'ആവിക്കൽതോട്ടിലെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുമായി മുന്നോട്ടുപോയാൽ ഞങ്ങൾ തോട്ടിൽ ചാടി ആത്മഹത്യചെയ്യും'; മുറവിളിക്കൊപ്പം പ്ലാന്റ് സ്ഥാപിക്കാൻ സി പി എമ്മുകാർ പണം കൈപറ്റിയെന്നും നാട്ടുകാരുടെ ആരോപണം; പ്രദേശത്ത് സംഘർഷം തുടരുമ്പോൾ പ്രക്ഷോഭം ശക്തമാക്കാൻ ഉറച്ച് സമരസമിതി
എം എ എ റഹ്മാൻ
കോഴിക്കോട്: ആവിക്കൽ തോട്ടിലെ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് ഉറച്ച നിലപാടിലാണ് സി പി എം നേതൃത്വം. മരിക്കേണ്ടി വന്നാലും ഈ മണ്ണിൽ പ്ലാന്റ് അനുവദിക്കില്ലെന്ന നിലപാടുമായി സരമസമിതിയും എതിർപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഇതോടെ, പ്രദേശത്ത് പൊലിസ് മർദ്ദനവുമെല്ലാം സംഘർഷവും തുടരുകയാണ്.
ആവിക്കൽ തോട് തീരദേശ ഹൈവേയെ മുറിച്ചൊഴുകുന്ന ഓവിന്റെ അടിഭാഗത്തുള്ള ഭാഗം അതിശക്തമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചതാണ്. ഈ ഭാഗത്തിന്റെ കിഴക്കുവശത്താണ് ഹൈവേയോട് ചേർന്ന തോട്ടിന്റെ ഭാഗമായ 67 സെന്റ് സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി മാസങ്ങൾക്ക് മുൻപ് ഇവിടെ രണ്ട് ജെ സി ബി ആഴ്ചകളോളം ഉപയോഗിച്ച് മണ്ണും ചളിയും കോരിമാറ്റിയിരുന്നു. ഇതോടെ തോടിന്റെ ഭാഗം തടയണ കെട്ടിയ ഡാം പോലുള്ള അവസ്ഥയിലേക്കു മാറിയിരിക്കയാണ്. നാളിതുവരെ തോടിന്റെ അടിഭാഗവും ഓവുചാലിന്റെ കോൺക്രീറ്റ് ചെയ്ത അടിഭാഗവും ഒരേ നിരപ്പിലായതിനാൽ വെള്ളം സുഗമമായി ഒഴുകുന്ന രീതിയിലായിരുന്നു. എന്നാൽ ഇപ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം ഡാമിലെന്ന പോലെ അനക്കമറ്റ് കിടക്കുന്ന സ്ഥിതിയായതിനാൽ പ്രദേശത്ത് ജനത്തിന് ജീവിക്കാൻ സാധിക്കാത്തത്രയും രൂക്ഷമായ ഗന്ധമാണ്.
തോട് വൃത്തിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഇത് പൂർത്തിയാവുന്നതോടെ തോട്ടിലൂടെ തെളിനീരൊഴുകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ആവിത്തോട് മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സമരസമിതി ഏരിയാ കമ്മിറ്റി അംഗം തോപ്പയിൽ കമ്പിവളപ്പ്് തസ്ലീന വ്യക്തമാക്കി. 'ഞങ്ങളെ കൊന്നാലും ഈ പ്ലാന്റ് ഇവിടെ സ്ഥാപിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കോർപറേഷൻ ഒരു പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ചാൽ അതേക്കുറിച്ച് കൃത്യമായി ജനങ്ങളോട് പറയണം. നുണപറഞ്ഞല്ല, ഇത്തരം ഒരു പദ്ധതി കൊണ്ടുവരേണ്ടത്. പത്തു പന്ത്രണ്ടു വർഷം മുൻപ് ഈ പ്രദേശത്ത് ലോറി സ്റ്റാന്റ് നിർമ്മിക്കാൻ അധികാരികൾ ശ്രമിച്ചിരുന്നു. അന്ന് ഇവിടെ ഇറക്കിയ ലോഡ് കണക്കിന് ചെമ്മണ്ണ് ജനകീയ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെടുത്തുകൊണ്ടുപോകേണ്ടതായി വന്നതും' തസ്ലീമ ഓർമിപ്പിച്ചു. പ്ലാന്റുമായി മുന്നോട്ടുപോയാൽ പ്രദേശത്തെ സ്ത്രീകൾ ഈ തോട്ടിൽ ചാടി ആത്മഹത്യ ചെയ്യുകയേ നിർവാഹമുള്ളൂവെന്നും അവർ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടാത്ത ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അധികാരികൾ ശ്രമിച്ചാൽ മരണം വരെ പ്രതിരോധിക്കുമെന്ന് വിഴിഞ്ഞത്തുനിന്ന് ആവിത്തോട്ടിലെത്തി മത്സ്യത്തൊഴിലാളിയായി ജീവിതത്തിന് അർഥം കണ്ടെത്തുന്ന എ അബ്ദുൽ ഹമീദ് (65). മൂന്നര വർഷം മാത്രമേ പിണറായി സർക്കാരിന് ജനവിധിയുള്ളൂവെന്ന് മറക്കരുത്. ഇവിടെ പാൽ കുടിക്കുന്ന ഒരു കുഞ്ഞെങ്കിലും അവശേഷിച്ചാൽ പ്ലാന്റ് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സി പി എം ജനപ്രതിനിധികൾ പ്ലാന്റിന്റെ പേരിൽ വൻതുക കൈപറ്റിയിരിക്കയാണെന്നും പ്ലാന്റ് യാഥാർഥ്യമായില്ലെങ്കിൽ ഈ അഴിമതി പണം തിരിച്ചുകൊടുക്കേണ്ടിവരുമെന്ന ഭയമാണ് എന്തുസംഭവിച്ചാലും പ്ലാന്റ് സ്ഥാപിച്ചേ അടങ്ങുവെന്ന വാശിക്കു പിന്നിലെന്നും അദ്ദേംഹ ആരോപിച്ചു.
പ്ലാന്റിന്റെ പേരിൽ തോട്ടിൽനിന്നും മണ്ണ് കുഴിച്ചെടുത്തത് ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് ഇപ്പോൾ കൃത്യമായി ബോധ്യപ്പെട്ടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും സമരസമിതിയുടെ സജീവ പ്രവർത്തകനുമായ എൻ പി ജെയ്സൽ പറഞ്ഞു. മണ്ണ് മാറ്റിയതോടെ ഇവിടെ വലിയ കയമാണ് തോട്ടിൽ രൂപപ്പെട്ടിരിക്കുന്നത്. മൂന്നാളുടെ ആഴത്തിലാണ് ഇപ്പോൾ ഇതിൽ മലിനജലം കെട്ടിനിൽക്കുന്നത്. റോഡിൽ നിന്ന് സമീപത്തെ വീടുകളിലേക്കു നീളുന്ന ഫുട്പാത്തിന് അരികുഭിത്തിയില്ലാത്തതിനാൽ ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടാൽ തോട്ടിലെ കയത്തിൽ വീഴുന്ന അപകടകരമായ അവസ്ഥയാണുണ്ടായിരിക്കുന്നത്. മുൻപ് പരന്നൊഴുകിയിരുന്നതിനാൽ ദുർഗന്ധം കുറവായിരുന്നു പ്രത്യേകിച്ച് മഴക്കാലത്തുകൊതുകുശല്യം ഉൾപ്പെടെയുള്ളവ വളരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് സന്ദർശനം നടത്തുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് രണ്ടുമിനുട്ടുപോലും ഇവിടെ നിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഞങ്ങളുടെ ചെറുപ്പകാലത്ത് മഴവന്നാൽ തെളിനീരിൽ കടൽവെള്ളം കയറി വിശാലമായ കുളമായി രൂപാന്തരപ്പെട്ടിരുന്ന ഭാഗമാണ് ഇന്നത്തെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്ന സ്ഥലമെന്ന് മത്സ്യത്തൊഴിലാളിയും പ്രദേശവാസിയുമായ എൻ പി ആലിക്കോയ (84). ഇന്നലെയും കടലിൽ മത്സ്യബന്ധനത്തിനായി പോയി മടങ്ങിവന്ന ശേഷമായിരുന്നു അദ്ദേഹം ആവിത്തോട്ടിന്റെ പുരാണം അയവിറക്കിയത്. സി പി എം കൗൺസിലറായ 66ാം വാർഡിലെ സുലൈമാൻ, ജെ സി ബി വന്ന അവസരത്തിൽ തങ്ങളോട് പറഞ്ഞത് തോട് ക്ലീൻ ചെയ്യാനാണ് ഈ പ്രയത്നമെല്ലാമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്ലാന്റ് ഇവിടെ തന്നെ സ്ഥാപിക്കണമെന്ന കാര്യത്തിൽ സി പി എമ്മിനൊപ്പമാണ് ബിജെപി ജില്ലാ നേതൃത്വവും നിലകൊള്ളുന്നത്. സമരസമിതിയുടെ പ്രവർത്തനം അട്ടിമറിക്കാനും അക്രമത്തിന് കോപ്പുകൂട്ടാനുമായി എത്തിയ മൂന്നുപേരെ തീവ്രവാദികളാണെന്നു പറഞ്ഞ് സംഭവമാക്കി പൊലിസ് പിടികൂടി കൊണ്ടുപോയെങ്കിലും പിന്നീട് ഭരണത്തണലിൽ തങ്ങളുടെ ആളുകളായതിനാൽ വിട്ടയച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രദേശത്തെ മുഴുവൻ വീടുകളിലെയും കക്കൂസ് മാലിന്യം പൈപ്പിട്ട് വലിച്ചെടുത്ത് ട്രീറ്റ്മെന്റ് പ്ലാന്റിൽ ട്രീറ്റ് ചെയ്ത് കടലിലേക്കു ഒഴുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞതായി മറ്റൊരു പ്രദേശവാസിയായ ഇസ്മയിൽ (47) പറഞ്ഞു. എന്നാൽ മഴക്കാലത്ത് കടൽപ്രക്ഷുബ്ദമാവുമ്പോൾ കടലിൽനിന്ന് ഉപ്പുവെള്ളം ആഴ്ചകളോളം കയറിക്കിടക്കുന്ന ആവിത്തോട്ടിൽ മാലിന്യ പ്ലാന്റ് സ്ഥാപിച്ചാൽ ഏത് രീതിയിലാണ് ഇവ കടലിലേക്ക് ഒഴുക്കാനാവുക. ഒഴുകിയെത്തുന്നതെന്തും അതിവേഗം തിരമാലയിൽ തോട്ടിലേക്കുതന്നെ വരുന്ന പ്രകൃതി പ്രതിഭാസത്തിൽ ഈ പദ്ധതി എങ്ങനെയാണ് പ്രാവർത്തികമാവുകയെന്നും അദ്ദേഹം ചോദിച്ചു.
ആറേഴ് വർഷമായി ഈ ഭാഗത്ത് തോടുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള വൃത്തിയാക്കൽ പരിപാടിയും കോർപറേഷൻ അധികാരികൾ ചെയ്തിട്ടില്ല. കൊതുകു പെറ്റുപെരുകി പ്രദേശം ദുർഗന്ധപൂരിതമായിട്ടും തിരിഞ്ഞുനോക്കാത്തവരാണ് ഒരു സുപ്രഭാതത്തിൽ തോട്ടിൽ തെളിനീരൊഴുക്കുമെന്ന പച്ചക്കള്ളവുമായി എത്തിയതെന്ന് എൻ പി വാഹിദ് (46) പറഞ്ഞു.
സ്്നേഹതീരം ഉൾപ്പെടെ രണ്ട് അങ്കണവാടികളാണ് ഈ തോടിനോട് ചേർന്നുള്ളതെന്നും തോടിന്റെ ആഴംകൂട്ടിയതോടെ അങ്കണവാടികളിൽ മഴ വന്നാൽ കുട്ടികൾക്ക് ഇരിക്കാനും നിൽക്കാനും കഴിയാത്ത സ്ഥിതിയാണെന്നും പി സെയ്ത് പറഞ്ഞു. തോട്ടിൽ നിന്നെടുത്ത മണ്ണിന്റെ ഒരുഭാഗം തോടിന്റെ തെക്കേഭാഗത്ത് തന്നെ കൂനകൂട്ടിയിട്ടിരിക്കുന്നതിനാൽ വെള്ളം കെട്ടിനിൽക്കേണ്ട പ്രദേശം പരിമിതപ്പെട്ടിരിക്കയാണ്. ഇതോടെയാണ് അങ്കണവാടികളിൽ മുട്ടോളം വെള്ളം നിറയുന്ന സ്ഥിതിവിശേഷം ഉണ്ടായത്. എന്നിട്ടും യാതൊരുവിധം മാനുഷിക പരിഗണനയുമില്ലാതെ പ്ലാന്റുമായി മുന്നോട്ടുപോകുന്ന ഇവർ ആരുടെ ഏജന്റുമാരാണെന്നും സെയ്ത് ചോദിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍