എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. നാട്ടിലെ ഏതൊരു സംഭവത്തിനും അവകാശി ആയി പ്രത്യക്ഷപ്പെടുന്ന ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കിടിലൻ കഥാപാത്രം. തനിക്കു യാതൊരു റോൾ ഇല്ലെങ്കിലും മമ്മൂഞ്ഞു ഒന്ന് തല കാണിക്കാൻ അവസരം ലഭിച്ചാൽ ആ സംഭവം തന്റെ പേരിൽ ചേർത്ത് വയ്ക്കും. ബഷീർ കഥാപാത്രത്തെ സൃഷ്ടിച്ചു കടന്നു പോയെങ്കിലും മമ്മൂഞ്ഞിന്റെ സ്വഭാവമുള്ളവരെ തേച്ചൊട്ടിക്കാൻ ഇന്നും മലയാളികൾക്ക് ഏറെയിഷ്ടം എട്ടുകാലി മമ്മൂഞ്ഞിനോടു ഉപമിക്കാൻ തന്നെയാണ്. ഇത്തരത്തിൽ പൊതുവേയുള്ളതു രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും സംഘടനാ നേതാക്കളും ഒക്കെ ആണെങ്കിലും യുകെ മലയാളികൾക്കിടയിലെ ആരോഗ്യ പ്രവർത്തകരിലും എട്ടുകാലി മമ്മൂഞ്ഞിനു സമാന സ്വഭാവം ഉള്ളവർ ഉണ്ടെന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മാസം ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ ഏഴു മാസം ഗർഭിണിയായ യുകെ മലയാളി യുവതി കുഞ്ഞിന് ജന്മം നൽകിയ സംഭവമാണ് ഇപ്പോൾ യഥാർത്ഥ രക്ഷ ദൗത്യം ഏറ്റെടുത്തവരെ തള്ളിമാറ്റി പുത്തൻ അവകാശികൾ എത്തിക്കൊണ്ടിരിക്കുന്നത് .സംഭവം നടന്ന ഉടൻ തന്നെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നൽകിയ ഡോ ഇർഷാദ്, ഡോ റിച്ചു , സൗത്താംപ്ടണിലെ സീനിയർ നഴ്സ് ആയ ലീല ബേബി എന്നിവരുടെയൊക്കെ പേര് സഹിതം വാർത്ത നൽകിയത് പിന്നീട് ലോകമൊട്ടാകെ വാർത്ത മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വായനക്കാരിൽ എത്തിക്കുക ആയിരുന്നു. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളിലും സംഭവം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ഈ വാർത്തകളിൽ ഒക്കെ പേര് നൽകിയ രണ്ടു ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും ധീരതയാണ് വാഴ്ത്തുന്നത്. കാരണം മുഴുവൻ ആശുപത്രി സംവിധാനം ഉപയോഗിച്ചാൽ പോലും വലിയ അപകട സാധ്യതയുള്ള പ്രസവം ഒരു കൊച്ചു കത്രിക പോലും ലഭിക്കാൻ പ്രയാസം നേരിട്ട ഘട്ടത്തിൽ നിർണായക തീരുമാനത്തിലൂടെ സധൈര്യം നേരിട്ട മെഡിക്കൽ പ്രൊഫഷനുകളുടെ ഇച്ഛാശക്തിയെ നിശ്ശേഷം അപകീർത്തിപ്പെടുത്തും വിധമാണ് യുകെ മലയാളികളായ അതേ വിമാനത്തിൽ യാത്ര ചെയ്തു എന്ന് അവകാശപ്പെടാൻ മാത്രം യോഗ്യതയുള്ള സ്റ്റോക് ഓൺ ട്രെന്റിലെ മിഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ഒരു വനിതാ ഡോക്ടറും ഓക്സ്ഫോർഡ് എൻഎച്എസ് ഹോസ്പിറ്റലിലെ ഒരു നേഴ്സും തങ്ങളുടെ വീര കൃത്യമായി യുകെയിൽ മടങ്ങി എത്തിയപ്പോൾ അവതരിപ്പിക്കുന്നത്. എന്നാൽ ഇവർ പറയും പോലെയാണ് കാര്യങ്ങൾ എങ്കിൽ ലോകമൊട്ടാകെ എത്തിയ വാർത്തകളിൽ എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം പരാമർശിക്കുന്നില്ല എന്ന ചോദ്യത്തിൽ തന്നെ ഈ പുതിയ അവകാശവാദം സംബന്ധിച്ചു കാര്യമായ സംശയം ഉയരുകയാണ്.
മാത്രമല്ല എയർ ഇന്ത്യയും നെടുമ്പാശേരി വിമാനത്താവള അധികൃതരും ഒക്കെ ഡോ ഇർഷാദ്, ഡോ റിച്ചു, ലീല ബേബി എന്നിവരുടെയൊക്കെ പേരുകൾ പറയുമ്പോൾ ഇപ്പോൾ രംഗത്തുള്ളവരുടെ പേരുകൾ ഒന്നും ആ ലിസ്റ്റിൽ ലഭ്യമല്ല. വാർത്ത എത്തി രണ്ടു നാൾ കഴിഞ്ഞാണ് കേരളത്തിൽ പാർട്ടി പ്രവർത്തകനായ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഓക്സ്ഫോർഡ് മലയാളിയായ നഴ്സ് കേരളത്തിലെ ഒരു പാർട്ടി പത്രത്തിൽ സ്വന്തം പേരുമാത്രം വച്ച് വാർത്ത നൽകിയത്. മറ്റെല്ലാ മാധ്യമങ്ങളും രക്ഷാ ദൗത്യം ഏറ്റെടുത്ത സംഘത്തിന്റെ ചിത്രങ്ങൾ സഹിതം വാർത്ത നൽകിയപ്പോൾ പാർട്ടി പത്രത്തിന് അതൊരു നഴ്സിന്റെ മാത്രം വീരകൃത്യമായി മാറുകയായിരുന്നു .
കുറച്ചുകൂടി കടന്ന കയ്യായിപ്പോയി കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ സംഭവിച്ചത്. അവധി കഴിഞ്ഞു യുകെയിൽ മടങ്ങിയെത്തിയ മലയാളി ഡോക്ടർ ഇനി വാർത്ത മാധ്യമങ്ങളെ സത്കീർത്തിക്കു വേണ്ടി സമീപിക്കുന്നതിൽ കഥയിലെന്നു മനസിലാക്കി നേരെ എൻഎച്എസിന്റെ മുന്നിലാണ് എത്തിയത് .രണ്ടു മാസമായ സംഭവം മിഡ്ലാൻഡ്സ് ഹോസ്പിറ്റൽ ട്രസ്റ് തങ്ങളുടെ വെബ്സൈറ്റ് പേജിലൂടെയാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. എന്തായാലും ട്രസ്റ്റ് നൽകിയ വാർത്താ വിവരണത്തിൽ പ്രസ്തുത ഡോക്ടറുടെ പേരാണ് മുഴച്ചു നില്കുന്നതെങ്കിലും പ്രസവ ശുശ്രൂഷ നൽകിയ മുഴുവൻ ടീമും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പ്രസിദ്ധീകരിക്കാൻ ഉള്ള സാമാന്യ മര്യാദ കാണിച്ചിട്ടുണ്ട്. മാത്രമല്ല താനൊറ്റയ്ക്കാണ് ഇക്കാര്യം ഒക്കെ ചെയ്തതെന്നും കുമരകം നഴ്സിനെ പോലെ അവകാശവാദം ഉന്നയിച്ചിട്ടുമില്ല.
എന്നാൽ ഈ രണ്ടു സംഭവങ്ങളും യുകെ മലയാളികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലും വൻപ്രചാരണം നേടിയ നിലയ്ക്ക് വിമാനത്തിലെ മറ്റു യാത്രക്കാരും ഇനി അവകാശവാദവും ആയി എത്തുമോ എന്നാണ് പലരും സംശയം പങ്കിടുന്നത്. എന്നാൽ വിമാനത്തിൽ പ്രസവിച്ച യുവതിയും ഭർത്താവും ഈ കോലാഹലം ഒന്നും അറിയുന്നില്ല എന്ന് മാത്രമല്ല അടിയന്തിരമായി ജർമനിയിൽ ചികിത്സ തേടേണ്ടി വന്നതിന്റെ ഭാരിച്ച ചെലവ് എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും. പുത്തൻ അവകാശവാദക്കാരാകട്ടെ അത്തരം കാര്യങ്ങൾ ഒന്നും അറിയുന്നു പോലുമില്ല. മാത്രമല്ല, സംഭവത്തെ തുടർന്ന് താൽക്കാലികമായി രൂപം നൽകിയ രക്ഷാപ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും ഇത്ര പ്രാധാന്യം ലഭിച്ച സംഭവം സ്വന്തം സത്കീർത്തിക്കു വേണ്ടി ഒട്ടിച്ചു വയ്ക്കാൻ തയ്യാറെടുക്കുന്നവർ എൻഎച്എസിൽ സമ്മർദം ചെലുത്തി രാജ്യത്തെ പ്രധാന പുരസ്കാരങ്ങൾ സംഘടിപ്പിച്ചെടുക്കാനുള്ള ശ്രമം ആണെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഇതോടെ പ്രസ്തുത എൻഎച്എസ് ട്രസ്റ്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ പരാതിയും യഥാർത്ഥ വസ്തുതയും അറിയിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു ആത്മാർത്ഥ ജോലി ചെയ്യുന്നതിന് അനവധി പുരസ്കാരം നേടിയിട്ടുള്ള യുകെ മലയാളികൾക്കിടയിൽ കറുത്ത പാടായി ആരൊക്കെ ഇനി ഉയർത്തെഴുന്നേൽക്കും എന്ന ചോദ്യം കൂടിയാണ് ഓക്സ്ഫോർഡിലും സ്റ്റോക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ ട്രസ്റ്റിനും മുന്നിൽ എത്താനിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍