ഗൂഗിൾ പേ വഴി കടം നൽകിയത് 2900 രൂപ; ടോൻസ് യുഡിഎഫിനൊപ്പമുള്ള ആർജെഡി; ഞാൻ എൽഡിഎഫിലെ ആർജെഡിയും; പാർട്ടി മാറിയപ്പോൾ പഴയ നേതാവിനോട് കാശ് തിരികെ ചോദിച്ചപ്പോൾ കിട്ടിയത് അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയും; പരാതി കൊടുക്കാൻ എത്തിയപ്പോൾ വാദി പ്രതിയും; എഫ് ബിയിൽ പൊലീസിനെതിരെ ലൈവ് ഇട്ടത് വിനയായി; ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്പ്പിക്കാൻ ഇറങ്ങിയ ആൽബിച്ചൻ മുരിങ്ങയിൽ ചെന്നു പെട്ടത് പ്രതിസന്ധിയിൽ
എം മനോജ് കുമാർ
പാല: ആൽബിൻ മാത്യു എന്ന ആൽബിച്ചൻ മുരിങ്ങയിൽ ഒരു പരാതിയും കയ്യിൽവെച്ചിരിക്കുന്നു. പരാതിയുമായി പാലാ സിഐയ്ക്ക് മുൻപാകെ ചെല്ലാൻ ആൽബിച്ചന് ചില്ലറ തടസങ്ങൾ ഉള്ളതിനാലാണ് ഈ പരാതി ഇപ്പോഴും ആൽബിച്ചൻ മുരിങ്ങയിലിന്റെ കയ്യിലിരുന്നു വിറയ്ക്കുന്നത്. ആൽബിച്ചനെ അറിയില്ലേ? ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ താലിബാൻകാരെന്ന് വിശേഷിപ്പിച്ച ഫെയ്സ് ബുക്ക് ലൈവിന് ഒടുവിൽ നടുറോഡിൽ ജീവനും കൊണ്ട് ഓടേണ്ടി വന്ന സോഷ്യൽ മീഡിയാ താരം തന്നെ.
കേരള ആർജെഡി ഔദ്യോഗിക വിഭാഗം യൂത്ത് ജനറൽ സെക്രട്ടറി ടോൻസ് രാമപുരത്തിനെതിരെയുള്ള പരാതിയാണ് ആൽബിച്ചന്റെ കയ്യിലിരിക്കുന്നത്. 2900 രൂപ ടോൻസ് ആൽബിന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. ഈ പണം ആൽബിൻ തിരിച്ചു ചോദിച്ചു. പക്ഷെ മറുപടിയായി ആൽബിന്റെ അമ്മയെയും പെങ്ങളെയും കേട്ടാൽ അറക്കുന്ന തരത്തിൽ തെറിയാണ് ലഭിച്ചത്. ഈ തെറിവിളിയുടെ പേരിലാണ് ടോൻസിന്റെ പേരിൽ ആൽബിൻ പരാതി നൽകാൻ തയ്യറായി ഇരിക്കുന്നത്. ഈ പരാതി നൽകാൻ ഒരു തവണ പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴുള്ള അനുഭവം ഓർത്താണ് ആൽബിച്ചൻ പോകാൻ മടിക്കുന്നത്.
മെയ് ഒൻപതിനാണ് ടോൻസ് രാമപുരത്തിനെതിരെയുള്ള പരാതിയുമായി ആൽബിച്ചൻ പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വൈകീട്ട് മൂന്നിന് എത്തിയ ആൽബിച്ചന് തിരികെ പോകാൻ കഴിഞ്ഞത് വൈകീട്ട് ആറിനാണ്. ഈ അനുഭവം ആൽബിച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങിനെ:
മെയ് ഒൻപതിന് പാലാ പൊലീസ് സ്റ്റേഷനിൽ ടോൻസിനെതിരെ പരാതി നൽകാൻ എത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് എത്തിയത്. ആൽബിൻ പരാതി നൽകാൻ എത്തിയപ്പോൾ ആൽബിനെ പ്രതിയായാണ് പാലാ പൊലീസ് കണ്ടത്. വാദി പ്രതിയായ അനുഭവം. സ്റ്റേഷനിൽ നിന്ന് ഇറങ്ങണമെങ്കിൽ രണ്ടു ജാമ്യക്കാർ ആദ്യം വരട്ടെയെന്നാണ് പാലാ പൊലീസ് പറഞ്ഞത്. പൊലീസ് കടുപ്പിച്ചു. സോഷ്യൽ മീഡിയ വഴി പൊലീസിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഉള്ള കേസാണ് ആൽബിന്റെ പേരിലുള്ളത്. അപ്പോൾ മുതൽ ടോൻസിനെതിരെയുള്ള പരാതി ആൽബിച്ചന്റെ കയ്യിലിരുന്ന് വിറച്ചു തുടങ്ങിയതാണ്. അന്ന് ആ പരാതി പൊലീസിന് നൽകാൻ ആൽബിച്ചന് കഴിഞ്ഞില്ല. ആദ്യം മുൻഗണനാ ക്രമം എന്ന് പൊലീസ് ശാഠ്യം പിടിച്ചു. വേറെ വഴിയില്ലായിരുന്നു. അതിനാൽ ആദ്യം ജാമ്യക്കാരെ ഒപ്പിക്കാൻ ആൽബിച്ചൻ തുടരെ ഫോൺ വിളികളായിരുന്നു.
ഞാൻ ഓപ്പൺ ആയി ഇരിക്കുന്ന ഒരു വ്യക്തിയല്ലേ? പൊലീസ് എനിക്ക് സമൻസ് തരുകയല്ലേ വേണ്ടത്. അല്ലാതെ എന്നെ എടുത്ത് അകത്തിടുകയാണോ? നമ്മൾ ഒരാൾക്ക് എതിരെ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ പോകുമ്പോൾ നമ്മളെ അകാരണമായി തടഞ്ഞു വെയ്ക്കുക. ഫോൺ പിടിച്ചു വയ്ക്കുക. ഇതാണോ കേരളാ പൊലീസ് ചെയ്യേണ്ടത്? ഏത് പ്രതിക്കും ഒരു അവകാശമില്ലേ? എനിക്ക് വെള്ളം പോലും തന്നില്ല. ഫോൺ തടഞ്ഞു വെച്ചു. മാണി.സി.കാപ്പൻ സഹായിച്ചില്ലെങ്കിൽ ഞാൻ അകത്താണ്. മാണി സി കാപ്പനാണ് രണ്ടു ജാമ്യക്കാരെ വിട്ടത്. ടോൻസിനെതിരെ പരാതി നൽകാൻ പൊലീസ് സമ്മതിച്ചില്ല. പാലാ പൊലീസ് എന്ന അകാരണമായി തടഞ്ഞുവെച്ചു- പാലാ പൊലീസിനെതിരെ ആൽബിച്ചൻ പറയുന്നു.
ഗൂഗിൾ പേ വഴിയാണ് 2900 രൂപ പല സമയങ്ങളിൽ ഞാൻ ടോൻസിനു നൽകിയത്. ടോൻസ് യുഡിഎഫിനൊപ്പം നിൽക്കുന്ന ആർജെഡിയാണ്. ഞാൻ എൽഡിഎഫിലുള്ള ആർജെഡിയാണ്. പാർട്ടി മാറിയപ്പോൾ ഞാൻ ഞാൻ ടോൻസിനെ വിളിച്ചു. കാശ് തിരികെ ആവശ്യപ്പെട്ടു. പകരം എന്റെ അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഓഡിയോ ക്ലിപ്പ് എല്ലാം ഞാൻ സേവ് ചെയ്തിട്ടുണ്ട്. ഈ ഓഡിയോ ക്ലിപ്പ് സഹിതം ടോൻസിനെതിരെ പരാതി നൽകാനാണ് ഞാൻ പാലാ സ്റ്റേഷനിൽ എത്തിയത്. അതിനാൽ വീണ്ടും എത്തി ഞാൻ പരാതി നൽകുക തന്നെ ചെയ്യും-ആൽബിച്ചൻ പറയുന്നു.
ഈരാറ്റുപേട്ടയിൽ ഒരു തരം ഭീകരാവസ്ഥ നിലനിൽക്കുന്നുണ്ട്. പൊലീസിന് അവിടെ നടപടികൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ ആളുകൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു തീരുമാനം എടുപ്പിക്കും. പഴയ നടുറോഡിലെ ഓട്ടം അനുസ്മരിച്ച് ആൽബിച്ചൻ പറയുന്നു. ഇന്ത്യയിൽ ഒരു നിയമം പോരെ എന്നാണ് ഞാൻ ചോദിച്ചത്.
ആറുമാസമായി ഹെൽമെറ്റിന് വേണ്ടി ഞാൻ പോരാടുകയാണ്. അവിടെ എനിക്ക് ഒരു അവസരം ലഭിച്ചു. അതാണ് ഞാൻ ഉപയോഗിച്ചത്. ഈരാറ്റുപേട്ടയിൽ ആളുകൾ ഹെൽമെറ്റ് ഇല്ലാതെയാണ് ബൈക്കുകൾ ഓടിക്കുന്നത്. നിലവിലിരിക്കുന്ന നിയമത്തിന്നെതിരെ ആൾബലം കൂട്ടി പോരാടുന്നതാണ് താലിബാനിസം. ആ രീതിയിലുള്ള താലിബാനിസം എന്നാണ് ഈരാറ്റുപേട്ടയിൽ ഞാൻ ഉദ്ദേശിച്ചത്. അതവർ മതത്തിന്റെ രീതിയിലുള്ള താലിബാനിസം ആക്കി മാറ്റി. ആ സമയത്ത് പൊലീസിനെ കൂടി ഞാൻ തെറിവിളിച്ചു.
ഈരാറ്റുപേട്ടക്കാരെക്കൊണ്ട് പൊലീസ് ഹെൽമറ്റ് വയ്പ്പിക്കണം. അത് ഇതുവരെ നടപ്പിലായിട്ടില്ല. അത് എൽഡിഎഫ് മുന്നണി യോഗത്തിൽ ഞാൻ ചൂണ്ടിക്കാണിക്കും. ആളുകൾ തല്ലാൻ വരുമ്പോൾ ഓടി രക്ഷപ്പെടാതിരിക്കാൻ. ഞാൻ രജനീകാന്ത് ഒന്നും അല്ലല്ലോ? ഞാൻ എന്റെ സ്വന്തം തടി നോക്കി. ഓടിരക്ഷപ്പെട്ടു. അതാണ് ഈരാറ്റുപേട്ടയിൽ അന്ന് നടന്നത്. ദിവസവും ഓടുന്ന ആളാണ് ഞാൻ. അതിനാൽ ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ഈരാറ്റുപേട്ടയിൽക്കൂടി ഹെൽമറ്റ് വെച്ച് ഒരൊറ്റയാൾ പ്രതിഷേധം നടത്താൻ പോവുകയാണ്. ആ പ്രതിഷേധം ഞാൻ നടത്തും. ടോൻസിനെ പൂട്ടിക്കെട്ടണം. അതിനാണ് പാലാ സിഐയെക്കണ്ടു ഇനിയും പരാതി നൽകും എന്ന് ഞാൻ പറയുന്നത്-ആൽബിച്ചൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍