കോടതി ജാമ്യം അനുവദിച്ചിട്ടും റിലീസ് മൊമ്മോ ജയിലിൽ എത്താൻ വൈകി; കർശന ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നതും മോചനം വൈകിപ്പിച്ചു; അലനും താഹയും ഇന്ന് പുറത്തു വരും; ഇവർക്ക് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മയുടെ കുറിപ്പ്; ഈ യുഎപിഎ കേസിൽ വെട്ടിലാകുന്നത് സിപിഎമ്മും പിണറായി വിജയനും

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പന്തീരാകാവ് യുഎപിഎ കേസ് ഇനിയും സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കും. പൊലീസ് ഭാഷ്യം മാത്രമല്ല ഒരാളെ മാവോയിസ്റ്റ് ആക്കി മുദ്രകുത്തുന്നതിനുള്ള മാനദണ്ഡമെന്ന് അലൻ-താഹ കേസിലും കോടതി പറയുമ്പോൾ, ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മ സബിത മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പഴയ വാചകങ്ങളും ചർച്ചയാവുകയാണ്.
2019 നവംബർ ഒന്നിലെ പന്തീരങ്കാവ് യു.എ.പി.എ കേസിൽ സിപിഎമ്മിന് ഇനി വിശദീകരിക്കാൻ പെടാപാടുപെടും. തങ്ങളുടെ സജീവ പ്രവർത്തകരായ രണ്ട് ചെറുപ്പക്കാരെ കേരള പൊലീസ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ അവരെ തള്ളാനും കൊള്ളാനുമാവാതെയായി നേതൃത്വം. കേസ് എൻ.ഐ.എ ഏറ്റെടുത്തതിന് പിന്നിലും കേരള സർക്കാരിന്റെ ഇടപടെലായിരുന്നു. പിടിക്കപ്പെട്ട രണ്ടുപേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും സിപിഎമ്മിന് വിനയാണ്.
ഒടുവിൽ പത്ത് മാസത്തിനിപ്പുറം മാവോയിസ്റ്റ് ബന്ധത്തിന് തെളിവ് ഹാജരാക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് അലനും താഹയും ജാമ്യം നേടി ജയിലിനു പുറത്തുവരുമ്പോൾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച പൊലീസിനും തിരിച്ചടിയാണ്. രണ്ട് പാർട്ടി പ്രവർത്തകരെ മാവോയിസ്റ്റുകളാക്കിയ സിപിഎം നേതൃത്വത്തിനും ഇനി പല ചോദ്യങ്ങൾക്കും മറപടി പറയേണ്ടിവരും. യു.എ.പി.എ കരിനിയമമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ പി. ജയരാജൻ പോലും പന്തീരങ്കാവ് യു.എ.പി.എ കേസിനെ അംഗീകരിിച്ചിരുന്നു.
തങ്ങൾ മാവോയിസ്റ്റുകളാണെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നായിരുന്നു മാധ്യമങ്ങളോട് ഒരിക്കൽ അലൻ ഷുഹൈബ് പ്രതികരിച്ചത്. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുന്നവർക്കെതിരേ ശക്തമായി ശബ്ദമുയർത്തേണ്ട തങ്ങളുടെ പ്രസ്ഥാനംതന്നെ, പുസ്തകവും ലഘുലേഖയും കയ്യിൽ വെച്ചതിന്റെ പേരിൽ രണ്ടു കുട്ടികളെ മാവോയിസ്റ്റുകളാക്കുന്നതിൽ വലിയ വേദനയുണ്ടായെന്ന അലന്റെ അമ്മയുടെ പ്രതികരണവും അന്ന് വലിയ ചർച്ചയായിരുന്നു. ഇത് ഇനിയും ചർച്ചയായി തുടരും.
ആദ്യം അലനും താഹയും മാവോയിസ്റ്റുകളല്ലെന്ന് പറഞ്ഞ സിപിഎം ജില്ലാ നേതൃത്വം പോലും പിന്നീട് പൊതുയോഗങ്ങളിലടക്കം ഇവരെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണമായിരുന്നു ഇതിന് കാരണം. ഇത് പരമാവധി മുതലാക്കാൻ പ്രതിപക്ഷം രംഗത്തെത്തിയതും പ്രതിപക്ഷ നേതാവടക്കം ഇരുവരുടെയും വീട് സന്ദർശിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഇതിനിടെയാണ് ചോദ്യംചെയ്യലുകൾക്ക് ശേഷവും തങ്ങളെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് ഒരു തെളിവും എൻ.ഐ.എക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും അലനും താഹയും വാദിച്ചത്. ഇത് കോടതിയും അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.
ലഘുലേഖയും പുസ്തകവും കണ്ടെടുത്തതുകൊണ്ടുമാത്രം ഒരാൾ മാവോയിസ്റ്റാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത് 2015-ൽ ശ്യാം ബാലകൃഷ്ണനെന്ന വയനാട്ടുകാരന്റെ കേസ് പരിഗണിച്ചപ്പോഴായിരുന്നു. വയനാട്ടിൽ വെച്ച് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യു.എ.പി.എ ചാർത്തിയ കേസ് ഹൈക്കോടതി അന്ന് റദ്ദ് ചെയ്യുകയുംചെയ്തു. ഇത് തന്നെയാണ് അലന്റേയും താഹയുടേയും കേസിലും സംഭവിക്കുന്നത്.
അലനും താഹയ്ക്കും എൻ.ഐ.എ. കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെയാണ്. വിദ്യാർത്ഥികളായ ഇരുവരുടെയും ചിന്താഗതികളിൽ മാറ്റമുണ്ടാക്കുന്നതിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ക്രിയാത്മക ഇടപെടലുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുവരുടെയും പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, ഇരുവരും എല്ലാമാസവും ആദ്യ ശനിയാഴ്ച സ്വന്തം വീടിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം, എൻ.ഐ.എ. ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സിപിഐ.(എം.എൽ.) സംഘടനയുമായി ഒരു ബന്ധവും പുലർത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 27-ന് എൻ.ഐ.എ. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനാൽ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്നുകാട്ടി ഇരുവരും സമർപ്പിച്ച ജാമ്യഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ അലൻ ഒന്നാംപ്രതിയും താഹ രണ്ടാംപ്രതിയുമാണ്. മൂന്നാംപ്രതി ഉസ്മാൻ ഒളിവിലാണ്. കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ എൻ.ഐ.എ.യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റും വായിച്ചത് ഇതിനെക്കുറിച്ചൊക്കെ മനസ്സിലാക്കാനുള്ള താത്പര്യംകൊണ്ടുമാത്രമായിരുന്നെന്നും വാദിച്ചു. മാവോവാദി സംഘടയുമായുള്ള ഇരുവരുടെയും ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ. ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.
തൃശ്ശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരുമുള്ളത്. ബുധനാഴ്ച എൻ.ഐ.എ. കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയതും ജാമ്യബോണ്ട് തയ്യാറാക്കുന്നതടക്കം വൈകിയതുമാണ് മോചനം വ്യാഴാഴ്ചയിലേക്കു നീണ്ടത്. 2019 നവംബർ ഒന്നിനാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തു. 10 മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഇരുവരും മാവോയിസ്റ്റ് സംഘടനയുമായോ അതുമായി ബന്ധപ്പെട്ടവരുമായോ അടുപ്പം പുലർത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവരും വിയ്യൂർ ജയിലിൽത്തന്നെ ഇന്നലെ തുടർന്നു. റിലീസ് മെമോ ജയിലിൽ എത്താതിരുന്നതും കർശന ജാമ്യവ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്കു കൂടുതൽ സമയം വേണ്ടിവന്നതുമാണ് ജയിൽവാസം തുടരാൻ വഴിയൊരുക്കിയത്. ഇന്നു പൊതു അവധി ആയതുകൊണ്ടു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ വൈകിട്ടേ ഇരുവർക്കും ജയിലിനു പുറത്തിറങ്ങാനാകൂ.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍