അടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്
ശ്രീലാൽ വാസുദേവൻ
അടൂർ: കെഎപി മൂന്നാം ബറ്റാലിയനിൽ സാമ്പത്തിക തിരിമറി നടത്തിയതായി കമാൻഡന്റ് കണ്ടെത്തിയ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മിനുട്ടുകൾക്ക് മുൻപ് ഡിജിപിയുടെ കുറ്റാരോപണ മെമോ നൽകി. വിരമിച്ചു കഴിഞ്ഞാൽ സർക്കാരിന് മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ പ്രത്യേക ദൂതൻ വശം ഇന്നലെ ഉച്ചയോടെ കുറ്റാരോപണ മെമോ ജീവനക്കാരിക്ക് എത്തിച്ച് നൽകുകയായിരുന്നു. അടൂർ ക്യാമ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പികെ പ്രസന്ന കുമാരിക്കാണ് മെമോ ലഭിച്ചത്. ഇന്നാണ് പ്രസന്നകുമാരി വിരമിക്കേണ്ടിയിരുന്നത്. ഞായറാഴ്ച അവധി ദിനമായതിനാൽ വിരമിക്കൽ ഇന്നലെ കഴിഞ്ഞു. അതിനുള്ള നടപടി ക്രമങ്ങളും യാത്രയയപ്പ് നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടക്കുന്നതിനിടെയാണ് മെമോയുമായി പൊലീസ് ആസ്ഥാനത്ത് നിന്ന് ആളെത്തിയത്.
പ്രസന്നകുമാരി തന്റെ പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക തിരിമറി നടത്തിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കെഎപി കമാൻഡന്റ് ജയനാഥ് റിപ്പോർട്ട് അയച്ചിരുന്നു. വിരമിക്കാൻ പോകുന്ന ജീവനക്കാരിക്ക് വേണ്ടി രാഷ്ട്രീയ സമ്മർദം അടക്കമുണ്ടായതിനാൽ ഡിജിപിയുടെ ഓഫീസിൽ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ റിപ്പോർട്ട് നടപടിയെടുക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഫയലിന് അനക്കം വീണത്. തുടർ നടപടി വൈകിപ്പിക്കുകയും ജീവനക്കാരി വിരമിക്കുകയും ചെയ്താൽ പിന്നെ പൊലീസ് ഡിപ്പാർട്ട്മെന്റിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. തുടർ നടപടികൾ സർക്കാർ നേരിട്ട് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ജീവനക്കാരിക്ക് അത് തിരിച്ചടിക്കും. ആ നടപടിയിൽ നിന്ന് രക്ഷിക്കുന്നതിന് കൂടിയാണ് അവസാന നിമിഷം തിരക്കിട്ട നീക്കം നടത്തിയത്.
സർവീസ് ചട്ട പ്രകാരം ക്രിമിനൽ കേസ് എടുത്ത് സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കേണ്ടിരുന്നു. അത് ഒഴിവാക്കാൻ വേണ്ടിയാണ് പൊലീസ് ആസ്ഥാനത്ത് ഇത്രയും നാൾ ഫയൽ മുക്കിയത്. തങ്ങളുടെ പണം അപഹരിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ ക്യാംപിലെ പൊലീസുകാർക്കിടയിൽ അമർഷം ശക്തമാണ്. ഇതിനിടെ വിരമിക്കലിന്റെ ഭാഗമായി പ്രസന്നകുമാരി ക്യാമ്പിൽ നടത്തിയ സൽക്കാരത്തിൽ നിന്നും എക്സിക്യൂട്ടീവ് വിഭാഗം പൂർണമായും വിട്ടു നിന്നു. കമാൻഡന്റ് പങ്കെടുക്കുകയും ചെയ്തു.
വ്യാജരേഖ ചമച്ച് 33,796 രൂപ ബറ്റാലിയന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രസന്നകുമാരി എസ്ബിഐ ശാഖയിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് ജീവനക്കാരിക്ക് എതിരായ കുറ്റം.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പാ റിക്കവറി ഇനത്തിൽ ഈടാക്കിയിട്ടുള്ള തുക 2018 മുതൽ ഓരോ മാസവും വിവിധ കാരണങ്ങൾ പറഞ്ഞ് പൂർണമായും അടയ്ക്കാതെ വന്നിരുന്നു. ബറ്റാലിയനിലെ ശമ്പള വിതരണ ഉദ്യോഗസ്ഥയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ രണ്ടു ലക്ഷത്തോളം രൂപ ബാക്കി വന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന റിക്കവറി തുക അതാത് ധനകാര്യ സ്ഥാപനത്തിൽ ഒടുക്കിയ ശേഷം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ട്രഷറി അക്കൗണ്ടിലെ നീക്കിയിരുപ്പ് പൂജ്യം ആക്കേണ്ടതാണ്. അതിലാണ് ലക്ഷങ്ങൾ മിച്ചം കിടന്നത്. 2019 ൽ കമാൻഡന്റായിരുന്ന കെ.ജി. സൈമൺ ഇതു ശ്രദ്ധയിൽപ്പെട്ട് തുക തരം തിരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടച്ച് അക്കൗണ്ട് പൂജ്യം ആക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു.
ഈ റിപ്പോർട്ടിൽ യാതൊരു നടപടിയുമുണ്ടായില്ല. പണം തിരികെ ബാങ്കിൽ അടയ്ക്കുകയും ചെയ്തില്ല. ഈ തുക തരംതിരിച്ച് കണ്ടെത്താനാകില്ലെന്നും അതിനാൽ സർക്കാർ ഫണ്ടിലേക്ക് മുതൽ കൂട്ടണമെന്നും ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നിലവിലുള്ള കമാൻഡന്റിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പരിശോധിച്ചപ്പോൾ മുൻപ് കെജി സൈമൺ കൊടുത്ത റിപ്പോർട്ടിലെ തുകയുമായി വ്യത്യാസം കണ്ടെത്തിയ കമാൻഡന്റ് ഇതേപ്പറ്റി അന്വേഷിക്കാൻ ഡെപ്യൂട്ടി കമാൻഡന്റിനെചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് ആ തുകയിൽ നിന്നും 33796 രൂപ പ്രസന്നകുമാരിയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തിയത്. ഇതിനായി കാഷ്യറായിരുന്ന എം. ജയകൃഷ്ണൻ സഹായിച്ചുവെന്നും അസിസ്റ്റന്റ് കമാൻഡന്റ് റിപ്പോർട്ട് നൽകി.
തുടർന്ന് പ്രസന്നകുമാരിയോട് വിശദീകരണം ചോദിച്ചപ്പോൾ 2016 ഓഗസ്റ്റ്, 2017 ജനുവരി മാസങ്ങളിൽ തന്റെ ശമ്പളത്തിൽ നിന്നും റിക്കവറി ആയി പിടിച്ച തുക തനിക്ക് തിരിച്ചടയ്ക്കേണ്ട സ്ഥാപനങ്ങളായ കേരളാ പൊലീസ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി, കെപിഡബ്ല്യൂ ആൻഡ് എഎഫ് എന്നിവയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അതിനാൽ താൻ സ്വയം ആ പണം അടച്ചുവെന്നും അതാണ് ട്രഷറി അക്കൗണ്ടിൽ നിന്ന് തിരികെ എടുത്തത് എന്നും മറുപടി നൽകി. തുടർന്ന് ഡെപ്യൂട്ടി കമാൻഡന്റ് ഈ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിച്ചപ്പോൾ പ്രസന്നകുമാരി പറഞ്ഞ രണ്ടു തവണയും ട്രഷറി അക്കൗണ്ടിൽ നിന്ന് തന്നെ റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിരുന്നുവെന്ന് വ്യക്തമായി. താൻ പറഞ്ഞതാണ് ശരിയെന്നും ആദ്യം റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും പിന്നീടുള്ള മാസങ്ങളിൽ അരിയർ ആയാണ് പിടിച്ചിരിക്കുന്നതെന്നും ഉള്ള നിലപാടിൽ പ്രസന്നകുമാരി ഉറച്ചു നിന്നു. മറ്റു ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടി കമാൻഡന്റ് മൊഴി എടുത്തു.
പ്രസന്നകുമാരി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പണം തിരികെ എസ്ബിഐ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നായിരുന്നു അവരുടെ മൊഴി. ഇതിനെ തുടർന്നാണ് പ്രസന്നകുമാരി നടത്തിയത് പണാപഹരണത്തിന് തുല്യമായ പ്രവർത്തിയാണെന്നും അധികാര ദുർവിനിയോഗം നടന്നുവെന്നും ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി കമാൻഡന്റ്, കമാൻഡന്റിന് റിപ്പോർട്ട് നൽകിയത്. കമാൻഡന്റ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് നടപടി ആവശ്യപ്പെട്ട് ജനുവരി മാസത്തിലാണ് അയച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍