അനാഥയായ ജീവനക്കാരിയെ പീഡിപ്പിച്ചിട്ട് ദിവസങ്ങൾ കഴിയും മുമ്പ് കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം; പീഡിപ്പിച്ചത് താൽക്കാലിക ജീവനക്കാരിയെ; പീഡിപ്പിക്കപ്പെട്ട യുവതിയുടെ ആളുകൾ പരീക്ഷാ കണ്ടട്രോളർ താമസിക്കുന്ന ഹോസ്റ്റലിന്റെ മുറിയുടെ വാതിൽ അടിച്ചുപൊളിച്ചതായി പ്രചരണം; പരീക്ഷാ കൺട്രോളറെ ഹോസ്റ്റൽ മേൽനോട്ട ചുമതലയിൽ നിന്നൊഴിവാക്കി വിസി; അടിയന്തിര ഉത്തരവ് മറുനാടന്‍
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കാർഷിക സർവ്വകലാശാലയിൽ വീണ്ടും സ്ത്രീപീഡനം. അനാഥയായ ഒരു ജീവനക്കാരിയെ പീഡിപ്പിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല. സ്ത്രീപീഡനം തുടർ കഥയാവുന്നത് സർവ്വകലാശാലയുടെ മുൻ വനിതാ സെൽ അധ്യക്ഷ രജിസ്റ്റ്രാർ കസേരയിലിരുന്നു ഭരിക്കുമ്പോൾ. ഇതോടെ ഒരു ഡസിനിലേറെ സ്ത്രീപീഡനങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. സർവ്വകലാശാല അദ്ധ്യാപകരടക്കം പ്രതിസ്ഥാനത്ത്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സർവ്വകലാശാലയുടെ ഫാക്കൽറ്റി ഹോസ്റ്റലിലാണ് ഇപ്പോൾ സ്ത്രീപീഡനം അരങ്ങേറിയതെന്ന് പറയപ്പെടുന്നു. പീഡനത്തിന് ഇരയായത് ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരി. ഈ ഹോസ്റ്റലിന്റെ മേൽനോട്ട ചുമതലയുള്ള പരീക്ഷാ കണ്‍ട്രോളറാണ് പ്രതിസ്ഥാനാത്തെന്ന സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. ഇയാൾ നേരത്തേയും സ്ത്രീപീഡനം നടത്തിയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സർവ്വകലാശാലയിൽ ഇതിനകം അരങ്ങേറിയ ഒരു ഡസനോളം സ്ത്രീപീഡനങ്ങൾ മറുനാടൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഒരു പ്രതി പോലും സർവ്വകലാശാലയുടെ സ്ത്രീപീഡന ചരിത്രത്തിൽ നാളിതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. പോക്സോ ചുമത്തിയ അദ്ധ്യാപർ അടക്കം വരുന്ന എല്ലാവരേയും രക്ഷപ്പെടുത്തിയത് സർവ്വകലാശാല അധികൃതർ തന്നെയെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
സർവ്വകലാശാലയുടെ ആസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ഫാക്കൽറ്റി ഗസ്റ്റ് ഹൗസിൽ സ്ത്രീപീഡനം അരങ്ങേറിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ സർവ്വകലാശാല വിസി ഇതറിയുന്നത് ഇപ്പോൾ മാത്രമാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിസി ഈ ഗസ്റ്റ് ഹൗസിന്റെ മേൽനോട്ട ചുമതലയിൽ നിന്ന് സർവ്വകലാശാല പരീക്ഷ കണ്‍ട്രോളറെ മാറ്റി. അതോടൊപ്പം തന്നെ മുൻ കരുതലെന്നോണം സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾ താമസിക്കുന്ന ഫാർമേഴ്സ് ഹോസ്റ്റലിന്റെയും മേൽനോട്ട ചുമതലയിൽ നിന്ന് ഇപ്പോഴുള്ളവരെ വിസി ഒഴിവാക്കി ഉത്തരവിറക്കി.
സർവ്വകലാശാലയുടെ പരീക്ഷാ കണ്ട്രോളർ ഫാക്കൽറ്റി ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തോളമായി താമസിച്ചുവരുന്നു. ഇവിടെ നിന്ന് സ്ഥിരീകരിക്കാത്ത സ്ത്രീപീഡനാരോപണങ്ങൾ പലപ്പോഴായി ഉയർന്നുവന്നതായി സർവ്വകലാശാലയിലെ ചില വൃത്തങ്ങൾ പറയുന്നു. പരീക്ഷാ കണ്‍ട്രോളറുടെ മുറിയിൽ വച്ചാണ് ഇപ്പോൾ സ്ത്രീപീഡനം അരങ്ങേറിയതെന്ന വാർത്ത സർവ്വകലാശാലയിൽ വ്യാപിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായി. എന്നാൽ ബന്ധപ്പെട്ടവർ വാർത്ത സ്ഥിരീകരിക്കാൻ തയ്യാറാവുന്നില്ല.
അതേസമയം സർവ്വകലാശാല പ്രതിക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീപീഡനത്തിന് ഇരയായ താൽക്കാലിക ജീവനക്കാരിയുടെ ആളുകൾ പരീക്ഷാ കണ്ട്രോളർ താമസിച്ചുവരുന്ന മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചതായി സർവ്വകലാശാല വൃത്തങ്ങളിൽ നിന്ന് തന്നെ അറിയാൻ കഴിയുന്നു.
ഈയ്യിടെ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകലാശാല സന്ദർശിക്കുന്നതിന്റെ മുന്നോടിയായി സർവ്വകലാശാല വിസി ഫാക്കൽറ്റി ഗസ്റ്റ് ഹൗസ് പരിശോധിക്കവെയാണ് പരീക്ഷാ കണ്‍ട്രോളറുടെ വാതിൽ സർവ്വകലാശാലയുടെ മരാമത്ത് വകുപ്പറിയാതെ റിപ്പയർ ചെയ്തത് ശ്രദ്ധയിൽ പെടുന്നത്. പിന്നീട് വിസി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സ്ത്രീപീഡനമടക്കമുള്ള സംഭവങ്ങൾ സർവ്വകലാശാലയുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിസി സർവ്വകലാശാല ചീഫ് സെക്യുരിറ്റി ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് ഇപ്പോൾ ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും പറയപ്പെടുന്നു.
എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് വരും മുമ്പുതന്നെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിസി അടിയന്തിരമായി പരീക്ഷാ കണ്‍ട്രോളറെ ഗസ്റ്റ് ഹൗസിന്റെ മേൽനോട്ടചുമതലയിൽ നിന്ന് മാറ്റി ഉത്തരവിറക്കുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന സെക്യുരിറ്റി ജീവനക്കാരനെയും സ്ഥലം മാറ്റി. സർവ്വകലാശാലയിലെ തന്നെ വിദ്യാർത്ഥിനികൾ താമസിക്കുന്ന മറ്റു ഹോസ്റ്റലുകളുടെയും മേൽനോട്ട ചുമതല വഹിക്കുന്നവരേയും ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി വിസി മാറ്റുകയായിരുന്നു.
സർവ്വകലാശാലയിലെ നിരന്തരമായുള്ള സ്ത്രീപീഡനങ്ങളുടെ നാണക്കേടിൽ നിന്ന് സർവ്വകലാശാലയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീപീഡനം രേഖയാക്കാതെ നടപടിയെടുക്കുകയായിരുന്നു സർവ്വകലാശാല വിസി എന്നാണ് സർവ്വകലാശാല വൃത്തങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും അറിയാൻ കഴിയുന്നത്. അതേസമയം ഇരയുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയം സർവ്വകലാശാലയുടെ ഭരണപക്ഷ രാഷ്ട്രീയമായതിനാലാണ് പ്രതികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നതെന്നും പറയപ്പെടുന്നു.
കാർഷിക സർവ്വകലാശാലയിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതികളെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്.
സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും സർവ്വകലാശാലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയിന്മേൽ ഇരകളാരും തന്നെ പരാതികൾ സമർപ്പിക്കുന്നുമില്ല. നേരത്തെ കാർഷിക സർവ്വകലാശാലയുടെ വനിതാ സെൽ അധ്യക്ഷയാണ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ രജിസ്റ്റ്രാർ. എന്നിട്ടും ഈ സർവ്വകലാശാല യിലെ സ്ത്രീജീവനക്കാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍