ആകാശ ഊഞ്ഞാൽ കവർന്ന പ്രിയങ്കയുടെ മൃതദേഹത്തിനായി പുഷ്പഗിരിയോടു മന്ത്രി മാത്യു ടി തോമസ് കടം പറഞ്ഞു; കുടുംബത്തിന്റെ വേദന കാണാതെ സർക്കാരും ജില്ലാ ഭരണകൂടവും; കോൺഗ്രസ് രക്തസാക്ഷിയുടെ പേരക്കുട്ടികളുടെ ദാരുണ മരണത്തിലും രാഷ്ട്രീയം ചർച്ചയാകുന്നത് ഇങ്ങനെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ചിറ്റാർ ആകാശത്തൊട്ടിൽ ദുരന്തത്തിൽ മരണമടഞ്ഞ കുട്ടികളായ പ്രിയങ്കയോടും അലനോടും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും കാട്ടിയതുകൊടിയ അനാസ്ഥ. ദുരന്തത്തിനു ശേഷവും ദിവസങ്ങൾക്കു ശേഷം പ്രിയങ്ക മരിച്ചിട്ടും സർക്കാരിന്റെ ഒരു പ്രതിനിധി പോലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല.
എട്ടിനു രാത്രി ഏഴരയോടെയാണ് ചിറ്റാർ ഡെൽറ്റാ ഗ്രൗണ്ടിൽ നടന്ന ഓണോത്സവം പരിപാടിയുടെ ഭാഗമായുള്ള കാർണിവലിന്റെ ജയന്റ് വീലിൽനിന്നു വീണ് കുളത്തുങ്കൽ സജി-ബിന്ദു ദമ്പതികളുടെ ഇളയമകൻ അലൻ (5) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത സഹോദരി പ്രിയങ്ക(15) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 നാണ് മരിച്ചത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടികൾ വീണത്. നിയമപാലകരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും കടുത്ത അനാസ്ഥയുടെ ബലിയാടുകളായി മരണമടഞ്ഞ കുഞ്ഞുങ്ങൾ മാറിയപ്പോൾ ആ കുടുംബത്തെ സഹായിക്കാനോ സന്ദർശിക്കാനോ ഭരണകൂടം തയാറായില്ല.
ദുരന്തം നടന്ന് ഒൻപതു ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവസ്ഥലമോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രിയങ്കയെയോ അവരുടെ മാതാപിതാക്കളയോ സന്ദർശിക്കാനോ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും തയാറായില്ല. ജില്ലയുടെ മന്ത്രിയായ മാത്യു ടി. തോമസ് പോലും പ്രിയങ്ക മരിച്ചപ്പോഴാണ് പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് എത്തിയത്. ദുരന്തമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ധനസഹായം പ്രഖ്യാപിക്കാനോ നൽകാനോ സർക്കാർ തയാറായില്ല. ഇത്തരം സന്ദർഭങ്ങളിൽ ജില്ലാ കലക്ടർക്ക് നൽകാവുന്ന അടിയന്തര ദുരിതാശ്വാസത്തിനുള്ള തുകയുടെ പരിധി കഴിഞ്ഞ ആഴ്ചയാണ് സർക്കാർ ഉയർത്തിയത്. എന്നിട്ടും ഇത് നൽകാൻ ജില്ലാ കലക്ടർ എത്തിയില്ല. ദുരന്തം നടന്ന സ്ഥലം സന്ദർശിച്ച് എഡിഎം മടങ്ങിയതൊഴിച്ചാൽ ആ ഭാഗത്തേക്ക് മറ്റൊരു സർക്കാർ സംവിധാനവും ചെന്നിട്ടില്ല.
സിപിഐ(എം) പ്രവർത്തകരാൽ വധിക്കപ്പെട്ട കോൺഗ്രസ് രക്തസാക്ഷി കെ. ഇ വർഗീസിന്റെ പേരക്കുട്ടികളാണ് മരിച്ച അലനും പ്രിയങ്കയും. സിപിഐ(എം) നേതാക്കളുടെയും പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയുടെയും ഒത്താശയോടെയാണ് അനധികൃതമായി കാർണിവൽ നടന്നത്. സർക്കാർ സംവിധാനം ദുരന്തത്തിന് ഇരയായവർക്ക് നേരെ തിരിയാതിരുന്നതും ഇക്കാരണം കൊണ്ടാണ്. ശനിയാഴ്ച അവയവദാനത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം വിട്ടുകിട്ടാൻ രണ്ടരലക്ഷത്തോളം രൂപ പുഷ്പഗിരി ആശുപത്രിയിൽ കെട്ടിവയ്ക്കേണ്ടതുണ്ടായിരുന്നു.
ഇതിനുള്ള പണം പ്രിയങ്കയുടെ പിതാവ് കുളത്തുങ്കൽ സജിയുടെ കൈവശം ഉണ്ടായിരുന്നില്ല. ഈ സമയം അവിടെയെത്തിയ മന്ത്രി മാത്യു ടി. തോമസ് സർക്കാരിന്റെ പേരിൽ കടം പറഞ്ഞാണ് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് നൽകിയത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഈ തുക ആശുപത്രിക്ക് നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് മാത്യു ടി. തോമസ് അറിയിച്ചത്. ഇത് ബന്ധുക്കളെയും കൂടെ വന്നവരേയും പ്രകോപിപ്പിക്കയും ചെയ്തു. അടിയന്തര സഹായധനം നൽകാതിരുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ആകാശ ഊഞ്ഞാലിൽനിന്ന് വീണ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ കാർണിവലുകാരുടെ തലയിൽ പഴി ചാരി സ്വന്തം വീഴ്ച മറയ്ക്കാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം. പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയും സിപിഐ(എം) പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയുമാണ് കാർണിവൽ നടന്നത്. എന്നാൽ, കുട്ടികൾ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചതോടെ കുറ്റമെല്ലാം കാർണിവൽ നടത്തിപ്പുകാരുടെ തലയിൽ ചാരി പഞ്ചായത്ത് അധികൃതരും പാർട്ടി നേതാക്കളും കൈകഴുകി.
20,000 രൂപ കാർണിവലുകാരുടെ കൈയിൽ നിന്ന് വിനോദ നികുതി ഇനത്തിൽ ഈടാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് രവികല എബി പറയുന്നു. എന്നിട്ടും കാർണിവലിന് പഞ്ചായത്ത് അനുമതി കൊടുത്തിരുന്നില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതി പത്രം ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പ്രസിഡന്റിന്റെ ഭാഷ്യം. കഴിഞ്ഞ നാലിനാണ് കാർണിവൽ തുടങ്ങിയത്. അപകടം ഉണ്ടായത് എട്ടിനും. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ എങ്ങനെ ഇത്രയും ദിവസം കാർണിവൽ നടന്നുവെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.
കാർണിവലിന്റെ ഉദ്ഘാടന വേദിയിലും പിന്നീട് നടന്ന പല പരിപാടികളിലും മുന്നിലുണ്ടായിരുന്നത് സിപിഐ(എം) പ്രാദേശിക നേതാക്കളായിരുന്നു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ കാർണിവലുകാരുടെ സാധനങ്ങൾ അടിച്ചു തകർത്തതിന് പിന്നിലും മുഖം രക്ഷിക്കാനുള്ള ഇവരുടെ ശ്രമമായിരുന്നുവെന്നാണ് ആരോപണം. കെഎസ്ഇബി, പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം എന്നിവരുടെ അനുമതി പത്രം വാങ്ങി റൈഡുകൾക്ക് ഫിറ്റ്നസ് തെളിയിച്ചെങ്കിൽ മാത്രമേ പഞ്ചായത്ത് ഇതിന് അനുമതി നൽകാവൂ എന്നാണ് നിയമം. ഇത്രയും അനുമതി പത്രങ്ങൾ നേരായ വഴിയിലൂടെ ഹാജരാക്കാൻ കാർണിവലുകാർക്ക് കഴിയുമായിരുന്നില്ല. റൈഡുകളുടെ പഴക്കം തന്നെയാണ് കാരണം. പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ പിന്നെ മറ്റു വകുപ്പുകളുടെ അനുമതി ആരും ചോദിക്കില്ല. കാർണിവലിനിടെ അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ വരരുത് എന്ന് കരുതിയാണ് പഞ്ചായത്ത് രേഖാമൂലം അനുവാദം നൽകാതിരുന്നത്.
അതേസമയം, മൗനാനുവാദം നൽകുകയും വിനോദ നികുതി ഇനത്തിൽ 20,000 രൂപ ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവികലയാണ് കാർണിവൽ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് അനുമതി നൽകാത്ത ഒരു പരിപാടി ഉദ്ഘാടനം ചെയ്ത പ്രസിഡന്റിന്റെ നടപടി വിമർശിക്കപ്പെടുകയാണ്. ഇതിൽനിന്നു തന്നെ കാർണിവലുകാരും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ഒത്തുകളി വെളിച്ചത്തു വന്നിരിക്കുകയാണ്. തട്ടിക്കൂട്ട് കാർണിവലിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടിരുന്നത്. ഗേറ്റ് ഫീസ് ഇനത്തിൽ തന്നെ പതിനായിരങ്ങളാണ് ദിവസവരുമാനം കാർണിവൽ നടത്തിപ്പുകാർക്ക് കിട്ടിയിരുന്നത്. അതിന്റെ വിനോദ നികുതി പരിശോധിച്ചാൽ തന്നെ ലക്ഷങ്ങൾ പഞ്ചായത്തിന് കിട്ടേണ്ടിയിരുന്നു.
ചില പാർട്ടി നേതാക്കളുടെ സ്വാധീനം മൂലമാണ് ഒറ്റത്തവണ വിനോദനികുതി പഞ്ചായത്ത് ഈടാക്കിയത്. ഇങ്ങനെ നികുതിയും അനുമതിയുമൊക്കെ ഒഴിവാക്കി നൽകിയതിന്റെ പ്രത്യുപകാരം ചില നേതാക്കളുടെ പോക്കറ്റിലേക്ക് പോയെന്നും ജനസംസാരമുണ്ട്. കഴിഞ്ഞ വർഷവും ഇതേപോലെ ചിറ്റാറിൽ നടന്ന കാർണിവലിൽ പൊലീസുകാരെ മർദിച്ചിരുന്നു. കാർണിവൽ ഗ്രൗണ്ടിൽ പണം വച്ച് ചീട്ടുകളിയും കിലുക്കിക്കുത്തും നടത്തുന്നത് തടഞ്ഞ എസ്ഐയെ ഒരു സംഘം സിപിഐ(എം) പ്രവർത്തകർ ആക്രമിക്കുകയും തൊപ്പി തെറിപ്പിക്കുകയും ചെയ്തിരുന്നു.
കൂടെയുണ്ടായിരുന്ന പൊലീസുകാരെയും മർദിച്ചു. അന്ന് മേളയ്ക്ക് ഒത്താശ ചെയ്ത അതേ സിപിഐ(എം) നേതാക്കൾ തന്നെയാണ് ഇത്തവണത്തെ കാർണിവലിനും പിന്നിലുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. മേള നടത്തിപ്പുകാരായ ആറു പേർ പൊലീസിന് മുൻപാകെ കീഴടങ്ങിയിരുന്നു. ഇവരെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ടുനീങ്ങുകയാണ് ഇനി പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- പ്രിയങ്ക റായ് ബറേലിയിൽ; വയനാട്ടിൽ രാഹുലിന് പ്രതീക്ഷ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്