എല്ലാം ബന്തവസിലായ തലസ്ഥാനത്തെ തീരദേശമേഖലയിൽ ഒരീച്ച അനങ്ങിയാലും അറിയുമെന്ന് പൊലീസ് ഏമാന്മാർ; ഇടവ മുതൽ പൊഴിയൂർ വരെ അരിച്ചുപെറുക്കി പരിശോധന; ആരും മീൻ പിടിക്കാനോ വില്പനയ്ക്കോ പോകാതെ പൂന്തുറ അടക്കം ട്രിപ്പിൾ ലോക് ഡൗണിലായിട്ടും കുമരിച്ചന്തയിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയത് ഒരു ലോഡ് മത്സ്യം; പിടിയിലായ രണ്ടുപേരെ കരുവാക്കിയത് മൊത്തവില്പനക്കാരുടെ ബിനാമികളെന്നും സൂചന; ആശങ്ക കൂട്ടി പൂന്തുറയിലെ മീൻകച്ചവടം
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം നടന്നു എന്ന് ഉറപ്പിക്കുന്ന പൂന്തുറയിൽ മത്സ്യ വിപണി ഇപ്പോഴും സജീവം. തമിഴ്നാട്ടിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മത്സ്യം വഴിയാണ് പൂന്തുറയിൽ കോവിഡ് എത്തി എന്ന് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ മീൻ മൊത്തവിൽപ്പനാ കേന്ദ്രമായ കുമരിച്ചന്ത ഉൾപ്പെടെയുള്ള മത്സ്യ മാർക്കറ്റ് അടഞ്ഞുകിടക്കുകയാണ്. പക്ഷെ കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞു മത്സ്യവിപണി പൂന്തുറയിൽ ഇപ്പോഴും സജീവം എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് പൂന്തുറ നിന്നും വരുന്നത്. കന്യാകുമാരിയിൽ നിന്നും പൂന്തുറയിൽ മത്സ്യം എത്തിച്ച രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. മാണിക്യവിളാകം സ്വദേശി ഷാജി എന്ന ഷാജഹാൻ, വള്ളക്കടവ് സ്വദേശി മനാഫ് എന്നിവരെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. പൂന്തുറയിൽ എത്തിച്ച ശേഷം വിതരണത്തിനു സജ്ജമാക്കുന്ന വേളയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരിൽ നിന്നും വിൽപ്പനക്ക് എത്തിച്ച മത്സ്യവും വാഹനവും പൊലീസ് പിടിച്ചെടുത്തു. ഇവർക്ക് എതിരെ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്.
കന്യാകുമാരിയിൽ നിന്നും ഇവർ മത്സ്യം കൊണ്ട് വന്നുവെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും പൊലീസിനു നൽകിയ മൊഴിയിൽ കൊല്ലത്ത് നിന്നാണ് മത്സ്യം എത്തിച്ചത് എന്നാണ് ഇവർ പറഞ്ഞത്. മത്സ്യം പുറത്ത് നിന്നും സംസ്ഥാനത്തിനകത്തെക്ക് എത്തിക്കുന്നതിന് തടസമില്ല. പക്ഷെ കണ്ടയ്ന്മെന്റ് സോൺ ആയതിനാൽ പൂന്തുറയിൽ മീൻ കൊണ്ടുവരാൻ അനുമതിയില്ല. അതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്-പൂന്തുറ സിഐ സജികുമാർ മറുനാടനോട് പറഞ്ഞു. പൂന്തുറയിൽ ഇത്രയേറെ കോവിഡ് പടർന്നിട്ടും ഇപ്പോഴും മത്സ്യം എത്തിക്കുന്നതിൽ പൂന്തുറയിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. പകർച്ചവ്യാധിയായി കോവിഡ് പടരുമ്പോൾ ഇതിനു അരു നിൽക്കുന്ന സമീപനം ഇപ്പോഴും പൂന്തുറയിൽ ഉള്ളവർ കൈക്കൊള്ളുന്നതിലാണ് ജനങ്ങൾക്ക് അമർഷം. മത്സ്യം കൊണ്ട് വന്നതിന് ഇവരെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്ന് വിൽപ്പനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന മത്സ്യം പള്ളിതെരുവ് സ്വദേശിയുടെ വീട്ടിൽ നിന്നും പൂന്തുറ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കുമരിച്ചന്തയിൽ മത്സ്യം എത്തിക്കുന്ന മൊത്തവ്യാപാരികൾ പൂന്തുറയിലുണ്ട്. ഇവരുടെ ഭാഗത്ത് നിന്നുമാണ് വീണ്ടും മത്സ്യം എത്തിയത് എന്നാണ് സൂചന. കന്യാകുമാരിയിൽ നിന്നും മത്സ്യം കുമരിച്ചന്തയിലേക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവരിൽ നിന്നാണ് പൂന്തുറയിൽ കോവിഡ് പടർന്നത്. മത്സ്യം കന്യാകുമാരിയിൽ നിന്നും എത്തിക്കുന്നവർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. അവരുടെ ബന്ധുക്കൾക്കും കോവിഡ് വന്നിട്ടുണ്ട്. ഇവർ ചികിത്സയിൽ ആണെങ്കിലും ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് വീണ്ടും മത്സ്യം കുമരിച്ചന്തയിൽ എത്തിക്കാൻ പിന്നണിയിൽ പ്രവർത്തിക്കുന്നത്. കുമരിച്ചന്തയിൽ നിന്നും മീൻ വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന സ്ത്രീകൾക്കാണ് കോവിഡ് വന്നത്. ഇവരിൽ നിന്നും മറ്റുള്ളവരിലേക്കും കോവിഡ് പടർന്നു. ചന്ത ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെങ്കിലും പുറത്ത് നിന്നും മറ്റുമായി വില്പന സജീവമാണ്. ഇങ്ങനെ എത്തിച്ച മത്സ്യം തന്നെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയത്. പിടിവീഴും എന്ന് മനസിലായപ്പോൾ മൊത്തവിൽപ്പനക്കാരുടെ ബിനാമികളാണ് ഇപ്പോൾ പൂന്തുറ ഭാഗത്ത് മീൻ എത്തിക്കുന്നത്. ഇവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നതും.
തീരദേശമേഖലയായ പൊഴിയൂർ മുതൽ ഇടവ വരെ കർശന പരിശോധനയാണ്. ഈ പരിശോധന കടന്നു എങ്ങനെ മത്സ്യം എത്തി ചോദ്യമാണ് പൂന്തുറ നിവാസികൾ ഉയർത്തുന്നത്. പൂന്തുറയിൽ സമൂഹവ്യാപനം വന്നിരിക്കെ കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ഇത് തള്ളിക്കളഞ്ഞു വീണ്ടും ചിലർ മത്സ്യം എത്തിക്കുന്നതിലാണ് ആശങ്ക ശക്തമാകുന്നത്. വീടുകളിലോ വാഹനത്തിലോ വഴിയോരത്തോ മത്സ്യം വിപണനത്തിനു അനുമതിയില്ല. പക്ഷെ വാഹനത്തിൽ വെച്ച് തന്നെ മത്സ്യം പിടികൂടുകയും ചെയ്തു. അതും കണ്ടെയ്മെന്റ് സോണിന് ഉള്ളിൽവെച്ച്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് ജനങ്ങൾ ചോദിക്കുന്നതിനും അടിസ്ഥാനവുമുണ്ട്. പൂന്തുറയിൽ സമൂഹ വ്യാപനം വന്നതിനെ തുടർന്ന് വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. തീരമേഖലയെ മൂന്ന് സോണായി തിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാം സോൺ. വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാം സോൺ. ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായക്കും നൽകി. ഓരോ സോണിനും വിവിധ എസ്പിമാർക്കും ചാർജും നൽകിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുമുണ്ട്. വന്നു. മുതിർന്ന ഐഎഎസ് ഓഫീസർമാർക്കും ഇതിന്റെ ചാർജ് നൽകിയിട്ടുണ്ട്. ഇതെല്ലാം ചെയ്തിട്ടും മത്സ്യം വഴി വരുന്ന കോവിഡിനെ തടയാൻ സന്നാഹങ്ങൾക്ക് ഒന്നും കഴിയുന്നുമില്ല. മത്സ്യവരവ് തുടരുകയും ചെയ്യുന്നു.
കോവിഡ് പടർന്നു പിടിച്ചപ്പോൾ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് പൂന്തുറയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരുന്നു. കടകൾ പൂർണമായും അടച്ചിടുകയും ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യം വന്നതിനെ തുടർന്നാണ് ജനക്കൂട്ടം മാസ്ക് ധരിക്കാതെ കഴിഞ്ഞയാഴ്ച പുറത്ത് ഇറങ്ങി പൊലീസുമായും ആരോഗ്യ പ്രവർത്തകരുമായും കോർത്തത്. മുഖ്യമന്ത്രി തന്നെ പൂന്തുറയിലെ ജനങ്ങളുടെ ഇടപെടലിന് എതിരെ വിമർശനം ചൊരിയുകയും ജില്ലാ നേതൃത്വം ഇടപെട്ടു ജനങ്ങളുടെ അമർഷത്തിനു പരിഹാരം കാണാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിലവിൽ പൂന്തുറ പ്രദേശം അടച്ചു പൂട്ടിയിരിക്കുകയാണ്. എല്ലാ വിധ നിയന്ത്രണങ്ങളും തുടരുന്നുമുണ്ട്. പക്ഷെ കോവിഡ് പിടിമുറുക്കിയിരിക്കെ പിന്നെയും മീൻ വരവ് തുടരുന്നതിലാണ് ജനങ്ങളുടെ ആശങ്ക നിലനിൽക്കുന്നത്.
Stories you may Like
- ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന്
- വാനിന്റെ സീറ്റിനടിയിൽ വിൽപനക്കായി കടത്തിയത് 15 കിലോ കഞ്ചാവ്
- പൂന്തുറ ബാല ഭിക്ഷാടന കേസ്: പോക്സോ കോടതിയിൽ വിചാരണ
- കർണാടകത്തിൽ കോൺഗ്രസിനെ വീണ്ടും ബേജാറിലാക്കാൻ പുതിയ തന്ത്രവുമായി ബിജെപി
- 23 കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്