Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിയെ മുസ്ലീങ്ങളുടെ 'കൊലയാളിയായി' കണ്ടു; ലക്ഷ്യമിട്ടത് ജിഹാദിലൂടെ അധികാരം പിടിച്ചെടുക്കൽ; അൽഖൈയ്ദയെ വിശേഷിപ്പിച്ചത് കാരണമില്ലാതെ ആരേയും കൊല്ലാത്ത പ്രസ്ഥാനമെന്ന്; സിറിയയിലെ 'വിശുദ്ധയുദ്ധത്തിനിടെ' മലയാളി കൊല്ലപ്പെട്ടു; പാലക്കാട്ടുകാരൻ അബു താഹിർ മരിച്ചത് അമേരിക്കൻ ആക്രമണത്തിൽ

മോദിയെ മുസ്ലീങ്ങളുടെ 'കൊലയാളിയായി' കണ്ടു; ലക്ഷ്യമിട്ടത് ജിഹാദിലൂടെ അധികാരം പിടിച്ചെടുക്കൽ; അൽഖൈയ്ദയെ വിശേഷിപ്പിച്ചത് കാരണമില്ലാതെ ആരേയും കൊല്ലാത്ത പ്രസ്ഥാനമെന്ന്; സിറിയയിലെ 'വിശുദ്ധയുദ്ധത്തിനിടെ' മലയാളി കൊല്ലപ്പെട്ടു; പാലക്കാട്ടുകാരൻ അബു താഹിർ മരിച്ചത് അമേരിക്കൻ ആക്രമണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അൽഖൈയ്ദയിൽ ചേർന്ന മലയാളി സിറിയയിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട. പാലക്കാട് സ്വദേശി അബു താഹിർ ആണ് കൊല്ലപ്പെട്ടത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. പൊലീസ് സ്ഥിരീകരണം തേടുകയാണ്. സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് അബൂബക്കർ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏപ്രിൽ നാലിന് ആയിരുന്നു സംഭവം. രാസായുധങ്ങൾ പോലും പ്രയോഗിച്ചിരുന്നു.

സിറിയയിലെ യുദ്ധത്തിലെ പോരാളിയായി താഹിർ മുൻനിരയിലുണ്ടെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിക്ക് നേരത്തെ ലഭിച്ചിരുന്ന വിവരം. ഖത്തറിൽ മാധ്യമപ്രവർത്തകനായി ജോലി നോക്കിയിരുന്ന അബു താഹിർ 2014 ജൂണിലാണ് തുർക്കി വഴി സിറിയയിലെത്തിയത്. പാലക്കാട്ട് ഇയാൾ മാധ്യമപ്രവർത്തകനായിരുന്നു. ഐസിസിലേക്കല്ല അബു താഹിർ കടന്നു ചെന്നത്. അൽഖൈയദ എന്ന ഭീകരസംഘടനയിലേക്കാണ്. ജബത്ത് അൽ നസ്റ എന്ന പേരിലാണ് സിറിയയിലെ അൽഖായിദയുടെ പ്രവർത്തനം. ഐസിസിലും അൽഖൈയ്ദയിലും പ്രവർത്തിക്കാൻ സജ്ജമായവർ തങ്ങളുടെ തട്ടകം ഏതെന്ന് നേരത്തെതന്നെ തിരഞ്ഞെടുത്തിരിക്കും.

യുദ്ധരംഗത്തായിരുന്നപ്പോഴും അബു താഹിർ തന്റെ ആശയപ്രചരണം തുടരുകതന്നെ ചെയ്യുന്നു. കേരളത്തിലും ഇന്ത്യയിലും കൂടുതൽ അനുയായികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അബു താഹിർെ. ഫെയ്സ് ബുക്കിൽ താഹിർ അബ്ദുറഹ്മാൻ, താഹിർ ഒലവക്കോട് എന്നീ പേരുകളിൽ അൽഖൈയ്ദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും സജീവമായിരുന്നു താഹിർ. ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബു താഹിർ പ്രവർത്തിച്ചിരുന്നത. സിറിയയിലെ ജബത്ത് അൽ നെസ്റയുടെ ഗ്രൂപ്പ് കമാണ്ടറായിരുന്നു താഹിർ.

ഏതു സംഘടനയിൽ ചേരുന്നുവോ അതനുസരിച്ച് വേഷഭൂഷാദികളിൽ മാറ്റം വരും. താടി, മുടി, നടപ്പ് എന്നിവയിലും അതു പ്രകടമാകും. തനിച്ചിരുന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ഒരു തീവ്രവാദി വളരുന്നതിന്റെ ലക്ഷണം ആരംഭിക്കുന്നതിങ്ങനെ. എന്നാൽ ഇത്തരം അനുകരണീയമായ വേഷങ്ങളിൽ മാത്രം നടക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളും യുവാക്കളുമുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള മാനസികമായ അകൽച്ചയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. അബു താഹിറിൽ ഈ മാറ്റം വന്നത് പാലക്കാട് വച്ചാണ്. തുടർന്ന് ഖത്തറിൽ മാധ്യമപ്രവർത്തനം ആരംഭിച്ചതും ഇതേ ഉദ്ദേശ്യത്തിൽ.

ജിഹാദി പുസ്തകങ്ങൾ വായിച്ച് ഹരം പിടിച്ച താഹിർ ഐസിസിനെയല്ല തിരഞ്ഞെടുത്തത്. നേരെ അൽഖൈയ്ദയിലേക്ക് പ്രവേശനം നേടുകയായിരുന്നു. അതിനൊപ്പം താഹിറിന്റെ വേഷത്തിലും പ്രകടമായ മാറ്റം വന്നു. മുടി രണ്ടായി പകുത്ത് താടി നീട്ടിയായിരുന്നു പിന്നീടുള്ള നടപ്പ്. അങ്ങനെ അബു താഹിർ 'വിശുദ്ധയുദ്ധത്തിലെ' പടയാളിയായി. അയാളുടെ വിശ്വാസപ്രകാരം ദൈവരാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നായിരുന്നു. അതിന്റെ പരമോന്നത തലമാണ് സിറിയ. സിറിയൻ പ്രസിഡണ്ട് ബാഷർ അൽ ആസാദിനേയും നരേന്ദ്ര മോദിയേയും മുസ്ലീമുകളുടെ കൊലയാളി എന്നാണ് താഹിർ വിശേഷിപ്പിച്ചിരുന്നത്്. ഐസിസ്, കാരണമില്ലാതെ മുസ്ലീങ്ങളേയും മറ്റുള്ളവരേയും കൊല്ലുന്നു. എന്നാൽ അൽഖൈയ്ദ കാരണമില്ലാതെ ആരേയും കൊല്ലുന്നില്ല. പ്രവാചകന്റെ മിൻഹാജ് നടപ്പാക്കാൻ മാത്രമാണ് എതിരാളികളെ നേരിടുന്നത് എന്നാണ് അബു താഹിർ വിശദീകരിച്ചിരുന്നത്.

ഉംറ ചെയ്യാനെന്ന വ്യാജേന മക്കയിലേക്ക് സഹോദരീഭർത്താവിനേയും പിതാവിനേയും ക്ഷണിച്ചാണ് അബു താഹിർ ഖത്തർ വിട്ടത്. വിശ്വാസത്തിന്റെ മക്കയിൽ എത്തിയ പിതാവും സഹോദരീ ഭർത്താവും ഏറെനേരം കാത്തിരുന്നിട്ടും താഹിർ എത്തിയില്ല. ഒടുവിൽ ഭാര്യാസഹോദരന് താൻ തുർക്കിയിലെത്തിയെന്നും 'വിശുദ്ധ യുദ്ധത്തിലെ ' പോരാളിയാകുകയാണെന്നും ടെലിഫോൺ വഴി അറിയിക്കുകയായിരുന്നു. മകനെ കാണാതെ എല്ലാം അല്ലാഹുവിൽ സമർപ്പിച്ചാണ് ആ പിതാവ് നാട്ടിലേക്ക് മടങ്ങിയത്. കുടുംബം ഒന്നടങ്കം തിരിച്ചു വിളിച്ചിട്ടും വരാത്ത വിധത്തിൽ മനസ്സലിയാത്ത ഭീകരനായി അബു താഹിർ മാറുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP