന പ്രിയ മകന്റെ അടുത്ത് നിന്നുമാണ് ബ്രിജീത ഇപ്പോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോയത് എന്നതായിരുന്നു വസ്തുത.
കോട്ടയം മണിമലയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് ജോസഫ് കണ്ണന്താനന്താനവും ഭാര്യ ബ്രിജീതയും പടപൊരുതി മുന്നോട്ടു വന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മണിമലയിൽ അദ്ധ്യാപകനായി മാറുകയായിരുന്നു ജോസഫ് കണ്ണന്താനം. ബ്രിജീത കഴിഞ്ഞത് വീട്ടമ്മയായും. ദാരിദൃത്തിൽ കഴിയുകയും ദാരിദ്ര്യത്തിൽ നിന്നും നീന്തിക്കയറുകയും ചെയ്തിരുന്ന വേളയിൽ ബ്രിജീത മുറുക്കിപ്പിടിച്ചത് സഹായ മനസ്ഥിതിയായിരുന്നു. വീട്ടിലെ സ്ഥിതി ഈ കാര്യത്തിൽ ബ്രിജീത നോക്കിയിരുന്നില്ല. ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ വീട്ടിലുള്ളത് എന്താണോ അത് വരുന്നവർക്ക് നൽകുമായിരുന്നു. പണമോ, വസ്ത്രമോ, ഭക്ഷണമോ എന്ന കണക്കൊന്നും ബ്രിജീത നോക്കിയില്ല. ഈ മനസ്ഥിതി മനസിലാക്കി ജോസഫ് കണ്ണന്താനം ഭാര്യയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്.
Just a clarification on my mother’s demise : 1. She was tested COVID positive on 28th May and admitted to AIIMS ICU...
Posted by Alphons Kannanthanam on Sunday, August 16, 2020
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്