കോവിഡ് മാനദണ്ഡം ലംഘിച്ച് അഗ്നിശമനസേനാ ഓഫീസിൽ ആഭാസ നൃത്തത്തിന് ഒത്താശ; അനധികൃതമായി അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ അടക്കം വിജിലൻസ് അന്വേഷണം നേരിടുന്നു; മറുനാടന് എതിരെ ക്വട്ടേഷൻ നൽകിയ ചരിത്രം; ആരോപണ വിധയനായ എറണാകുളം ജില്ലാ ഫയർ ഓഫീസർ ഹരികുമാർ.കെയ്ക്ക് മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതിക്കാരനായ ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ നൽകുന്നതായി ആക്ഷേപം. എറണാകുളം ജില്ലാ ഫയർ ഓഫീസറായ ഹരികുമാർ.കെയ്ക്ക് എതിരെയാണ് ആക്ഷേപം. അനധികൃതമായി കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചതടക്കം ക്രമക്കേടുകൾ നടത്തിയതായി ആരോപണമുണ്ട്. ഇദ്ദേഹം വിജിലൻസ് അന്വേഷണം നേരിടുന്നതായും റിപ്പോർട്ടുണ്ട്.
കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഫയർ ഓഫീസുകളിലെയും കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുക്കുകയാണ്. 20നകം മുഴുവൻ നിരാക്ഷേപ പത്ര ഫയലുകളും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് അഗ്നിരക്ഷാ വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് വകുപ്പ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മറുനാടനിൽ, നൽകിയ വാർത്തയുടെ പേരിൽ പത്തനംതിട്ട ജില്ലാ ഫയർഫോഴ്സ് മേധാവിയായിരിക്കെ ഹരികുമാർ കെ, ക്വട്ടേഷൻ നൽകിയതും വിവാദമായിരുന്നു. മറുനാടൻ, ഹരികുമാറിനെതിരെ നൽകിയ വാർത്ത മനോജ് ഗാലക്സി എന്നയാൾ നൽകിയതാണ് എന്ന് തെറ്റിദ്ധരിച്ചാണ് അയാളെ തീർത്തുകളയുമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ മുഴക്കിയത്. ഇതിന്റെ ഓഡിയോ ടേപ്പ് മറുനാടൻ പുറത്തുവിട്ടിരുന്നു.
കൊല്ലം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരുന്നു. ഈ കേസിലെ പ്രധാനിയായിരുന്നു അന്ന് കൊല്ലത്ത് ജോലി ചെയ്തിരുന്ന ഹരികുമാർ. ഈ വാർത്തയുടെ പേരിലാണ് ഹരികുമാർ മറുനാടന് എതിരെ ക്വട്ടേഷൻ നൽകിയത്.
കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെ പുറത്താക്കി. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിയത്.
മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് ഹരികുമാർ നടത്തിയത്. യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു. കൊല്ലം ജില്ലാ ഫയർഫോഴ്സ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ പണീഷ്മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ പലരിൽ നിന്നും ഉണ്ടായിരുന്നു. സർക്കാരിന്റെയോ ഫയർ ആൻഡ് റെസ്ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സർക്കാർ മുദ്രയുള്ള ഐഡന്റിറ്റി കാർഡ് നൽകിയതും വിവാദമായി. ഈ കാർഡുകൾ പിന്നീട് തിരിച്ചെടുത്തിരുന്നു.
മറുനാടനിലെ വാർത്തയ്ക്ക് പിന്നിൽ മനോജ് ഗാലക്സി എന്ന റിപ്പോർട്ടർ ആണെന്നാണ് ഹരികുമാർ ആരോപിച്ചത്. അയാൾക്കിട്ട് പണി കൊടുക്കണമെന്നാണ് ആവശ്യം. മനോജിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി പണി കൊടുക്കാനാണ് കൃപ ജോൺ അഥവാ ജോൺസി മരിയ ജോൺ എന്ന യുവതിക്ക് നിർദ്ദേശം നൽകിയത്. തനിക്ക് ഇനിയും 15 വർഷം സർവീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാൽ ഒരു സസ്പെൻഷൻ കിട്ടുമെന്നും ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. തന്നെ സ്ഥലം മാറ്റിയ അന്നത്തെ ഫയർ ഫോഴ്സ മേധാവി ശ്രീലേഖയെ കുറിച്ചും വളരെ മോശമായി സംസാരിക്കുന്നുണ്ട്. 2020-21ൽ ബാഡ്ജ് ഓഫ് ഹോണർ ഇയാൾക്ക് ലഭിച്ചിരുന്നു എന്നതാണ് അശ്ചര്യജനകം. മനോജ് ഗാലക്സി എന്ന ഒരു റിപ്പോർട്ടർ മറുനാടനില്ലെന്നതാണ് വസ്തുത.
കൊല്ലത്ത് ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി നീശാന്ത് ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസികമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.
പീഡനം അടക്കമുള്ള പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടികൾ അന്നുണ്ടായത്. പ്രശ്നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.
കൊല്ലത്ത് ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്. തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി പരാതി ശരിയാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇത്തരം വീഴ്ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മറുനാടനെതിരെ ക്വട്ടേഷൻ നൽകാൻ യുവതിയുമായി ഹരികുമാർ നത്തിയ സംഭാഷണം ഇങ്ങനെ
ഓഫീസർ: ഹലോ... എവിടെയാടി കൊച്ചേ നീ..
(യുവതി): ഞാൻ എറണാകുളത്ത്.. ഇപ്പൊ ഇവിടെയാ..
ഓഫീസർ: അവിടെ സ്റ്റേ ആണോ
യുവതി: അതെ... ഞാനും കൊച്ചുങ്ങളും ഇവിടെ റുമുണ്ട്
ഓഫീസർ: നീ മൂവാറ്റുപുഴയല്ലെ.. ആരാ ഈ ഗ്യാലക്സി മനോജ്
യുവതി: അറിയില്ലലോ... ഗ്യാലക്സി മനോജോ... എനിക്കറിയില്ല... സിവിൽ ഡിഫൻസാണോ...
ഓഫീസർ: നമ്മുടെ ഹരിസാറിന് പണികൊടുത്ത ടീമാ .. അവൻ ഏതാന്നറിയാമോ നിനക്ക്..
യുവതി: ഇല്ല.... അറിയില്ല... എന്ത് പണിയാ കൊടുത്തെ മുവാറ്റുപുഴക്കാരൻ എങ്ങിനെയാ പത്തനംതിട്ടക്കാരന് പണികൊടുക്കുന്നെ
ഓഫീസർ: അതുകൊല്ലത്തിരുന്നപ്പോ കൊടുത്ത പണിയാ .. അവനെ ഒന്ന് തപ്പിപ്പിടിക്കാൻ പറ്റുമോ
യുവതി: അയ്യോ എനിക്കറിയില്ലലോ... ഞാൻ അവിടെ ആരോടെലും ചോദിച്ച് നോക്കാം
ഓഫീസർ: തപ്പിപ്പിടിച്ചെടുക്കണം... നമ്മുടെ ഒരു ഗ്ലാമറിന്റെ പ്രശ്ന.. പറ്റുവോ ഇല്ലയോ..
യുവതി: അയോ അത്.... ഞാനവിടെയുള്ളവവരോട് ഒന്ന് ചോദിച്ച് നോക്കട്ടെ....
ഓഫീസർ: ചോദിക്കാം എന്നല്ല.... അല്ലെങ്കിൽ ഞാനിപ്പോ ഡിഎഫ്ഒയുടെ കയ്യിൽ കൊടുക്കാം.. നീ ഇത് വേറെ ആരോടും പറയരുത്.. നിന്റെ ചങ്കിനോട് പോലും.. നമ്മുടെ സകല കോൺടാക്ടും വച്ച് അവനെ തപ്പിപ്പിടിക്കണം.. നീ അന്വേഷിച്ച് ഈ ഗ്യാലക്സി മനോജ് ആരാണെന്ന് തപ്പിപ്പിടിച്ച് എനിക്ക് എടുത്ത് തരണം
ഡിഎഫ്ഒയ്ക്ക് ഫോൺ കൈമാറുന്നു
ഡിഎഫ്ഒ: ഹലോ
യുവതി: ഹലോ സർ ഗുഡ് ഇവിനിങ്ങ്..
ഡിഎഫ്ഒ; ഗുഡ് ഈവിനിങ്ങ്.. അതേ ഞാൻ കൊല്ലത്തെ ഡിഎഫ്ഒ ആയിരുന്നു. അവിടെ മറുനാടൻ മലയാളി വീഡിയോ വിഷയം ഉണ്ടായിരുന്നു. ( ഇടയ്ക്ക് ഇടപെട്ട് എനിക്കറിയാമെന്ന് യുവതിയുടെ മറുപടി) ഞാൻ നമ്മുടെ നിശാന്ത് എന്ന് പറഞ്ഞയാളെ സപ്പോർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് ഇവര് ശ്രീലേഖ മാഡത്തിന്റെ ------- വിധേയത്വവുമായിരുന്നു. അങ്ങിനെ ക്വട്ടേഷൻ കൊടുത്ത് എന്നെ അവിടുന്ന് മറ്റാനുള്ള ശ്രമം നടത്തി പത്തനംതിട്ടയിലോട്ട് മാറ്റുകയായിരുന്നു. അപ്പോ ഈ മനോജ് ഗ്യാലക്സി എന്നൊരുത്തനായിരുന്നു മറുനാടൻ മലയാളിയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചത്. അവനാണ് നിശാന്തിന്റെ എതിരാളി,
അപ്പൊ കൊല്ലത്തുള്ളൊരു .......... ഒരു ഫ്രോഡുണ്ട്. അവൾ പക്ക ...... സ്ത്രീയാണ്. അവളാണ് ഈ മനോജ് ഗ്യാലക്സിയുമായുള്ള അവിഹിത ബന്ധത്തിൽ ക്വട്ടേഷൻ കൊടുത്തിട്ടാണ് ഈ പണി നടത്തിയത്. നിശാന്തനെയും എന്നെയും പണിഞ്ഞത്. നിശാന്തിനെ റിമൂവ് ചെയ്യുകയും എന്നെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തത്. പിന്നെ ഇവർ തമ്മിൽ സംസാരിച്ച ഫോൺ ഓഡിയോ ക്ലീപ്പ് ഉൾപ്പടെയുള്ള ക്ലീപ്പ് എന്റെ കൈയിലുണ്ട്. ഞാൻ കോടതിയിലൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ നോട്ടിഫിക്കേഷൻ വരുന്നതുകൊണ്ട് ഞാൻ കരുതി പത്തനംതിട്ടയിൽ തന്നെ അങ്ങ് ജീവിച്ച് പോകാം എന്ന്. പിന്നെ മനോജ് എന്ന് പറയുന്നവൻ ഒരു ഫ്രോഡാണ്. അവൻ വളരെ മോശമായിട്ടാണ് ഓഫീസർമാരെയൊക്കെ ട്രീറ്റ് ചെയ്യുന്നത്. അവനെ അറിയാമോ മനോജ് ഗ്യാലക്സിയെ.
യുവതി: ഞാൻ കേട്ടിട്ടില്ലലോ സാറെ...
ഡിഎഫ്ഒ: അ... ഫേസ്ബുക്കിൽ അടിച്ചാൽ കാണാൻ പറ്റും... മനോജ് ഗ്യാലക്സി എന്ന അവന്റെ പേര്. മൂവാറ്റ്പുഴയാണ് അവന്റെ താമസം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.
യുവതി: മൂവാറ്റ്പുഴയാണേൽ നമുക്ക് നോക്കാം സാറെ... ഏത് ലൊക്കേഷനാണെന്ന് നോക്കാം
ഡിഎഫ്ഒ: ആം... ഒരിക്കൽ അവനോട് സംസാരിച്ചപ്പോ പറയുവ... ഡിഎഫ്ഒ ഹരിസാർ നിന്നെ ഒന്ന് കോണ്ടാക്ട് ചെയ്യട്ടെ എന്നു ചോദിച്ചപ്പോ അവൻ പറയുവാ.... വേണ്ടടെ... വേണ്ട ആ പേടി അങ്ങ് മാറുമെന്ന്.... എനിക്കെന്ത് പേടി അവനെ... എനിക്കൊരു പുല്ലുമില്ല... കാരണം എനിക്ക് ഒന്നും പോകാനില്ല... ഏറിയാൽ ഇനി സസ്പെൻഷൻ. അത് ആറുമാസം കഴിഞ്ഞ ജോലിയിൽ കയറാം... പക്ഷെ ഭാര്യയും പെൺമക്കളുമൊക്കെ ഉള്ളതുകൊണ്ട്... രണ്ട് പെൺമക്കള... അവരെയൊക്കെയോർത്താ ഞാൻ പിന്നെ ഒന്നിനും പോകാത്തെ... പക്ഷെ അവൻ വിചാരിക്കുന്നത് നമ്മളൊക്കെ ഉണ്ണാക്കന്മാരാന്നാ...മനസിലായില്ലെ... അവന് ഈ അവളുമായിട്ടുള്ള അവിഹിതബന്ധം വച്ചാ ഇതൊക്കെ കളിക്കുന്നെ ...അവളൊരു ഫ്രാഡ് ഒരുത്തി കൊല്ലത്തുള്ളത്... അവളെക്കൂട്ടിയാണ് അവനീ പന്ന പരിപാടികളൊക്കെ കാണിക്കുന്നെ...
യുവതി; ഓഹോ അത് ശരി....
ഡിഎഫ്ഒ: അങ്ങിനെ ഒരു ഫ്രോഡാണ് അവൻ.. നാട്ടിലെ പെണ്ണുങ്ങളുമായ് കോൺടാക്ട് ചെയ്യുവ.. ഫേസ്ബുക്ക് വഴി... എന്നിട്ടവൻ നല്ല പിള്ള ചമയുക..മറുനാടനെ കൊണ്ട് ഉണ്ടാക്കുക ഇതൊക്കെയ അവന്റെ പരിപാടി.വേണ്ട.. വേണ്ടന്നു വച്ച നടക്കത്തില... അങ്ങിനെ ഞാൻ ഇറങ്ങിത്തിരിക്കുവാ. പത്ത് പതിനഞ്ച് വർഷം സർവ്വീസ്സുള്ളത്... എന്നാലും വേണ്ടില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം... ഇവനീ പെട്ടിമുടി ദുരന്തമൊക്കെയായിട്ട് ഇടപെട്ടിട്ടുണ്ടായിരുന്നു
യുവതി: ഓ.... ആ മനോജാണോ.... പക്ഷെ ആ മനോജ് നമ്മുടെ മൂന്നാർ ഭാഗത്തല്ലെ തൊടുപുഴക്കാരൻ.. ഞാൻ കേട്ടിട്ടുണ്ട്. ഇടുക്കിക്കാരനാണ്. തൊടുപുഴയിലെങ്ങാണ്ടാണ് ആൾടെ വീട്.
ഡിഎഫ്ഒ: അ... അതെ അതെ...
യുവതി: മൂവാറ്റുപുഴയല്ല...കാരണം അന്ന് അവിടെ അഡ്വ മനോജ് എന്നൊരാളും ഈ പുള്ളിയും ഉണ്ടായിരുന്നു.കാരണം ഞാനും പോയിട്ടുണ്ടായിരുന്നു മൂന്നാർ റസ്ക്യുവിൽ.അന്ന് ഞാൻ ഈ പേര് കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല. എനി ഞാൻ കണ്ടുപിടിച്ച് തരാം സറെ... സാറിന് ലൊക്കേഷൻ അറിഞ്ഞ പോരെ..എവിടെയാന്ന്
ഡിഎഫ്ഒ: ഉം.. അവന്റെ ലൊക്കേഷൻ... അവന്റെ ദൗർബല്യങ്ങൾ.... ഉം... അവനിട്ടൊരു പണി കൊടുക്കണം...അവനിതൊക്കെ വച്ച് വല്യ ആളായിട്ടെ.. സർക്കാറിനൊക്കെ മുകളിലാ അവൻ എന്ന കരുതുന്നെ... ഞാനെ എന്റെ ഫേസ്ബുക്ക് വാട്സ് ആപ്പിൽ അയച്ചുതരാം..
യുവതി: കുഴപ്പമില്ല സർ.. ഇന്നലെ എന്റെ എഫ് ബിയിൽ ഫ്രണ്ട് സജഷൻ വന്നപ്പോ ഞാൻ സർ ന് റിക്വസ്റ്റ് അയച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്