സേവ് എ ചൈൽഡ് ഫൗണ്ടേഷനിൽ ചാരിറ്റിയുടെ മറവിൽ നടക്കുന്നത് വ്യാപക തട്ടിപ്പെന്ന് ആക്ഷേപം; കോഴിക്കോട്ടെ ലോക പവർലിഫ്റ്റിങ് താരം സംഘടനയിൽ നിന്നും രാജിവെച്ചു; പാവങ്ങളെ സഹായിക്കാൻ കൈമാറുന്ന സഹായങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുതായി മജ്സിയ ബാനുവിന്റെ ആരോപണം; കണ്ണിൽ പൊടിയിടുന്ന തരത്തിൽ ചെറിയ സഹായങ്ങൾ മാത്രം നൽകി പ്രശസ്തിക്കു വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും പരാതി
ജംഷാദ് മലപ്പുറം
കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് ദേശീയ പവർലിഫ്റ്റിങ് താരവും, വേൾഡ് സ്വർണമെഡൽ ജേതാവുമായ കോഴിക്കോട്ടുകാരി മജ്സിയ ബാനു സംഘടനയിൽനിന്നും രാജിവെച്ചു. ചാരിറ്റി സംഘടനയായ സേവ് എ ചൈൽഡ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ വേൾഡ് അംബാഡറും, കോഴിക്കോട് വടകര സ്വദേശിയുമായ മജ്സിയ ബാനുവാണ് സംഘടനയിൽനിന്നും രാജിവെച്ചത്.
നിർധനരെ സഹായിക്കാനായി പാവപ്പെട്ട പ്രവാസികളിൽനിന്നടക്കം ശേഖരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സംഘടനയിലെ ചില വ്യക്തികൾ അവരുടെ സ്വർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നതായും, സംഘടനയുടെ മറവിൽ നിഷ്കളങ്കരായ വലിയൊരു വിഭാഗം ആളുകളെ ഇത്തരക്കാർ കബളിപ്പിക്കുന്നതായും ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണംനേടിയ മജ്സിയ ബാനു ആരോപിച്ചു. രാജ്യത്തെ കുട്ടികളുടെയും, സ്ത്രീകളുടേയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനാണ് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സംഘടനയെ ചില വ്യക്തികൾ അവരുടെ സ്വാർത്ഥതാൽപര്യത്തുനുവേണ്ടി ഉപയോഗിച്ച് അർഹരായവർക്കു നൽകണ്ടേ സഹായങ്ങൾ ലഭ്യമാക്കാതെ വാർത്താപ്രധാന്യമുള്ള വിഷയങ്ങളിൽ കണ്ണിൽപൊടിയിടുന്ന തരത്തിൽ ചെറിയ സഹായങ്ങൾ മാത്രം നൽകി പ്രശസ്തിക്കുവേണ്ടിയാണ് ചാരിറ്റി ചെയ്യുന്നതെന്നും മജ്സിയ പറയുന്നു.
നിർധനരെ ആത്മാർഥമായി സഹായിക്കാനായി സഹായങ്ങൾ നൽകുന്നവരെ ചതിക്കുന്ന നിലപാടാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്നും ഇത് ചോദ്യംചെയ്തപ്പോൾ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് ഇവർ ചെയ്തതെന്നും മജ്സിയ ബാനു ആരോപിച്ചു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളെ കൂടി സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവണതയാണ് ഇവർ കാണിക്കുന്നതെന്നും എന്നാൽ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും യാഥാർഥ്യം അറിയാത്തവരാണെന്നും ഇവർ പറഞ്ഞു.
സേവ് എ ചൈൽഡ് ഫൗണ്ടേഷൻ സംഘടനയിൽ അംഗത്വമെടുക്കുന്നവർ മണി ചെയ്ൻപോലെ വേറെ മൂന്നുപേരെ കൂടി ചേർക്കണമെന്ന നിബന്ധനവച്ചാണു ഇവർ പ്രവർത്തിക്കുന്നതെന്നും ഇതൊന്നും ചാരിറ്റി സംഘടനക്കു യോജിച്ചതെല്ലന്നും ഇവർ ആരോപിച്ചു, ഇതിനു പുറമെ വിവാഹം കഴിക്കുന്നവർക്ക് സ്ത്രീധനം വാങ്ങിച്ചുനൽകാൻവരെ സംഘടന ഇടപെടുന്ന സ്ഥിതിയുണ്ടായി, സ്ത്രീധനം നൽകുന്നത് നിയമവിരുദ്ധമായിരിക്കെ ഇത്തരത്തിലും സംഘടന പ്രവർത്തിച്ചു, അതുപോലെ യാഥാർഥ്യമല്ലാത്ത വിഷയങ്ങൾക്കുവേണ്ടി സോഷ്യൽമീഡിയയിലൂടെ പ്രചരണം നടത്തി പണം കൈപ്പറ്റുകയും ഇവ പിന്നീട് വിതരണം ചെയ്യാതിരിക്കുകയും ചെയ്ത അവസ്ഥയുണ്ടായതായും ആരോപണമുണ്ട്, ഇക്കാര്യങ്ങൾചോദ്യംചെയ്തതോടെയാണ് തന്നെ ആരോപണ വിധേയമാക്കാൻ ചില സംഘടനാഭാരവാഹികൾ ശ്രമിച്ചതെന്നും മജ്സിയ ബാനു ത്തോട് പറഞ്ഞു. സംഘടനയുടെ ക്രമക്കേടുകൾ മനസ്സിലാക്കി പിന്നണി ഗായിക പ്രിയ അച്ചു, നൂറുദ്ദീൻ ഷെയ്ഖ് വയനാട് എന്നിവർ നേരത്തെ തന്നെ ഇതിൽനിന്നും പിരിഞ്ഞുപോയിരുന്നു,
സമൂഹത്തിൽ കുട്ടികൾ നേരിടുന്ന ആക്രമണങ്ങൾ, പീഡനങ്ങൾ, ചൂഷണങ്ങൾ എന്നിവക്ക് എതിരെ പ്രതികരിക്കുക, ബാലവേല, ചൂഷണങ്ങൾ എന്നിവ തടയുന്നതിന് കൗൺസിലിങ് നടത്തുക, വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുക, കുട്ടികളെ സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം ആരംഭിക്കുക, വീടുകളിലും,പുറത്തും പരസ്യമായും അല്ലാതെയും പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ രക്ഷിക്കുക,കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, വിദ്യാർത്ഥികൾക്ക് വേണ്ടി കലാ-കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, ബാലവേലക്കെതിരെ പോരാടുക,നിർദ്ധനരായ രോഗികളെയും,മറ്റും സഹായിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളെ മുൻനിറുത്തിയാണ് സേവ് എ ചൈൽഡ് ഫൗണ്ടേഷൻ 2004 ൽ ആരംഭിക്കപ്പെട്ടത്. എന്നാൽ ചില വ്യക്തി കേന്ദ്രീകൃതമായാണ് സംഘടന പ്രവർത്തിക്കുന്നന്നൊണ് ആരോപണം, സംഘടനയുടെ പേരിൽ താൻ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ആരോപണംഉന്നയിക്കുന്ന സംഘടനാ ഭാരവാഹികൾ ആർജവുമുണ്ടെങ്കിലും തെളിവുമായി രംഗത്തുവരണമെന്നും മജ്സിയ പറഞ്ഞു.
ലോക പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ മെഡൽ നേടി മജ്സിയ രാജ്യത്തിന്റെ അഭിമാനമായി മാറിയരുന്നു. ഡിസംബർ 14 മുതൽ 16 വരെ മോസ്കോയിൽ വെച്ച് നടന്ന ഓപ്പൺ കാറ്റഗറി പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിലാണ് മജ്സിയ സ്വർണം നേടിയത്. ഇതിന് പുറമെ ഡെഡ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിലും മജ്സിയ സ്വർണ്ണ മെഡൽ ജേതാവാണ്. ചാമ്പ്യൻഷിപ്പിൽ സ്ട്രോങ് വുമൺ അവാർഡിന് അർഹയായതും മജ്സിയയായിരുന്നു.
കൊച്ചിയില്‍ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് മോഡൽ ഫിസിക്സ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് മജ്സിയ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബിൽഡിങ്ങില്‍ പങ്കെടുക്കുന്ന ഹിജാബ് ധരിച്ച പെൺകുട്ടി എന്ന നിലയിൽ ദേശീയ മാധ്യമങ്ങളിൽ അടക്കം മജ്സിയ ഇടം പിടിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിച്ച് മത്സരത്തിൽ പങ്കെടുത്തിരുന്ന ഏക മത്സരാർത്ഥിയായിരുന്നു മജ്സിയ.
കോഴിക്കോട് ജില്ലയിലെ വടകര ഓർക്കാട്ടേരി മണവാട്ടി സ്റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളാണ്. പഞ്ചഗുസ്തിയിലും ഭാരോദ്വഹനത്തിലും മറ്റുമായി ഇതിനോടകം തന്നെ നിരവധി നേട്ടങ്ങൾ മജ്സിയ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2018 മെയ് മാസത്തിൽ ലഖ്നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ ചാമ്പ്യൻ മജ്സിയ ആയിരുന്നു. തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻപ്പിലെ ജേതാവ്, 2018ലെ വിമൻസ് മോഡൽ ഫിസിഖ് ജേതാവ്, 2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാമ്പ്യൻ, 2017ലെ ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങിൽ വെള്ളി മെഡൽ, നാഷനൽ അൺഎക്യുപ്ഡ് പവർലിഫ്റ്റിങിൽ സിൽവർ, 2017ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങിൽ വെള്ളി, 2017ലെ സ്ട്രോങ് വുമൺ, 2017ലെ പവർ ലിഫ്റ്റിങ് ചാമ്പ്യൻ, അൺഎക്യുപ്ഡ് പവർ ലിഫ്റ്റിങ ചാമ്പ്യൻ, 2017ൽ സ്ട്രോങ് വുമൻ, 2016ലെ ലിറ്റിൽ സ്ട്രോങ് വുമൺ ഒഫ് കോഴിക്കോട് തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍