Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാർ തെറിവിളി കേൾക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് പിണറായി; എല്ലാവരും ചേർന്ന് കേന്ദ്രത്തിലേക്ക് പോകണമെന്ന് ചെന്നിത്തല; ഫ്‌ളാറ്റുകൾ പൊളിക്കണമെന്നും പുനരധിവാസം ബിൽഡർമാർ നൽകണമെന്നും ആവർത്തിച്ച് കാനം രാജേന്ദ്രൻ; അഴിമതിക്ക് കുടപിടിച്ച എല്ലാവരേയും പാഠം പഠിപ്പിക്കണമെന്ന് ആർഎസ്‌പി; മരടിലെ ഫ്‌ളാറ്റ് പൊളിക്കലിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണാനും തീരുമാനം; കോടതി അനുവദിച്ച സമയം തീരാൻ ഇനി മൂന്ന് നാൾ

സംസ്ഥാന സർക്കാർ തെറിവിളി കേൾക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് പിണറായി; എല്ലാവരും ചേർന്ന് കേന്ദ്രത്തിലേക്ക് പോകണമെന്ന് ചെന്നിത്തല; ഫ്‌ളാറ്റുകൾ പൊളിക്കണമെന്നും പുനരധിവാസം ബിൽഡർമാർ നൽകണമെന്നും ആവർത്തിച്ച് കാനം രാജേന്ദ്രൻ; അഴിമതിക്ക് കുടപിടിച്ച എല്ലാവരേയും പാഠം പഠിപ്പിക്കണമെന്ന് ആർഎസ്‌പി; മരടിലെ ഫ്‌ളാറ്റ് പൊളിക്കലിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണാനും തീരുമാനം; കോടതി അനുവദിച്ച സമയം തീരാൻ ഇനി മൂന്ന് നാൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന സർവ്വകക്ഷിയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഫ്‌ളാറ്റിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി വിഷയം ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു.

ചെയ്യാത്ത തെറ്റിനാണ് സർക്കാർ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് സർവകക്ഷി സംഘത്തെ അയച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം മരടിലെ ഫ്‌ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കരുതെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവർത്തിച്ചു. ഫ്‌ളാറ്റ് നിർമ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് നിർമ്മാതാക്കൾ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആർ.എസ്‌പി ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആർ.എസ്‌പി അഭിപ്രായപ്പെട്ടു.ഫ്‌ളാറ്റ് പൊളിക്കാൻ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

അതേസമയം മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഫ്‌ളാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകാനാണ് നഗരസഭ നിലപാട്

ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസിന്റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്‌ളാറ്റുകൾ. സെപ്റ്റംബർ 20 ആണ് ഫ്‌ളാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദ്ദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്‌ളാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്‌ളാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്റെയും വി എം സുധീരന്റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. പക്ഷേ, യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ട്. സിപിഐ സെക്രട്ടറി കാനം ഇന്ന് സർവ്വകക്ഷി യോഗത്തിലും ഇത് ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP