മാദ്ധ്യമങ്ങൾ മാപ്പെഴുതി പ്രസിദ്ധീകരിക്കണം; ചർച്ചകളിൽ എഡിറ്റർമാർ പങ്കെടുക്കണം; പ്രശ്നക്കാരായ അഞ്ചുപേർക്കെതിരെ നടപടിവേണം; പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അഭിഭാഷകർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അഭിഭാഷക- മാദ്ധ്യമ തർക്കം പരിഹരിക്കുന്നതിന് ശ്രമങ്ങൾ തുടരുന്നതിനിടെ കടുത്ത നിലപാടുമായി ഹൈക്കോടതി അഡ്വക്കെറ്റ്സ് അസോസിയേഷൻ രംഗത്തെത്തി. തർക്കപരിഹാരം കാണുന്നതിന് നാളെ അഡ്വ.ജനറലിന്റെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെ ഇന്നു ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗമാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകണമെന്നും മറ്റുമുള്ള കർശന ഉപാധികൾ നാളത്തെ യോഗത്തിൽ മുന്നോട്ടുവയ്ക്കാൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയത്.
മാദ്ധ്യമ സ്ഥാപനങ്ങളുടെ മാനേജ്മെന്റിനെ കൂടി ചർച്ചയിൽ പങ്കെടുപ്പിച്ചാലേ പ്രശ്നപരിഹാരത്തിനായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് അസോസിയേഷന്റെ തീരുമാനം. ഇത്തരത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ മാത്രമേ തൽസ്ഥിതി മാറേണ്ടതുണ്ടോയെന്ന കാര്യം അഭിഭാഷകർ പരിഗണിക്കുകപോലും ചെയ്യുകയുള്ളൂ.
മാദ്ധ്യമപ്രവർത്തകരെ നിലയ്ക്കുനിറുത്തുമെന്ന ഉറപ്പ് മാനേജ്മെന്റുകളിൽ നിന്ന് വാങ്ങേണ്ടതുണ്ടെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതലാളിമാർ പറയുന്നതിന് അപ്പുറത്തേക്ക് മാദ്ധ്യമപ്രവർത്തകർ നീങ്ങില്ലെന്ന് അഭിഭാഷകർ കണക്കുകൂട്ടുന്നു. മാത്രമല്ല, ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ ഉണ്ടെങ്കിൽ ചർച്ചയിൽ മാദ്ധ്യമപ്രവർത്തകരുടെ നാവ് പൊങ്ങില്ലെന്നും കണക്കുകൂട്ടിയാണ് തന്ത്രപരമായ ഇത്തരമൊരു നീക്കം. മാനേജ്മെന്റ് പ്രതിനിധികളോ കഴിയുമെങ്കിൽ ചീഫ് എഡിറ്ററെ തന്നെയോ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടും.
രണ്ടാമതായി, പ്രശ്നക്കാരായി അസോസിയേഷൻ കണക്കാക്കുന്ന അഞ്ച് മാദ്ധ്യമപ്രവർത്തകർക്കെതിരെ നടപടിയും ആവശ്യപ്പെടും. ഒന്നുകിൽ നിയമനടപടി ഇവർക്കെതിരെ ഉണ്ടാകണമെന്നും അല്ലെങ്കിൽ മാനേജ്മെന്റുകൾ നടപടിയെടുക്കണമെന്നുമായിരിക്കും ആവശ്യമുന്നയിക്കുക. ഇതിനായി അഞ്ചുപേരുടെ പേരും അഡ്രസും യോഗത്തിൽ വെളിപ്പെടുത്തി. കോടതിക്കുമുന്നിൽ സമരം നടത്തിയതും അഭിഭാഷകരെ ആക്രമിച്ചതുമെല്ലാം തെറ്റായെന്ന് എഴുതി മാദ്ധ്യമങ്ങളിൽ മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
അതേസമയം ഇത്തരം ആവശ്യങ്ങളിൽ ഒന്നുപോലും നടക്കാൻ സാധ്യതയില്ലെന്നിരിക്കെ നാളെ അഡ്വ. ജനറലിന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന ചർച്ച വിഫലമാകാനാണ് സാധ്യത. മാനേജ്മെന്റ് പ്രതിനിധികൾക്കുപകരം പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളേ ചർച്ചയ്ക്കെത്തൂ എന്നിരിക്കെ തുടക്കത്തിൽത്തന്നെ ചർച്ച വഴിമാറിയപ്പോയേക്കും. മാദ്ധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നതും തെറ്റുസംഭവിച്ചതായി മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതും മാദ്ധ്യമപ്രവർത്തകർ അംഗീകരിക്കില്ലെന്നും ഉറപ്പാണ്.
ഇത്തരത്തിൽ നടക്കാത്ത ആവശ്യങ്ങളുമായി അഭിഭാഷകരും കോടതിറിപ്പോർട്ടിംഗിന് മീഡിയാറൂം തുറന്നുകൊടുക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തകരും കടുംപിടിത്തത്തിൽ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ മഞ്ഞുരുകാനുള്ള സാധ്യതകൾ മങ്ങുകയാണ്. ഇരുകൂട്ടരും തമ്മിൽത്തല്ലിയ വിഷയത്തിൽ പരസ്പരമുള്ള കേസുകൾ ഒഴിവാക്കാനും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും മാത്രമേ സാധ്യതയുള്ളൂ എന്നാണ് സൂചനകൾ.
ജൂലൈ 19നായിരുന്നു ഹൈക്കോടതിയിൽ മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്. ഗവ. പഌഡറെ സ്ത്രീ പീഡന കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കിടയിൽ ചേരിതിരിവ് എന്ന രൂപത്തിൽ വന്ന വാർത്തയെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷം കയ്യാങ്കളിയിലെത്തിയതോടെ ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടുകയും കോടതി റിപ്പോർട്ടിങ് നിലയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും ഇതേച്ചൊല്ലി സംഘർഷമുണ്ടായി. സംഘർഷം തെരുവിലേക്ക് നീണ്ടതോടെ ഇരുവിഭാഗത്തും നിരവധിപേർക്ക് പരിക്കേറ്റു.
ഇതിനു പിന്നാലെ കൊല്ലം സെഷൻസ് കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും മാദ്ധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് ഒരു വിഭാഗം അഭിഭാഷകർ തടയുകയും ചെയ്തു. ഇതിനു തുടർച്ചയായി കോഴിക്കോട് ഏഷ്യാനെറ്റിന്റെ വാഹനം കോടതി കോമ്പൗണ്ടിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പൊലീസ് ഇടപെടലുണ്ടായതും വിവാദമായി. മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച് തടങ്കലിൽ വച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന ടൗൺ എസ്ഐ വിമോദിനെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മാദ്ധ്യമപ്രവർത്തകരും അഭിഭാകരും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ ജില്ലകളിലും അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും പൊലീസുദ്യോഗസ്ഥരുമടങ്ങിയ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ചർച്ച നടത്തുന്നത്. ഹൈക്കോടതിയിലെ അടച്ചിട്ട മീഡിയാ റും തുറക്കുന്നതിനും കോടതി റിപ്പോർട്ടിങ് പഴയപടിയാക്കുന്നതിന് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കലാണ് യോഗത്തിലെ പ്രധാന അജണ്ട. ഇരുവിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ നാളത്തെ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ലെന്നാണ് സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍