നീ നിന്റെ വീട്ടിൽ പോയി ഭർത്താവിനോട്.... മതി! ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അക്രമിച്ചപ്പോൾ അഡ്വക്കേറ്റ് ഇടപെട്ടു; കമ്മീഷനായി തെളിവെടുപ്പിന് കോടതി നിർദ്ദേശ പ്രകാരം പോയ യുവ അഭിഭാഷകയ്ക്ക് നേരിടേണ്ടി വന്നത് അപമാനത്തിനൊപ്പം സമാനതകളില്ലാത്ത നീതി നിഷേധം; കോൺഗ്രസുകാരനായ വെഞ്ചേമ്പ് സുരേന്ദ്രന്റെ വിക്രിയയ്ക്ക് കുട പിടിച്ച് പുനലൂർ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അഭിഭാഷക കമ്മീഷനായി പോകുന്നവർ ഇനി വെഞ്ചേമ്പ് സുരേന്ദ്രനെ കരുതി ഇരിക്കുക. ഇയാൾക്കെതിരായാണ് കമ്മീഷൻ തെളിവെടുപ്പിന് പോകുന്നതെങ്കിൽ നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കാനും സാധ്യത ഏറെയാണ്. വെഞ്ചേമ്പ് സുരേന്ദ്രൻ കൈകാര്യം ചെയ്യാതിരുന്നാൽ അത് അഡ്വക്കേറ്റിന്റെ ഭാഗ്യം. പുനലൂർ ബാർ അസോസിഷേഷനിലെ അഭിഭാഷകയെ ആണ് വെഞ്ചേമ്പ് സുരേന്ദ്രൻ ആക്രമിച്ചത്. എന്നാൽ കേസ് അഭിഭാഷകയ്ക്ക് എതിരേയും.
ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. എങ്കിലും പൊലീസിൽ പുനലൂരുകാരനായ വെഞ്ചേമ്പ് സുരേന്ദ്രന് സ്വാധീനം എറെയാണ്. ഇതാണ് അഡ്വക്കേറ്റ് കേസിൽ പ്രതിയാകുന്നത്. സമാനതകളില്ലാത്ത നീതി നിഷേധമാണ് അഡ്വക്കറ്റ് രശ്മിക്ക് പൊലീസിൽ നിന്നുണ്ടായത്. പുനലൂർ മുൻസിഫ് കോടതിയിൽ നിന്നും കേസിൽ നിയമിച്ച കമ്മിഷണർ പോയ രശ്മിയെ സുരേന്ദ്രനും മറ്റും കടന്നാക്രമിക്കുകയായിരുന്നു. ജോലി തടസ്സപ്പെടുത്തലായിരുന്നു ലക്ഷ്യം. കൂടെയുണ്ടായിരുന്ന സ്ത്രീയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ കേസ് എടുത്തത് അഭിഭാഷകയ്ക്ക് എതിരേയും. കോടതി ഉത്തരവില്ലായിരുന്നുവെങ്കിൽ കോടതി നിർദ്ദേശ പ്രകാരം തെളിവെടുപ്പിന് പോയ യുവ അഭിഭാഷകയ്ക്ക് ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു.
നീ നിന്റെ വീട്ടിൽ പോയി ഭർത്താവിനോട് .... മതി.. നീ ആരെയോ വിരട്ടാൻ വരുന്നത്.... തെളിവെടുപ്പിനിടെ അഭിഭാഷകയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയോട് സുരേന്ദ്രൻ തട്ടിക്കറി. അടിക്കാൻ വന്നു. ചോദ്യം ചെയ്തപ്പോൾ അഭിഭാഷകയ്ക്ക് നേരേയും അതിക്രവും മോശം പരാമർശങ്ങളും ഉണ്ടായി. എന്റെ മാഡം.. നിങ്ങൾ... നിങ്ങൾ ചെയ്ത ജോലി ചെയ്ത് പോവുക. അത്രമതി...-ഇതായിരുന്നു ഭീഷണി കലർന്ന സുരേന്ദ്രന്റെ കളിയാക്കൽ ഉപദേശം. ജോലി തടസ്സപ്പെടുത്തേണ്ടെന്ന് പറഞ്ഞ് അഭിഭാഷക ജോലിയെടുത്തു. ഈ സംഭവത്തിലാണ് അഡ്വക്കേറ്റിന് പൊലീസിന്റെ ഭാഗത്ത് നിന്നു നീതിനിഷേധമുണ്ടാകുന്നത്.
സംഭവത്തെ കുറിച്ച് അഡ്വക്കേറ്റ് വിശദീകരിക്കുന്നത് ഇങ്ങനെ
അഭിഭാഷക ജീവിതത്തിൽ ഒരുപാട് പ്രതി സന്ധികളും വെല്ലുവിളികളും നേരിടേണ്ടി വരുന്നത് അറിയാം എന്നാൽ വളരെ വിചിത്രമായ സംഭവങ്ങൾ ആണ് ഈ അടുത്ത ദിവസങ്ങളിൽ എനിക്ക് ഉണ്ടായതു. പ്രത്യേകിച്ചു ,ഒരു അഭിഭാഷകർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുത്. പുനലൂർ മുൻസിഫ് കോടതിയിൽ നിന്നും കേസിൽ നിയമിച്ച കമ്മിഷണർ ആയിട്ട് പോയി അവസാനം കള്ളകേസിൽ പ്രതി ആകേണ്ടി വന്നു. എതിർഭാഗം caveate ഇട്ടതു കൊണ്ടു മുൻകൂർ നോട്ടീസ് നൽകി അറിയിപ്പ് കൊടുത്തിട്ടാണ് 20.11.2020 -ൽ പോയത്. അന്യായ പട്ടികയിൽ ചെന്നപ്പോൾ രാഷ്ട്രീയ നേതാവായ ആ കേസിലെ ഒന്നാംപ്രതി എന്നെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ആണുങ്ങളുടെ നേരെ നിന്നും സംസാരിക്കുന്നു എന്നു പറഞ്ഞു ആക്ഷേപിക്കു കയും എന്റെ പേര് പല രീതിയിൽ അശ്ളീലമായി പറഞ്ഞു അപമാനിക്കുകയും ചെയ്തു . എന്റെ ജോലി ചെയ്യാൻ തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പുനലൂർ പൊലീസ് ഞാൻ പരാതി കൊടുത്തു 143, 147, 294(b), 354, 353, 149ഐപിസി പ്രകാരം പുനലൂർ പൊലീസ് സ്റ്റേഷൻ ക്രൈം 2292/20 കേസ് എടുത്തു. ഇതുവരെ പ്രതിയെ കിട്ടിയിട്ടില്ല രാഷ്ട്രീയ നേതാവും മുൻസിഫ് കോടതിയിലെ കേസിൽ ഒന്നാംപ്രതിയും ആയ വെഞ്ചേമ്പ് സുരേന്ദ്രൻ ആണ് എന്നെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തിട്ട് രാഷ്ട്രീയ സ്വാധീനത്തിൽ എനിക്ക് എതിരെ sc/st act ദുരുപയോഗം ചെയ്തു 294(b) IPC, 3(1)(Viii)പ്രകാരം പൊലീസിനെ സ്വാധീനിച്ചു കേസ് എടുത്തതു. കോടതിയിൽ നിന്നും കമ്മീഷൻ പോയി ഞാൻ ഇപ്പൊ കേസിൽ പ്രതി ആയി. ഇവരൊക്കെ ആരാ എന്നു പോലും എനിക്ക് അറിയില്ലായിരുന്നു.
കോടതിയിൽ നിന്നും എന്നെ അറസ്റ്റ് ചെയ്യരുത് എന്ന ഓർഡർ വന്നിട്ടുണ്ട്. എന്റെ കൂടെ നിന്ന് എന്റെ പ്രേശ്നത്തിൽ ഇടപെട്ടു എന്നെ സപ്പോർട്ട് ചെയ്ത എന്റെ ഗുരുക്കന്മാരായ അഭിഭാഷകർക്കും പുനലൂർ ബാർ അസോസിയേഷൻ പ്രതിനിധികൾക്കും സീനിയർ അഭിഭാഷകർക്കും പ്രിയപ്പെട്ട ജൂനിയർ അഭിഭാഷകർക്കും നന്ദി-ഇതാണ് അഭിഭാഷകയ്ക്ക് ഈ സംഭവത്തിൽ പറയാനുള്ളത്.
കൗണ്ടർ കേസിൽ അതിവഗ നടപടി
ജോലിക്കെത്തിയ അഭിഭാഷകയെ ആക്രമിക്കുകയെന്നത് ഗുരുതര കുറ്റമാണ്. ഇതിന്റെ വീഡിയോയും ഉണ്ട്. എന്നാൽ പ്രതിയെ ആരും അറസ്റ്റ് ചെയ്തില്ല. പ്രാഥമിക അന്വേഷണവും പോലും നടത്താതെ രാഷ്ട്രീയക്കാരനായ പ്രതിയുടെ പരാതിയിൽ കൗണ്ടർ കേസിട്ടുവെന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍