മകന്റെ പിറന്നാൾ പാവപെട്ട കുട്ടികൾക്കായി ആഘോഷിച്ച പിതാവ് സ്വന്തം പിറന്നാളും ആഘോഷമാക്കിയത് കുട്ടികൾക്ക് കളിപ്പാട്ടം ശേഖരിച്ച്; വിവരം നാട്ടുകാർ അറിയുന്നത് ബിബിസി വഴി; യുകെയിൽ എത്തിയിട്ട് ഒരു വർഷം പോലുമാകാത്ത മലയാളി യുവാവ് ബ്രിട്ടണിലെ ലോക്കൽ ഹീറോയാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കഴിഞ്ഞ വർഷം മാർച്ചിൽ യുകെയിൽ എത്തിയ പാലക്കാട്ടുകാരൻ പ്രഭു നടരാജൻ പുറത്തിറങ്ങി നാടൊന്നു കാണും മുൻപേ ലോക്ഡോൺ എത്തി. ഓക്സ്ഫോർഡ്ഷെയറിലെ ബാൻബറി എന്ന നാട്ടിലേക്ക് പാലക്കാട്ടെ ഒലവക്കോട്ട് നിന്നും പറിച്ചു നടുമ്പോൾ സാധാരണ യുകെ മലയാളികളെ പോലെ പുത്തൻ ജീവിതം വേരുപിടിപ്പിക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് ഇപ്പോൾ പ്രഭുവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കഴിഞ്ഞ ഇരുപതുവർഷമായി ഈ നാട്ടിൽ കഴിയുന്ന മലയാളികളെ പോലും നാട്ടുകാർ തിരിച്ചറിയാൻ സാധിക്കാത്തിടത്താണ് വെറും മാസങ്ങൾക്കകം പ്രദേശവാസികളുടെ ലോക്കൽ ഹീറോയായി പ്രഭുവും ഏഴുവയസുകാരൻ മകനും മാറിയിരിക്കുന്നത്. ആദ്യം നാട്ടുകാരുടെ സ്നേഹം പിടിച്ചു പറ്റിയ പ്രഭു ഇപ്പോൾ പ്രദേശത്തെ ബിസിനസ് സമൂഹത്തിനും പ്രാദേശിക എംപി വിക്ടോറിയാ പെന്റിസിനും എന്തിനേറെ ബിബിസി വാർത്ത മുറിയിൽ വരെ പ്രിയപ്പെട്ടവൻ ആയി മാറിയിരിക്കുകയാണ്. ഇത്രയും ചുരുങ്ങിയ സമയത്തിൽ യുകെയിൽ എത്തി ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക ദുഷ്കരം ആയിരിക്കും.
ചുരുങ്ങിയ സമയത്തിൽ ബ്രിട്ടീഷ് മലയാളിയിൽ തന്നെ ഇത് മൂന്നാം വട്ടമാണ് ഈ അച്ഛനെയും മകനെയും കുറിച്ച് പ്രധാന വാർത്ത ചെയ്യേണ്ടി വരുന്നത് എന്നതിൽ നിന്നും തന്നെ ഇവർ സമൂഹത്തിൽ നേടിയെടുത്ത അംഗീകാരത്തിന് മതിയായ തെളിവായി മാറുകയാണ്. മറ്റുള്ളവരുടെ ജീവിത പ്രയാസങ്ങൾ കണ്ടറിയുന്നവരെ ബ്രിട്ടീഷ് സമൂഹം എത്തരത്തിലാണ് ചേർത്ത് നിർത്തുക എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് പ്രഭുവും കുടുംബവും അനുഭവിക്കുന്ന സന്തോഷ നിമിഷങ്ങൾ എന്നും വ്യക്തമാകുന്നു. സാധാരണ കുടിയേറ്റ സമൂഹത്തോട് നിക്ഷേധാല്മക സമീപനമാണ് തദ്ദേശ വാസികൾ കാട്ടുന്നതെന്ന ആക്ഷേപങ്ങൾ വാർത്തകളായി എത്തുന്ന സമയത്തു തന്നെയാണ് സ്നേഹം നൽകി സ്നേഹം തിരിച്ചു പിടിക്കുന്ന മാജിക് പ്രഭു കാണിച്ചു തരുന്നത്. തന്റെ നിസാര ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചും ഓൺലൈൻ ഫണ്ട് ശേഖരണം വഴി ലഭിക്കുന്ന ചെറിയ തുകകൊണ്ടുമൊക്കെ സാധാരണക്കാക്കരെ സഹായിക്കാൻ ഇറങ്ങിയാണ് പ്രഭു ബാൻബറിയുടെ സ്നേഹം സ്വന്തമാക്കുന്നത്.
ബാൻബറിയിൽ അവിചാരിതമായി വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനയിൽ എത്തിയതാണ് പ്രഭുവിനെ ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്കു എത്തിക്കുന്നത്. തുടർന്ന് തന്റെ മകന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ച് 600 പൗണ്ടിലേറെ തുക കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്തോടെ സമാഹരിച്ചു മകൻ പഠിക്കുന്ന സ്കൂളിലെ 25 കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രവും അടങ്ങുന്ന സമ്മാനപ്പൊതികൾ നൽകിയാണ് പ്രഭു തുടക്കമിടുന്നത്. എന്നാൽ പലരും ചെയുന്നത് പോലെ, മറ്റുള്ളവരെ സഹായിക്കുക എന്നത് ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുവാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഡിസംബറിലെ അസ്ഥി തുളച്ചു കയറുന്ന തണുപ്പിൽ സാന്ത ക്ളോസിന്റെ വേഷമിട്ടു ആറുമണിക്കൂർ പുറത്തു നിന്ന് വീണ്ടും കുഞ്ഞുമനസിൽ വലിയൊരു സ്വപ്നമായി കടന്നു കയറുക ആയിരുന്നു ഈ ചെറുപ്പക്കാരൻ. അന്നും അനേകം കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നല്കാൻ പ്രഭുവിനായി.
ഇക്കാര്യങ്ങൾ അറിഞ്ഞതോടെ പ്രാദേശിക എംപി വിക്ടോറിയ പെന്റിസ് പ്രഭുവിന് കത്തയച്ചാണ് നന്ദി അറിയിച്ചത്. എന്നാൽ ഇതിനെയൊക്കെ ഞെട്ടിക്കുന്ന വിധമാണ് പുതുവർഷ നാളിൽ പ്രഭുവിന്റെ വീട്ടിലേക്കു പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി മൈക്ക് ഹീറോൺ എന്ന ബിസിനസുകാരൻ എത്തുന്നത്. കയ്യിൽ വലിയൊരു ടിവിയും താങ്ങിപിടിച്ചുകൊണ്ടു. താൻ ടിവിയൊന്നും ഓർഡർ ചെയ്തില്ലല്ലോ എന്ന് മനസ്സിൽ കരുതും മുന്നേ മൈക് പറയാൻ തുടങ്ങി, താൻ പഴയ ടിവി വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് തങ്ങളുടെ സ്ഥാപനം ശ്രദ്ധിച്ചുവെന്നും, സമൂഹത്തിൽ നല്ല സന്ദേശമായി മാറിയ താങ്കൾക്ക് ഇത് ഞങ്ങളുടെ സമ്മാനമായി നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തനിക്കു തന്നെത്തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതെന്നു പ്രഭു പറയുന്നു. തനിക്കു 40 വർഷമായി മനസ്സിൽ തോന്നാത്ത കാര്യമാണ് വളരെ കുറച്ചു കാലത്തേ യുകെ ജീവിതം വഴി നിങ്ങൾ ചെയ്തെന്നും പറയാൻ അദ്ദേഹം മറന്നില്ല. എന്നാൽ സർപ്രൈസ് അവിടെയും തീർന്നില്ല. അല്പം കഴിഞ്ഞപ്പോൾ മറ്റൊരാൾ എത്തുന്നു. അദ്ദേഹത്തിന്റെ കൈവശവും ടിവി തന്നെ. പ്രഭുവിന്റെ അയൽവാസിയാണത്രെ അയാളുടെ മകൾ. തന്റെ മകളുടെ അയല്പക്കത്തു ഇത്രയും നാലൊരു ചെറുപ്പക്കാരൻ താമസിക്കുമ്പോൾ അയാൾക്ക് ഒരു ടിവി നൽകുന്നതിൽ തെറ്റൊന്നും ഇല്ലെന്ന മട്ടിലാണ് അദ്ദേഹം പ്രഭുവിനായി ടിവിയുമായി എത്തിയത്.
ദിവസേനെ പാവപ്പെട്ടവർക്കായി 60 മൈൽ വരെയൊക്കെ യാത്ര ചെയുന്ന പ്രഭു തന്റെ കാറിന്റെ സർവീസ് ചെയ്യാൻ അടുത്തകാലത്ത് പരിചയപ്പെട്ട കാർ മെക്കാനിക് ഡാമിയനും ഈ യുവാവിനെ അത്ഭുതപെടുത്തിയിരിക്കുകയാണ്. സാധാരണ വർക്ക്ഷോപ്പിൽ എത്തിച്ചാൽ 150 പൗണ്ട് വരെയെങ്കിലും വേണ്ടി വരുമായിരുന്ന സർവീസിങ് സ്വന്തം ചെലവിൽ ഏറ്റെടുത്തു പൂർത്തിയാക്കിയാണ് ഡാമിയൻ പ്രഭുവിനെ അത്ഭുതപ്പെടുത്തിയത്. കാർ നന്നാക്കിയതിന്റെ പണമെത്ര എന്ന ചോദ്യത്തിന്, ഇതിനു പണമോ, ഇത് എന്റെ വക ചെറിയൊരു സമ്മാനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരത്തിൽ കാണുന്നവരും പരിചയപ്പെടുന്നവരും ഒക്കെ ഓരോ തരത്തിൽ ഈ യുവാവിലെ നന്മ തിരിച്ചറിയുകയാണ്.
ഇപ്പോൾ അവിടം കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. രണ്ടു നാൾ മുൻപ് തന്റെ പിറന്നാൾ എത്തിയപ്പോൾ എങ്ങനെ അത് വത്യസ്ഥമാക്കാൻ കഴിയും എന്ന ആലോചന മനസ്സിൽ എത്തിയപ്പോൾ തികച്ചും ആകസ്മികമായ ഒരു ചിന്തയാണ് ഈ ചെറുപ്പകാരനിൽ കടന്നു കൂടിയത്. തന്റെ പിറന്നാൾ ദിനത്തിൽ ഒക്കെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൈകളിൽ നിന്നും സമ്മാനം വാങ്ങിയ ഓർമ്മയിൽ കോവിഡിൽ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും ഒക്കെ നഷ്ടമായ കുട്ടികളെയാണ് പ്രഭുവിന് മനസ്സിൽ സങ്കല്പികനായത്. ഒട്ടും മടിച്ചില്ല , പ്രഭു വീണ്ടും ബാറ്റ്മാന്റെ വേഷമിട്ടു. അതോടെ വീടിനകം നിറയെ കുട്ടികൾക്ക് നൽകാനുള്ള കളിക്കോപ്പുകൾ കൊണ്ട് നിറയുകയായിരുന്നു. നല്ല മനസുള്ള മനുഷ്യർ ഈ ലോകത്തു ആവശ്യത്തിലേറെയുണ്ട് എന്ന് വീണ്ടും വീണ്ടും പ്രഭു തന്റെ ജീവകാരുണ്യ പ്രവർത്തനം വഴി തെളിയിക്കുകയാണ്. പ്രഭു ചെയുന്ന നന്മയുള്ള കാര്യങ്ങൾ ഇപ്പോൾ ബിബിസിയിലൂടെയാണ് ബംൻബറിയിൽ ഉള്ളവർ അറിയുന്നത് എന്നിടം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. പ്രാദേശികമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തന്റെ സമയം നൽകിയാണ് പ്രഭു പ്രദേശവാസികളുടെ ജീവിതം തൊട്ടറിയുന്നത്. അതിനാൽ പ്രഭുവിന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നാട്ടുകാരും ആഘോഷമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്