ശ്രീചിത്രനും ദീപാനിശാന്തിനുമൊപ്പം സുനിൽ പി ഇളയിടത്തെയും കൂട്ടിക്കെട്ടിയവർ തിരുത്തുക; ഇടത് സാംസ്കാരിക വിമർശകന് എതിരായ സാഹിത്യമോഷണ വിവാദം വ്യാജം; വിവരങ്ങൾ എടുത്ത കൃതിക്കുള്ള കടപ്പാട് 16 ഇടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്; പ്രബന്ധത്തിൽ നൽകിയ അടിക്കുറിപ്പുകളിലും റഫറൻസുകൾ കൊടുത്തിട്ടുണ്ട്; മൗലികമായ ഗവേഷണ പ്രബന്ധങ്ങളല്ല ഇതെന്ന് ആമുഖത്തിൽ തന്നെ പറയുന്നുണ്ട്; സുനിൽ പി ഇളയിടത്തിന് പിന്തുണയുമായി അക്കാദമിക വിദഗ്ധരും സാംസ്കാരിക നായകരും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇടത് സഹായാത്രികാരയ എം ജെ ശ്രീചിത്രന്റെയും ദീപാനിശാന്തിന്റെയും സാഹിത്യമോഷണ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് എഴുത്തുകാരനും പ്രഭാഷകനും ഇടത് സാംസ്കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടത്തിനുനേരെയും സാഹിത്യമോഷണ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. സുനിൽ പി ഇളയിടത്തിന്റെ 'അനുഭൂതികളുടെ ചിരിത്ര ജീവിതം' എന്ന ഗ്രന്ഥത്തിലെ 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ:ദേശീയ ആധുനികതയുടെയും ഭരതനാട്യത്തിന്റെയും രംഗ ജീവിതം' എന്ന ലേഖനം ദേവേഷ്സോണേജിയുടെ ഗ്രന്ഥത്തിന്റെ പകർപ്പാണെന്ന് ആരോപിച്ച് രവിശങ്കർ എസ് നായർ എന്നയാളാൾ പോസ്റ്റിട്ടതോടെയാണ് വിവാദം കൊഴുത്തത്.
എന്നാൽ ആശയചോരണ വിവാദം അടിസ്ഥാന രഹിതമാണെന്നാണ് രണ്ട് പുസ്തകങ്ങളും പരിശോധിച്ചശേഷം അക്കാദമിക്ക് വിദഗ്ദ്ധർ നൽകുന്ന വിവരം. ഒന്നാമതായി മൗലിക കൃതിയല്ല ഇതെന്നും വിദേശത്ത് അടക്കം നടക്കുന്ന സംഗീത- നൃത്ത സംബന്ധിയായ പഠനങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സുനിൽ കൃതിയുടെ ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരോപനമുയർന്ന പുസ്തകത്തിന്റെ റഫസറൻസ് ഒന്നും രണ്ടുമല്ല പതിനാറ് ഇടത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രബന്ധത്തിൽ നൽകിയ അടിക്കുറിപ്പുകളിലും റഫറൻസുകൾ കൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കൃതിയെ എങ്ങനെയാണ് മോഷണം എന്ന് പറയാൻ കഴിയുകയെന്നും രവിശങ്കർ നായർ ആരോപണം പിൻവലിക്കണമെന്നും അക്കാദമിക്ക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രൊഫ. കെ. എൻ പണിക്കർ, ഡോ. കെ. സച്ചിതാന്ദൻ, പ്രൊഫ. കേശവവൻ വെളുത്താട്ട്, പ്രൊഫ. സി.രാജേന്ദ്രൻ, പ്രൊഫ. സ്കറിയാ സക്കറിയ, പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, പ്രൊഫ. പി.പി. രവീന്ദ്രൻ പ്രൊഫ.കെ.എൻ ഗണേശ്, പ്രൊഫ. ഉദയകുമാർ, പ്രൊഫ. കെ.എം. കൃഷ്ണ=, പ്രൊഫ. സനൽ മോഹൻ, പ്രൊഫ.കെ.എം. സീതി, പ്രൊഫ. മീന ടി. പിള്ള, ഡോ. കവിത ബാലകൃഷ്ണൻ, പ്രൊഫ. എം വി നാരായണൻ, പ്രൊഫ.ടി.വി. മധു എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.
സാഹിത്യനിരൂപണത്തിന്റെ എത് മാർഗങ്ങൾ നോക്കിയാലും യാതൊരു രീതിയലും സാധുവാകുന്നതല്ല രവിശങ്കർ നായരുടെ ആരോപണങ്ങളെന്ന് സംയ്ക്ത പ്രസ്താവനയിൽ എടുത്തു പറയുന്നു. മൂലകൃതിയുടെ പേര് മറച്ചുവെച്ചുവെന്നത്് അടിസ്ഥാന രഹിതമാണ്. വിവരങ്ങൾ എടുത്ത മറ്റ് കൃതികളുടെ പേരുകളും സുനിൽ റഫറൻസായി കൊടുത്തിട്ടുണ്ട്. 50 പേജ്് ദൈർഘ്യമുള്ള തന്റെ പഠനത്തിൽ 87 ഇടങ്ങളിൽ തന്റെ സ്ത്രോതസും കടപ്പാടും വ്യക്തമാക്കുന്നുണ്ട്. റഫറൻസുകൾ, അടിക്കുറുപ്പുകൾ, ഗ്രന്ഥ സൂചി എന്നിവ നോക്കിയാൽ കടപ്പാട് മറച്ചുവെക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
ഇത് ഒരു ഗവേഷണ ഗ്രന്ഥമല്ലെന്ന് ആമുഖമായി സുനിൽ പറയുന്നുണ്ട്. ഇംഗ്ലീഷിലും മറ്റുമുള്ള നൃത്ത- സംഗീത മേഖലയിലെ ആശയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം അവയെ ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയണക്കി വ്യാഖാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. നൃത്ത-സംഗീതപഠനങ്ങളിലെ ആശയങ്ങൾ പലതും മതാത്മകമായി ഇവിടെ തുടരുന്നതുകൊണ്ടാണ് ഈ മേഖലയിലെ സാമൂഹിക ശാസ്ത്ര- സാംസ്കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അക്കാദമിക്ക് വിദഗ്ദ്ധർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കാളപെറ്റെന്ന് കേട്ടാൽ കയർ എടുക്കുന്നപോലെ സംഘപരിവാർ ഗ്രൂപ്പുകളിലും മറ്റുമായി സുനിൽ പി ഇളയിടം സാഹിത്യമോഷണം നടത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
സുനിൽ പി ഇളയിടത്തിനെതിരായ ആരോപണങ്ങൾ ഇങ്ങനായിരുന്നു:
ചിന്ത പബ്ലിക്കേഷൻസ് 2014 ൽ പുറത്തിറക്കിയ അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോപ്പിയടിയെന്ന ആരോപണം ഉയർന്നത്. 2010 ൽ ഓക്സ്ഫോർഡ് സർവ്വകലാശാല പുറത്തിറക്കിയ ഭരതനാട്യം എ റീഡർ എന്ന പുസ്തകത്തിൽ നിന്ന് വലുതും ചെറുതുമായ ഖണ്ഡികകൾ പദാനുപദം വിവർത്തനം ചെയ്തുവെന്നായിരുന്നു ആരോപണം. ചിഹ്നം ഉൾപ്പടെ അടിച്ചുമാറ്റിയാണ് സുനിൽ പി ഇളയിടം സ്വന്തം പേരിൽ പുസ്തകമിറക്കിയിരിക്കുന്നതെന്നാണ് നവംമ്പർ-ഡിസംബർ ലക്കം സാഹിത്യവിമർശനം മാഗസിനിൽ രവിശങ്കർ എസ് നായർ എഴുതിയത്. മോഷ്ടിക്കാനായി മാത്രം പുസ്തകം വായിക്കുന്ന പ്രൊഫസർ എന്ന തലക്കെട്ടോടെയാണ് 24 മുതൽ 29 വരെയുള്ള പേജുകളിലായി രവിശങ്കർ എസ് നായർ എഴുതിയത്.
ഒരു എഡിറ്റഡ് പുസ്തകമാണ് ഭരതനാട്യം എ റീഡർ. കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ദവേഷ് സോനേജി സമാഹരിച്ച പ്രബന്ധങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരതനാട്യം എ റീഡർ തയ്യാറാക്കിയിരിക്കുന്നത്. ഭരതനാട്യ കലാകാരന്മാരെന്ന നിലയിലോ, ഗവേഷകരെന്ന നിലയിലോ, അതിപ്രശസ്തരാണ് ലേഖകരെല്ലാം. ഈ പുസ്തകത്തിന്റെ തനി പകർപ്പാണ് സുനിൽ പി ഇളയിടത്തിന്റെ അനുഭൂതികളുടെ ചരിത്രമെന്നാണ് രവിശങ്കർ ആരോപിച്ചത്. താൻ സമാഹരിച്ച പ്രബന്ധങ്ങൾക്ക് ദവേഷ് സോനേജി എഴുതിയ പഠനത്തിൽ നിന്നാണ് ഏറ്റവുമധികം അടിച്ചുമാറ്റിയിരിക്കുന്നതെന്നാണ് രവിശങ്കർ എസ് നായർ ആരോപിച്ചത്. ത്യാഗരാജൻ, അമൃതഷെർഗിൽ, രാജാരവിവർമ്മ എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങളും ഓക്സ്ഫോർഡ് സർവകലാശാല പുറത്തിറക്കിയ പുസ്തകത്തിൽ നിന്ന് എടുത്തവയാണെന്നായിരുന്നു ആരോപണം.
മോഷണത്തിന്റെ ഉസ്താദാണ് ഏളേടം. മോഷണം എന്ന് ഞാൻ പറയുമ്പോൾ വികാരം വൃണപ്പെടുന്ന ഏതെങ്കിലും എളേടം ഫാൻസ് ഇത് വായിക്കുന്നുണ്ടെങ്കിൽ, അടിച്ചുമാറ്റൽ, കോച്ചൽ, തപ്പൽ, ചൂണ്ടൽ, കോപ്പിയടി, കട്ടെടുക്കൽ എന്നൊക്കെ വാമൊഴിവഴക്കത്തിന്റെ ലാവണ്യശാസ്ത്രത്തിലേക്ക് പകർന്നാടാം. അല്ലെങ്കിൽ പ്ലേജറിസം എന്ന് ആംഗലയമോടിയിലാക്കാം. മലയാള വാദികൾക്കായി ആശയചോരണം, രചനമോഷണം എന്നൊക്കെ മൊഴിമാറ്റാം ചെയ്യാം. പകർപ്പ് രചന എന്ന പദം ഉപയോഗിക്കാനാണ് എനിക്ക് താൽപര്യം. സാഹിത്യവിമർശനത്തിലെ ലേഖനത്തിൽ രവിശങ്കർ എസ് നായർ പരിഹസിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളാണ തെറ്റാണെന്ന് കണ്ട് സാംസ്കാരിക നായകർ രംഗത്തെത്തിയത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇടതുസൈദ്ധാന്തികൻ സുനിൽ പി ഇളയിടവും എയറിൽ!
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍