കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ചേർന്ന് ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ പത്തോളം ഇടങ്ങളിൽ ഭൂമി വാങ്ങി; ഔദ്യോഗിക കണക്ക് പ്രകാരം 2.10 കോടി രൂപയുടെ ഇടപാടുകൾ; സത്യവാങ്മൂലത്തിൽ കാണിക്കാത്ത 16 ഇടങ്ങളിൽ കൂടി സജിക്ക് സ്വത്തുക്കൾ; ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരാതി
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ അതിഗൗരവതരമായ ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്നാണ് ആക്ഷേപം.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എകെ ഷാജിയാണ് പരാതി നൽകിയിരിക്കുന്നത്. ഇത് പ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. അതുകൊണ്ട് കൂടിയാണ് ഈ പരാതി ശ്രദ്ധേയമാകുന്നത്. പത്ത് സ്ഥലത്തായി രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ സ്വത്താണ് കോടിയേരിയും സജി ചെറിയാനും ചേർന്ന് വാങ്ങിയതെന്നാണ് ഉയരുന്ന ആരോപണം.
സത്യവാങ്മൂലത്തിൽ കാട്ടാത്ത 16ഓളം വസ്തുക്കൾ കൂടി സജി ചെറിയാനുണ്ടെന്നാണ് ആരോപണം. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് ഷാജി പരാതി നൽകിയിരിക്കുന്നത്. ഇതിൽ പത്തെണ്ണവും കോടിയേരി ബാലകൃഷ്ണനുമായി ചേർന്നുള്ള ഭൂമി ഇടപാടുകളാണ്. ഒന്നേകാൽ കോടി പ്രമാണത്തിൽ കാട്ടിയിട്ടുള്ള ഏകദേശം രണ്ടര ഏക്കറോളം വരുന്ന വസ്തുക്കളുടെ കണക്കുകളാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്.
വെൺമണിയിലും അമ്പലപ്പുഴയിലുമായിട്ടാണ് ഈ വസ്തുക്കളെന്നും വിശദീകരിക്കുന്നു. വോട്ടർമാർക്കിടയിൽ ചർച്ചയാകാതിരിക്കാനാണ് ഈ വസ്തു വകകൾ സജി ചെറിയാൻ മറിച്ചു വച്ചിരിക്കുന്നതെന്നാണ് ആരോപണം.
കോടിയേരി ബാലകൃഷ്ണനുമായി ചേർന്നുള്ള വസ്തുക്കളുടെ സമ്പൂർണ്ണ ചിത്രവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സജി ചെറിയാന്റെ നേതൃത്വത്തിൽ രണ്ട ്സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. കരുണാ പാലിയേറ്റീവ് കെയറും ആലപ്പുഴ റിഹാബിലിറ്റേഷനും. ഇതിൽ പാലിയേറ്റീവ് കെയറിന്റെ ചെയർമാനാണ് താനെന്നത് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആലപ്പുഴ പ്രസ്ഥാനത്തിന്റെ പേര് പറയുന്നുമില്ല. സിപിഎം നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് കൂടുതലും വസ്തു വാങ്ങി കൂട്ടിയിരിക്കുന്നതെന്നാണ് സൂചന.
അമ്പലപ്പുഴ വടക്ക് വില്ലേജിൽ 20 സെന്റും വെൺമണിയിൽ ഒരു ഏഖ്ഖറും അവിടെ തന്നെ അമ്പതിനായിരം രൂപയ്ക്ക് 39 സെന്റും വാങ്ങിയെന്നാണ് ആറോപണം. മറ്റൊരു 28 സെന്റും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എട്ട് സെന്റ് 2.8ലക്ഷത്തിന് വാങ്ങിയെന്നും ആരോപിക്കുന്നു. പുന്നപ്രയിലും മുളക്കുഴയിലും സജി ചെറിയാന് സ്വത്തുണ്ടെന്നും പറയുന്നു.
പരാതി പ്രകാരം ആലപ്പുഴ റിഹാബിലിറ്റേഷനുമായി കോടിയേരിക്ക് യാതൊരു ബന്ധവുമില്ല. ബൈലോ പ്രകാരം ആലപ്പുഴ റിബാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവീ സൈസൈറ്റിയുടെ കമ്മറ്റി അംഗമല്ല കോടിയേരി. പിന്നെ എന്തിന് കോടിയേരിയുടേയും സജി ചെറിയാന്റേയും പേരിൽ വസ്തു വാങ്ങിക്കൂട്ടിയെന്നാണ് ഉയരുന്ന ആരോപണം.
ഇത് നിയമവിരുദ്ധ സാമ്പത്തിക ഇടപാടാണെന്നും ആരോപിക്കുന്നു. ഈ സ്ഥാപനത്തിന്റെ ബൈലോ പ്രകാരം അംഗങ്ങൾക്ക് മൂലധനം ഉണ്ടാവേണ്ടതാണ്. ഇതും ഇലക്ഷൻ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഇല്ലെന്നും ആരോപിക്കുന്നു.
മേൽപറഞ്ഞ സ്ഥാപനം രജിസ്റ്റർ ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിലാണ് വൻ സാമ്പത്തിക ഇടപാടിലൂടെ ഭൂമി കച്ചവടം നടത്തിയതെന്നാണ് ആരോപണം. ആയതിനാൽ തന്നെ ഈ ഇടപാട് സംഘടനയ്ക്ക് വേണ്ടിയല്ലെന്നും സംംഘടനയുടെ ഭാരവാഹി അല്ലാത്ത കോടിയേരിയുമായി ചേർന്ന് ഭൂമി രജിസ്റ്റർ ചെയ്തതിലൂടെ വ്യക്തമാകുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. അതുകൊണ്ട് രേഖകൾ പരിശോധിച്ച് നാമനിർദ്ദേശ പത്രിക തള്ളണമെന്നാണ് ആവശ്യം. സജി ചെറിയാനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. നോമിനേഷൻ സ്വീകരിച്ചാലും നിയമ നടപടികൾ തുടരാനാണ് സാധ്യത. ഇതിന് വേണ്ടി കൂടിയാണ് ഇപ്പോൾ പരാതി നൽകിയിക്കുന്നത്.
അമ്പലമ്പഴയിൽ 20 സെന്റ് സ്ഥലം സജി ചെറിയാനും കോടിയേരിയും ചേർന്ന് വാങ്ങിയത് 1.23കോടി രൂപയ്ക്കാണെന്നാണ് ആരോപണം. വെൺമണിയിൽ 49 ലക്ഷത്തിനും അമ്പതിനായിരം രൂപയ്ക്കും വസ്തു വാങ്ങിയിട്ടുണ്ട്. ഇതിന് സമാനമായി നിരവധി ഭൂമി ഇടപാടുകളാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിച്ചാലും ഈ സ്വത്തുക്കളുടെ കണക്ക് സിപിഎമ്മിന് തലവേദനയായി മാറാൻ ഇടയുണ്ട്. അണികൾക്ക് കൃത്യമായ വിശദീകരണവും നൽകേണ്ടതായി വരും.
നായർ വോട്ടുകളാണ് ചെങ്ങന്നൂരിലെ വിജയത്തിൽ പ്രധാന ഘടകം. ഇത് മുതലാക്കിയാണ് കഴിഞ്ഞ തവണ രാമചന്ദ്രൻ നായർ ജയിച്ചത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ സി എസ് സുജാതയെ മത്സരിപ്പിക്കണമെന്ന പൊതു വികാരം ഉയർന്നു. എന്നാൽ കോടിയേരിയുടെ പിന്തുണയോടെ സജി ചെറിയാൻ സ്ഥാനാർത്ഥിയാവുകയായിരുന്നു. ഇതിനിടെയാണ് സ്വത്ത് കണക്കുകളും ചർച്ചയാകുന്നത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- മണൽക്കടത്ത് കേസിൽ സിഡ്കോയുടെ 5.24 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍