സമരത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ചോദിച്ച് ഗവർണറുടെ ഓഫീസിൽ നിന്നും വിളിയെത്തി; കേട്ടപാതി കേൾക്കാത്ത പാതി പുറകോട്ടു വലിഞ്ഞ് ജീവനക്കാർ; സമര സമിതി വിലക്കിയിട്ടും ഭൂരിഭാഗം ജീവനക്കാരും രജിസ്ട്രാർക്ക് വിശദീകരണം നൽകി തലയൂരി; കാർഷിക സർവ്വകലാശാലയിലെ സി പി എം സമരം ഗവർണർ പൊളിച്ച കഥ

വിനോദ് പൂന്തോട്ടം
തൃശൂർ: കാർഷിക സർവകലാശാലയിൽ സമരം തീർന്ന പാടേ ലിസ്റ്റ് ചോദിച്ച് ഗവർണറുടെ ഓഫീസിൽ നിന്ന് വിളി എത്തിയതോടെ, ജീവനക്കാർ ഭീതിയിലായി. വിശദീകരണം നൽകേണ്ടെന്ന് സംഘടനാ നേതാക്കൾ അറിയിച്ചെങ്കിലും, മിക്കവരും നടപടി ഭയന്ന് രജിസ്ട്രാർക്ക് മുന്നിൽ തല കുനിച്ചു. 51 പേർ രജിസ്ട്രാറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത് സമര സമിതിക്ക് ക്ഷീണമായി.
മുൻ വിസി ഡോ.ആർ.ചന്ദ്രബാബു വിരമിക്കുന്ന ദിവസം ഒപ്പിട്ട ഉത്തരവുപ്രകാരം സിപിഎം സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ അസിസ്റ്റന്റ് രജിസ്റ്റ്രാർ തസ്തികയിൽ നിന്നു 2 ഗ്രേഡ് തരം താഴ്ത്തിയിരുന്നു. ഇതാണ് സി പി എം നിയന്ത്രണത്തിലുള്ള സംഘടന സമരം പ്രഖ്യാപിക്കാൻ കാരണം. ഡെന്നിയെ തരം താഴ്ത്തിയ നടപടി പിൻവലിക്കുക, സിപിഎം അനുകൂല സംഘടനയിലെ അദ്ധ്യാപക നേതാക്കളെ അനാവശ്യമായി സ്ഥലം മാറ്റിയതു പിൻവലിക്കുക, സർവകലാശാലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരം മാധ്യമങ്ങളിൽ വാർത്തയാവുകയും സർവ്വകലാശാലയിലെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയതോടെ ഗവർണറുടെ ഓഫീസിൽ നിന്നും ഫോൺ വിളിയെത്തി. സമരത്തിൽ പങ്കെടുത്തവരുടെ പട്ടിക ആവിശ്യപ്പെട്ടായിരുന്നു ഫോൺ വിളി. ഇതോടെ ജീവനക്കാർ അങ്കലാപ്പിലായി. സമരത്തിൽ പങ്കെടുത്തവരും പിൻവലിയുന്ന ഘട്ടത്തിലായി. ഒടുവിൽ സമരം അവസാനിപ്പിക്കുന്നതായി സമര സമിതി അറിയിക്കുകയായിരുന്നു.
51-ാം ദിവസം സമരം അവസാനിപ്പിച്ചെങ്കിലും അലയൊലി നിലയ്ക്കുന്നില്ല എന്ന അവസ്ഥയാണിപ്പോൾ. സമരത്തിൽ പങ്കെടുത്ത 137 പേർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. അത് രാജ് ഭവനിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ്. എന്നാൽ, നോട്ടീസിന് മറുപടി നൽകേണ്ടെന്ന് സമരത്തിന് നേതൃത്വം നല്കിയ സി പി എം അനുകൂല സംഘടന ജീവനക്കാരോടു അഭ്യർത്ഥിച്ചു. അത് വിലപ്പോയില്ലെന്ന് മാത്രമല്ല ഭൂരിഭാഗം ജീവനക്കാരും വിശദീകരണം നല്കി മാത്രമല്ല രജിസ്ട്രാറുടെ മുന്നിലെത്തി സറണ്ടർ ആവുകയും ചെയ്തു.
ഇതിനിടെ സർക്കാർ താല്പര്യ പ്രകാരം സമരം നിർത്താൻ മന്ത്രിമാരായ രാജനും പ്രസാദും ചർച്ച നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ നിൽക്കുകയാണ്. കൂടാതെ ഗവർണർ വിഷയം കടുപ്പിച്ചതോടെ സർവ്വകലാശാലയിലെ സി പി എം - സിപിഐ യൂണിയനുകൾ ആവശ്യങ്ങളിൽ വ്യത്യസ്ത നിലപാടും വിരുദ്ധ അഭിപ്രായങ്ങളും രേഖപ്പെടുത്താനും തുടങ്ങി. സിപിഐ അനുകൂല സംഘടന സർവ്വകലാശാല നിലപാടുകൾക്ക് പരോക്ഷ പിന്തുണയും പ്രഖ്യാപിച്ചു.
സമരം നടത്തിയവരുടെ വിവരങ്ങൾ ഗവർണർ ആവശ്യപ്പെട്ടതിനാലാണ് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയതെന്നും അത് നൽകിയില്ലെങ്കിൽ രജിസ്ട്രാർ അതിന് ഉത്തരം പറയേണ്ടി വരുമെന്നും സി.പി ഐ. സംഘടനാനുകൂലികൾ രജിസ്ട്രാറെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തു.
സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നുമുള്ള സി പി എം സംഘടനാ നോട്ടീസ് ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നു കുറച്ചു പേർ ഇതനുസരിച്ച് ഇപ്പോഴും വിശദീകരണം നൽകിയിട്ടില്ല. ഇവരുടെ കാര്യം എന്താവുമെന്ന് ആർക്കും നിശ്ചയമില്ല. ഗവർണർ വിഷയം കടുപ്പിച്ചാൽ ഇവരുടെ കാര്യം ബുദ്ധിമുട്ടിലാവുമെന്നാണ് അറിയുന്നത്.
ഇതിനിടെ സർവകലാശാലയിൽ ശമ്പളം വൈകിയതും ആയുധമാക്കാനും ശ്രമം ഉണ്ടായി. ശമ്പളം വൈകിയതിനു പിന്നിൽ സിപിഎം. സംഘടനയുടെ ഇടപെടലാണെന്ന ആരോപണവുമായാണ് സി.പി ഐ സംഘടന രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് പ്രകടനവും ആസൂത്രണം ചെയ്തിരുന്നു. അതിനിടെയാണ് ശമ്പളത്തുക ട്രഷറിയിൽ എത്തിയെന്ന അറിയിപ്പുണ്ടായതും പ്രകടനം വേണ്ടെന്ന് വെച്ചതും.
ചാൻസലർ കൂടിയായ ഗവർണർ ഇടപെട്ട സാഹചര്യത്തിൽ സമരം സർക്കാർ തന്നെ ബുദ്ധിപരമായി അവസാനിപ്പിക്കുകയായിരുന്നു. ആവിശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലങ്കിലും രണ്ടു മന്ത്രിമാർ ചർച്ച നടത്തിയതിനാൽ സമരം നിർത്തി എന്ന് സമര സമിതിക്ക് ആശ്വസിക്കാം. ഒന്നരമാസമായി സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു നടക്കുന്ന സമരത്തെക്കുറിച്ചു വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന അഗ്രികൾചറൽ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിത റോയിയോടും ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം, സർവകലാശാല നേരിടുന്ന തകർച്ചയ്ക്കു പ്രധാന കാരണം ജനറൽ കൗൺസിലിലേക്കുള്ള നാമനിർദ്ദേശം രണ്ടര വർഷമായി ഒപ്പിടാത്ത ഗവർണറുടെ നിലപാടാണെന്നു ജനാധിപത്യ സംരക്ഷണ സമിതി ആരോപിച്ചു. കാർഷിക സർവകലാശാലയുടെ പരമോന്നത അധികാര സഭയായ ജനറൽ കൗൺസിലിലേക്ക് 4 കർഷക പ്രതിനിധികൾ, 4 വിദഗ്ധ ശാസ്ത്രജ്ഞർ, 2 പഞ്ചായത്ത് പ്രസിഡന്റുമാർ, ഒരു കർഷകൻ എന്നിവരെ ഗവർണർ നാമനിർദ്ദേശം ചെയ്യണം. ഈ ഫയൽ 2020 മുതൽ ഗവർണറുടെ കാര്യാലയം തടഞ്ഞുവച്ചിരിക്കുകയാണ്. നിലവിലെ ജനറൽ കൗൺസിലിന് ഇനി ആറു മാസം മാത്രമേ കാലാവധിയുള്ളൂ. വൈകിയെങ്കിലും ഇക്കാര്യത്തിലെ നടപടികൾ ഗവർണർ പൂർത്തിയാക്കണമെന്നു സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ. സുരേഷ് കുമാർ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തിയ നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- ഇറാന്റെ ആയുധ നിർമ്മാണ ഫാക്ടറിയിൽ അജ്ഞാതരുടെ ഡ്രോൺ ആക്രമണം; ആയുധപ്പുര കത്തിനശിച്ചു; പിന്നിൽ ഇസ്രയേലെന്ന് സംശയിച്ച് ഇറാൻ; ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല; ലോകം മറ്റൊരു മഹായുദ്ധത്തിനുള്ള പുറപ്പാടിലോ?
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍