തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്കൂളിൽനിന്ന് എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിലെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തുമ്പോൾ വെട്ടിലാകുന്നത് സ്കൂൾ മാനേജ്മെന്റുകൾ. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതായി രേഖയിലുള്ള ഈ വിദ്യാർത്ഥികളെല്ലാം നിലവിലുണ്ടോയെന്നു വിശദപരിശോധനയിലേ വ്യക്തമാകൂ. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂട്ടി എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകതസ്തിക സൃഷ്ടിച്ച് കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. അദ്ധ്യാപകതസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്മെന്റുകൾ കടുത്ത പ്രതിഷേധം ഉയർത്തിവരുകയാണ്. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.
ഈ അധ്യയന വർഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പിന്റെ ഭാഗമായി ആധാർ വിശദാംശങ്ങളും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആകെ 37,53,059 വിദ്യാർത്ഥികളിൽ 5,15,435 പേരുടെ ആധാർ നമ്പർ നൽകാതിരിക്കുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തി. കണക്കുകൾ അപ്ലോഡ് ചെയ്തപ്പോൾ പിഴവു സംഭവിച്ചതാണെന്നു സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്നു തിരുത്താൻ എല്ലാവർക്കും സർക്കാർ ഒരു അവസരം കൂടി നൽകി. പിഴവു തിരുത്തിയതോടെ ആകെ വിദ്യാർത്ഥികളുടെ എണ്ണം 37,17,403 ആയി. ഇപ്പോഴും 2,51,544 വിദ്യാർത്ഥികളുടെ കാര്യത്തിൽ വ്യക്തതയില്ല. ആവർത്തിച്ച് ആവശ്യപ്പെട്ട ശേഷവും 1,13,537 കുട്ടികളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഐടി മിഷനിൽ നിന്നും യുഐഡി അഥോറിറ്റിയിൽ നിന്നും ലഭിച്ച കണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് 100% പേരും ആധാർ എടുത്തിട്ടുണ്ട്. 46,147 കുട്ടികളുടെ ആധാർ നമ്പർ നിശ്ചിത മാതൃകയിൽ നിന്നു വ്യത്യസ്തമായി തെറ്റായി രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. വിശദാംശങ്ങളിലെ വൈരുധ്യം മൂലം 91,860 വിദ്യാർത്ഥികളുടെ നമ്പരുകൾ അസാധുവെന്നു കണ്ടു. ഈ വിദ്യാർത്ഥികളുടെ സ്കൂളുകളിൽനിന്നു നൽകിയ വിവരവും യുഐഡി അഥോറിറ്റി നൽകിയ വിവരവും വ്യത്യസ്തമാണ്.
ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം വിലയിരുത്തുകയും എഇഒ ഓഫിസ് അടിസ്ഥാനത്തിലുള്ള കണക്കു തയാറാക്കാൻ കൈറ്റിനെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർത്തിയാകുമ്പോൾ എല്ലാം വ്യക്തമാകും. അതിന് ശേഷം 4 കാര്യങ്ങൾ സ്കൂളുകളിൽ നിന്ന് ആവശ്യപ്പെടണമെന്നാണു നിർദ്ദേശം. തെറ്റായ ആധാർ നമ്പർ ചേർക്കാനുണ്ടായ സാഹചര്യവും തിരുത്താൻ അവസരം നൽകിയിട്ടും ശരിയാക്കാതിരുന്നതിന്റെ കാരണവും, തെറ്റായ ആധാർ നമ്പരുള്ള കുട്ടികൾ സ്കൂളിൽ ഇപ്പോഴും പഠിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവരുടെ ആധാറിന്റെ പകർപ്പ് അവിടെ സൂക്ഷിച്ചിട്ടുണ്ടോ? ആധാർ അസാധുവെന്നു പറയപ്പെടുന്ന വിദ്യാർത്ഥികളിൽ എത്ര പേരുടെ ആധാർ പകർപ്പ് സ്കൂളിലുണ്ട്. അതിൽ കുട്ടിയുടെ പേര്, ജനനത്തീയതി തുടങ്ങിയവയിൽ വൈരുധ്യം കണ്ടെത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയാക്കാൻ എടുത്ത നടപടി, 4 ആധാർ ഇല്ലെന്നു രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്കു യഥാർഥത്തിൽ അതു ലഭിച്ചിട്ടില്ലെന്ന് ഉറപ്പാണോ? എന്നിവയിലാകും വിശദീകരണം തേടുക.
കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്കൂളിൽനിന്ന് എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്കൂളുകൾ അവലംബിക്കുന്നുണ്ട്.വ്യാജ അഡ്മിഷൻ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൈറ്റിനെ കുട്ടികളുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. എയ്ഡഡ് സ്കൂളുകളിൽ 1:30, 1:35 എന്നിങ്ങനെയാണ് എൽ.പി., യു.പി. ക്ലാസുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം. നേരത്തേ 1:45 ആയിരുന്നപ്പോൾ രണ്ടാമത്തെ തസ്തികയ്ക്ക് 51 കുട്ടികൾ വേണമായിരുന്നു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അനുപാതം കുറച്ചപ്പോൾ രണ്ടാമത്തെ തസ്തികയ്ക്കുവേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചില്ല. ഇതിനിടെ 31 കുട്ടികളുണ്ടെങ്കിൽ രണ്ടാംതസ്തിക അനുവദിക്കാമെന്ന നിലയിൽ ഉത്തരവും ഇറങ്ങി. ഒരു കുട്ടി കൂടിയാൽ ഒരധ്യാപക തസ്തികയെന്ന വ്യാഖ്യാനത്തിലേക്ക് കാര്യങ്ങൾ മാറിയത് ഇതുമൂലമാണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു സ്കൂളിൽ 60 കുട്ടികൾക്ക് രണ്ട് അദ്ധ്യാപകരെന്നത് കേരളത്തിൽ ക്ലാസ് അടിസ്ഥാനത്തിലേക്കു മാറ്റുകയായിരുന്നു. ബജറ്റ് പ്രസംഗത്തിൽ ഒരു കുട്ടി കൂടിയാൽ ഒരു അദ്ധ്യാപക തസ്തികയെന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടിവരും. ഇതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നതെന്നതും നിർണ്ണായകമാണ്. നൽകിയ യു.ഐ.ഡി. നമ്പർ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ൽപ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്കൂൾരേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും വ്യത്യാസപ്പെട്ടാൽ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളിൽ കൂടുതൽ വിശദമായ പരിശോധന വേണമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ആധാർ, ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ കണ്ണ്, വിരലടയാളം തുടങ്ങിയവ കൂടി പരിശോധിച്ച് ഉറപ്പാക്കാനാണു നിർദ്ദേശം. ആറാം പ്രവൃത്തി ദിവസം ഹെഡ്മാസ്റ്റർമാർ നൽകുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കുന്നതിനു പകരം ഡിസംബർ വരെയോ വിദ്യാഭ്യാസ വർഷം അവസാനിക്കുന്നതു വരെയോ എത്ര വിദ്യാർത്ഥികളുണ്ടെന്നു വിലയിരുത്തി തസ്തിക അനുവദിക്കുന്ന നിർദ്ദേശവും പരിഗണനയിലുണ്ട്.
തസ്തിക വർധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവിടെ യോഗ്യതയുള്ള ദിവസക്കൂലിക്കാരെ നിയമിക്കാം. പരിശോധനയ്ക്കുശേഷം അധിക തസ്തിക അനുവദിച്ചാൽ ഇവരുടെ നിയമനം മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കും. ഇല്ലെങ്കിൽ താൽക്കാലിക അദ്ധ്യാപകർ പുറത്താകും. എഇഒ, ഡിഇഒ എന്നിവർക്കു പകരം തസ്തിക അനുവദിക്കുന്നതും അംഗീകരിക്കുന്നതും സർക്കാരായിരിക്കും. വിദ്യാലയങ്ങളിൽ നിന്നു കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളുടെ കണക്കെടുപ്പ് എല്ലാ മാസവും എടുക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 വരെ കൊഴിഞ്ഞു പോയവരുടെ കണക്ക് നൽകേണ്ട അവസാന തീയതി ഇന്നലെയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍