എന്നെ ഫിറോസ് കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞത് കള്ളം; നുണ പറഞ്ഞത് അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായപ്പോൾ; ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്നും ലക്ഷങ്ങൾ കമ്മീഷൻ പറ്റുന്നുവെന്നും തട്ടിവിട്ടത് വെറുതെ; വീട് വച്ച് തരാം എന്ന് ഫിറോസിന്റെ എതിരാളികൾ വാഗ്ദാനം ചെയ്തപ്പോൾ എല്ലാം പറഞ്ഞുപോയി; വീട് നൽകാതെ എന്നോട് മുഖം തിരിച്ചതിൽ ദേഷ്യവും തോന്നി; സാമൂഹിക പ്രവർത്തനം നിർത്തിയ ഫിറോസ് കുന്നുപറമ്പിലിനെ വീഴ്ത്തിയ ചതിക്കുഴികൾ എണ്ണിപ്പറഞ്ഞ് ഫാത്തിമ

എം മനോജ് കുമാർ
കൊല്ലം: ചാരിറ്റി പ്രവർത്തനങ്ങൾ വഴി സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയ സാമൂഹ്യപ്രവർത്തകനാണ് ഫിറോസ് കുന്നുംപറമ്പിൽ. താൻ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായുള്ള ഫിറോസിന്റെ പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിലും സാമൂഹ്യ സേവന രംഗത്തും വലിയ ചലനങ്ങൾ ആണ് സൃഷ്ടിച്ചത്. ഫിറോസിന്റെ പ്രവർത്തനങ്ങൾ അടുത്തു നിന്ന് വീക്ഷിച്ച ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും അദ്ദേഹത്തെ ബന്ധപ്പെട്ടു ചാരിറ്റി നിർത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫിറോസിനെതിരെ ഒരു ലോബി പ്രവർത്തിക്കുന്നോ എന്ന സംശയമാണ് ഫിറോസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉയർത്തുന്നത്. മതം നോക്കി ജീവകാരുണ്യ പ്രവർത്തനം നടത്തിയിട്ടില്ല. എന്നാൽ ചിലർ തന്റെ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. ഇനി പണം ചോദിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടില്ലെന്നും രോഗികൾ ആരും സഹായത്തിനായി സമീപിക്കേണ്ടതില്ലാ എന്നുമാണ് ഫേസ്ബുക്ക് ലൈവിൽ ഫിറോസ് പറഞ്ഞത്. വൈകാരിക വിക്ഷോഭത്തിന്റെയും ആരോപണ ശരങ്ങളേറ്റ് പുളയുകയും ചെയ്യുന്ന നിമിഷങ്ങളിലാണ് അദ്ദേഹത്തിൽ നിന്നും ഈ ഫെയ്സ് ബുക്ക് ലൈവ് പുറത്ത് വന്നിട്ടുള്ളത്.
ആരോപണങ്ങൾ കെട്ടിച്ചമയ്ക്കപ്പെട്ടതോ?
കഴിഞ്ഞ ഒന്നര വർഷമായി നടക്കുന്ന ആരോപണങ്ങളും അതുമായി വന്ന ചർച്ചകളും ഉണ്ടാക്കിയ മാനസിക പ്രയാസം വലുതാണ്. വേശ്യ പ്രയോഗം ഉയർത്തിയ വിവാദങ്ങൾ മനസിലിട്ട് ഫിറോസ് ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞു. നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. രോഗികളുടെ അക്കൗണ്ടിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്നും നിലനിന്ന് പോകുന്നത്. എന്നിട്ടും ഉണ്ടാകുന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്തതാണ്. എനിക്ക് ഭാര്യയും മക്കളുമൊക്കെ ഉള്ളതാണ്. സമാധാനം വേണം. നല്ലകാര്യം ചെയ്യാനിറങ്ങിയതിന്റെ പേരിൽ അനുഭവിക്കുന്ന വേദനകൾ താങ്ങാൻ കഴിയുന്നതിലും അപ്പുറത്തേക്കാണ്. ഇനി അത് സഹിച്ച് മുന്നോട്ട് പോകാനാവില്ല. ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായുള്ള ലൈവിൽ ഫിറോസ് പറയുന്നു.
എനിക്ക് നേരെ വന്നിട്ടുള്ള ആക്രമണങ്ങളെല്ലാം തിരുവനന്തപുരം ഭാഗത്ത് നിന്നുമാണെന്നാണ് ഫിറോസ് പ്രതികരിക്കുന്നത്. തിരുവനന്തപുരത്ത് എന്നെ ക്ഷണിക്കുന്നത് തന്നെ കുഴിയിൽ ചാടിക്കാനാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കലും ഒരു രോഗിയും കുഴിയിൽപ്പെടുത്തില്ല എന്നുറപ്പുണ്ട്. മറിച്ച് ആ രോഗികളെ സഹായിക്കാനാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരാണ് ഉപദ്രവം മുഴുവനും ഉണ്ടാക്കുന്നത്. ഒരുപാട് ആളുകൾ ഏറ്റെടുത്തുകൊണ്ടു നടക്കുന്ന ഒരു വീഡിയോ ഇന്നാണ് കാണുന്നതെന്നും ഫിറോസ് പറയുന്നു. ഇത് കൂടെ പരിഗണിച്ചാണ് ചാരിറ്റി അവസാനിപ്പിക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത തരത്തിലുള്ളതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് അദ്ദേഹം വിരൽ ചൂണ്ടുന്നതും തനിക്കെതിരെ നിലകൊള്ളുന്ന ഒരു ദൂഷിത വൃന്ദത്തിനു നേരെയാണ് ഈ ആരോപണങ്ങളിൽ കാമ്പുണ്ടെന്നാണ് ഇപ്പോൾ തെളിയുന്നത്. ഫിറോസിനെതിരെ കഴിഞ്ഞ ഒരു വർഷം മുൻപ് ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ ആരോപിച്ച് രംഗത്ത് വന്ന യുവതിയാണ് കൊല്ലംകാരിയായ ഫാത്തിമ.
അന്ന് ഫാത്തിമ ഫിറോസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വലിയ തിരിച്ചടിയാണ് ഈ സാമൂഹ്യ പ്രവർത്തകന് മുന്നിൽ സൃഷ്ടിച്ചത്. സ്വന്തം കുടുംബം വരെ തള്ളിപ്പറയുന്ന അവസ്ഥ വന്നു. എന്നിട്ടും ആരോപണങ്ങൾ തള്ളി അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നു. അന്ന് ഫാത്തിമ പറഞ്ഞത് കൂടെ കിടക്കാൻ ഫിറോസ് തന്നെ ക്ഷണിച്ചു എന്നാണ്. ഫിറോസ് വലിയ തട്ടിപ്പുകാരൻ ആണെന്നും ഫാത്തിമ പറഞ്ഞു. ചാരിറ്റിയുടെ പേരിൽ സോഷ്യൽ മീഡിയ വഴി പണം സമ്പാദിച്ച് തട്ടിപ്പ് നടത്തുന്ന വ്യക്തി എന്നാണ് ഫാത്തിമ ഫിറോസിനെക്കുറിച്ച് പറഞ്ഞത്. എത്ര ലക്ഷം ഫിറോസ് വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലഭിച്ചാലും അതിന്റെ നിശ്ചിത തുക കമ്മിഷനായി ഫിറോസ് കൈപ്പറ്റും.
തനിക്ക് ഫിറോസിൽ നിന്നും നേരിട്ട കൂടെ കിടക്കാനുള്ള ക്ഷണം കൂടി ഉൾപ്പെടുത്തിയാണ് ഫാത്തിമ അന്ന് ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത്. അതേ ഫാത്തിമയാണ് ഫിറോസ് ചാരിറ്റി നിർത്തുന്നു എന്നറിഞ്ഞു കുറ്റസമ്മതവുമായി രംഗത്ത് വന്നത്. കഴിഞ്ഞ വർഷം താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കളവായിരുന്നു എന്നാണ് ഫാത്തിമ മറുനാടനോട് പറഞ്ഞത്. ഫിറോസിന്റെ ശത്രുക്കൾ കൊല്ലത്ത് തന്നെ തനിക്ക് വീടെടുത്ത് തരാം എന്ന് പറഞ്ഞു എല്ലാം തന്നെക്കൊണ്ട് പറയിപ്പിച്ചതാണ് എന്നാണ് ഫാത്തിമ പറയുന്നത്. എല്ലാം ദുരാരോപണങ്ങൾ മാത്രമായിരുന്നു. എന്നെ കൂടെ കിടക്കാൻ ഫിറോസ് ക്ഷണിച്ചിട്ടില്ല. ഫിറോസ് തനിക്ക് വീട് എടുത്ത് തരാൻ വൈമുഖ്യം കാട്ടി. ഇതിന്റെ ദേഷ്യം എനിക്ക് ഫിറോസിനോട് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഫിറോസിന്റെ ശത്രുക്കൾ എല്ലാം ഇടിച്ചു കയറി വന്നു ഫിറോസിനെതിരെ പറയാൻ പറഞ്ഞത്. അവർ തനിക്ക് വീട് എടുത്ത് നൽകും എന്ന് കൂടി പറഞ്ഞതോടെ താൻ അവരുടെ വാക്കുകളിൽ വീഴുകയായിരുന്നു എന്നാണ് ഫാത്തിമ മറുനാടനോട് പറഞ്ഞത്.
ഫിറോസിന്റെ ശത്രുക്കൾ എന്നെ കരുവാക്കി: ഫാത്തിമ
ഫിറോസ് കുന്നുംപറമ്പിലിന്റെ ശത്രുക്കൾ എന്നെ കരുവാക്കുകയായിരുന്നു. ഫിറോസിനെതിരായ എല്ലാ ആരോപണങ്ങളും ഞാൻ പിൻവലിക്കുകയാണ്. അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവയായി മാറിയതുകൊണ്ടാണ് എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചു എന്നുള്ള ആരോപണങ്ങൾ ഞാൻ നിരത്തിയത്. അതൊന്നും തന്നെ സത്യസന്ധമായിരുന്നില്ല. ഇങ്ങിനെ പറഞ്ഞാൽ എനിക്ക് വീട് വെച്ച് തരാം എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ വാഗ്ദാനം നടത്തി. ആ വാഗ്ദാനത്തിൽ ആകൃഷ്ടയായാണ് ഫിറോസിനെതിരെ സത്യസന്ധമല്ലാത്ത ആരോപണങ്ങൾ ഞാൻ നിരത്തിയത്-ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണങ്ങളുമായി വന്ന ഫാത്തിമ മറുനാടനോട് പറഞ്ഞു.
വീടിന്റെ കാര്യത്തിൽ ഫിറോസ് എന്നെ സഹായിക്കാത്തതിന്റെ ദേഷ്യവും നിലവിലുണ്ടായിരുന്നു. ഇതും ആരോപണങ്ങൾ ഉന്നയിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു. എനിക്ക് കിടപ്പാടമില്ലായിരുന്നു. ഈ ആവശ്യം പരിഹരിക്കാനാണ് ഞാൻ ആദ്യം ഫിറോസ് കുന്നുംപറമ്പിലിനെ സമീപിച്ചത്. പക്ഷെ എന്തോ കാരണങ്ങളാൽ എന്റെ ആവശ്യം അദ്ദേഹം ഗൗരവമായി കണ്ടില്ല. അദ്ദേഹം കാര്യങ്ങൾ വസ്തുനിഷ്ടമായി പഠിക്കാറുണ്ട്. എന്റെ ആവശ്യം ഗൗരവമായി അദ്ദേഹത്തിനു തോന്നിയില്ല. അത് തരാം അദ്ദേഹത്തിന്റെ നാട്ടിൽ വന്നു താമസിക്കണം എന്നാണ് പറഞ്ഞത്. അത് ഞാൻ സമ്മതിച്ചില്ല. ഞാൻ താമസിക്കുന്ന കൊല്ലത്ത് തന്നെ താമസിക്കാം. എനിക്ക് പണം മതി. ഞാൻ വാടകയ്ക്ക് കഴിഞ്ഞോളാം എന്നാണ് പറഞ്ഞത്. അത് ഫിറോസ് സമ്മതിച്ചില്ല.
ഈ സമയത്താണ് ഫിറോസിന്റെ ബന്ധു തന്നെയായ ഒരാളാണ് ഫിറോസിനെതിരെ പറയാൻ എന്നോടു പറഞ്ഞത്. എനിക്ക് വീടും സ്ഥലവും നൽകാം എന്നും ഇവർ പറഞ്ഞു. ജാഫർ ആലത്തൂർ ആണ് എന്നോടു പറഞ്ഞത് നിങ്ങൾ ഫിറോസിനെതിരെ പറയണം. നിങ്ങൾക്ക് വീട് ഞങ്ങൾ തരാം എന്ന് പറഞ്ഞു. ഫിറോസിനൊപ്പം ഉണ്ടായിരുന്ന ഷഫീഖ് എന്ന പയ്യനും എന്നെ വിളിച്ചിരുന്നു. അത് പ്രകാരമാണ് ഞാൻ ഫിറോസിനെതിരെ പറഞ്ഞത്. എന്നാൽ വീടോന്നും ഇവരും തന്നിട്ടില്ല. നിന്നെ ഒരു നിലയ്ക്ക് ഞങ്ങൾ എത്തിക്കാം എന്ന് പറഞ്ഞാണ് ഇവർ എന്നിൽ സമ്മർദ്ദം ചെലുത്തിയത്. ലൈവിൽ വന്നു പറയണം എന്നാണ് പറഞ്ഞത്. സഹായം നൽകുന്ന കാര്യത്തിൽ ഫിറോസ് കമ്മിഷൻ വാങ്ങുന്ന കാര്യം, കൂടെ കിടക്കാൻ പറഞ്ഞു എന്നൊക്കെയുള്ള കാര്യവും പറയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെക്കൊണ്ട് പെണ്ണുങ്ങളെ വിളിച്ച് അസഭ്യം പറയിക്കുന്ന ആളാണെന്നും എന്നെ അങ്ങിനെ വിളിച്ചിട്ടുണ്ടെന്നും പറയാൻ പറഞ്ഞു. എനിക്ക് ഫിറോസിൽ നിന്നും മോശം അനുഭവം വന്നെന്നും എന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്നും പറയാൻ പറഞ്ഞു. അതിനു പത്ത് പതിനഞ്ച് കാര്യങ്ങൾ എനിക്ക് ഇവർ അയച്ചു തന്നിരുന്നു.
സാജൻ ചേട്ടൻ ലൈവിൽ വന്നു. അതിന്റെ കീഴെ കമന്റ് ഇടാനാണ് എന്നോടു പറഞ്ഞത്. ഞാൻ സമ്മതിച്ചില്ല. പിന്നെ കമന്റ് ഇട്ടു. ഫിറോസ് ഇങ്ങിനെ ചെയ്യുന്നത് എനിക്ക് അനുഭവമുണ്ട് എന്ന് പറഞ്ഞു. എന്നെ കൂടെ കിടക്കാൻ ക്ഷണിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയ്ക്ക് മൂന്നു ലക്ഷം കമ്മിഷൻ വാങ്ങുന്ന പരിപാടിയുണ്ട്. ജുനൈദയുടെ പണം ഫിറോസ് അടിച്ചു മാറ്റിയുണ്ട്. ധൂർത്തടിക്കുന്നു. ഫിറോസ് സത്യസന്ധമായി അല്ല കാര്യങ്ങൾ ചെയ്യുന്നത് എന്നൊക്കെ കമന്റിട്ടു. ഇതൊന്നും ശരിയല്ല. വീട് ലഭിക്കും എന്ന് വാഗ്ദാനം വന്നപ്പോൾ ഞാൻ പറഞ്ഞതാണ് ഇത്. ജാഫർ ആലത്തൂർ, നൂർ മുഹമ്മദ്, കുന്നുംപറമ്പിൽ, ഷഫീഖ് എന്നിവർക്ക് വേണ്ടിയാണ് ഞാൻ ആരോപണങ്ങൾ ഉന്നയിച്ചത്. അവർ പറഞ്ഞത് വിശ്വസിച്ചാണ് ഞാൻ എല്ലാം പറഞ്ഞത്.
ഫിറോസിനെ ആർക്കും വിശ്വാസമില്ല. ഫിറോസ് അങ്ങിനെ ആരെയും സഹായിക്കില്ല. സഹായിക്കുന്നവരെ സഹായിക്കും. അത് കമ്മിഷന്റെ പേരിലാണ് എന്നൊക്കെയാണ് ഇവർ എന്നോടു പറഞ്ഞത്. ഇങ്ങിനെ ദുരാരോപണങ്ങൾ ഉന്നയിച്ചതിൽ ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു. എനിക്ക് മാപ്പ് പറയണം. എന്റെ ഉമ്മയും എന്നോടു പറഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ. അങ്ങിനെ സാജൻ ചേട്ടൻ നമ്പർ തന്നപ്പോൾ ഞാൻ ഫിറോസിനെ വിളിച്ചു മാപ്പ് ചോദിച്ചു. എനിക്ക് മാപ്പ് നൽകുന്നതിൽ പ്രശ്നമില്ല. എനിക്ക് ആരോടും ദേഷ്യമില്ല. നിങ്ങൾ പറഞ്ഞതുകൊണ്ട് എന്തെല്ലാം സംഭവിച്ചു. എന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി. ഇത് പൊതുസമൂഹത്തോട് പറയണം എന്നൊക്കെ പറഞ്ഞു. പക്ഷെ ഫിറോസ് ചാരിറ്റി പ്രവർത്തനം നിർത്തുന്നു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് തന്നെ വിഷമമായി. ആരോപണങ്ങൾ വരുമ്പോഴുള്ള വേദന എന്തെന്ന് എനിക്ക് അറിയാം-ഫാത്തിമ പറയുന്നു.
വേശ്യാ പ്രയോഗം വിവാദത്തിൽ കുരുക്കി
വേശ്യാ എന്ന പ്രയോഗമാണ് ഇതിനു മുൻപ് ഫിറോസിനെ കുഴിയിൽ ചാടിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ കെഎസ്യു മലപ്പുറം മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി വിമർശിച്ചിരുന്നു. ഇതിനു ഫെയ്സ് ബുക്ക് വഴി പറഞ്ഞ മറുപടിയാണ് ഈ നന്മ മരത്തെ വിവാദത്തിൽ ചാടിച്ചത്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു.
സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തു യോഗ്യതയാണെന്നും ഇത്തരത്തിലുള്ളവർ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിലെ വേശ്യാ എന്ന പ്രയോഗം വിവാദങ്ങൾക്ക് പിന്നെ എരിവും ചൂടും പകർന്നു. സംഭവം വിവാദമായതോടെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പിന്നീട് ഫിറോസ് മാപ്പ് പറഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് വീഡിയോകൾ വഴി തട്ടിപ്പ് നടത്തി എന്നാ ആരോപണങ്ങൾ വന്നത്. ഇതിനെ തുടർന്നാണ് ചാരിറ്റി നിർത്തുന്നതായി ഫിറോസ് പ്രഖ്യാപനം നടത്തുന്നത്.
ഫിറോസിന്റെ ജീവിത കഥ:
ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഫിറോസ്. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ കഴിഞ്ഞ കുടുംബം. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വരുന്ന സമയത്താണ് ഫിറോസിന് നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നത്. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം കണ്ട ഫിറോസിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് ഫിറോസിന് അരികിലെത്തി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഫിറോസ് തയാറാക്കി. എൺപതോളം പേർ അതിൽ ഉൾപ്പെടുമായിരുന്നു.
ഇത്രയേറെ ആളുകൾക്കു ഭക്ഷണം നൽകാനുള്ള സാമ്പത്തിക സ്ഥിതി ഫിറോസിനില്ലായിരുന്നു. അതിനാൽ ആ ലിസ്റ്റുമായി ഫിറോസ് ആലത്തൂരിലെ ഹോട്ടലുകൾ കയറിയിറങ്ങി. ഹോട്ടലുടമകളോടു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്നു സമ്മതിച്ചു. ഇതുപ്രകാരം ദിവസം നാലും അഞ്ചും പൊതി ഭക്ഷണം ഓരോ ഹോട്ടലുകാരും നൽകി. രാത്രി കാലങ്ങളിൽ ഫിറോസ് തന്നെ അതു ശേഖരിച്ച് ആവശ്യക്കാർക്കു വിതരണം ചെയ്തു. ആലത്തൂരിലെ കാര്യങ്ങൾ നിയന്ത്രണവിധേയമായപ്പോൾ പ്രവർത്തനങ്ങൾ പാലക്കാട്ടേക്കു വ്യാപിപ്പിച്ചു. അവിടെയും ഇതുപോലെ തന്നെ ഹോട്ടലുടമകളുടെ സഹായം തേടുകയാണുണ്ടായത്. പിന്നീട് തൃശൂർ ജില്ലയിൽ 50 പേർക്ക് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ഏർപ്പാട് ചെയ്തു. ഇത്തരത്തിൽ സുമനസുകളുടെ സഹായം കൊണ്ടു നിരവധിപ്പേർക്ക് ഇന്നും മുടക്കമില്ലാതെ അന്നം ലഭിക്കുന്നു.
അതിന് ശേഷമാണ് ഫേസ്ബുക്ക് ലൈവിലൂടെ നുറുകണക്കിന് പേർക്ക് സഹായം ആവശ്യപ്പെട്ട് ഫിറോസ് എത്തിയത്. ഫിറോസിന്റെ അപേക്ഷ ഏറ്റെടുത്ത ആയിരക്കണക്കിന് ആളുകളുടെ നന്മയിൽ നുറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി ആയിരുന്നു. അതിനിടയിലാണ് ഫിറോസിനെതിരായ ആരോപണങ്ങൾ ഉയരുന്നതും ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ ഫിറോസ് തീരുമാനിക്കുന്നതും. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഫേസ്ബുക്കിൽ പിന്തുടരുന്നത്.
Firoz തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണ്. പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായത് ഏകദേശം മൂന്നര വർഷം മുൻപാണ്. ഇതിനാണ് വിരാമമിടുന്നത്. ഓൺലൈനിൽ രോഗികൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതൽ റോഡരികിലുള്ള പാവപ്പെട്ടവർക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും, അത് തുടരുമെന്നുമാണ് ഫിറോസ് പറയുന്നത്. രോഗികൾക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവർത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ല. തനിക്കെതിരായ പരാതികളിൽ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്