ദാ ഇപ്പം പൊളിക്കും, ദേ പൊളിക്കാൻ പോകുന്നു; പറയാൻ തുടങ്ങിയിട്ട് ഒമ്പതു വർഷം; മരടിലെ ഫ്ളാറ്റു പൊളിക്കുന്ന സർക്കാരിന് അഭിഭാഷകന്റെ കൈയേറ്റം പൊളിക്കാൻ പേടിയോ? കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്തതിന് പണി കിട്ടിയത് നാലു ഉദ്യോഗസ്ഥർക്ക്; എന്നിട്ടും സുരേഷ് കുറത്തികാടിന്റെ നിർമ്മാണം സുരക്ഷിതം; അഭിഭാഷകനെതിരേ നിയമയുദ്ധം നടത്തിയ കാർഗിൽ യുദ്ധഭടന്റെ ജീവന് ഭീഷണിയും
ശ്രീലാൽ വാസുദേവൻ
മാവേലിക്കര: ആദ്യം അതൊരു കാർ പോർച്ചായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അതൊരു ഇരുനിലക്കെട്ടിടമായി. മേജർ ജില്ലാ റോഡിൽ നിന്ന് ഒരു മീറ്റർ പോലും ദൂരപരിധിയില്ലാതെ പണിതുയർത്തിയ കെട്ടിടത്തിനെതിരേ നിയമയുദ്ധം നടത്തിയത് കാർഗിൽ യുദ്ധഭടനാണ്. നിയമസംവിധാനങ്ങളെല്ലാം കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. ഒൻപതു വർഷം കഴിഞ്ഞിട്ടും കെട്ടിടത്തിന് ഒരു അനക്കവുമില്ല. പരാതി നൽകിയ വിമുക്ത ഭടന് ജീവൻ ഭീഷണി നേരിടുന്നു. കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്ത് നാല് ഉദ്യോഗസ്ഥർക്ക് വകുപ്പു തല നടപടിയും നേരിടേണ്ടി വരുന്നു. കൈയേറ്റം നടത്തിയത് അഭിഭാഷകനായതു കൊണ്ട് മാത്രം പൊളിച്ചു നീക്കാൻ പഞ്ചായത്തിനും പേടി.
മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ മാവേലിക്കര-കറ്റാനം റോഡ് അരികിൽ കുറത്തികാട് ജങ്ഷന് സമീപമായി കുറത്തികാട് കോയിക്കൽ തെക്കേതിൽ അഡ്വ സുരേഷ്കുമാറാണ് അനധികൃത നിർമ്മാണം നടത്തിയത്. ആദ്യം താൽകാലിക ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്. അത് പൊളിച്ചു നീക്കിയ ശേഷം ഘട്ടംഘട്ടമായിട്ടായിരുന്നു അനധികൃത നിർമ്മാണം. കാർഗിൽ യുദ്ധഭടനും സാമൂഹിക പ്രവർത്തകനുമായ കുമ്പളൂർ പടീറ്റതിൽ വി ഷാജിയാണ് ഇതു സംബന്ധിച്ച് 2011 ൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നിർത്തി വയ്ക്കാൻ 2012 ഏപ്രിൽ 25 ന് സെക്രട്ടറി നോട്ടീസ് നൽകി. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2011 ലെ 27(3), 27(4), 27(5) എന്നിവയുടെ ലംഘനമാകയാൽ പഞ്ചായത്ത് രാജ് ആക്ട് 1994, 235 ഡബ്ല്യു(1) വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നൽകിയത്.
ഇതിന് മറുപടിയായി മെയ് അഞ്ചിന് അഡ്വ കുറത്തികാട് സുരേഷ് നൽകിയ കത്ത് പഞ്ചായത്തിന്റെ അവകാശവാദങ്ങളെല്ലാം തള്ളിക്കൊണ്ടുള്ളതായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നായിരുന്നു സുരേഷിന്റെ വാദം. താൻ താമസിക്കുന്ന കെട്ടിടം 40 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ൽ മാത്രമാണെന്നും അതിന് മുൻപ് നിർമ്മിച്ച കെട്ടിടത്തിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നതിന് യാതൊരു നിയമതടസവും ഇല്ലെന്നും സുരേഷ് മറുപടിയിൽ വിശദീകരിച്ചിരുന്നു. 1990 ലാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഘട്ടം ഘട്ടമായിട്ടാണ് പൂർത്തീകരിച്ചതെന്നും ആ നിലയ്ക്ക് 2011 ൽ നിലവിൽ വന്ന കെപിബിആർ ചട്ടം ഇതിന് ബാധകമല്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, സുരേഷിന്റെ വാദമുഖങ്ങൾ പഞ്ചായത്ത് സെക്രട്ടറി തള്ളുകയാണുണ്ടായത്.
വീടിനോട് ചേർന്ന് നിർമ്മാണം നടത്തിയതായി ബോധ്യപ്പെട്ട സമയത്ത് അത് നിർത്തി വയക്കാൻ അറിയിപ്പ് നൽകിയിരുന്നുവെന്നും കെട്ടിടത്തിനോട് ചേർന്ന് വസ്തു നികുതി നിർണയ രജിസ്റ്റർ പ്രകാരമുള്ള ഷെഡ് പൊളിച്ചു നീക്കിയാണ് നിർമ്മാണം നടത്തിയതെന്നും അത് കെപിബിആറിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയ സെക്രട്ടറി അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ജൂൺ 28 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ സുരേഷ് തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലിനെ സമീപിച്ചു. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നൽകി കെട്ടിടം ക്രമവൽക്കരിക്കാനായിരുന്നു ട്രിബ്യൂണലിന്റെ 2013 ജനുവരി മൂന്നിലെ ഉത്തരവ്. ഇതിൻ പ്രകാരം നിർമ്മാണം ക്രമവൽക്കരിച്ച് കിട്ടുന്നതിന് ഫെബ്രുവരി രണ്ടിന് സുരേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകി. അനധികൃത നിർമ്മാണം ആയതിനാൽ ക്രമവൽക്കരിക്കാൻ സാധിക്കില്ലെന്ന് ഫെബ്രുവരി 23 ന് സെക്രട്ടറി അറിയിച്ചു.
സെക്രട്ടറിയുടെ നടപടിക്ക് എതിരേ സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതമായ നടപടി പൂർത്തീകരിക്കുവാൻ അവേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 26 ന് സുരേഷിന്റെ റിട്ട് പെറ്റീഷൻ ഹൈക്കോടതി തീർപ്പാക്കി. പന്ത് വീണ്ടും പഞ്ചായത്തിന്റെ കോർട്ടിൽ എത്തിയെങ്കിലും തുടർ നടപടി വൈകി. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയാണ് പഞ്ചായത്ത് സെക്രട്ടറി ചെയ്തത്. വിവിധ വകുപ്പുകൾ ഏകോപിച്ച് വേണം പൊളിക്കൽ നടത്താനെന്നുള്ളതിനാൽ ആ വഴിക്കും താമസം വരുത്തി. പരാതിക്കാരനായ ഷാജി ഈ സമയം വെറുതെ ഇരുന്നില്ല. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ജീവനക്കാർക്കെതിരേ അദ്ദേഹം തദ്ദേശസ്ഥാപന ഓംബുഡ്സ്മാനും വിജിലൻസിനും പരാതി നൽകി. വിജലൻസ് പഞ്ചായത്തിൽ മിന്നൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തി. സെക്രട്ടറിമാരായിരുന്ന ജി ജവഹർ, പ്രശാന്ത് ബാബു, ഹെഡ് ക്ലർക്ക് കെ ജയകുമാർ, യുഡി ക്ലാർക്ക് എസ് ബിന്ദു എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തുവെന്നതായിരുന്നു പരാതി. ഈ ജീവനക്കാരുടെ പ്രമോഷനും ശമ്പള വർധനവും തടയുകയുണ്ടായി.
2013 മുതൽ സുരേഷിന്റെ അനധികൃത നിർമ്മാണം പൊളിക്കുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും വഴിപാട് പോലെ ഒരു നോട്ടീസ് സുരേഷിനും വില്ലേജ്, റവന്യൂ, പിഡബ്ല്യുഡി അധികൃതർക്കും നൽകും. അവർ വന്ന് പരിശോധിച്ച് പൊളിക്കലിന് അനുകൂലമായി റിപ്പോർട്ട് നൽകും. പിന്നീട് ഒന്നും സംഭവിക്കില്ല. പരാതിക്കാരനായ ഷാജി വിവരാവകാശം കൊടുക്കുമ്പോൾ മാത്രമാണ് ഈ നടപടി ക്രമങ്ങൾ ആവർത്തിക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ നവംബർ മൂന്നിനാണ് പൊളിച്ചു നീക്കൽ സംബന്ധിച്ച് കെട്ടിടം ഉടമ സുരേഷിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കുമെന്നും അതിനുള്ള ചെലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
നോട്ടീസ് നൽകി, പറഞ്ഞ സമയ പരിധിയും അവസാനിച്ചിട്ടും കെട്ടിടം പൊളിക്കുന്നതിനുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. ഇതിനിടെ മാവേലിക്കര കോടതി വളപ്പിൽ വച്ച് പരാതിക്കാരനായ ഷാജിയെ കൈകാര്യം ചെയ്യാനും സുരേഷ് ശ്രമിച്ചിരുന്നു. ഇതിനെതിരേ ഷാജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അടക്കം പരാതി നൽകിയിട്ടുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്