'അവളെന്താ ഹോസ്റ്റലിനകത്ത് ഒളിച്ചിരിക്കുകയാണോ? ഇനിയവൾ പുറംലോകം കാണില്ല'; പോസ്റ്റർ കീറിയെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി; പരാതി നൽകിയപ്പോൾ അദ്ധ്യാപകർ പറഞ്ഞത് 'അവർക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്ക്കോട്ടേ' എന്ന്: കാലടി സംസ്ക്കൃത സർവകലാശാലയിലെ അധിക്ഷേപത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഗവേഷക വിദ്യാർത്ഥിനികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാലടി സംസ്ക്കൃത സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കളായ ഗവേഷക വിദ്യാർത്ഥികൾ ഒരു കൂട്ടം വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചതായി പരാതി. കോളേജ് കാമ്പസിലെ വനിതാ ഹോസ്റ്റലിനോട് ചേർന്ന് എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കീറിയെന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയത് എന്നാരോപിച്ചാണ് ഒരു വിഭാഗം കോളേജ് അധികാരികൾക്ക് മുമ്പിൽ പരാതിയുമായി എത്തിയത്. എന്നാൽ, പരാതി നൽകിയപ്പോൾ ആരോപണ വിധേയവർക്കെതിരെ നടപടിയെടുക്കാതെ സംഭവം ഒത്തു തീർപ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ആരോപണം.
സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ നടക്കുന്നുണ്ട്. ഒക്ടോബർ മാസം 30ാം തീയ്യതി അബ്ദുൾ റഹ്മാൻ, കെ വി മുരളീധരൻ, രാകേഷ് ബ്ലാത്തൂർ എന്നിവർ ചേർന്നാണ് പോസ്റ്റർ കീറിയെന്നാരോപിച്ച് ഭീഷണിപ്പെടുത്തിയത് എന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയിട്ടും കുറ്റക്കാർക്കെതിരെ പരാതി നൽകിയപ്പോൾ അധികൃതർ അയഞ്ഞ സമീപനമാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ഗവേഷക വിദ്യാർത്ഥിനികൾ എന്ന പേജിൽ ആരോപണം സംബന്ധിച്ച് വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും ഉണ്ടായി. തങ്ങൾ നേരിടേണ്ടി വന്ന അധിക്ഷേപത്തെ കുറിച്ച് ഗവേണക വിദ്യാർത്ഥികൾ പറയുന്നത് ഇങ്ങനെയാണ്:
30.10.17 6.30 pm ന് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് വരികയായിരുന്ന മലയാള വിഭാഗം ഗവേഷകയെ അതേ വിഭാഗത്തിലെ തന്നെ ഗവേഷകൻ മുരളീധരൻ കെ.വി, ഫിലോസഫി വിഭാഗം ഗവേഷകൻ അബ്ദുറഹ്മാൻ എന്നിവർ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. അന്നേദിവസം വൈകിട്ട് ഏകദേശം 6 മണിയോടെ യൂണിവേഴ്സിറ്റി ലൈബ്രറിക്കുളിൽ വെച്ച് രാകേഷ് ബ്ലാത്തൂർ (ഫിലോസഫി വിഭാഗം) ന്റെ ഭാഗത്തു നിന്നും ഭീഷണിപ്പെടുത്തുന്നതും, ഭയമുളവാക്കുന്നതുമായ നോട്ടം നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഏകദേശം ഇതേ സമയത്ത് ഈ 'ഗവേഷകവിദ്യാർത്ഥിനി എവിടെയുണ്ട്' എന്ന് സുഹൃത്തുക്കളോട് അബ്ദുൾ റഹ്മാൻ അന്വേഷിക്കുകയും 'അവളെന്താ ഹോസ്റ്റലിനകത്ത് ഒളിച്ചിരിക്കുകയാണോ? ഇനിയവൾ പുറം ലോകം കാണില്ല'എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വഴിയിൽ തടഞ്ഞു നിർത്തിയ ഗവേഷക യോട് 'സംഘടനയുടെ പോസ്റ്റർ വലിച്ച് കീറിയത് നീയാണല്ലേ'? എന്ന് ആവർത്തിച്ചു പറയുകയും അത് ഗവേഷകയിൽ ശക്തമായി ആരോപിക്കുകയും ചെയ്തു. 'സംഘടനയുടെ പോസ്റ്റർ കീറിയതിന്റെ പേരിൽ കൊലപാതകം വരെ നടന്നിട്ടുണ്ട്' അതു നീ മറക്കണ്ട, നിന്റെ 'ഹോസ്റ്റലിന്റെ മതിൽ ബർലിൻ മതിൽക്കെട്ടാന്നുമല്ലലോ ? ആ മതിലും തകർത്ത് ഞങ്ങൾ അകത്തു കടക്കും' എന്നും മുരളീധരൻ വധഭീഷണി മുഴക്കി ഗവേഷകയെ ഒരു സ്ത്രീയെന്ന നിലയിലും വ്യക്തി എന്ന നിലയിലും അപമാനിക്കുന്ന തരത്തിൽ അധിക്ഷേപിച്ചു.എടീ,നീ ,നിന്റെ, തുടങ്ങിയ വാക്കുകൾ മാത്രമാണ് ഇവർ ഈ സമയങ്ങളിൽ സംബോധന ചെയ്തിരുന്നത്.
'നിന്റെ അസ്വസ്ഥതകൾ തീർക്കേണ്ടത് സംഘടനാ പോസ്റ്ററിലല്ല ' എന്ന അശ്ലീലപരാമർശങ്ങൾ നടത്തി മുരളീധരൻ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ഹോസ്റ്റലിലേക്ക് പോകാൻ തുടങ്ങിയ ഗവേഷകയെ അതിനനുവദിക്കാതെ 'എന്റെ പഠനം മുടങ്ങിയാലും ശരി ഇതിനു ഞാൻ നിനക്ക് തിരിച്ചുപണി തന്നിരിക്കും' എന്ന് അബ്ദുൾ റഹ്മാൻ വീണ്ടും ഭീഷണിയുയർത്തി. 'ഇങ്ങള് കുറച്ച് നാൽക്കാലികൾ ചെന്നപ്പോഴാണ് നിള ഹോസ്റ്റലിൽ പ്രശ്നങ്ങൾ ഉണ്ടായത്, പൂർണ്ണ ഹോസ്റ്റലിൽ നിന്നും ആരെങ്കിലും ഇനി നിള ഹോസ്റ്റലിലേക്ക് പോയാൽ നിങ്ങളുടെ തല ഞങ്ങൾ അടിച്ച് പൊട്ടിക്കുമെന്നും' അബ്ദുറഹ്മാൻ ആക്രോശിച്ചു. ഇതേ സമയം ലൈബ്രറി മുതൽ പിൻതുടർന്നുകൊണ്ടിരുന്ന രാകേഷ് ബ്ലാത്തൂർ എന്ന ഗവേഷകനും അവിടേക്ക് എത്തുകയുണ്ടായി.
' നീയൊക്കെ പിരീഡ്സ് ടൈമിലെ പാഡിന്റെയും ബ്ലഡിന്റേയും കാര്യം പോയി നോക്ക്, ഓ അതിനിപ്പൊ പാഡൊന്നുമല്ലല്ലൊ അല്ലേ കയറ്റി വെക്കുന്ന കപ്പല്ലെ' തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മുരളീധരനും അബ്ദുറഹ്മാനും സംസാരിച്ചു. നിങ്ങളാദ്യം പോയ് നിങ്ങളുടെ കക്കൂസ് വൃത്തിയാക്ക്, ബാത്ത്റൂമിൽ ബ്ലഡ് കാണുന്നതിനെക്കുറിച്ചും, നാപ്കിൻകാണുന്നതിനെക്കുറിച്ചുമൊക്കെ നിങ്ങൾ ചർച്ച ചെയ്താൽ മതി. തുടങ്ങിയ പരാമർശങ്ങളും അബ്ദു റഹ്മാനിൽ നിന്നുമുണ്ടായി.സ്വാഭാവിക ശാരീരികപ്രക്രിയയായ ആർത്തവത്തെ പോലും പരസ്യമായി അധിക്ഷേപിച്ചു സംസാരിച്ച ഈ ഗവേഷകർ മുഴുവൻ സ്ത്രീ സമൂഹത്തെയും അപമാനിക്കുകയാണ് ചെയ്തത്.
സ്ത്രീയെന്ന നിലയിലുള്ള അടിസ്ഥാന ശാരീരിക പ്രവർത്തിയെയടക്കം അവമതിയോടെ നോക്കി കാണുന്ന പ്രവണതയാണ് അവരിൽ നിന്നും ഈ ഗവേഷകയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. അവരുടെ സംഘടന പോസ്റ്റർ കീറി എന്ന ചെയ്യാത്ത കുറ്റമാരോപിച്ച് ഇവർക്കെതിരെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ ഗവേഷകയുടെ ജീവനുപോലും ഭീഷണിയുണ്ട്.
സർവകലാശാലയിലെ ആൺഗവേഷകരും സംഘടനാ പ്രവർത്തകരും ഒരു സ്ത്രീയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും ഇവർ കാണിച്ചിട്ടില്ല.
തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അപകീർത്തി പ്രചരണങ്ങൾ അഴിച്ചു വിടുകയാണ് തുടർന്നും. അതിനാൽ തന്നെ ഈ ഗവേഷക മാനസികമായി തളർന്നിരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ പഠനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുക അസാധ്യമായിരിക്കുന്നു. മാത്രവുമല്ല സർവകലാശാലയ്ക്കകത്തും പുറത്തും ഇറങ്ങി നടക്കാൻ വരെ ഭയം ഉണ്ട്. ഒരു ഗവേഷക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഉള്ള തന്റെ അന്ത:സ്സിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള അവരുടെ പെരുമാറ്റത്തിനെതിരെയും ഈ ഗവേഷകയുടെ ജീവനും പഠനത്തിനും ഭീഷണിയുയർത്തിയതിനെതിരെയും സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് തക്കതായ നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് ഗവേഷക വിദ്യാർത്ഥിനികളുടെ ആവശ്യം.
മുൻപ് കൊടുത്ത പരാതിയിൽ അന്വേഷിച്ച് നടപടി എടുക്കാം എന്ന് സർവ്വകലാശാല അധികൃതർ വാക്കു നൽകിയിരുന്ന അവസാന ദിവസം 03/11/2017 നായിരുന്നു. പക്ഷേ 'അവർക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്ക്കോട്ടേ' എന്ന മുടന്തൻ ന്യായമാണ് അധികൃതരുടെ അടുത്ത് നിന്നുണ്ടായത്. അതു കൊണ്ടു തന്നെ മുൻപ് കൊടുത്ത പരാതികളിലൊന്നിലും തന്നെ വ്യക്തമായ ഒരു നിലപാട് എടുക്കുകയോ കൃത്യമായ ഒരു മറുപടി കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് ഗവേഷണ വിദ്യാർത്ഥിനികൾ ഉദ്ദേശിക്കുന്നത്.
അതേസമയം ആരോപണ വിധേയരായ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ വിദ്യാർത്ഥിനികൽ പരാതി നൽകിയിരുന്നു. അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് അബ്ദുൾ റഹ്മാൻ, കെ വി മുരളീധരൻ, രാകേഷ് ബ്ലാത്തൂർ എന്നിവരെ വിളിച്ചു വരുത്തിയ ശേഷം താക്കീത് നല്കി വിട്ടയക്കുകയായിരുന്നു.
Stories you may Like
- വന്ദേഭാരത് പോസ്റ്റർ വിവാദം കടുക്കുന്നു
- പോസ്റ്റർ ഒട്ടിച്ചതിൽ വിശദീകരണവുമായി അട്ടപ്പാടിയിലെ വാർഡ് മെമ്പർ സെന്തിൽ
- ബിജെപി-കോൺഗ്രസ് പോസ്റ്റർ യുദ്ധം കൈവിട്ടുപോകുന്നോ?
- 'വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ല; തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണം'
- മറുനാടൻ മലയാളിയുടെ പേരിൽ സൈബറിടത്തിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍