എല്ലാ കള്ളക്കഥകളും പൊളിഞ്ഞപ്പോൾ ജാതി പ്രയോഗിച്ച് പൊലീസുകാരനെ കുടുക്കാൻ എഡിജിപിയുടെ നീക്കം; ഉത്തരേന്ത്യയിലെ പിന്നോക്കക്കാരനായ തന്നേയും മകളേയും ഗവാസ്കർ എന്ന പൊലീസുകാരൻ ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് പുതിയ ആരോപണം; പീഡന കേസും അധിക്ഷേപ കേസുമൊക്കെ വ്യാജം എന്ന് തെളിഞ്ഞിട്ടും വിശ്രമിക്കാതെ എഡിജിപി; ഇത്രയായിട്ടും സ്നിഗ്ദയെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ച് പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ''എന്നെ ക്രൂരമായി മർദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ. നിയമനടപടികൾ അവസാനിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം അപ്പോൾ ആലോചിക്കാം. എന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകും'' -എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ ഉറച്ചുതന്നെയാണ്. ഇതിനിടെ ഗവാസ്കർക്കെതിരായ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിക്കു തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനവും എത്തി. എന്നാൽ ഗവാസ്കറെ മർദിച്ച കേസിൽ തെളിവുണ്ടെന്നും വിലയിരുത്തൽ. ഇതോടെ പുതിയ തന്ത്രങ്ങളുമായി സുദേഷ് കുമാർ എത്തുകയാണ്. തന്നേ മകളേയും ഗവാസ്കർ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് ആരോപണം.
അതേസമയം സംഭവം നടന്ന ഒരാഴ്ചയിലേറെയായിട്ടും എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകുകയാണ്. ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കാനാണു നടപടികൾ വൈകിപ്പിക്കുന്നതെന്ന് ആരോപണം. ഇതിനിടെയാണ് ജാതിക്കഥ എത്തുന്നത്. ആദ്യം സുദേഷ് കുമാർ തന്റെ കൈയിൽ കയറി പിടിച്ചുവെന്നാണ് ആരോപിച്ചത്. പിന്നീട് അത് കാറു കയറ്റി കൊല്ലലായി.. എന്നാൽ ഓട്ടോ ഇടിച്ചാണ് പരിക്കേറ്റതെന്ന ആശുപത്രി രേഖകളിലെ മൊഴികൾ അതും പൊളിച്ചു. ഇതോടെ എഡിജിപിയുടെ സിവിൽ സർവ്വീസിന് പഠിക്കുന്ന മകൾ സ്നിഗ്ദ ഊരാക്കുടുക്കിലായി ഇതോടെ ഗവാസ്കറിനെ ജാമ്യമില്ലാ കേസിൽ കുടുക്കാൻ പുതിയ വഴി തേടി. ഇതിന്റെ ഭാഗമായിരുന്നു ജാതി അധിക്ഷേപം ഉയർത്തുന്നത്. ഉത്തരേന്ത്യയിലെ പിന്നോക്ക കാരനാണ് താനെന്നും ഇതുയർത്തി ഗവാസ്കര്ഡ അപമാനിച്ചുവെന്നുമാണ് പുതിയ പരാതി. ഇതും ക്രൈംബ്രാഞ്ച് തള്ളിക്കളയും.
അതായത് മകളെ രക്ഷിക്കാൻ ഡ്രൈവർ രജിസ്റ്റർ തിരുത്തിയത് ഉൾപ്പെടെ പലതും മുതിർന്ന ഐപിഎസുകാരൻ ചെയ്തു. ഇതിനെല്ലാം ഐപിഎസ് അസോസിയേഷന്റെ പിന്തുണയും ഉണ്ട്. സംഭവം നടന്ന് 12 ദിവസമായിട്ടും എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. എഡിജിപിയുടെ വീട്ടിലെത്തി മൊഴിയെടുത്തതല്ലാതെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുപോലുമില്ല. സ്നിഗ്ദയെ ജാമ്യം എടുക്കാൻ സാഹയിക്കണമെന്ന് പൊലീസുകാർക്കെല്ലാം അസോസിയേഷൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. എങ്ങനേയും കേസ് ഒത്തുതീർപ്പാക്കാനും ശ്രമിക്കും.
ഗവാസ്കർ മനപ്പൂർവം പൊലീസ് ജീപ്പ് കാലിൽ കയറ്റി പരുക്കേൽപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണു സുദേഷ്കുമാറിന്റെ മകളുടെ പരാതി. ആശുപത്രി രേഖയിലും പരാതിയിലും പൊരുത്തക്കേടുകൾ കണ്ടതോടെ കള്ളപ്പരാതിയെന്നു സംശയമുണ്ടായിരുന്നു. ഇതിനൊപ്പം കാലിൽ പരുക്കില്ലെന്നു ഡോക്ടർ മൊഴി നൽകി. വാഹനം ഇടിച്ചതിന്റെ സൂചനയില്ലെന്നു മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലും കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇതുവരെ ഗവാസ്കർ മോശമായി പെരുമാറിയതിനു സാക്ഷികളില്ല.
എഡിജിപിയുടെ മകളുടെ പരാതി ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. അതേസമയം, ഗവാസ്കറിന്റെ കഴുത്തിൽ സാരമായി പരുക്കേറ്റെന്ന് ആശുപത്രി രേഖകൾ തെളിയിക്കുന്നുണ്ട്. ഗവാസ്കറിന്റെ പരാതി ശരിവച്ച് ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു. കേസിൽ സാക്ഷികളുണ്ടോയെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
പൂണെയിലെ ഹഡപ്സറിൽനിന്നാണ് എ.ഡി.ജി.പി. സുദേഷ് കുമാർ വരുന്നത്. 150 ഫേസ്ബുക് സുഹൃത്തുക്കളുണ്ട് സുദേഷ് കുമാറിന്. ഏതാണ്ട് എല്ലാവരും ഉത്തരേന്ത്യക്കാരാണ്. ഈ മനസ്ഥിതിയാണ് പ്രശ്നമെന്ന് പൊലീസുകാരും പറയുന്നു. ഐ.പി.എസുകാർ മേൽജാതിയും മലയാളി ഓഫീസർമാർ ഇടജാതിയും കോൺസ്റ്റബിൾമാർ കീഴ്ജാതിയുമാവുന്നതാണ് പൊലീസ് നിര. അവിടെ ഉത്തരേന്ത്യൻ ഐ.പി.എസുകാർ എഴുന്നെള്ളിക്കുന്ന കൊമ്പനനാനകൾ. ഇതാണ് പ്രശ്നകാരണമെന്ന് സാധാരണ പൊലീസുകാരും പറയുന്നു. ഗവാസ്കറിനൊപ്പമാണ് ഇവരെല്ലാം. ഇതനിടെ കേസുമായി മുന്നോട്ട് പോകുമെന്ന് ഗവാസ്കറും പറയുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ഗവാസ്കർ പേരൂർക്കട സായുധക്യാമ്പ് വളപ്പിലെ പൊലീസ് ക്വാർട്ടേഴ്സിലെത്തിയത്. സുധേഷ് കുമാറിന്റെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞവിവരം എ.ഡി.ജി.പി.യെ അറിയിച്ചിരുന്നു. എ.ഡി.ജി.പി.യുടെ ഡ്രൈവർ ചുമതലയിൽനിന്ന് മാറ്റിത്തരണമെന്നും അഭ്യർത്ഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായിട്ടുണ്ടാകാം. മകളെ കായികപരിശീലനത്തിന് കൊണ്ടുപോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദേശിച്ചു.
എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെതന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദേശിച്ചു. അതിൽ പൊലീസിന്റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായിപ്പോലും ഉലഞ്ഞാൽ എ.ഡി.ജി.പി. ചീത്തവിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കർ പറയുന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എല്ലാ ദിവസവും വ്യായാമംചെയ്യാനെത്തുന്ന എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകൾക്ക് കായികപരിശീലനം നൽകുന്നത് പൊലീസിൽത്തന്നെയുള്ള വനിതാ പരിശീലകയാണെന്ന് ഗവാസ്കർ ആരോപിച്ചു. ഇത് നിയമവിരുദ്ധമാണ്. സ്റ്റേഡിയത്തിൽ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എ.ഡി.ജി.പി.യുടെ മകൾ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. അവിടെയും പൊലീസിന്റെ വനിതാ പരിശീലകയെത്തിയിരുന്നു.
പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പ് മർദിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിപറയാൻ അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതായും ഗവാസ്കർ പറഞ്ഞു. ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഗവാസ്കറെ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്കറുടെ ഭാര്യ രേഷ്മ പറഞ്ഞു. അടുത്തദിവസംതന്നെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും. പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനിൽക്കുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാരും സംഭവത്തെക്കുറിച്ച് നേരിട്ടോ ഫോണിലൂടെയോ അന്വേഷിച്ചിട്ടില്ല-ഗവാസ്കർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍