ബലക്ഷയം കണ്ടതോടെ നിർമ്മിച്ച് ഒരുകൊല്ലമായിട്ടും തുറന്നു കൊടുക്കാനാവാത്ത നീലിമംഗലം പാലത്തിന്റെ ശിൽപികളെ വൈറ്റില മേൽപ്പാലത്തിന്റെ പണി ഏൽപിച്ചത് ആര്? എംസി റോഡിന്റെ ഉൾപ്പെടെ നിർമ്മാണത്തിൽ അന്വേഷണം നേരിടുന്ന ശ്രീധന്യ കമ്പനിക്ക് കരാർ നൽകിയത് വലിയ വിവാദത്തിൽ; കേരളത്തിലെ ഏറ്റവും വലിയ ഫ്ളൈഓവർ അവതാളത്തിലായാൽ മൊത്തം ഗതാഗതവും കുളമാകുമെന്നും മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുമ്പ് നിർമ്മിച്ച പാലം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ ആരോപണം നേരിടുന്ന നിർമ്മാണ കമ്പനിക്ക് വൈറ്റില പാലത്തിന്റെ നിർമ്മാണകരാർ നൽകിയത് വിവാദമാകുന്നു. ഏറ്റുമാനൂർ - ചെങ്ങന്നൂർ എംസി റോഡ് നിർമ്മാണത്തിൽ കെഎസ്റ്റിപി കരാറെടുത്ത തിരുവനന്തപുരത്തെ ശ്രീധന്യ കൺസ്ട്രക്ഷൻസ് മുമ്പ് പണിത പാലത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുകയാണ്. ഈ പാതയിൽ കോട്ടയത്തിനടുത്തുള്ള നീലിമംഗലം പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെ കമ്പനിക്കെതിരെ വലിയ ആക്ഷേപങ്ങളും ഉയരുന്നു.
ഇതോടെ നിർമ്മാണം പൂർത്തിയായിട്ടും കഴിഞ്ഞ ഒരുവർഷത്തോളമായി ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കാതെ അടച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ആരോപണം നേരിട്ട കമ്പനിക്ക് സംസ്ഥാനത്ത് റോഡ് ഗതാഗതത്തിൽ വളരെ നിർണായകമായ വൈറ്റില പാലത്തിന്റെ നിർമ്മാണ ചുമതലയും നൽകിയിരിക്കുകയാണ് ഇപ്പോൾ.
ശ്രീധന്യ കമ്പനി പണിത പുതിയ പാലത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അത് നിർമ്മാണത്തിന് തുറന്നുകൊടുക്കാത്തത്. കരാറുകാരുടെ കഴിവുകേടും അപാകതയുമാണ് പ്രശ്നകാരണമെന്നും ഗുണമേന്മ കുറവുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടെ പൊതു മാരമത്തു വകുപ്പിന്റെയും മറ്റു ഏജൻസികളുടെയും അന്വേഷണം നേരിടുകയാണ് ശ്രീധന്യ കമ്പനി. ഇതിനിടയിലാണ് ഇപ്പോൾ വൈറ്റില പാലത്തിന്റെയും നിർമ്മാണ ചുമതല ശ്രീധന്യയെ ഏൽപിക്കുന്നത്. ഇതോടെ ഇതിന് പിന്നിൽ ചിലരുടെ പ്രത്യേക താൽപര്യമുണ്ടെന്ന ആക്ഷേപവും ഉയരുന്നു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ മേൽപ്പാല നിർമ്മാണമാണ് വൈറ്റില മേൽപ്പാലം. കൊച്ചി മെട്രോ വൈറ്റില മൊബിലിറ്റി ഹബിലെത്തണമെങ്കിൽ വൈറ്റില മേൽപ്പാല നിർമ്മാണം സമയ ബന്ധിതമായി നടക്കണം. ഇടപ്പള്ളി മേൽപ്പാലത്തേക്കാൾ പ്രധാനപ്പെട്ട വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം ഡൽഹി മെട്രോ കോർപ്പറേഷന് തന്നെ നൽകിയ സമയ ബന്ധിതമായി പൂർത്തിയാക്കണം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇത് അനന്തമായി നീളുകയും കൊച്ചിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന നേതൃത്വ ചുമതല അസാനിക്കുകയും ചെയ്തു. വൈറ്റില മേൽപ്പാല നിർമ്മാണം അനന്തമായി നീണ്ടത് ഹൈക്കോടതിയിൽ വരെ കേസായി എത്തി. ഇതിന് പിന്നാലെയാണ് അവസാനം വൈറ്റില മേൽപ്പാലം നിർമ്മിക്കാൻ തീരുമാനമുണ്ടാവുന്നത്.
വൈറ്റില റെയിൽവെ മേൽപ്പാലത്തിൽ നിന്നാരംഭിച്ച് അരൂർ റൂട്ടിൽ ക്ഷേത്രത്തിനു മുന്നിൽ ദേശീയ പാതയിൽ അസാനിക്കുന്ന തരത്തിലാണ് മേൽപ്പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപ്പോൾ റോഡടക്കം 700 മീറ്റർ നീളം വരുന്ന പാലത്തിന്റെ മധ്യത്തിലെ സ്പാനിന്റെ നീളം 40 മീറ്ററാണ്. ഡയമന്റ് നീളം 440 മീറ്ററും. രണ്ടു വശത്തായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27. 2 മീറ്ററാണ്. മേൽപാലത്തിൽ നിന്നും ആറു മീറ്റർ ഉയരത്തിലാണ് കൊച്ചി മെട്രോ വൈറ്റില ഹബിലെത്തി തൃപ്പൂണിത്തുറ പേട്ടയിലേക്കു പോകുക.
ഇത്തരത്തിൽ അതീവ നിർണ്ണായകവുമായ പദ്ധതിയാണ് ഇപ്പോൾ വിവാദ നീലിമംഗലം പാലം നിർമ്മിച്ച ശ്രീധന്യ കൺസ്ട്രക്ഷനെ പൊതുമാരാമത്തു വകുപ്പ് ഏൽപ്പിച്ചിരിക്കുന്നത്. നീലിമംഗലം പാലം നിർമ്മാണത്തിലും ഏറ്റുമാനൂർ ചെങ്ങന്നൂർ റോഡ് നിർമ്മാണത്തിലും വിവാദത്തിലായ കമ്പനിക്ക് എങ്ങനെ വൈറ്റില മേൽപാലത്തിന്റെ പണി കിട്ടി എന്ന് പൊതുമാരാമത്തു വകുപ്പിലെ ഉന്നതർ തന്നെ ചോദിക്കുന്നു.
അഴിമതിക്കാരും വിവാദങ്ങളിൽപെട്ടവരുമായ കരാറുകാരെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് പൊതുമാരമത്തു മന്ത്രി സുധാകരൻ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് വിവാദ കമ്പനിക്ക് വൈറ്റില മേൽപ്പാലത്തിന്റെ കരാർ ലഭിച്ചത്.
നീലിമംഗലം പാലത്തിൽ സംഭവിച്ചത് പോലെ വൈറ്റില മേൽപ്പാല നിർമ്മാണത്തിൽ എന്തെങ്കിലും നിർമ്മാണ പിഴവ് സംഭവിച്ചാൽ അതു കൊച്ചി നഗരത്തെ മാത്രമല്ല, കേരളത്തിലെ റോഡു ഗതാഗതത്തെ തന്നെ നിശ്ചലമാക്കും. എന്നാൽ ഇതൊന്നും അറിഞ്ഞ മട്ടിലല്ല അധികൃതർ. എറണാകുളം കളക്ടറെ കാര്യങ്ങൾ അറിയിച്ചെങ്കിലും ഒന്നും ചെയ്യാനാവാത്ത രാഷ്ട്രീയ സമ്മർദ്ദം ഈ കരാറിനു പിന്നിലുണ്ടെന്ന് മറ്റു കരാറുകാർ തന്നെ പറയുന്നു.
ഉടൻ പണി ആരംഭിക്കുമെന്നും നവംബർ 18 ന് തന്നെ കരാർ ഒപ്പുവെച്ചെന്നും ആണ് ലഭിക്കുന്ന വിവരം. ശ്രീധന്യയുമായാണ് കരാറെന്നും ഡിസംബറിൽ നിർമ്മാണം തുടങ്ങുമെന്നും എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. 95.75 കോടി രൂപ ചെലവുള്ള വൈറ്റില ഫ്ളൈ ഓവർ പദ്ധതിക്ക് അനുമതി നൽകിയെന്നും 2019 പകുതിയോടെ നിർമ്മാണം പൂർത്തിയാകുമെന്നും ആണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
വൈറ്റില ഫ്ളൈ ഓവർ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 11-ന് നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അറിയിച്ചു. ജില്ലയിൽ ഗതാഗതത്തിരക്കേറിയ ജങ്ഷനായ വൈറ്റിലയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫ്ളൈ ഓവർ നിർമ്മിക്കുന്നതെന്നും 82 കോടി രൂപ ചെലവുവരുന്ന പ്രവൃത്തിയുടെ കരാർ നവംബർ 18-ന് ഒപ്പിട്ടിരുന്നവെന്നും മന്ത്രി വ്യക്തമാക്കു.
ഒരു ഫണ്ടും നീക്കിവെക്കാതെയും ടെൻഡർ വിളിക്കാതെയും വൈറ്റില മേൽപ്പാലത്തിന്റെ പണി അനിശ്ചിതത്വത്തിലായ സന്ദർഭത്തിലാണ് ഈ സർക്കാർ അധികാരമേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ ഏറെക്കാലമായി നിർമ്മാണത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്ന പാലത്തിന്റെ നിർമ്മാണം ശ്രീധന്യയെ ഏൽപിച്ചതോടെ ഇക്കാര്യത്തിൽ വീണ്ടും ആക്ഷേപം ഉയരുകയാണ്. നിലവിൽ പരാതികൾ ഏറെ ഉയരുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന കമ്പനിക്ക് എങ്ങനെയാണ് കരാർ നൽകിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.
ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം രണ്ടുതവണ ദേശീയപാത അഥോറിറ്റിയുമായി ചർച്ച നടത്തിയെങ്കിലും മുൻപുനൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ അവർ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് കിഫ്ബി ധനസഹായത്തിൽ ഉൾപ്പെടുത്തി പ്രവൃത്തി ഏറ്റെടുക്കുന്നതും യുദ്ധകാലാടിസ്ഥാനത്തിൽ ഡി.പി.ആർ. തയ്യാറാക്കി അംഗീകാരം നൽകുന്നതും ടെൻഡർ വിളിച്ച് കരാറിലെത്തുന്നതുമെന്നാണ് മന്ത്രി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍