കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാമെന്ന് വാഗ്ദാനം നൽകി അഡ്വാൻസ് ബുക്കിങ് എടുത്ത ശേഷം 'രാജകുമാരി' കൂടിയ നിരക്ക് ഈടാക്കിയെന്ന സോഷ്യൽ മീഡിയ പ്രചാരണം: എഫ്ബി പോസ്റ്റ് തെറ്റിദ്ധാരണാജനകമെന്നും തങ്ങൾ കരാർ പാലിച്ചുവെന്നും ഉടമകൾ; അഡ്വാൻസ് ബുക്കിങ്ങിന് മുഴുവൻ പണവും ആദ്യം തന്നെ അടയ്ക്കുന്നതാണ് രീതിയെന്നും മറുനാടനോട് വിശദീകരണം; മുഴുവൻ പണവും അടയ്ക്കണമെന്നു മാർക്കറ്റിങ് എക്സിക്യുട്ടീവുകൾ വ്യക്തമാക്കിയിട്ടില്ലെന്ന്പരാതിക്കാരൻ ജ്യോതിഷ്
എം മനോജ് കുമാർ
വർക്കല : കുറഞ്ഞ വിലയുള്ള സമയത്ത് ബുക്ക് ചെയ്താൽ ആ ദിവസത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഗോൾഡ് നൽകാം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതായി വന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ആറ്റിങ്ങലിലെ രാജകുമാരി ഗോൾഡ് സൂക്ക് ആൻഡ് വെഡിങ് സെന്റർ രംഗത്ത്. സഹോദരിയുടെ വിവാഹത്തിനു ഗോൾഡ് വാങ്ങാൻ ജൂവലറി പറഞ്ഞ പ്രകാരം ഗോൾഡ് ബുക്ക് ചെയ്ത തങ്ങൾ ചതിക്കപ്പെട്ടതായി പറഞ്ഞു ജ്യോതിഷ് നൽകിയ ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് മറുനാടൻ നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായാണ് രാജകുമാരി ഗോൾഡ് സൂക്ക് ഉടമകൾ മറുനാടൻ മലയാളി ഓഫീസിലെത്തിയത്.
ജ്യോതിഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണെന്നും തങ്ങളും ജ്യോതിഷിന്റെ മാതാപിതാക്കളും തമ്മിലുള്ള ഉടമ്പടി അതേ പടി പാലിച്ചുമെന്നുമാണ് രാജകുമാരി ഗോൾഡ് സൂക്ക് ഉടമകൾ വ്യക്തമാക്കിയത്. ജ്യോതിഷിന്റെ മാതാപിതാക്കളും തങ്ങളുമാണ് സംസാരിച്ചത്. ഇതിൽ മകനായ ജ്യോതിഷിന് പങ്കുണ്ടായിരുന്നില്ല. തങ്ങൾ ഒരു രീതിയിലും ഇടപാടുകാരനായ മോഹനൻ നായരെ ചതിച്ചില്ലെന്നും രാജകുമാരി ഗോൾഡ് സൂക്ക് വ്യക്തമാക്കി.
കുറഞ്ഞ വിലയുള്ള സമയത്ത് ബുക്ക് ചെയ്താൽ ആ ദിവസത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഗോൾഡ് നൽകാം എന്ന് പറഞ്ഞത് വാസ്തവമാണ്. ബുക്ക് ചെയ്ത സമയം അവർ ഒരു ലക്ഷം രൂപയാണ് ആദ്യം നൽകിയത്. പിന്നീട് ഗോൾഡ് എടുക്കാൻ വന്നപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് ഗോൾഡ് ബുക്ക് ചെയ്തപ്പോൾ ഗ്രാമിന് ഉണ്ടായിരുന്ന അതേ തുക 3190 രൂപയ്ക്ക് ഗോൾഡ് നൽകി. അതിന്റെ ഇരുപത് ശതമാനം അധികവും നൽകി. ഈ കാര്യം മോഹനൻ നായർ മറുനാടനോട് നിഷേധിച്ചില്ല. രണ്ടാമത് 3,16,653.00 രൂപയുടെ പഴയ സ്വർണം നൽകി. അപ്പോൾ ഗ്രാമിന് 3275 രൂപയായിരുന്നു. ഈ നിരക്കുകൾ അനുസരിച്ചുള്ള സ്വർണം അവർക്ക് നൽകി. പിന്നീട് ഗ്രാം നിരക്ക് വർധിച്ചു. അവർ ഗോൾഡ് വാങ്ങിക്കാൻ വരുമ്പോൾ സ്വർണത്തിനു ഗ്രാമിന് 3580 രൂപ വരെയായി. പക്ഷെ ഈ നിരക്കുകൾ അവരിൽ നിന്ന് ഈടാക്കിയില്ല. അവർ ഗോൾഡ് ബുക്ക് ചെയ്ത സമയത്തുള്ള 3275 രൂപ തന്നെയാണ് ഈടാക്കിയത്. ഞങ്ങൾ വാഗ്ദാനം ചെയ്തപോലെ അപ്പോഴും 25 ശതമാനം അധികവും നൽകി. ഈ രീതിയിൽ ഞങ്ങൾ ഇവരെ സ്വീകരിച്ചത്.
പക്ഷെ ആദ്യം ഗോൾഡ് ബുക്ക് ചെയ്ത സമയത്തുള്ള ഗ്രാം നിരക്ക് 3190 രൂപയ്ക്ക് തന്നെ ഞങ്ങൾ പർച്ചേസ് ചെയ്യുന്ന മുഴുവൻ സ്വർണവും നൽകണമെന്ന് അവർ ഡിമാൻഡ് ചെയ്തു. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങിനെയെങ്കിൽ ഒരു ലക്ഷത്തിനു പകരം മുഴുവൻ തുകയും അന്ന് തന്നെ നൽകി അവർ മുഴുവൻ സ്വർണവും ബുക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. അത് ചെയ്തില്ല. വാർത്ത വന്നപ്പോൾ ഞങ്ങളുടെ സ്ഥാപനത്തിനു അത് വലിയ ചീത്തപ്പേരുണ്ടാക്കി. ഞങ്ങൾ ഇടപാടുകാരെ ചതിക്കില്ല. ഇടപാടുകാരാണ് ഞങ്ങളുടെ സർവസ്വവും- രാജകുമാരി ഗോൾഡ് സൂക്ക് ഡയറക്ടർ ശുഹൈബ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു ലക്ഷം രൂപയ്ക്ക് ഗോൾഡ് ബുക്ക് ചെയ്തപ്പോൾ അന്നത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഗോൾഡും അതിന്റെ 25 ശതമാനവും നൽകി. 3,16,653.00 രൂപയുടെ പഴയ സ്വർണം നൽകിയപ്പോൾ അന്നത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഹോൾ മാർക്ക്ഡ് സ്വർണവും അതിന്റെ 25 ശതമാനവും അധികം നൽകി- ശുഹൈബ് വ്യക്തമാക്കുന്നു.
പക്ഷെ കുഴപ്പം സംഭവിച്ചത് മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾക്കാണ് എന്ന നിഗമനത്തിലാണ് ചതി പറ്റിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിട്ട ജ്യോതിഷ് മറുനാടനോട് പറഞ്ഞു. ആദ്യം കുറച്ച് പണം അടച്ച് ഗോൾഡ് ബുക്ക് ചെയ്താൽ അന്നത്തെ ഗ്രാം നിരക്ക് അനുസരിച്ച് ഗോൾഡ് ലഭിക്കും എന്നാണ് ഞങ്ങളോടു പറഞ്ഞത്. മുഴുവൻ പണവും അടയ്ക്കണമെന്നു മാർക്കറ്റിങ് എക്സിക്യുട്ടീവുകൾ ഞങ്ങളോടു പറഞ്ഞില്ല. അതുകൊണ്ട് തന്നെ മുഴുവൻ പണവും അടയ്ക്കണം എന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. മാതാപിതാക്കൾ ആണ് ഗോൾഡ് വാങ്ങാനും ബുക്ക് ചെയ്യാനും വന്നത്. അവർക്ക് ഈ കാര്യം അറിയുമായിരുന്നില്ല. ഇവരുടെ വാക്ക് വിശ്വസിച്ച് ഞങ്ങൾക്ക് വലിയ നഷ്ടം പറ്റി. പുതിയ കൂടിയ നിരക്ക് നൽകി ഞങ്ങൾക്ക് ഗോൾഡ് വാങ്ങേണ്ടി വന്നു. ആദ്യം മുഴുവൻ പണം അടയ്ക്കണം എന്ന് ഞങ്ങളോട് പറഞ്ഞില്ല. ഞങ്ങൾ അടച്ചുമില്ല. പിന്നെ വാഗ്ദാനം നൽകിയ പോലെ 25 ശതമാനം അവർ അധികം നൽകി. ഈ കാര്യത്തിൽ ഞങ്ങൾക്ക് പരാതിയില്ല. പക്ഷെ സംഭാഷണത്തിൽ വന്ന ഒരു എറർ ആണത്. സംഭാഷണത്തിലാണ് കുഴപ്പം പറ്റിയത്. ഇവർ വീണ്ടും ഈ പരസ്യം പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഇതിലെ ചതി ചൂണ്ടിക്കാട്ടി ഞാൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ഞങ്ങൾ അവർക്ക് എതിരല്ല. എന്റെ സഹോദരിയുടെ വിവാഹത്തിനു ഇങ്ങിനെ ഒരക്കടി പറ്റിയപ്പോൾ അത് ചൂണ്ടിക്കാട്ടി മറ്റുള്ളവർക്ക് അറിയാനാണ് ഞാൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്-ജ്യോതിഷ് പറയുന്നു.
ഇന്നലെയാണ് ഇത് സംബന്ധിച്ച് മറുനാടൻ വാർത്ത നൽകിയത്. ഇതിനു ആധാരമാക്കിയത് ജ്യോതിഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ആയിരുന്നു. ഇതാണ് ഞങ്ങൾ നൽകിയ വാർത്ത:
ജ്യോതിഷ് എം എന്നയാളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. പരസ്യത്തിലെ ചതിയെന്നാണ് തലക്കെട്ട്. രാജ കുമാരി ഗോൾഡ് ആൻഡ് ഡൈമണ്ട് എന്ന സ്ഥാപനത്തിന്റെ പരസ്യമാണ് ചർച്ചാ വിഷയം. ഈ സ്വർണ്ണക്കടയുടെ പരസ്യത്തിനെ കുറിച്ചാണ് പോസ്റ്റ് വിശദീകരിക്കുന്നത്. അതീവ ഗുരുതര ആരോപണമാണ് ഇതിലുള്ളത്. സ്വർണ്ണകടക്കാരുടെ പരസ്യത്തിൽ വീണ് ചതിക്കപ്പെട്ടുവെന്ന് പറയുകയാണ് ജ്യോതിഷ്.
ഫെയ്സ് ബുക്ക് വിവരങ്ങൾ അനുസരിച്ച് ജ്യോതിഷ് കെറ്റിഡിസിയിലെ ജീവനക്കാരനാണ്. അഞ്ചലിൽ നിന്നുള്ള വ്യക്തി. ഇപ്പോൾ താമസം കടക്കാലും. ഇന്നലെ പത്രത്തിൽ വന്ന് രാജകുമാരിയുടെ പരസ്യമാണ് ജ്യോതിഷ് ചർച്ചയാക്കുന്നത്. പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കമിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. രാജ കുമാരിയുടെ വൻ ചതി മനസ്സിലാക്കിയ ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ഇനി ആരും അവൻ മാരുടെ ചതിക്കുഴിയിൽ വിഴാതിരിക്കുക ആരും അവിടെ advance Booking ചെയ്യാതിരിക്കുക-എന്ന് ജ്യോതിഷിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നവരുമുണ്ട്.
താഴെ കാണിച്ചിരിക്കുന്ന പരസ്യം ഇന്നലെ (28/8/19) പത്രത്തിൽ വന്നത് ആണ്, തെക്കൻ കേരളത്തിലും അറബ് രാജ്യങ്ങളിലും ആയി നിരവധി ശാഖകൾ ഉള്ള രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന്റെ ആണ്. പരസ്യം അനുസരിച്ചു അഡ്വാൻസ് ബുക്കിങ് സൗകര്യം ഉള്ള ഈ സ്ഥാപനത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണം ബുക് ചെയ്താൽ വില കൂടിയാൽ ബുക്ക് ചെയ്ത വിലയ്ക്കും കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും സ്വർണം ലഭിക്കും,കുറഞ്ഞ തുക അടച്ചു ബുക് ചെയ്യാം എന്നത് മറ്റൊരു സൗകര്യം-ഇങ്ങനെയാണ് ജ്യോതിഷിന്റെ പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം ചതിയിലേക്കും.
ഇനി സംഭവത്തിലേക്ക് വരാം, സഹോദരിയുടെ വിവാഹം സംബന്ധിച്ചു കുറച്ചു ആഭരങ്ങൾ എടുക്കേണ്ട ആവശ്യം വന്നപ്പോ നിരവധി സ്വര്ണകച്ചവടക്കാർ വീട്ടിൽ വന്നിരുന്നു അതിൽ ഏറ്റവും കൂടുതൽ വന്നതും വളരെയധികം നന്നായി സംസാരിച്ചതും രാജകുമാരിയുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആണ്.. അങ്ങനെ കുറഞ്ഞ വിലയിൽ അന്ന് നമുക്ക് വേണ്ട ആഭരങ്ങൾ ബുക് ചെയ്തു.. എന്നാൽ പിന്നെ അങ്ങോട് സ്വർണ വില കൂടുകയും ഞങ്ങൾ സ്വർണം എടുക്കാൻ പോകുകയും ചെയ്തു.. ഇനിയാണ് ചതി പരസ്യത്തിലെ വീട്ടിലും വന്നു പറഞ്ഞ എല്ലാം അപ്പാടെ മാറി. പറഞ്ഞ വിലയ്ക്ക് സ്വർണം തരാൻ പറ്റില്ല എന്ന് പറഞ്ഞു..-ജ്യോതിഷ് വിശദീകരിക്കുന്നു.
ഇന്ന് വാങ്ങണം എങ്കിൽ ഇന്നത്തെ വില നൽകണം എന്നു, അപ്പോൾ അഡ്വാൻസ് ബുക്കിങ് എന്തിനാണ് എന്നു ചോദിച്ചപ്പോ അഡ്വാൻസ് ബുക്കിങ് ലഭ്യം ആകണമെങ്കിൽ 100% പൈസ അന്ന് അടയ്ക്കണം എന്ന വിചിത്ര ന്യായം, അങ്ങനെ ആണേൽ അതിനു ബുക്കിങ് എന്നു പറയേണ്ട കാര്യം ഉണ്ടോ.. ഇനി വീട്ടിൽ അച്ഛനേം അമ്മയെയും പറ്റിച്ച മിടുക്കൻ ആയ മാർക്കറ്റിങ് എക്സിക്യൂട്ടീവ് അറിയാൻ ,ഇതിലും ഭേദം കട്ട പാരയുമായി കക്കാൻ ഇറങ്ങുന്നത് ആണ്.. ആരെ വിശ്വസിച്ചാലും രാജകുമാരിയെ വിശ്വസിക്കരുത്..-ജ്യോതിഷ് പറയുന്നു.
ബുക്ക് ചെയ്ത റെസീപ്റ്റ് ഇല്ലേ... ചീറ്റിങ് കേസ് ആയി ചെയ്തലോ കസ്റ്റമർ കോർട്ടിൽ.. എന്ന ചോദ്യം ഉരാൾ ഉയർത്തുന്നുണ്ട്. അതിന് ജ്യോതിഷ് നൽകുന്ന മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. അന്ന് അവർ ഒപ്പു ഇട്ടു പോയ പേപ്പറിൽ * ഇട്ടിട്ടു കുറച്ച ടേംസ് ഉണ്ട് അതു കൊണ്ട് കേസ് പോകാൻ പാടാണ് അച്ഛനും അമ്മയ്ക്കും അതു അറിയാതെ ഒപ്പിട്ടത് , പിന്നെ ഇപ്പഴും അവ്യക്തമായ പരസ്യം നൽകി പറ്റിക്കുന്നത് കേസ് കൊടുക്കാൻ സാധിക്കും-എന്നാണ് ജ്യോതിഷ് പറയുന്നത്. ടേംസിലും അങ്ങനാണോ ഫുൾ എമൗണ്ട് പേയ് ചെയ്യണം എന്നാണോ? എന്നും ചോദിക്കുന്നു. ഇതിന് വില കൂടിയാൽ കൂടുതൽ തരില്ല എന്നുണ്ടെന്നാണ് ജ്യോതിഷിന്റെ മറുപടി.
കേസിനു പോകണം,,അനുകൂല വിധി കിട്ടിയില്ലെങ്കിലും,അവരുടെ ടേംസ് ആൻഡ് കണ്ടീഷൻസ് നാലാൾ അറിയാൻ അത് കാരണമാകും,നിങ്ങൾ കേസ് തോറ്റാലും ആ വാർത്ത വന്നാൽ അതിന്റെ ദോഷം അവർക്ക് തന്നെയാണ്-ഇങ്ങനെയാണ് ലഭിക്കുന്ന ഉപദേശം ബുക്ക് ചെയ്ത അത്രയും പവൻ പഴയ വിലക്ക് തന്നോ? ഇല്ല പകുതി പോലും തന്നില്ലെന്നാണ് മറുപടി. ബുക്ക് ചെയ്തപ്പോൾ പവൻ പറഞ്ഞിരുന്നോ? എന്ന ചോദ്യത്തിന് പറഞ്ഞിരുന്നു അച്ഛൻ ആയിരുന്നു പറഞ്ഞത് പക്ഷെ വാക്കാൽ മാത്രം ആയിപ്പോയി എന്നും ജ്യോതിഷ് പറയുന്നു. ഏതായാലും ജ്യോതിഷിന്റെ പോസ്റ്റ് വലിയ ചർച്ചയാവുകയാണ്.
ജ്യോതിഷിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ചിലത് ഇങ്ങനെയാണ്. രാജ കുമാരിയുടെ വൻ ചതി മനസ്സിലാക്കിയ ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് ഇനി ആരും അവൻ മാരുടെ ചതിക്കുഴിയിൽ വിഴാതിരിക്കുക ആരും അവിടെ advance Booking ചെയ്യാതിരിക്കുക, Terms & conditions പരസ്യത്തിൽ ഉണ്ടാവില്ല, ഒരു കാരണവശാലും വലിയ കടകളിൽ നിന്നും വാങ്ങാതിരിക്കുക.പണിക്കൂലി,ടാക്സ് എന്നൊക്കെ പറഞ്ഞു നമ്മളെ പിഴിയും.-ഇത്തരം കമന്റുകളുമായി ചർച്ച പുതിയ തലത്തിൽ എത്തുകയാണ്.
Stories you may Like
- പെപ്പെയ്ക്കെതിരെ വീഡിയോയുമായി നിർമ്മാതാക്കൾ
- ബുക്കിങ് ഡോട്ട് കോം ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന പിഴവുകളും പ്രതിവിധികളും
- മകരവിളക്ക് തീർത്ഥാടനത്തിനുള്ള വെർച്വൽ ക്യൂ നിറഞ്ഞു: ഇനി സ്പോട്ട് ബുക്കിങ് മാത്രം
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായതിന് നഷ്ടപരിഹാരം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്