ലോക്ഡൗൺ വിരസത മാറ്റാൻ പോൺ ചിത്രം; സെക്സ് വീഡിയോ പ്രചരിപ്പിച്ചത് 'ഹോട്ട് ഷോട്ടസ്' വഴി; ഗെഹന വസിഷ്ടിന്റെ അറസ്റ്റിൽ രാജ് കുന്ദ്ര കുടുങ്ങി; പൂനം പാണ്ഡെയും പെട്ടു; ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് പ്രധാനി; കോടികൾ മറിയുന്ന മുംബൈ നീലച്ചിത്ര നിർമ്മാണത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ലോക്ഡൗൺ കാലത്തെ വിരസതകളെ മാറ്റാൻ പലരും നീലച്ചിത്രങ്ങളെ ആശ്രയിച്ചിരുന്നതായി സമീപകാലത്ത് പല റിപ്പോർട്ടുകളും വന്നിരുന്നു.ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് രാജ് കുന്ദ്രയുടെ അറസ്റ്റോടെ പുറത്ത് വരുന്നത്.ലോക്ഡൗണിൽ പല വ്യവസായങ്ങളും തകർന്നടിഞ്ഞപ്പോഴും മുംബൈയിൽ നിലചിത്ര നിർമ്മാണം വഴി മറഞ്ഞത് കോടികളാണ്.ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായതും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വീഡിയോ കൈമാറാൻ അവസരം ഒരുങ്ങിയതുമാണ് വ്യവസായത്തെ ഇത്രമേൽ ഹിറ്റാക്കിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തേക്ക് പോലും ഇന്ത്യൻ നിർമ്മിത നിലചിത്രത്തിന് വൻ ഡിമാന്റായിരുന്നുവെന്നാണ് ഇത് വഴി മറിഞ്ഞ കോടികളുടെ കണക്കുകൾ സുചിപ്പിക്കുന്നത്
ഗെഹനവസിഷ്ഠ് മുതൽ പുനംപാണ്ഡെ വഴി രാജിലേക്ക്
കഴിഞ്ഞ ഫെബ്രുവരിയോടെ തന്നെ മുംബൈ കേന്ദ്രീകരിച്ചുള്ള നീലച്ചിത്ര നിർമ്മണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.സെമിപോൺ വീഡിയോയിലേതടക്കം നായികയായ ഗെഹന വസിഷ്ടിന്റെ അറസ്റ്റോടെയാണ് ഈ ശ്യംഖലെയക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിത്തുടങ്ങിയത്.മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവിൽ പൊലീസ് ഫെബ്രുവരി നാലിന് നടത്തിയ റെയ്ഡോടെയാണ് സംഭവം പുറത്തറിയുന്നത്. വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുന്നു എന്ന കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടാണ് അന്ന് നടി ഗെഹന വസിഷ്ടിനെയും മറ്റ് 5 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും സ്വന്തം വെബ്സൈറ്റിൽ പ്രചരിപ്പിക്കുന്നതിനു പുറമേ മറ്റ് അശ്ലീല സൈറ്റുകളിലും ഇവർ പോൺ വിഡിയോ ചിത്രീകരിച്ചു കൈമാറിയിരുന്നതായും വ്യക്തമായിരുന്നു.സ്വന്തം വെബ്സൈറ്റിൽ അശ്ലീല വിഡിയോയ്ക്ക് ഗെഹന 2,000 രൂപ സബ്സ്ക്രിപ്ഷൻ ഈടാക്കിയിരുന്നതായാണ് പൊലീസ് പറഞ്ഞത്. തന്റെ സൈറ്റിൽ എൺപതിലധികം അശ്ലീല വിഡിയോകൾ ഇവർ അപ്ലോഡ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായി ഗെഹന പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ ജയിൽ മോചിതയായതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം.
ഇതിനിടയിലാണ് ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണം ആദ്യമെത്തിയത്
ബോളിവുഡിലെ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള റോയ ഖാനിലാണ്. അശ്ലീല വിഡിയോ ചിത്രീകരണത്തിനു നേതൃത്വം നൽകിയിരുന്നത് ഇവരാണെന്നായിരുന്നു പൊലീസ് ഭാഷ്യം.ഈ അന്വേഷമാണ് കഴിഞ്ഞ ദിവസത്തെ രാജിന്റെ അറസ്റ്റിലെത്തി നിൽക്കുന്നത്.
എന്നാൽ അറസ്റ്റ് രാജ് കുന്ദ്രയിൽ നിൽക്കില്ലെന്നും അന്വേഷണം കൂടുതൽ പ്രമുഖരിലേക്കു നീളുമെന്നു സൂചന. ഈ വർഷമാദ്യം അശ്ലീല വിഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയാണ് പുറത്തുവരുന്നത്.
രാജ്കുന്ദ്ര ഒഴുക്കിയത് കോടികൾ
നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണത്തിൽ കോടികൾ മുടക്കിയിരുന്നതായി റിപ്പോർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമ്മിച്ചുനൽകിയിരുന്നതെന്നും വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
രാജ് കുന്ദ്രയ്ക്കെതിരേ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ക്രൈംബ്രാഞ്ചും പറഞ്ഞു. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടർന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നൽകിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.
ഫെബ്രുവരി ആറിൽ ഗെഹന വസിഷ്ട് അറസ്റ്റിലായ കേസിൽ വിഡിയോകൾ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഗെഹനയുടെ ജിവി പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.
ഇത്തരത്തിൽ എട്ടോളം വിഡിയോകൾ കാമത്ത് ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വർഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. അര മണിക്കൂർ വീതമുള്ളതാണു ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.
പറയുന്നത് വെബ്സീരീസ് ഷൂട്ടെന്ന് പക്ഷെ നടക്കുന്നത്
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി.പണം യഥേഷം ലഭിക്കുന്നതും പിന്നെ മാനക്കേടുന്നും ഭയന്ന് പലരും വിവരങ്ങൾ മറച്ചുവെച്ചതോടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയാതെപോയി.
നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബൈ സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ ഇവിടെ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വാദം. നീലച്ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവെച്ച് സമ്മതത്തോടെയാണ് ഇവർ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകർ പറഞ്ഞു.
വ്യവസായം തഴച്ചുവളർന്നത് ലോക്ഡൗണിലെ വിരസതയിൽ
ലോക്ഡൗണിലെ വിരസതായാണ് വ്യവസായത്തെ ഇത്രമേൽ വളരാൻ സഹായിച്ച ഒരു ഘടകം.അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടേയും വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറയുന്നത്.
കഴിഞ്ഞ വർഷം നിരവധി ആപ്പുകളും വെബ് പോർട്ടലുകളും അവരുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ സെമി അശ്ലീല വിഡിയോകൾ കാണുന്നതിന് സബ്സ്ക്രിപ്ഷൻ ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകുകയും ചെയ്യുന്നുണ്ട്.
Stories you may Like
- പോൺ കിങ്ങാകാൻ ഇറങ്ങി പുറപ്പെട്ട രാജ് കുന്ദ്രയുടെ കഥ
- രാജ്കുന്ദ്ര പടച്ചുവിട്ടത് യുവാക്കളുടെ ചോര തിളപ്പിക്കുന്ന തുണ്ടുനീലച്ചിത്രങ്ങൾ
- രാജ് കുന്ദ്രയെ കുടുക്കാൻ പ്ലേബോയ് മാഗസിന് വേണ്ടി തുണിയുരിഞ്ഞ മോഡലും
- രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുത്; നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കാം: മുംബൈ പൊലീസ്
- രാജ് കുന്ദ്രക്ക് എതിരെ ലൈംഗിക പീഡനാരോപണവുമായി ഷെർലിൻ ചോപ്ര
- TODAY
- LAST WEEK
- LAST MONTH
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
- കുടകിൽ കുട്ടയിലെ ആദിവാസി കോളനിയിൽ മതപരിവർത്തന ശ്രമം; ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന് ഹൈന്ദവ സംഘടനകളുടെ പരാതി; മലയാളി ദമ്പതികളായ കുര്യച്ചനും സെൽവിയും കസ്റ്റഡിയിൽ; ദമ്പതികളുടേത് കർണാടകയിൽ പുതിയ നിയമം പാസാക്കിയ ശേഷമുള്ള ആദ്യ അറസ്റ്റ്
- പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണത്തിൽ രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; പൊലീസുകാർ ഷോക്കേറ്റു മരിച്ചത് പന്നിയെ പിടിക്കാൻ വെച്ച ഇലക്ട്രിക് കെണിയിൽ പെട്ട്; രണ്ട് പേർ മരിച്ചത് രാവിലെ കണ്ടതോടെ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി
- 1980ൽ അപ്പനെ സ്റ്റേഷനിൽ കൊണ്ടു പോയത് മകന് വേദനയായി; കള്ളൻ കള്ളം പറഞ്ഞിട്ടും 'തൊണ്ടി മുതൽ' നൽകിയത് ആ അവസ്ഥ വരാതിരിക്കാൻ; ഒടുവിൽ ജയിച്ചത് സത്യം; ആ അപമാന ഭാരവും തൊടുപുഴ കണ്ടരിക്കൽ ജ്യൂലറിക്ക് മാറി; മാത്യു ഇനി തല ഉയർത്തി മുമ്പോട്ട്
- പേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന കാല്പനികവത്ക്കരണം ക്രൂരവും അസംബന്ധവുമാണ്; രാജീവ് ഗാന്ധിയുടെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്: സജീവ് ആല എഴുതുന്നു
- എ.പി. അബ്ദുല്ലക്കുട്ടിയുടെ യോഗം ബഹിഷ്കരിച്ച് ജിദ്ദയിലെ സംഘടനകൾ
- അർബുദ രോഗിയായ കോട്ടൂരാന്റെ താമസം ആശുപത്രി സെല്ലിൽ; ടിവി കണ്ടും ആത്മീയ പുസ്തകങ്ങൾ വായിച്ചും സമയം തീർക്കുന്ന കോട്ടൂരാൻ രോഗികൾക്ക് ആത്മധൈര്യം പകർന്ന് പുതിയ റോളിൽ; അഭയയെ കൊന്ന വൈദികൻ ജയിൽ ജീവിതം ഇങ്ങനെ
- 54 പന്തിൽ 73 റൺസ്; ഓപ്പണിങ് വിക്കറ്റിൽ ഡൂപ്ലെസിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; കിംഗായി കോലി; ജീവന്മരണപ്പോരാട്ടത്തിൽ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ആർസിബി
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ പോസ്റ്റിട്ടത് സ്വരാജിന്റെ നയതന്ത്ര നീക്കം നടക്കുമ്പോൾ; രാഷ്ട്രീയ ബുദ്ധി ശൂന്യതയിൽ മുഖ്യമന്ത്രി ക്ഷോഭത്തിൽ; അടിയന്തരമായി ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം; സാബു ജേക്കബിനെ പ്രകോപിപ്പിക്കുന്ന ആ പോസ്റ്റ് മുക്കി കുന്നത്തുനാട്ട് എംഎൽഎ; ഇടതു കണ്ണും ട്വന്റി ട്വന്റി വോട്ടിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്