ലോക്ക്ഡൗൺ മൂലം വീട്ടു വാടക കൊടുക്കാൻ കഴിഞ്ഞില്ല; കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടു നൽകിയതുമില്ല; വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം; മാറിടത്തിൽ കടന്നു പിടിച്ച് അപമാനിച്ചെന്നും കൈ തല്ലിയൊടിച്ചെന്നും വീട്ടമ്മ; സംഭവത്തിന് പിന്നിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളെന്നും ആരോപണം; പരാതി പിൻവലിപ്പിക്കാൻ പൊലീസ് ശ്രമമെന്നും കുറ്റപ്പെടുത്തൽ
ആർ പീയൂഷ്
കൊച്ചി: ലോക്ക് ഡൗൺ മൂലം വാടക നൽകാൻ കഴിയാതിരുന്ന വീട്ടമ്മയെയും ഭർത്താവിനെയും ആറുവയസുകാരിയെയും മർദ്ദിച്ചതായി ആരോപണം. വീട്ടമ്മയുടെ ശരീരത്ത് കടന്ന് പിടിച്ച് അപമാനിക്കുകയും മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇടപ്പള്ളി ഉണ്ണിച്ചിറ - കണ്ണോത്ത് റോഡിൽ ഷൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ചക്കാട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വീട്ടമ്മയും ഭർത്താവുമാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരമാണ് ഗുണ്ടകൾ മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്തെന്ന് യുവതി പരാതിപ്പെടുന്നത്.
കഴിഞ്ഞ 15 ന് ഉച്ചയോടെയായിരുന്നു സംഭവം. ലോക്ക് ഡൗണായതിനാൽ വീട്ടു വാടക നൽകാൻ കുറച്ചു സമയം വേണമെന്ന് ഇവർ വീട്ടുടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരാകരിക്കുകയും എത്രയും വേഗം വാടക കുടിശ്ശിക നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ആവിശ്യപ്പെട്ടു. സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ 20,000 രൂപയിൽ നിന്നും 10,000 രൂപ വാടക ഇനത്തിൽ എടുത്തിട്ട് ബാക്കി തുക വീടൊഴിയുമ്പോൾ തിരികെ തന്നാൽ മതിയെന്ന് വീട്ടമ്മയും ഭർത്താവും പറഞ്ഞു. എന്നാൽ ഇതും അംഗീകരിച്ചില്ല. കോവിഡായതിനാൽ മറ്റൊരു വീട് ഉടനെ വാടകയ്ക്ക് കിട്ടില്ല എന്നും ലോക്ക് ഡൗൺ മാറിയാൽ ഉടൻ വീടൊഴിയാമെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ വീട്ടുടമയും സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരം എത്തിയ ഗുണ്ടകളും ചേർന്ന് വീട്ടിൽ നിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നു എന്ന് വീട്ടമ്മ പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ സംഘം ആദ്യം ഭർത്താവിനെ വീടിന് പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുകയും മർദ്ദിക്കുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ച് എന്നെ വീട്ടിനുള്ളിൽ തന്നെ പൂട്ടിയിട്ടു. ജനാല വഴി ഭർത്താവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അതി ക്രൂരമായ മർദ്ദന മുറ തുടരുന്നതിനിടയിൽ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയും പിൻ വളത്തെ വാതിൽ വഴി വീട്ടമ്മ പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ വീട്ടമ്മയെ മർദ്ദനം നടത്തിയിരുന്ന ഒരാൾ കടന്ന് പിടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ മൊബൈൽ ഫോൺ വീട്ടമ്മ വസ്ത്രങ്ങൾക്കിടയിലൂടെ മാറിടത്തിൽ ഒളിപ്പിച്ചു. എന്നാൽ വസ്ത്രത്തിനുള്ളിൽ കയ്യിട്ട് മൊബൈൽ ഫോൺ തട്ടിയെടുത്തു. ഫോൺ തിരികെ വാങ്ങിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മയെ ഇവർ ഉപദ്രവിക്കുകയും കയ്യ് തല്ലിയൊടിക്കുകയുമായിരുന്നു.
ഉപദ്രവിക്കുന്നതിനിടയിൽ അക്രമം നടത്തിയിരുന്നവർ സക്കീർ ഹുസൈൻ പറഞ്ഞിട്ടാണ് വന്നത് എന്ന് പറഞ്ഞിരുന്നതായി വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. വാടക നൽകാൻ കുറച്ച് സമയം വേണമെന്ന് വീട്ടുടമയായ ഷൈജുവിനോട് പറഞ്ഞപ്പോൾ അംഗീകരിക്കാതിരുന്നതോടെ സിപിഎം നേതൃത്വത്തിന്റെ സഹായം ഇവർ തേടിയിരുന്നു. സക്കീർ ഹുസൈനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിച്ചു. ഷാജുവിനോട് സംസാരിക്കാമെന്നും വാടക പതിയെ നൽകിയാൽ മതിയെന്നും സക്കീർ വീട്ടമ്മയ്ക്ക് വാക്കു നൽകുയും ചെയ്തു.
അക്രമികൾ മർദ്ദിക്കുമ്പോൾ സക്കീർ ഹുസൈൻ വാടക പതിയെ തന്നാൽ മതിയെന്ന് പറഞ്ഞിരുന്നതാണ് എന്ന് പറഞ്ഞപ്പോൾ അതേ സക്കീർ ഹുസൈൻ തന്നെയാണ് തങ്ങളെ ഇവിടേക്ക് അയച്ചതെന്നു പറയുകയായിരുന്നു എന്നും വീട്ടമ്മ പറയുന്നു. ഒരു മണിയോടെ പൊലീസിൽ വിവരമറിയിച്ചിട്ടും മൂന്നുമണിയായിട്ടും കളമശ്ശേരി പൊലീസ് സ്ഥലത്തെത്തിയില്ല. നാട്ടുകാർ സംഭവം കണ്ട് തടിച്ചു കൂടിയപ്പോഴേക്കും വീട്ടുടമയും സംഘവും വീട് പുറത്ത് നിന്ന് പൂട്ടി സ്ഥലം വിട്ടു.
ഇതോടെ വീട്ടമ്മയും ഭർത്താവും മകളും കൊച്ചി ഡി.സി.പിക്ക് മുൻപാകെ പരാതിയുമായെത്തി. പൊലീസിന്റെ നിർദ്ദേശ പ്രകാരം വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കയ്യിൽ പ്ലാസ്റ്ററിട്ടു. മർദ്ദനത്തിൽ മുഖത്തും കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഡി.സി.പി ഓഫീസിൽ നിന്നും തൃക്കാക്കര എ.സി.പിക്ക് അന്വേഷണത്തിനായി പരാതി കൈമാറിയെങ്കിലും പൊലീസ് മൊഴിയെടുക്കാനെത്തിയില്ല. ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം കളമശ്ശേരി പൊലീസ് ആശുപത്രിയിലെത്തി പരാതി പിൻവലിക്കാൻ ശ്രമം നടത്തിയതായും വീട്ടമ്മ ആരോപിക്കുന്നുണ്ട്.
അതേ സമയം വീട്ടമ്മ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് വീട്ടുടമ ഷൈജു പറയുന്നു. തന്നേയും ഭാര്യയെയും മാതാവിനെയും പരാതിക്കാരി ആക്രമിക്കുകയാണുണ്ടായതെന്നും കാക്കനാട് സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഷൈജു പറഞ്ഞു. പരാതിക്കാരി മനഃപൂർവ്വം നടത്തുന്ന വ്യക്തിഹത്യയാണെന്നും വീട്ടുടമ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍