സിയാലിലെ വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടിയതോടെ എംഡിയുടെ കണ്ണിലെ കരടായി; ലീവ് പാസാക്കാതെയും എൻട്രി പാസ് കാൻസൽ ചെയ്തും പ്രതികാര നടപടികൾ തുടങ്ങി; മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് അന്വേഷണ കമ്മീഷൻ നടപടിയും; ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന പോസ്റ്റിൽ നിന്ന് 30,000 മാത്രമുള്ള തസ്തികയിലേക്ക് തരംതാഴ്ത്തി; സിയാൽ എംഡി വി ജെ കുര്യന്റെ അപ്രീതിക്ക് പാത്രമായ ഉന്നത ഉദ്യോഗസ്ഥൻ ഹൃദയം തകർന്ന് ആശുപത്രിയിൽ
എം മനോജ് കുമാർ
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ധൂർത്തും അഴിമതിയും ഉന്നതരുടെ ഇഷ്ടക്കാർക്കായുള്ള വഴിവിട്ട നിയമനങ്ങളും ചൂണ്ടിക്കാട്ടിയ സൂപ്രണ്ട് (ഓപ്പറേഷൻസ് ) അജിത്ത് രവിക്ക് സസ്പെൻഷനും സർവീസിൽ നിന്നുള്ള തരംതാഴ്ത്തലും. സിയാൽ എംഡി വി ജെ കുര്യന്റെ അനിഷടത്തിന് പാത്രമായതിനാൽ തന്നെ സർവീസിൽ നിന്നും തരംതാഴ്ത്തിയെന്ന ആരോപണം ഉന്നയിച്ച് രംഗത്തുവന്നത് വിമാനത്താവളത്തിൽ ഓപ്പറേഷനൽ വിഭാഗത്തിൽ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിരുന്ന അജിത്ത് രവിയാണ്. കുര്യന്റെ അനിഷ്ഠം കാരണം കഴിഞ്ഞ നാലുമാസമായി സസ്പെൻഷനിൽ കഴിയേണ്ടി വന്ന തനിക്ക് ഇപ്പോൾ അടിച്ചു കിട്ടിയ ഓർഡർ സർവീസിൽ നിന്നുള്ള തരംതാഴ്ത്തലാണെന്ന് അജിത് രവി പറയുന്നു. പ്രതികാര നടപടിയിൽ തകർന്നുപോയ അജിത്ത് ഇപ്പോൾ ഹൃദയാഘാതം വന്ന ആശുപത്രിയിൽ ചികിത്സയിലാണ്.
സൂപ്രണ്ടായി തുടർന്നിരുന്ന പോസ്റ്റിൽ നിന്നും രണ്ടു ഗ്രെഡ് താഴേയ്ക്കാണ് അജിത്തിനെ ഡീ പ്രമോട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ തസ്തികയിലേക്കാണ് അജിത്തിനെ ഡീ ഗ്രെഡ് ചെയ്തിരിക്കുന്നത്. അജിത്ത് മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വി.ജെ.കുര്യൻ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടു പ്രകാരമാണ് ഇപ്പോഴുള്ള തരംതാഴ്ത്തലും ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കലും നടന്നിരിക്കുന്നതെന്നാണ് ആക്ഷേപം.
ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങിയിരുന്ന അജിത്ത് രവിയെ 30000 രൂപ ശമ്പളക്കാരനാക്കി മാറ്റുകയാണ് സിയാൽ അധികൃതർ ചെയ്തത്. ആവശ്യമുണ്ടെങ്കിൽ ഈ കാശ് വാങ്ങി സർവീസിൽ തുടരാം. അല്ലാത്തപക്ഷം സർവീസിൽ നിന്നും രാജി വയ്ക്കുക. ഈ സന്ദേശമാണ് പുതിയ ഉത്തരവ് വഴി സിയാലിന്റെ എല്ലാമെല്ലാമായ കുര്യൻ അജിത്ത് രവിക്ക് നൽകിയിരിക്കുന്നത് എന്നാണ് പരാതി. ഒരു ലക്ഷം രൂപയ്ക്ക് ജോലി ചെയ്തിരുന്ന ഒരാളെ 30000 രൂപ ശമ്പളം വാങ്ങിക്കുന്ന ജീവനക്കാരൻ ആക്കി മാറ്റിയതോടെ അതീവ സമ്മർദ്ദമാണ് കുര്യൻ അജിത്തിന് മേൽ കെട്ടിയേൽപ്പിച്ചിരിക്കുന്നത്. പുതിയ സംഭവവികാസങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായ അജിത്തിനെ നെഞ്ചു വേദനയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിലെ ഐഎൻടിയുസി യൂണിയനായ കൊച്ചിൻ എയർപോർട്ട് സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആയി വന്നതോടെയാണ് അജിത്ത് കുര്യന്റെ അനിഷ്ഠത്തിനു പാത്രമാകുന്നത്. ഒരു ഇംഗ്ലീഷ് പോർട്ടലിൽ ടെർമിനൽ പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ടു വന്ന വാർത്തയാണ് അജിത്തിന് പാരയായത് എന്നാണ് ആക്ഷേപം. 250 കോടിയോളം മുടക്കിയുള്ള പൊളിച്ചു പണിയലിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയത് അജിത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു ഇംഗ്ലീഷ് പോർട്ടലിൽ വാർത്ത വന്നു. യൂണിയൻ നേതാവായി അജിത്ത് അതിൽ റെസ്പോൺസ് നൽകിയിരുന്നു. ഇത് കുര്യന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അജിത്ത് കുര്യന്റെ അപ്രീതിക്ക് പാത്രമായത്. തുടർന്ന് ഡിപ്പാർട്ട്മെന്റ് തലത്തിൽ ഒട്ടുവളരെ പ്രശ്നങ്ങൾ അജിത്തിന് നേരിടേണ്ടി വന്നു.
അജിത്തിന്റെ ലീവ് പാസാക്കില്ല. വിമാനത്താവളത്തിലെ ഏത് ഡോർ വഴിയും അകത്ത് പ്രവേശിക്കാവുന്ന എൻട്രി പാസ് കാൻസൽ ചെയ്യൽ, അജിത്ത് ഇല്ലെങ്കിൽ അജിത്തിന്റെ ജോലി മറ്റു സഹപ്രവർത്തകരെക്കൊണ്ട് ഏറ്റെടുപ്പിക്കാതിരിക്കൽ, തൊഴിലാളികൾ വരുന്ന വഴിയിൽ എല്ലാ ചെക്കിംഗും കഴിഞ്ഞു മാത്രം അജിത്തിന് എയർപോർട്ടിൽ പ്രവേശനം തുടങ്ങി മാനസികമായി ഒട്ടുവളരെ ആക്രമണങ്ങളും ഒറ്റപ്പെടുത്തലും. ഒടുവിൽ മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞു ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷണക്കമ്മറ്റി.
ഈ കമ്മറ്റിയുടെ അന്വേഷണം വന്ന ശേഷമാണ് ഇപ്പോൾ വെറും സൂപ്പർ വൈസർ ആയി അജിത്തിനെ തരംതാഴ്ത്തിയിരിക്കുന്നത്. ഈ കമ്മിറ്റിയുടെ അന്വേഷണം വഴിതെറ്റാതിരിക്കാൻ അജിത്ത് താൻ നിരപരാധിയാണ് എന്ന് കാണിക്കുന്ന എല്ലാ തെളിവുകളും അജിത്ത് നൽകിയെങ്കിലും വി.ജെ.കുര്യൻ നിയമിച്ച കമ്മറ്റി ഒന്നും കണക്കിൽ എടുത്തില്ല. സിയാലിന്റെ എല്ലാമെല്ലാമായ കുര്യന്റെ ശബ്ദത്തിനു മുകളിൽ ഒരീച്ച പോലും പറക്കില്ല എന്ന് ഒരിക്കൽക്കൂടി സാക്ഷ്യപ്പെടുത്തിയാണ് അജിത്തിന്റെ നേർക്ക് നടപടികൾ ഇപ്പോൾ അതിവേഗം എത്തിയിരിക്കുന്നത്.
ഐഎൻടിയുസി യൂണിയൻ മീറ്റിങ്ങിൽ നെടുമ്പാശേരി എയർപോർട്ടിൽ നടക്കുന്ന വഴിവിട്ട നടപടികളും സ്വജനപക്ഷപാതവും അജിത്ത് ഉദാഹരണങ്ങൾ നിരത്തി വിശദമാക്കിയിരുന്നു. ഇത് കുര്യൻ മനസ്സിൽ കുറിച്ചിടുകയായിരുന്നു. ഇതിനൊപ്പം ടെർമിനൽ പൊളിച്ചു പണിയൽ പ്രശ്നം വാർത്തയിൽ കൂടി സ്ഥാനം പിടിച്ചതോടെ കുര്യന്റെ സിയാൽ സാമ്രാജ്യത്തിൽ അജിത്ത് പുകഞ്ഞ കൊള്ളിയായി മാറി.
പിന്നീട് പ്രതികാര നടപടികളുടെ പരമ്പര തന്നെയാണ് അജിത്തിനെ തേടി വന്നത്. ഉദ്യോഗസ്ഥർ വിരമിക്കുമ്പോൾ വലിയ ശമ്പളം നൽകി ഇഷ്ടക്കാരെ മാത്രം കുര്യൻ രണ്ടു വർഷത്തേക്ക് നിയമിക്കും. ഇത് യൂണിയൻ മീറ്റിങ്ങിൽ അജിത്ത് വിഷയമാക്കിയിരുന്നു. സിയാലിന്റെ സ്റ്റാഫുകൾ എയർപോർട്ടിന് പുറത്തു ജോലികളിൽ ഏർപ്പെടുന്നതും അജിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാം പ്രകോപിച്ചത് വി.ജെ.കുര്യനെ തന്നെ. ഇതിന്റെ ഭാഗമായി തന്നെയാണ് മേലുദ്യോഗസ്ഥനെതിരെ അപമര്യാദമായി പെരുമാറി എന്നാരോപിച്ച് അന്വേഷണ കമ്മീഷനെ കുര്യൻ തന്നെ നിയമിച്ചത്.
ഇപ്പോൾ വി.ജെ.കുര്യന്റെ അപ്രീതിയ്ക് പാത്രമായി സർവീസിൽ നിന്നും തിക്താനുഭവങ്ങളുടെ പരമ്പര ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്ന അജിത്ത് രവിയുടെ കഥ മുൻപ് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. നൂറു ഹൃദയ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കാൻ ദൃഡനിശ്ചയം എടുത്തു മുന്നോട്ടു പോകുന്ന അജിത്ത് രവിയുടെ കഥ. നെടുമ്പാശേരി വിമാനത്താവളത്തിൽ സുപ്രണ്ട് (ഓപ്പറേഷനൻസ്) തസ്തികയിൽ ജോലി ചെയ്യവേ ലഭിക്കുന്ന ഒരു ലക്ഷം രൂപ ശമ്പളം അപ്പാടെ തന്നെ പാവപ്പെട്ട ആളുകളുടെ ഹൃദയശസ്ത്രക്രിയക്ക് വേണ്ടി നീക്കി വയ്ക്കുകയാണ് അജിത്ത് രവി ചെയ്തിരുന്നത്. നാല്പതോളം ഹൃദയശസ്ത്രക്രിയകൾ നടത്തി മുന്നോട്ടു പോകവെയാണ് അപ്രതീക്ഷിതമായി കുര്യന്റെ അപ്രീതിക്ക് അജിത്ത് രവി പാത്രമാകുന്നത്. കുര്യൻ അജിത്ത് രവിയുടെ ചിറകൊടിച്ചപ്പോൾ നിശ്ചലമാകുന്നത് അജിത്ത് രവി നിശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന ഹൃദയശസ്ത്രക്രിയകൾക്കായുള്ള സഹായം കൂടിയാണ്.
കനിവിന്റെ കൈത്താങ്ങായി മലയാള സമൂഹത്തിൽ ഒറ്റയ്ക്ക് സാമൂഹിക വിപ്ലവം നയിക്കുകയാണ് അജിത്ത് രവി ചെയ്തിരുന്നത്. മലയാളി നാമജപ പ്രക്ഷോഭത്തെക്കുറിച്ചും നവോത്ഥാന മതിലിനെക്കുറിച്ചും സംസാരിക്കുമ്പോൾ 100 ലൈഫ് ചാലഞ്ചാണ് അജിത്ത് രവിയുടെ മനസിൽ. 100 ലൈഫ് ചാലഞ്ച് എന്ന് പറയുമ്പോൾ 100 ഹൃദയ ശസ്ത്രക്രിയകൾ ആണ് അജിത്ത് രവി ലക്ഷ്യമാക്കിയത്. വരുന്ന രണ്ടു വർഷം കൊണ്ട് 100 ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിക്കാം കഴിയും എന്നാണ് കണക്കുകൂട്ടിയിരുന്നത്. ആ കണക്കുകൂട്ടൽ ആണ് ഇപ്പോൾ വി.ജെ.കുര്യന്റെ തീരുമാനം വഴി തൽക്കാലത്തെങ്കിലും നിലച്ചിരിക്കുന്നത്. ഇതുവരെ ഹൃദയ ശസ്ത്രക്രിയകൾക്കായി അമ്പത് ലക്ഷം രൂപയോളം അജിത്ത് ഇങ്ങിനെ ചെലവിട്ടിട്ടുണ്ട്. ഈ രീതിയിൽ സാമൂഹ്യപ്രവർത്തനത്തിൽ സജീവമായ അജിത്ത് രവിയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്